-
04-15-2024, 02:00 PM
#1321
സമുദ്രത്തിന്റെ അടിത്തട്ടില്* കുമിഞ്ഞുകൂടുന്നത് 1.1 കോടി ടണ്* പ്ലാസ്റ്റിക്ക് മാലിന്യം - പഠനം
കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്
സമുദ്രങ്ങളില്* പ്ലാസ്റ്റിക്ക് മാലിന്യങ്ങള്* എപ്പോഴും ചൂടേറിയ ചര്*ച്ചയാണ്. ഈ മാലിന്യങ്ങളുടെ എത്ര പങ്കാകും അടിത്തട്ടിലെത്തുക? 30 ലക്ഷം ടണ്* മുതല്* 1.1 കോടി ടണ്* വരെ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രത്തിന്റെ അടിത്തട്ടിലടിയുന്നതെന്നാണ് പുതിയ പഠനം കണക്കാക്കുന്നത്. ഓസ്*ട്രേലിയയിലെ നാഷണല്* സയന്*സ് ഏജന്*സിയായ സിഎസ്*ഐആര്*ഒ (കോമണ്*വെല്*ത്ത് സയന്റിഫിക് ആന്*ഡ് ഇന്*ഡസ്ട്രിയല്* റിസര്*ച്ച് ഓര്*ഗനൈസേഷന്*), കാനഡയിലെ യൂണിവേഴ്*സിറ്റി ഓഫ് ടൊറന്റോ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
"സമുദ്രോപരിതലത്തിലുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ നൂറ് മടങ്ങ് അളവിലുള്ള മാലിന്യം അടിത്തട്ടിലുണ്ടായേക്കാമെന്നാണ് കരുതുന്നത്", ഗവേഷണത്തിന് നേതൃത്വം നല്*കിയവര്* പറയുന്നു.
എല്ലാ നിമിഷവും ഒരു ഗാര്*ബേജ് ട്രക്കിന്റെയത്ര വരുന്ന മാലിന്യമാണ് കടലിലെത്തുന്നതെന്ന് വേൾഡ് എക്കണോമിക് ഫോറം മുൻപ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും ജീവജാലങ്ങള്*ക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം 2040- ഓടെ ഇരട്ടിയാകുമെന്നാണ് വിവിധ പഠനങ്ങൾ നൽകുന്ന സൂചന. സമുദ്രോപരിതലത്തിലെത്തുന്ന മാലിന്യങ്ങളാണ് പിന്നീട് അടിത്തട്ടിലേക്കുമെത്തുന്നത്. മാലിന്യങ്ങള്* സമുദ്രത്തിലെത്തുന്നത് തടഞ്ഞാല്* മാലിന്യ തോത് തീര്*ച്ചയായും കുറയ്ക്കുന്നതിലൂടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്* (ROV) പോലുള്ള ഉപകരണങ്ങള്* ശേഖരിച്ച വിവരങ്ങള്* അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്*ട്ട് തയ്യാറാക്കിയിരിക്കുന്നത്. സിഎസ്*ഐആര്*ഒയുടെ തന്നെ എന്*ഡിങ് പ്ലാസ്റ്റിക്ക് വേസ്റ്റ് മിഷന്* എന്ന പദ്ധതിയുടെ ഭാഗം കൂടിയായിരുന്നു ഗവേഷണം. കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
-
04-15-2024, 02:52 PM
#1322
-
04-17-2024, 11:26 PM
#1323
കാബേജും ചീരയും പായലും;കൃഷിക്കിറങ്ങുകയാണ് നാസ, അതും അമ്പിളിമാമനിൽ!
നട്ടു നനച്ചു വളര്*ത്തിയവര്*ക്കറിയാം ഒരു ചെടി വളര്*ത്തിയെടുക്കാനുള്ള പെടാപ്പാടുകള്*. ജീവന് പ്രത്യേകിച്ച് അനുകൂലമായ സാഹചര്യങ്ങളൊന്നുമില്ലാത്ത ചന്ദ്രനില്* കൃഷിക്കിറങ്ങുകയാണ് നാസ. ആര്*ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്* വീണ്ടും ചന്ദ്രനിലേക്കെത്തുമ്പോള്* കൃഷിക്കു വേണ്ട സാമഗ്രികളും കൂടെ കൂട്ടിയിട്ടുണ്ടാവും. ആദ്യഘട്ടത്തില്* പായലും കാബേജ് ഇനത്തില്* പെട്ട ബ്രാസിക്കയും പായലും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്*ഹൗസുകളില്* വളര്*ത്താന്* ശ്രമിക്കുക.
2026ല്* സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്ന ആര്*ട്ടിമിസ് മൂന്ന് ദൗത്യത്തിലെ പ്രധാനപ്പെട്ട മൂന്നു പരീക്ഷണങ്ങളിലൊന്നായിരിക്കും ചന്ദ്രനിലെ ചെടിവളര്*ത്തല്*. ലൂണാര്* എഫക്ട്*സ് ഓണ്* അഗ്രികള്*ച്ചുറല്* ഫ്*ളോറ അഥവാ leaf എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്*കിയിരിക്കുന്ന പേര്. ഭാവിയിലെ ചൊവ്വാ ദൗത്യം അടക്കമുള്ള അന്യഗ്രഹ ദൗത്യങ്ങള്*ക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന വിവരങ്ങള്* നാസയുടെ ലീഫ് പരീക്ഷണം വഴി ലഭിച്ചേക്കും.
കൊളറാഡോ ആസ്ഥാനമായുള്ള സ്*പേസ് ലാബ് ടെക്*നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്* ചന്ദ്രനിലെ സാഹചര്യത്തില്* എങ്ങനെയാണ് പ്രതികരിക്കുന്നതെന്നായിരിക്കും പരീക്ഷിക്കുക. ചെറിയ ഗ്രോത്ത് ചേംബറുകളിലായിട്ടായിരിക്കും ഓരോ ചെടിയും വളര്*ത്തിയെടുക്കാന്* ശ്രമിക്കുക. വളര്*ച്ചയുടെ ഓരോ ഘട്ടങ്ങളും നിരീക്ഷിക്കപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്യും.
സൂര്യനില്* നിന്നുള്ള അമിത റേഡിയേഷനും സൂര്യപ്രകാശവും പൊടിയും മറ്റും തടഞ്ഞ് വളര്*ച്ചക്ക് അനുകൂലസാഹചര്യങ്ങളൊരുക്കുകയാണ് ഈ ഗ്രോത്ത് ചേംബറുകളുടെ ലക്ഷ്യം. നിരവധി കാര്യങ്ങള്* പരിഗണിച്ചാണ് ലീഫ് പരീക്ഷണത്തിനായി മൂന്നു ചെടികള്* ശാസ്ത്രജ്ഞര്* തെരഞ്ഞെടുത്തത്. ആശാളി എന്നറിയപ്പെടുന്ന ചീരയുടെ പ്രത്യേകത ഇതിന്റെ ജനിതക കോഡ് പൂര്*ണമായും കണ്ടെത്തിയിട്ടുണ്ടെന്നതാണ്. ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ലാത്ത പ്രദേശങ്ങളില്* സസ്യങ്ങളെ വളര്*ത്താന്* ശ്രമിച്ചാല്* അതിന്റെ ജനിതകഘടനക്ക് മാറ്റം വരുമെന്ന ആശങ്ക ശാസ്ത്രത്തിനുണ്ട്. ചന്ദ്രനില്* വളര്*ത്തുന്ന ചീരയുടെ ഡിഎന്*എ പരിശോധന വഴി ജനിതക മാറ്റം സംഭവിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാനാവും.
പ്രത്യേകം വേരുകളോ തണ്ടോ ഇല്ലാത്ത പായലാണ് ചന്ദ്രനിലേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയെളുപ്പം ഭൂമിയിലെ ജലാശയങ്ങളില്* പടര്*ന്നു പിടിക്കുന്നവയാണിവ. പരിമിതമായ സാഹചര്യങ്ങളിലും ഈ പായലുകള്*ക്ക് ചന്ദ്രനില്* വളരാനാവുമോ എന്നതാണ് പരീക്ഷണം. ഭൂമിയില്* പൊതുവേ ഇത്തരം പായലുകളെ കളകളായിട്ടാണ് കരുതുന്നതെങ്കില്* ചന്ദ്രനിലെത്തിയാല്* ഇവ മാംസ്യത്തിന്റേയും ഓക്*സിജന്റേയും ഉറവിടമായി മാറും. ചന്ദ്രനിലെ ബ്രാസിക്ക കൃഷി വിജയിച്ചാല്* സഞ്ചാരികള്*ക്ക് ഭക്ഷണത്തില്* പോഷണത്തിന്റെ കുറവുമുണ്ടാവില്ല.
ആദ്യമായല്ല ബഹിരാകാശത്ത് ചെടി വളര്*ത്തുന്നത്. എന്നാല്* ചന്ദ്രനില്* സസ്യങ്ങള്* വളര്*ത്തിയെടുക്കാനുള്ള പരീക്ഷണം നാസ നടത്തുന്ന ആദ്യമായാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്* മുള്ളങ്കി മുതല്* സൂര്യകാന്തി പൂക്കള്* വരെ ശാസ്ത്രജ്ഞര്* വളര്*ത്തിയിട്ടുണ്ട്. 2019ല്* ചൈനീസ് ബഹിരാകാശ ഏജന്*സിയുടെ ചാങ് ഇ 4 ദൗത്യത്തിനിടെ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പരുത്തി ഇനത്തില്* പെട്ട വിത്തുകള്* മുളപ്പിച്ചെടുക്കുന്നതില്* വിജയിച്ചിരുന്നു. എന്നാല്* അന്ന് ചെടി വളര്*ത്താനുള്ള ചേംബറിന്റെ തെര്*മല്* കണ്*ട്രോള്* സംവിധാനത്തിനുണ്ടായ കുഴപ്പം അപ്രതീക്ഷിത തിരിച്ചടിയാവുകയും പരീക്ഷണം ഇടക്കുവെച്ച് അവസാനിപ്പിക്കേണ്ടി വരികയുമായിരുന്നു.
Last edited by BangaloreaN; Yesterday at 09:56 AM.
-
പച്ച മാത്രമല്ല പര്*പ്പിളും അന്യഗ്രഹ ജീവന്റെ ലക്ഷണമാവാം - വഴിത്തിരിവായി പുതിയ പഠനം
സാധാരണ പച്ച നിറത്തെയാണ് ഭൂമിയിലെ ജീവന്റെ ലക്ഷണമായി കണക്കാക്കുന്നത്. ആല്*ഗകള്* മുതല്* വലിയ സെക്കോയ മരങ്ങള്* വരെ ഭൂമിയിലെ ഹരിതാഭയുടെ ഭാഗമാണ്. ആ ഹരിതാഭയെ ആശ്രയിച്ചാണ് ഭൂമിയിലെ മറ്റ് ജീവജാലങ്ങളെല്ലാം നിലകൊള്ളുന്നത്. അന്യഗ്രഹ ജീവന്* തേടുന്നതിലും പച്ച നിറത്തിന്റെ സാന്നിധ്യം തിരയാറുണ്ട്. എന്നാല്* പച്ചനിറം മാത്രമല്ല പര്*പ്പിളും ജീവനുള്ളതിന്റെ ലക്ഷണമാവാം എന്ന സൂചനയാണ് പുതിയ പഠനം മുന്നോട്ടുവെക്കുന്നത്. അതായത് ഭൂമിയിലെ പ്രകൃതിയില്* പച്ചനിറം എവിടെയെല്ലാമുണ്ടോ, സമാനമായി മറ്റൊരു ഗ്രഹത്തില്* പര്*പ്പിള്* ആയിരിക്കാം ആ സ്ഥാനത്ത് എന്നാണ് പഠനം പറയുന്നത്.
പച്ചനിറത്തിലുള്ള ക്ലോറോഫിലിന്റെ സഹായത്തോടെ ഓക്*സിജന്* ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ഭൂമിയിലെ പല സസ്യങ്ങള്*ക്കും ജീവരൂപങ്ങള്*ക്കും പച്ചനിറം കൈവരാന്* കാരണം. എന്നാല്* മറ്റൊരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന മറ്റൊരു ഗ്രഹത്തില്* കാര്യങ്ങള്* മറ്റൊരു രീതിയിലാവാം. കാരണം ബാക്ടീരിയ പോലുള്ള ജീവജാലങ്ങള്*ക്ക് പ്രകാശം കുറവുള്ളതും ഓക്*സിജന്* ഇല്ലാത്തതുമായ സ്ഥലങ്ങളില്* ജീവിക്കാന്* കഴിയും.
ഭൂമിയില്* തന്നെ അത്തരം സ്ഥലങ്ങളുണ്ട്. അവിടെ പര്*പ്പിള്* നിറത്തിലുള്ള പിഗ്മെന്റുകളുടെ സഹായത്തോടെയാണ് അദൃശ്യമായ ഇന്*ഫ്രാറെഡ് റേഡിയേഷനില്* നിന്ന് ബാക്ടീരിയകള്* പ്രകാശ സംശ്ലേഷണം നടത്തുന്നത്. അത്തരം ബാക്ടീരിയകള്* ധാരാളമുള്ള ഒരു വിദൂര ഗ്രഹം ഉണ്ടെങ്കില്*, ജെയിംസ് വെബ്ബ് ദൂരദര്*ശിനി പോലുള്ള അത്യാധുനിക ബഹിരാകാശ ദൂരദര്*ശിനികളിലൂടെ നോക്കുമ്പോള്* മറ്റൊരു പ്രകാശമായിരിക്കാം ആ ഗ്രഹങ്ങള്* സൃഷ്ടിക്കുക.
പര്*പ്പിള്* നിറത്തിലുള്ള ബാക്ടീരിയകള്*ക്ക് പലവിധ സാഹചര്യങ്ങളെ അതിജീവിക്കാന്* സാധിക്കും. അക്കാരണം കൊണ്ടുതന്നെ ജീവന്റെ ആദ്യ ഘട്ടങ്ങളില്* നില്*ക്കുന്ന ഗ്രഹങ്ങളില്* അത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാവാന്* സാധ്യതയേറെയാണെന്ന് ഗവേഷകര്* പറയുന്നു.
ജെയിംസ് വെബ്ബ് ദൂരദര്*ശിനി പോലുള്ളവ പ്രകാശവര്*ഷങ്ങള്*ക്കപ്പുറമുള്ള ഗ്രഹങ്ങളിലെ പോലും ജീവസാന്നിധ്യം തേടുന്ന ദൗത്യത്തിലാണ്. ഇതുവരെയുള്ള ധാരണങ്ങളുടെ അടിസ്ഥാനത്തില്* ഒരുക്കിയ ചില ജീവന്റെ അടയാളങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തിരച്ചില്*. പച്ചനിറവും അതിലൊന്ന് തന്നെ. എന്നാല്* പച്ച മാത്രമല്ല പര്*പ്പിളും ജീവന്റെ അടിയാളമായിരിക്കാം എന്നാണ് കാള്* സാഗന്* ഇന്*സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്* പറയുന്നത്.
പര്*പ്പിള്* സള്*ഫര്* ബാക്ടീരിയകളേയും മറ്റ് ബാക്ടീരിയകളെയും പഠനവിധേയമാക്കിയാണ് ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്*. മഞ്ഞ, ഓറഞ്ച്, തവിട്ട്, ചുവപ്പ് എന്നിവയുള്*പ്പെടെയുള്ള നിറങ്ങളിലുള്ള ബാക്ടീരിയകളെയെല്ലാം പര്*പ്പിള്* ബാക്ടീരിയകള്* എന്നാണ് ശാസ്ത്രജ്ഞര്* വിളിക്കാറ്. ഊര്*ജം കുറഞ്ഞ ഇന്*ഫ്രാറെഡ് പ്രകാശത്തില്* നിന്നുള്ള ഊര്*ജ്ജം പ്രകാശസംശ്ലേഷണം ചെയ്ത് ജീവിക്കാന്* ഈ ബാക്ടീരിയകള്*ക്ക് സാധിക്കുന്നു. ചുവന്ന കുള്ളന്* നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളില്* ഇത്തരം ജീവന്റെ സാധ്യതയുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules