Originally Posted by
Grand Master
#പന്തളത്ത്_മാസ്റ്റർപീസില്ല
കഴിഞ്ഞ പത്തു വർഷമായി ഒരു തിയേറ്റർ പോലുമില്ലാത്ത പന്തളത്തുകാർക്ക് കിട്ടിയ സൗഭാഗ്യമാണ് പന്തളം ത്രിലോക് സിനിമാസ്. ഒരു പാട് നിയമ പ്രശ്നങ്ങളും എതിർപ്പുകളും മറികടന്ന്, കട ബാധ്യതയിലായ ഇതിന്റെ ഉടമസ്ഥൻ ഒരു വിധം ഈ ഡിസംബറിൽ ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചു. ആദ്യ സിനിമയായി മാസ്റ്റർപീസും ഉറപ്പിച്ചു. അപ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ പൊങ്ങി വരുന്നത്.
ഇവിടെ സിനിമ കൊടുക്കണമെങ്കിൽ വിതരണക്കാരന് 2.5 ലക്ഷം ആദ്യം കൊടുക്കണം. ഇല്ലെങ്കിൽ പടം കൊടുക്കില്ല. വെറും 150 സീറ്റുകൾ മാത്രമുള്ള ഇവിടെ 2.5 ലക്ഷം കൊടുത്താൽ അത് തിരിച്ചു കിട്ടാൻ എത്ര രൂപ കളക്ട് ചെയ്യണം ?
എത്രനാൾ പ്രദർശിപ്പിക്കണം ?
ഒടുവിൽ ഞാൻ തന്നെ നിർമ്മാതാവിനെ വിളിച്ചു. അദ്ദേഹത്തിന് യാതൊരു ഡിമാന്റുമില്ല. ഹരി എന്ന മാനേജരെ വിളിക്കുവാൻ പറഞ്ഞു.
ഞങ്ങൾ വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്, പന്തളത്ത് സിനിമ കൊടുക്കാൻ അടൂർ നയനം തിയേറ്ററും മാവേലിക്കര ചെങ്ങന്നൂർ പത്തനംതിട്ട തുടങ്ങിയ സ്ഥലത്തെ തിയേറ്റർ ഉടമകളും സമ്മതിക്കില്ല പോലും.അഥവാ കൊടുത്താൽ അവർ വിതരണക്കാർക്കു കൊടുക്കാമെന്നു കരാറായ തുക കൊടുക്കില്ലെന്ന്. ഞങ്ങൾ പല തവണ ഹരിയെ വിളിച്ചു അപേക്ഷിച്ചു. തിയേറ്റർഉടമ 1.5 ലക്ഷം വരെ കൊടുക്കാമെന്ന് സമ്മതിച്ചു. പക്ഷേ ഹരി എന്ന മാനേജർ സമ്മതിക്കില്ല. അയാൾക്ക് 2.5 ലക്ഷം തന്നെ വേണം. നിർമ്മാതാവിനെ വിളിച്ചപ്പോൾ അദ്ദേഹം നിസ്സഹായനായി.
ഒടുവിൽ പന്തളത്തെ ഇക്കാ ഫാൻസുകാരെ വിഷമത്തിലാക്കുന്ന തീരുമാനം വന്നു. പന്തളത്ത് മാസ്റ്റർപീസ് റിലീസില്ല.പകരം മറ്റു രണ്ട് ചിത്രങ്ങൾ എത്തും.
ഇവിടെ യഥാർത്ഥൻ വില്ലൻ നിർമ്മാതാവോ വിതരണക്കാരനോ ആരുമല്ല. ഹരി എന്ന മാനേജർ മാത്രമാണ്. അദ്ദേഹത്തിന്റെ പിടിവാശിയാണ് കാര്യങ്ങൾ വഷളാക്കിയത്.
മുമ്പ് ഹരിപ്പാട് sn തിയേറ്ററും കറ്റാനം ഗാനം കോംപ്ലക്സ് തുടങ്ങിയപ്പോഴും സമീപ തിയേറ്റർ ഉടമകൾ ഇതുപോലെ തറപ്പണികൾ കുറേ നടത്തിയതാണ്. പ്രതിസന്ധികളെ മറികടന്ന് ഈ തിയേറ്ററുകൾ ഇന്ന് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മറ്റൊരുത്തൻ നന്നാകുന്നതു കാണാൻ മനസ്സില്ലാത്ത കുറേ തിയേറ്റർ ഉടമകളും, നിർമ്മാതാവിനേക്കാൾ വലിയവനായ കുറേ മാനേജരന്മാരും ഉണ്ടെങ്കിൽ നമ്മുടെ ചലച്ചിത്ര മേഖല വളരുക തന്നെ ചെയ്യും.