അവരെന്റെ സിനിമയെ തകർക്കാൻ ശ്രമിച്ചു
$വനിതാലക്ഷ്മി, ക്രിസ്തുമസ് സ്പെഷ്യൽ പതിപ്പ്, 2018 ഡിസംബർ.
-------------------
ഞങ്ങളെത്തുമ്പോൾ ശ്രീനിലയിത്തിൽ എല്ലാവരും ആഘോഷത്തിലാണ്. ?മടിയൻ? സൂപ്പർഹിറ്റായെന്ന് ഇപ്പോഴും വിശ്വസിക്കാനാവാതെ ഉമ്മറത്തെ ചാരുകസേരയിലിരിക്കുകയാണ് സംവിധായകൻ ശ്രീ മേനോൻ. വനിതാലക്ഷ്മിയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ മുഖത്തെ സന്തോഷം ഇരട്ടിച്ചു. ഞങ്ങളോട് ഇരിക്കാൻ പറഞ്ഞപ്പോഴേക്കും മടിയിലിരുന്ന ഐഫോൺ എക്സ് വീണ്ടും ശബ്ദിച്ചു ??മാാ മടിയൻ? മടി മടി മടി മടിയൻ??
സോറി പറഞ്ഞുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്യാൻ മേനോൻ അകത്തേക്ക് മാറി.
തിരക്കിനിടയിൽ ഇന്റർവ്യൂ നടന്നില്ലെങ്കിലോ എന്ന് തോന്നി. വീടിനകത്തും പുറത്തുമെല്ലാം സിനിമാപ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. എങ്ങും മടിയനെപ്പറ്റി ഉള്ള സംസാരം മാത്രം. മതിലിനപ്പുറത്ത് ആരാധകർ ആർപ്പുവിളികളുമായി ഉത്സവത്തിമിർപ്പിലാണ്. ഫോൺ സംഭാഷണം കഴിഞ്ഞ് ശ്രീമേനോൻ തിരിച്ചെത്തിയത് വസ്ത്രം മാറി ഫോട്ടോഷൂട്ടിന് തയ്യാറെടുത്തുകൊണ്ടാണ്. തുടങ്ങാം എന്ന് മേനോൻ സൂചിപ്പിച്ചപ്പോൾ ആണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്. തിരക്കിനിടയിലും വളരെ ഉല്ലാസവാനായാണ് മേനോൻ ഷൂട്ടിനായി പോസ് ചെയ്തത്. ദീർഘകാലം പരസ്യസംവിധാനരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള മേനോൻ ക്യാമറയ്ക്ക് മുന്നിലും വളരെ കൂൾ ആയി തോന്നി.
"ഡേവിഡ് ആറ്റൻബറോ ആയിരുന്നു ഫോണിൽ? ശ്രീമേനോൻ ഷൂട്ടിനിടെ വാചാലനായി. നിങ്ങളെ കാത്തു നിർത്തേണ്ടി വന്നതിന് സോറി കെട്ടോ. പുള്ളി മടിയൻ കണ്ട് അഭിനന്ദിക്കാനായി വിളിച്ചതാണ്?. അതിനിടെ കുൾഡ്രിങ്ക്സുമായി ഹോസ്പിറ്റാലിറ്റി ടീം എത്തി. മനസും ശരീരവും തണുത്തു.
?മടിയൻ സിനിമയുടെ കളക്ഷൻ വിശേഷങ്ങൾ??
?സിനിമ സൂപ്പർഹിറ്റിൽ നിന്നും സൂപ്പർ ഡ്യുപ്പർ ഹിറ്റിലേക്ക് കടക്കുന്നു. കളക്ഷൻ ആയിരത്തഞ്ഞൂറു കോടി കഴിഞ്ഞു എന്നാണ് രാവിലെ ഓഫീസിൽ നിന്നും വിളിച്ച് പറഞ്ഞത്.?
?റിലീസിങ് ദിവസം ആകെ ടെൻഷനടിച്ചോ??
?തീർച്ചയായും. ഒന്നരവർഷത്തെ പ്രയത്നമായിരുന്നു മടിയൻ. ഞങ്ങളൊക്കെ അത്രയ്ക്ക് ഹാർഡ് വർക്ക് ചെയ്തിട്ടാണ് സിനിമ തീർത്തത്. ദിവസം രണ്ട് ഫ്രൂട്ടി മാത്രം കഴിച്ച് ഒരാഴ്ചത്തോളം ഉത്തരേന്ത്യയിൽ ലൊക്കേഷൻ തേടി അലഞ്ഞിട്ടുണ്ട്. പിന്നെ ബാലേട്ടൻ എന്ന മഹാനടന്റെ ഡെഡിക്കേഷൻ. ഇതൊക്കെ കഴിഞ്ഞാണ് സിനിമ തീർത്തത്. അപ്പോഴാണ് സിനിമയെ തകർക്കാൻ ചിലർ മനഃപൂർവം ശ്രമിച്ചത്. എങ്കിലും സിനിമ കണ്ട ലോകത്തെമ്പാടുമുള്ള പ്രേക്ഷകർ മടിയനെ നെഞ്ചിലേറ്റുകയായിരുന്നു?
?റിലീസ് ദിവസം പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചത് സിനിമയെ ബാധിച്ചോ??
?എന്ന് പറയാൻ കഴിയില്ല. ഏതാണ്ട് അഞ്ഞൂറ് കോടിയോളം ടിക്കറ്റ് വരവിൽ ഇടിവുണ്ടായി എന്നത് സത്യമാണ്. എങ്കിലും വരും ദിനങ്ങളിൽ ഇത് മേക്കപ്പ് ചെയ്യും എന്ന് തന്നെയാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്?
?ഫേസ്ബുക്കിൽ താങ്കളുടെ ഫേസ്ബുക്ക് പേജിൽ എല്ലാം ആരാധകരുടെ അഭിനന്ദനപ്രവാഹമാണല്ലോ?
?എല്ലാം കാട്ടുമുത്തപ്പന്റെ അനുഗ്രഹം. വിശ്വാസമാണല്ലോ എല്ലാം. സിനിമയെ പ്രശംസിച്ചുകൊണ്ട് പതിനായിരക്കണക്കിന് കമന്റുകളാണ് ആദ്യദിവസം തന്നെ ഫേസ്ബുക്കിൽ പ്രേക്ഷകർ പങ്കുവെച്ചത്. എങ്കിലും ഇതിനിടയിൽ ചില നെഗറ്റീവ് കമന്റുകളും തെറിവിളികളും ഉണ്ടായത് മനസിനെ വേദനിപ്പിച്ചു.?
?സിനിമയെ മനഃപൂർവം ലക്ഷ്യം വെയ്ക്കുകയായിരുന്നോ അവർ.??
?ഉറപ്പല്ലേ? സിനിമ ഇറങ്ങും മുൻപേ തന്നെ മടിയൻ സിനിമയ്ക്കെതിരെ ഭീഷണികൾ പല ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്നും എന്നെ ഇല്ലാതാക്കിക്കളയും എന്നുമൊക്കെ ആയിരുന്നു ഭീഷണി?
?ആരാണ് അത്തരം ഭീഷണികൾക്ക് മുൻപിൽ എന്ന് അറിയാമോ?
?ഞാനായിട്ട് അവരുടെ ഒന്നും പേരുകൾ പുറത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. കാലം അത് തെളിയിക്കട്ടെ. പക്ഷെ ഒന്ന് ഞാൻ ഉറപ്പിച്ച് പറയാം. ആരെന്തൊക്കെ ശ്രമിച്ചാലും മടിയൻ സൂപ്പർഹിറ്റാവുക തന്നെ ചെയ്യും. ബാലേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഇതായിരുന്നു എന്ന് നൂറ് വർഷം കഴിഞ്ഞാലും പ്രേക്ഷകർ സമ്മതിക്കും?
?അടുത്ത പ്രൊജക്റ്റ്??
?അത് നേരത്തെ പ്രഖ്യാപിച്ചതാണല്ലോ. യൂളിസിസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഹോളിവുഡ് സിനിമയാണ് മനസിൽ. ക്രിസ്റ്റ്യൻ ബേയ്ല് ആണ് നായകൻ, ഓർഹൻ പാമുക്കാണ് തിരക്കഥ എഴുതുന്നത്. അയ്യായിരത്തി മുന്നൂറ് കോടി ആണ് ബജറ്റ്. ഇത് വരെ ലോകം കാണാത്ത ഒരു ബ്രഹ്മാണ്ഡസിനിമ ആയിരിക്കും ഇത്. പ്രേക്ഷകർക്ക് പൂർണസംതൃപ്തി ഗ്യാരണ്ടി ചെയ്യുന്നു?
?മലയാളത്തിൽ നിന്നും പിൻവാങ്ങുകയാണോ??
?ഒരിക്കലുമല്ല. എന്നെ ഞാനാക്കിയത് മലയാളസിനിമ ആണ്. വന്ന വഴി ഒരിക്കലും മറക്കുന്ന ആളല്ല ഞാൻ. ബാലേട്ടനെ നായകനാക്കി മറ്റൊരു സിനിമയെക്കുറിച്ച് പ്ലാൻ ചെയ്യുന്നുണ്ട്. ബാലേട്ടന്റെ ഡേറ്റ് കിട്ടിയാൽ ഉടനെ ഷൂട്ടിങ്ങ് തുടങ്ങും. എല്ലാ വിവരങ്ങളും ഇപ്പോൾ പുറത്ത് വിടാൻ സാധിക്കില്ല.?
അതിനിടെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് സിനിമാപ്രവർത്തകർ മേനോനെ തേടി എത്തിത്തുടങ്ങി. വാർണർ ബ്രദേഴ്സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഓഫീസിൽ കാത്തു നിൽക്കുന്നു എന്ന് മാനേജർ സൂചിപ്പിച്ചു. വീണ്ടും വരണം എന്ന് സ്നേഹത്തോടെ ഞങ്ങളെ ഓർമിപ്പിച്ച് കൊണ്ട് ശ്രീമേനോൻ തിരക്കുകളിലേക്ക് മടങ്ങി.
Fb