Page 48 of 48 FirstFirst ... 38464748
Results 471 to 474 of 474

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #471
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


    മമ്മൂട്ടിയുടെ മകള്*, മോഹന്*ലാലിന്റെ അനന്തിരവള്*





    അര്*ഷാന്* അമീറിന്റെ കുഞ്ഞുകണ്ണുകളില്* നിന്ന് എന്നെ നോക്കി പുഞ്ചിരിച്ചത് ചൈതന്യയാണ്; ചാലപ്പുറത്തെ വീട്ടുമുറ്റത്ത് കുസൃതി കാട്ടി ഓടിക്കളിച്ചിരുന്ന നാലുവയസ്സുകാരി.


    ഏറ്റവും പ്രായം കുറഞ്ഞ ഡോക്യൂമെന്ററി സംവിധായകനായി ഓസ്ട്രേലിയന്* ബുക്ക് ഓഫ് വേള്*ഡ് റെക്കോര്*ഡ്സില്* ഇടം നേടി ചരിത്രം സൃഷ്ടിച്ച പതിനൊന്നു വയസ്സുകാരന്* അര്*ഷാന്റെ അമ്മ ഡോക്ടര്* ടാനിയയില്* നിന്ന് കോഴിക്കോട്ടുകാരിയായ ആ പഴയ കൊച്ചുമിടുക്കിയെ വേര്*തിരിച്ചെടുക്കുക അസാധ്യം. അന്നത്തെ ബേബി ചൈതന്യയാണ് ഇന്നത്തെ ടാനിയ എന്നറിഞ്ഞത് തന്നെ അടുത്ത കാലത്താണല്ലോ. മമ്മുട്ടിയുടെ മകളായും മോഹന്*ലാലിന്റെ അനന്തരവളായും ഒക്കെ അഭിനയിച്ച കുസൃതിക്കുടുക്ക ഇന്ന് താമസം ഓസ്*ട്രേലിയയിലെ ബ്രിസ്ബനില്*.

    കാലം എത്ര വേഗം കടന്നുപോകുന്നു...

    മാധ്യമ ജീവിതത്തിന്റെ തുടക്കത്തില്* എഴുതിയ സിനിമാലേഖനങ്ങളില്* ഒന്ന് ചൈതന്യയെ പറ്റിയായിരുന്നു; 'ഈ തണലില്* ഇത്തിരി നേരം' (1985) എന്ന സിനിമയിലൂടെ അരങ്ങേറിയ കുട്ടിത്താരത്തെക്കുറിച്ച്. ചൈതന്യയെ കുറിച്ച് വന്ന ആദ്യ ലേഖനങ്ങളിലൊന്നും അതാവാം.

    മകള്* അഭിനയിക്കുന്ന കാര്യം വിളിച്ചറിയിച്ചത് കുടുംബസുഹൃത്ത് കൂടിയായ ജ്യോതി. ചാലപ്പുറത്ത് ഇപ്പോള്* പി വി എസ്സിന്റെ ഫ്*ലാറ്റ് സമുച്ചയം തലയുയര്*ത്തി നില്*ക്കുന്നിടത്തായിരുന്നു ജ്യോതിയുടെ 'ലക്ഷ്മീനികേത്'. നിറഞ്ഞ ചിരിയോടെ അമ്മയോടൊട്ടിയിരുന്ന് സിനിമയിലെ 'മാതാപിതാക്ക'ളായ മമ്മൂട്ടിയെ കുറിച്ചും ശോഭനയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഓമനത്തമുള്ള പെണ്*കുട്ടിയുടെ മുഖം ഇന്നുമുണ്ട് ഓര്*മ്മയില്*.

    സിനിമയിലെ അരങ്ങേറ്റം ചൈതന്യ മോശമാക്കിയില്ല. തുടക്കക്കാരിയുടെ അങ്കലാപ്പൊന്നുമില്ലാതെ അഭിനയിച്ചു അവള്*. ഒപ്പം ഗാനരംഗങ്ങളില്* എസ് ജാനകിയുടെ 'കുട്ടി'ശബ്ദത്തിനൊത്ത് ചുണ്ടനക്കി.

    തുടര്*ന്ന് ടി പി ബാലഗോപാലന്* എം എയില്* ലാലിന്റെ ചേച്ചി കെ.പി.എ.സി ലളിതയുടെ മകളുടെ റോള്*. തുടര്*ന്ന് ഓര്*മ്മയിലെന്നും, സദയം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങി കുറച്ചു ചിത്രങ്ങള്* കൂടി. എം ടിയും സിബി മലയിലും ചേര്*ന്നൊരുക്കിയ സദയത്തില്* മോഹന്*ലാലിന്റെ സത്യനാഥനാല്* കൊല്ലപ്പെടുന്ന പെണ്*കുട്ടികളിലൊരാള്* ചൈതന്യയായിരുന്നു; ഉണ്ണികളേ ഒരു കഥപറയാമിലെ ഉണ്ണികളില്* ഒരാളും. അന്*പുള്ള രജനീകാന്ത് എന്ന തമിഴ് ഹിറ്റിന്റെ റീമേക്കായ ഓര്*മ്മയിലെന്നും എന്ന പടത്തിലൂടെ 1988 ലെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്*ഡ് നേടിയതാണ് ചൈതന്യയുടെ അഭിനയജീവിതത്തിലെ അനര്*ഘ മുഹൂര്*ത്തം. തമിഴില്* ബേബി മീന (പില്*ക്കാലത്ത് മോഹന്*ലാലിന്റെ നായിക) അഭിനയിച്ച വേഷമായിരുന്നു മലയാളം പതിപ്പില്* ചൈതന്യക്ക്.

    ഇടയ്ക്കെപ്പോഴോ സിനിമയില്* നിന്ന് മായുന്നു ചൈതന്യ. അഭിനയമോഹം അക്കാദമിക് സ്വപ്നങ്ങള്*ക്ക് വഴിമാറിയ ഘട്ടം. കോഴിക്കോട് മെഡിക്കല്* കോളേജില്* നിന്ന് എം.ബി.ബി.എസ് പൂര്*ത്തിയാക്കിയ ശേഷം ഇംഗ്*ളണ്ടില്* നിന്ന് ഡെര്*മറ്റോളജിയില്* ഉന്നതബിരുദം നേടിയാണ് ഭര്*ത്താവ് അമീര്* ഹംസക്കൊപ്പം ചൈതന്യ ഓസ്ട്രേലിയയില്* എത്തിയത്. ഭാര്യാഭര്*ത്താക്കന്മാര്* ചേര്*ന്ന് 2011 ല്* തുടക്കമിട്ട ആംറ്റാന്* മെഡിക്കല്* സെന്റര്* നിരവധി ശാഖകളുള്ള പ്രസ്ഥാനമായി വളര്*ന്നുകഴിഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്*ക്കിടയില്* അറിയപ്പെടുന്ന ഭിഷഗ്വര മാത്രമല്ല ഇന്ന് ടാനിയ; വിജയകഥകള്* ഏറെ പറയാനുള്ള ബിസിനസ് സംരംഭക കൂടിയാണ്.

    ടാനിയയുടെ അഞ്ചാം ക്ളാസുകാരനായ മൂത്ത മകന്* അര്*ഷാന്* ആണ് 'ജനറേഷന്* ഗ്രീന്*' എന്ന പരിസ്ഥിതി ഡോക്യുമെന്ററിയുടെ സംവിധായകന്*. കാലാവസ്ഥാ വ്യതിയാനം പ്രമേയമായ ചിത്രത്തിലൂടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി ഡയറക്റ്റര്* എന്ന പദവിയും അര്*ഷാന് സ്വന്തം. പ്രകൃതി സ്*നേഹിയായ മകന്റെ എല്ലാ ഉദ്യമങ്ങള്*ക്കും പിന്തുണ നല്*കുന്നു ടാനിയ.


    അർഷാൻ

    മലയാള നോവലിന്റെ പിതാവായ ഒ ചന്തുമേനോന്റെ പ്രപൗത്രിയാണ് അര്*ഷാന്റെ അമ്മമ്മ ജ്യോതി. ജ്യോതിയുടെ അച്ഛനാകട്ടെ സംസ്ഥാന അഡീഷണല്* ഹെല്*ത്ത് ഡയറക്റ്ററായി വിരമിച്ച പരേതനായ ഡോ കെ ജി മേനോനും. ജ്യോതിയെ പരിചയപ്പെടും മുന്*പേ അറിയാം നല്ലൊരു വായനക്കാരന്* കൂടിയായ ഡോ മേനോനെ.

    മറക്കാനാവില്ല ജ്യോതിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച

    കാലിക്കറ്റ് യൂണിവേഴ്*സിറ്റിയില്* നിന്ന് പത്രപ്രവര്*ത്തന ബിരുദ കോഴ്സ് റാങ്കോടെ പാസായതിന്റെ പേരില്* പത്രത്തില്* പടം അച്ചടിച്ചുവന്ന ദിവസമാണ് ആദ്യമായി 'ലക്ഷ്മീനികേതി'ല്* കയറിച്ചെന്നത്. അയല്*പക്കത്തെ 'മുല്ലശ്ശേരി'യില്* നിന്ന് രാജുമ്മാമയുടെ (മുല്ലശ്ശേരി രാജഗോപാല്*) എന്തോ ദൂതുമായി വീട്ടില്* കയറിവന്ന മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരനെ മകള്*ക്ക് പരിചയപ്പെടുത്തി ഡോക്ടര്* പറഞ്ഞു: 'വെറുതെ തെക്കുവടക്കു നടന്നാല്* പോരാ. ഇതാ ഈ കുട്ടിയെപ്പോലെ പഠിച്ചു റാങ്ക് വാങ്ങണം...'

    സുന്ദരിയായ ജ്യോതിയുടെ മുഖത്തെ ഭാവപ്പകര്*ച്ച ഇപ്പോഴുമുണ്ട് ഓര്*മ്മയില്*. 'ഒരടി തന്ന് ഓടിക്കാനാണ് തോന്നിയത്.' -- ജ്യോതിയുടെ ഓര്*മ്മ. 'അത്രയും ദേഷ്യം വന്നു. ഇതെവിടുന്നു കയറിവന്നു റാങ്കുമായി ഒരുത്തന്* എന്ന് ചിന്തിക്കുകയായിരുന്നു ഞാന്*. എപ്പോഴും രവിയുടെ പേര് പറഞ്ഞു ഞങ്ങള്* മക്കളെ ഉപദേശിക്കാറുണ്ടായിരുന്നു അച്ഛന്*...'

    ജ്യോതി പൊട്ടിച്ചിരിക്കുന്നു; മുപ്പത്തെട്ട് വര്*ഷങ്ങള്* ആ ചിരിയിലലിഞ്ഞു അപ്രത്യക്ഷമായ പോലെ.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #472
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ആദ്യചിത്രത്തില്* അവാര്*ഡോടെ വരവ് അറിയിച്ചു; പിന്നെ സിനിമ കിട്ടിയില്ല, കാരണം തുറന്ന് പറഞ്ഞ് മീര കൃഷ്ണ.!


    പതിനെട്ടാം വയസില്* ഈ ഗംഭീര അരങ്ങേറ്റത്തിന് ശേഷം മീരയെ എന്നാല്* പ്രേക്ഷകര് അധികം കണ്ടിട്ടില്ല എന്നതാണ് നേര്.




    ചെന്നൈ: ആദ്യ സിനിമയില്* തന്നെ ഏത് നടിയും കൊതിക്കുന്ന നേട്ടം കരസ്ഥമാക്കിയ നടിയാണ് മീര കൃഷ്ണ. മികച്ച നടിക്കുള്ള മത്സരത്തില്* അവസാനം വരെ സജീവമായ മീര കൃഷ്ണ അന്ന് മാര്*ഗം എന്ന ചിത്രത്തിലെ വേഷത്തില്* പ്രത്യേക ജൂറി പരാമര്*ശം നേടി. രജീവ് വിജയരാഘവന്* സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്.

    പതിനെട്ടാം വയസില്* ഈ ഗംഭീര അരങ്ങേറ്റത്തിന് ശേഷം മീരയെ എന്നാല്* പ്രേക്ഷകര് അധികം കണ്ടിട്ടില്ല എന്നതാണ് നേര്. എന്നാല്* സീരിയലുകളില്* സജീവമായ മീര പിന്നീട് സുപരിചിതയായി മലയാളത്തിലും തമിഴിലും മീര ഏറെ സീരിയലുകളില്* അഭിനയിച്ചു. ഇപ്പോള്* മലയാളത്തില്* അല്ല തമിഴ് മിനി സ്ക്രീന്* ലോകത്താണ് മീര സജീവമായിരിക്കുന്നത്.

    സിനിമ ലോകത്ത് തനിക്ക് സംഭവിച്ച തിരിച്ചടികളാണ് ഇപ്പോള്* ഒരു വനിത മാഗസിന് നല്*കിയ അഭിമുഖത്തില്* മീര തുറന്നു പറയുന്നത്. ആദ്യചിത്രം വന്നപ്പോള്* അത്തവണത്തെ മികച്ച നടിക്കുന്ന പുരസ്കാരത്തിന്*റെ അവസാന റൌണ്ടി ഞങ്ങള്* രണ്ട് മീരമാരായിരുന്നു. ഞാനും മീര ജാസ്മിനും. ഒടുവില്* മീര ജാസ്മിന്* മികച്ച നടിയും എനിക്ക് ജൂറി പുരസ്കാരവും ലഭിച്ചു.

    അത് കഴിഞ്ഞ് കമല്* സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്*കുട്ടി എന്ന ചിത്രത്തിലെ അഭിനയിച്ചിട്ടുള്ളൂ. എന്തുകൊണ്ട് എന്ന് ചോദിച്ചാല്* ഉത്തരമില്ല. സിനിമയില്* തുടരാന്* പറ്റാത്തതില്* സങ്കടം തോന്നാറുണ്ട്.നല്ല കഥാപാത്രങ്ങള്*ക്ക് മാത്രമാണ് കാത്തിരിക്കാറുള്ളത്.ആരുമായും കോണ്*ടാക്ട് വയ്ക്കാത്ത ആളാണ് ഞാന്*. പലരുടേയും ഫോണ്* നമ്പര്* പോലും കയ്യിലില്ല. എന്റെ ആ സ്വഭാവമാകാം സിനിമയില്* പിന്നോട്ട് പോകാന്* കാണം. പിന്നെ ഞാന്* വിളിച്ച് അവസരവും ചോദിച്ചിട്ടില്ല.

    അഞ്ചു വര്*ഷത്തോളം എന്റെ അമ്മ കിടപ്പിലായിരുന്നു. ആ അവസ്ഥയിലും അമ്മയായിരുന്നു എന്റെ കരിയര്* കൈകാര്യം ചെയ്തിരുന്നത്. അമ്മയുടെ മരണത്തോടെ മലയാളത്തിലേക്ക് വരാന്* പോലും തോന്നിയില്ല.

    സ്ത്രീഹൃദയം, കൂടുംതേടി, വീണ്ടും ജ്വാലയായ്, ആകാശദൂത് മുതല്* മൂന്നുമണി വരെ പല സീരിയലുകള്*. സിനിമയില്* ഇല്ലെന്നേയുള്ളൂ, 2004 മുതല്* രണ്ട് മൂന്നു വര്*ഷങ്ങള്* മാറ്റി നിര്*ത്തിയാല്* സീരിയല്* രംഗത്ത് സജീവമാണ്. ഇപ്പോള്* തമിഴ് സീരിയലുകളിലാണ് സജീവം. കാരണം ഭര്*ത്താവ് കുടുംബം എല്ലാം ചെന്നൈയിലാണ്. മലയാളത്തിലേക്ക് ഒരു മടങ്ങിവരവ് അത് സിനിമയിലൂടെ വേണമെന്ന് ആഗ്രഹമുണ്ട് - മീര കൃഷ്ണ അഭിമുഖത്തില്* പറയുന്നു.

  4. #473
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    'കല്യാണരാമനു ശേഷം ആരും സിനിമയിലേക്കു വിളിച്ചില്ല, സാബു മരിച്ചതോടെ ഞാന്* കുമ്പളങ്ങിയിലേക്കു മടങ്ങി'







    ഓരോ ചുവടുവയ്ക്കുമ്പോഴും വഴുതിവീഴുമോ എന്ന ഭയം അവരുടെ മുഖത്ത് പ്രകടമായിരുന്നു. പൂവണിഞ്ഞുനിന്ന വള്ളിപ്പടര്*പ്പുകളിലും ചുവരിലും ഒരു താങ്ങിനെന്നോണം അവര്* കൈ ചേര്*ത്തു. ''വീണുപോകുമോ എന്ന് പേടിയാണ്...'' ഇടയിലെപ്പോഴോ പറഞ്ഞു. 'കാലിന് എന്തെങ്കിലും വയ്യായ്കയുണ്ടോ?' ചോദിക്കാതിരിക്കാനായില്ല. അതുകേട്ട് അവരൊന്ന് ചിരിച്ചു. ''വയ്യായ്കയുണ്ടായിട്ടല്ല. വീണുപോയാല്* നോക്കാന്* ആരുമില്ലെന്ന ബോധ്യത്തിലാണ് ജീവിച്ചത്. ആ തോന്നലില്* നടക്കാന്* ഭയമായി. കാല് നിലത്ത് തൊടുമ്പോള്* വീണുപോയാല്* എന്തുചെയ്യുമെന്ന ചിന്ത പാഞ്ഞുവരും.''


    എണ്*പതോളം സിനിമകളില്* അഭിനയിച്ച ഒരു അഭിനേത്രിയുടെ വാക്കുകളാണ്. സാക്ഷാല്* പത്മരാജന്റെ 'കള്ളന്* പവിത്രന്*' എന്ന സിനിമയില്* നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം താരമായ അതേ ബീന. പത്തനംതിട്ട കൊടുമണ്ണിലെ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലാണ് അവര്* ഇപ്പോള്* ഉള്ളത്. 'കല്യാണരാമനി'ല്* പ്യാരിയുടെ പഞ്ചാരയടിയെ ലവലേശം കൂസാതെ കലവറപ്പണിയില്* മുഴുകിയ ഭവാനിയായാണ് ഏറ്റവും ഒടുവില്* ബീനാ കുമ്പളങ്ങി സിനിമയില്* പതിഞ്ഞത്... അന്നോളമുള്ള ജീവിതത്തെപ്പറ്റി പിന്നെ കാത്തിരുന്ന ദുരിതങ്ങളെപ്പറ്റി സംസാരിക്കുമ്പോള്* കരച്ചില്* പലപ്പോഴും അവരുടെ വാക്കുകളെ തടസ്സപ്പെടുത്തി...


    കല്യാണരാമനില്* ബീനയും സലിംകുമാറും

    പകിട്ടില്* നിന്ന് പട്ടിണിയിലേക്ക്
    1982-ല്* പി.എ. ബക്കറിന്റെ 'ചാപ്പ'യിലൂടെയാണ്ബീനയുടെ സിനിമയിലേക്കുള്ള വരവ്. നന്നായി നൃത്തംചെയ്യുന്ന ഏഴാംക്ലാസുകാരിക്ക് അന്ന് സിനിമ എന്താണെന്നോ അഭിനയം എങ്ങനെയാണെന്നോ എന്നതിനെപ്പറ്റിയൊന്നും ധാരണ തീരെയുണ്ടായിരുന്നില്ല. ഒരു ബന്ധു അവസരം ഒരുക്കി. ബീന വേഷമിട്ടു. '' അപ്പച്ചനും അമ്മച്ചിയും ഞങ്ങള്* ഏഴ് മക്കളും അടങ്ങുന്നതായിരുന്നു കുടുംബം. മക്കളില്* മൂത്തയാള്* ഞാനാണ്. തൈക്കൂട്ടത്തില്* എന്ന വലിയ ജന്മികുടുംബമായിരുന്നു ഞങ്ങളുടേത്. അപ്പച്ചന്* ജോസഫ്, അമ്മ റീത്ത. അപ്പച്ചന് കൊപ്രക്കച്ചവടമായിരുന്നു. കച്ചവടം പൊളിഞ്ഞ് വലിയ ബാധ്യത വന്നുചേര്*ന്നത് പെട്ടെന്നാണ്. പറമ്പെല്ലാം വിറ്റുപോയി. കായലരികത്തെ വലിയ വീടും പട്ടിണിയും മാത്രം ബാക്കിയായി.


    സ്*കൂളില്* പഠിക്കുമ്പോള്* യൂണിഫോം വാങ്ങാന്*പോലും പണമില്ലാതായി. ഉച്ചയ്ക്ക് ഊണ് കഴിക്കാന്* സ്*കൂളില്*നിന്ന് കൂട്ടുകാരെല്ലാവരും വീട്ടില്* പോകും. ഞാനും പോകും. പക്ഷേ, കഴിക്കാന്* വീട്ടില്* ഒന്നും ഉണ്ടാകില്ല. തീരാത്ത വിശപ്പും ചുമന്ന് തിരികെപ്പോകും. ക്ഷീണം മറയ്ക്കാന്* ചുമരിലെ കുമ്മായത്തരി പൗഡറാക്കി മുഖത്ത് തേക്കും. ആരും ഞങ്ങളുടെ കഷ്ടപ്പാട് അറിഞ്ഞില്ല. ഞങ്ങള്* ആരെയും അത് അറിയിച്ചതുമില്ല.

    സിനിമയില്* എത്തുംമുന്*പ് പള്ളിപ്പരിപാടിക്കും മറ്റും ഞാന്* ഡാന്*സ് ചെയ്തിരുന്നു. അങ്ങനെ ഡാന്*സ് പഠിക്കാനായി പള്ളിക്കാര്* ഇടപെട്ട് എന്നെ കലാഭവനിലയച്ചു. ഒരു വര്*ഷം അത് തുടര്*ന്നു. അവിടന്ന് ആബേലച്ചന്* മദ്രാസിലേക്ക് വിട്ടു. ഡാന്*സ് പഠനം തുടരാനാണ്. പക്ഷേ, കുമ്പളങ്ങി എന്ന നാടും വീടും വിട്ട് മാറിനിന്ന് ശീലമില്ല. കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയായി ഞാന്*. തിരിച്ചുപോന്നു.'' ബീനയുടെ മുഖത്ത് ആ സങ്കടകാലം നിഴലിച്ചു.


    കള്ളന്* പവിത്രനിലെ രംഗം


    ചുമതലകളുടെ ഭാരം
    'ചാപ്പ'യ്ക്കുശേഷം 'രണ്ടു മുഖങ്ങള്*' എന്ന സിനിമ. പിന്നീട് സിനിമയ്ക്ക് ബീന പ്രിയപ്പെട്ടവളായി. '' 'രണ്ടു മുഖങ്ങളി'ലെ ഫോട്ടോ കണ്ടിട്ടാണ് പത്മരാജന്*സാര്* 'കള്ളന്* പവിത്ര'നിലേക്ക് വിളിക്കുന്നത്. പതിനേഴ് വയസ്സാണ് പ്രായം. എന്നേക്കാള്* മുതിര്*ന്ന സുഭാഷിണിയുടെ ചേച്ചിയായാണ് അഭിനയിക്കേണ്ടത്. എന്നെക്കൊണ്ടാവുംപോലെ ചെയ്തു.
    സിനിമ വരുമാനമായി. കുടുംബത്തിന്റെ ചുമതല പൂര്*ണമായും എന്റെ ചുമലിലായി. സഹോദരങ്ങളെ പഠിപ്പിച്ചു. അവര്*ക്ക് ജീവിതസൗകര്യം ഒരുക്കി. മരണം, കല്യാണം, മാമോദീസ... ഇങ്ങനെ ഓരോന്നും വീട്ടില്* മാറിമാറി വന്നുകൊണ്ടിരുന്നു. ഒന്നും എളുപ്പമായിരുന്നില്ല. ദൈവമായിരുന്നു തുണ. കരയാത്ത ദിവസങ്ങള്* ഉണ്ടായിട്ടില്ല. ഇതിനിടയില്* അപ്പച്ചന്റെ മരണവും കണ്ടു.'' കുറഞ്ഞവാക്കുകളില്* ബീന ആ വലിയ കാലത്തെ വിവരിച്ചു.


    ഒലിച്ചുപോയ ജീവിതം
    ഉത്തരവാദിത്വങ്ങളുടെ മലവെള്ളപ്പാച്ചിലില്* ഒലിച്ചുപോയ ജീവിതത്തിലേക്ക് ബീന കടന്നു. '' സഹോദരങ്ങള്*ക്കെല്ലാം കുടുംബമായി. ഞാന്* മാത്രം തനിച്ചായി. കോഴിക്കോട്ട് ഒരു സിനിമയുടെ സെറ്റില്*വെച്ചാണ് സാബുവിനെ പരിചയപ്പെടുന്നത്. റിയല്* എസ്റ്റേറ്റ് ബിസിനസുകാരനാണ്. ഞങ്ങള്* ഒന്നിച്ച് താമസിച്ചുതുടങ്ങി. അവിടെയും ഞാന്* തോറ്റു. കുടുംബസ്വത്തായി എനിക്ക് 30 സെന്റ് ഭൂമി ലഭിച്ചിരുന്നു. ട്രാവല്* ഏജന്*സി തുടങ്ങാന്* സാബു അത് പണയപ്പെടുത്തി. അതും നഷ്ടമായി. വാടകവീടുകളിലായി താമസം.
    അതിനിടയ്ക്ക് സാബുവിന് അരയ്ക്കുതാഴേക്ക് ശരീരം തളര്*ന്നു. പിന്നെ അതിന്റെ ചികിത്സയായി. അതിനൊപ്പം മദ്യപാനവും. നുള്ളിയാല്*പ്പോലും അറിയാത്തവിധത്തില്* മരവിച്ച കാലുംവെച്ച് സാബു ബൈക്കോടിക്കും. പള്ളിയില്* ആരാധനയ്ക്ക് പോകാന്* എന്നോടും പുറകില്* കയറി ഇരിക്കാന്* പറയും. ജീവിക്കാന്* കൊതിയില്ലാത്തതുകൊണ്ടാകും ഞാന്* കയറും.







    ഒരുപാടുകാലത്തെ ചികിത്സയ്*ക്കൊടുവിലാണ് സാബുവിന്റെ ശരീരം പഴയപടിയായത്. അപ്പോഴേക്കും പ്രഷറും ഷുഗറും പിടികൂടി. അന്നുഞങ്ങള്* ഒരു വീടിന്റെ മുകള്*നിലയിലാണ് താമസം. ചെവികേള്*ക്കാത്ത ഒരു വളര്*ത്തുപൂച്ചയുണ്ടായിരുന്നു ഞങ്ങള്*ക്ക്. അതിന് ഭക്ഷണം കൊടുക്കാന്* പോയ സാബു കാല്*വഴുതി വീടിനുമുകളില്*നിന്ന് താഴേവീണു. ഞാനിതൊന്നും അറിഞ്ഞില്ല. കുറേനേരം കഴിഞ്ഞ് ചെന്നുനോക്കുമ്പോള്* ജീവന്* പോയിരുന്നു. സാബു മരിച്ചതോടെ ഞാന്* കുമ്പളങ്ങിയിലേക്കു മടങ്ങി. തറവാട്ടുവീട്ടില്* അമ്മയ്ക്കും ആങ്ങളയ്ക്കുമൊപ്പമായിരുന്നു പിന്നെ താമസം.''

    ആയുസ്സില്ലാത്ത ആശ്വാസം
    ''സാബു മരിച്ചതറിഞ്ഞ് 'അമ്മ' സംഘടനയില്*നിന്ന് ഇടവേള ബാബു വന്നിരുന്നു. കിടപ്പാടമില്ലെന്നറിഞ്ഞപ്പോള്* വീടുവെച്ചുതരാമെന്ന് പറഞ്ഞു. അമ്മച്ചി എന്റെപേരില്* മൂന്നുസെന്റ് ഭൂമി എഴുതിത്തന്നു. സംഘടന അതിലൊരു കൊച്ചുവീട് വെച്ചുതന്നു. ജനിച്ചുവളര്*ന്ന മണ്ണില്*ത്തന്നെ നില്*ക്കാമല്ലോ. കൂടപ്പിറപ്പികളൊക്കെ അരികില്*ത്തന്നെയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോള്*. അമ്മച്ചിക്ക് ബോണ്* കാന്*സറായിരുന്നു. ഞാന്* തറവാട്ടില്* അമ്മച്ചിക്കൊപ്പം നിന്നു. സംഘടന വെച്ചുതന്ന വീട്ടില്* എന്റെ സഹോദരിയും കുടുംബവും താമസമാക്കി. അമ്മ മരിച്ചതോടെ ഞാന്* ഒറ്റയായി. തറവാട്ടില്* നില്*ക്കാനാവാതായി. അങ്ങനെയാണ് മൂന്നുസെന്റിലെ എന്റെ വീട്ടില്* സഹോദരിക്കും കുടുംബത്തിനുമൊപ്പം താമസം തുടങ്ങുന്നത്.


    അവിടെയും തുടരുകയായിരുന്നു ദുരിതം. വീടും സ്ഥലും അവരുടെ പേരില്* എഴുതിവെയ്ക്കണമെന്നായപ്പോള്* ഞാന്* എതിര്*ത്തു. എന്റെ മരണശേഷം അവരെടുത്തോട്ടെ. ജീവിച്ചിരിക്കുന്ന കാലത്ത് ഒരു ബലത്തിന് എനിക്കും വേണ്ടേ എന്തെങ്കിലും. എന്റെ വിഷമങ്ങള്* പറയുമ്പോള്* മനോരോഗിയെന്ന് മുദ്രകുത്തി. കുത്തുവാക്കും ശകാരവും പതിവായി. പ്രഷറും പ്രമേഹവുമുള്*പ്പെടെ രോഗങ്ങളുള്ള ആളാണ് ഞാന്*. മരുന്നും ഭക്ഷണവും കഴിക്കാതായതോടെ അവശയായി. എന്റെ സ്ഥിതി കണ്ടറിഞ്ഞ് നടി സീമാ ജി. നായര്* ഇടപെട്ട് ഇവിടെയെത്തിച്ചു. ജീവിതത്തില്* ഇപ്പോള്* സമാധാനമുണ്ട്. ''




    അന്നം തന്ന സിനിമ
    ''കല്യാണരാമനു'ശേഷം ആരും സിനിമയിലേക്കു വിളിച്ചില്ല. അവസരം ചോദിച്ച് പോകാനുള്ള അറിവും കഴിവും എനിക്കില്ല. ഷൂട്ടിങ് കഴിഞ്ഞ് നേരേ വീട്ടില്* വരുന്ന പതിവായിരുന്നു എനിക്ക്. പുറത്തിറങ്ങാറില്ല. മദ്രാസിലാണ് എന്റെ താമസമെന്ന് കരുതിയവരുണ്ട്. കല്യാണം കഴിഞ്ഞ് വിദേശത്തെവിടെയോ താമസിക്കുകയാണെന്ന് വിശ്വസിച്ചവരുമുണ്ട്. സിനിമയില്* സൗഹൃദങ്ങളോ ബന്ധങ്ങളോ ഇല്ല. അതുകൊണ്ടാവും സിനിമ എന്നെ ഓര്*ക്കാത്തത്.''

    ഇനി അവസരം കിട്ടിയാല്* അഭിനയിക്കുമോ എന്നുചോദിച്ചപ്പോള്* ചിരിയായിരുന്നു മറുപടിയുടെ തുടക്കം. ''മേലാകെ നീരുവന്ന് വീര്*ത്ത എനിക്കിനി ആരുതരും റോള്*...'' ആ ചോദ്യത്തിന്റെ വാതില്*ക്കലേക്ക് ഒരുകൂട്ടമാളുകള്* കയറിവന്നു. മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലെ അന്തേവാസികള്*... ശാരീരികപരിമിതികളുള്ളവര്*, ഉപേക്ഷിക്കപ്പെട്ടവര്*, പഴയകാലം മറന്നവര്*. ''ഇത് സിനിമാനടിയാണ്'' ഒരാള്* പറഞ്ഞു. ''ഞങ്ങള്*ക്കും കിട്ടുമോ സിനിമയില്* ചാന്*സ്?'' മറ്റൊരാള്* ചോദിച്ചു. അവര്* അഭിമുഖം തുടര്*ന്നു...

  5. #474

    Default

    2018 movie -Pride of Mollywood.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •