ട്രാൻസ്- ഓഷോ- മാ ആനന്ദ് ഷീല
എന്താണ് ട്രാൻസ് ?
ട്രാൻസ് എന്ന ഇംഗ്ലീഷ് വാക്കിന് ഒരു പാട് അര്*ത്ഥങ്ങളുണ്ട്. മോഹാലസ്യം, മയക്കം, മൂര്*ച്ച, ബോധക്കേട്*, സമാധി, ദേഹാതീതവൃത്തി, മോഹനിദ്ര, ദര്*ശനാവസ്ഥ, തപോനിദ്ര തുടങ്ങി നിരവധി അർത്ഥങ്ങള്*. ഓഷോ എന്ന ആത്മീയ ഗുരുവിന്*റെ ഏറെ പ്രധാന്യമുള്ള ഒന്നായിരുന്നു ട്രാൻസ് ഡാൻസ്, ട്രാൻസ് ടിൽ യു ഡാൻസ് എന്നൊരു സംഗീതവും അദ്ദേഹത്തിന്*റേതായുണ്ട്. സർവ്വം മറന്ന്, ശാന്തതയിലേക്കുയരാൻ ഒരു നൃത്തം. ട്രെയിലറിലെ ചില രംഗങ്ങള്* ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട്.
ഫഹദും നസ്രിയയും ആര് ?
ഫഹദ്, ഓഷോയായിരിക്കുമോ, നസ്രിയ, മാ ആനന്ദ് ഷീലയാണോ... തുടങ്ങിയ ച*ർച്ചകളാണ് സോഷ്യൽമീഡിയയിൽ പുരോഗമിക്കുന്നത്. ക്ലോസ് ഇനഫ് എന്നെഴുതിക്കൊണ്ട് ഓഷോയും ഷീലയും ചേർന്നിരിക്കുന്ന ചിത്രവും ഫഹദും നസ്രിയയും ചേ*ർന്നുള്ള ചിത്രവുമൊക്കെ പലരും ട്വിറ്ററിലുള്*പ്പെടെ പങ്കുവയ്ക്കുന്നുണ്ട്. ഓഷോ കമ്മ്യൂണിറ്റിയിലെ രണ്ടാം സ്ഥാനക്കാരിയായാണ് മാ ആനന്ദ് ഷീല അറിയപ്പെടുന്നത്.
പ്രൈവറ്റ് ജെറ്റ് ഡയലോഗ്...
താൻ പണക്കാരുടെ ഗുരു എന്നാണ് ഓഷോ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അദ്ദേഹത്തെയും അദ്ദേഹത്തിന്*റെ അനുയായികളേയും കുറിച്ച് വൈൽഡ് വൈൽഡ് കൺട്രി എന്ന പേരിൽ പുറത്തിറങ്ങിയ ഡോക്യുമെന്*ററി ഏറെ ശ്രദ്ധനേടിയ ഒന്നാണ്. അദ്ദേഹത്തിന്*റെ ഒരു അഭിമുഖത്തിൽ മാധ്യമ പ്രവർത്തകൻ താങ്കൾക്ക് 80 റോള്*സ് റോയ്സ് എന്തിനെന്ന് ഓഷോയോട് ചോദിക്കുമ്പോൾ 90 എന്ന് അദ്ദേഹം തിരുത്തിയിട്ടുണ്ട്, അതേ പോലുള്ള ഒന്ന് ട്രാൻസ് ട്രെയിലറിലുമുണ്ട്.
പണക്കാരുടെ ഗുരു
വൺ ടു വൺ ചാനലിന്*റെ മാധ്യമ പ്രവ*ർത്തകന്*റെ റോളിൽ ചിത്രത്തിൽ അഭിനയിക്കുന്ന സൗബിൻ, ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഒരു പ്രൈവറ്റ് ജെറ്റ് എന്ന് പറയുമ്പോൾ രണ്ട് എന്ന് പറഞ്ഞ് ഫഹദ് തിരുത്തുന്നുണ്ട്. ഇതും ട്രാൻസ്-ഓഷോ ബന്ധത്തിന് അടിവരയിടുന്നതായി പലരും എടുത്തുകാണിക്കുന്നുണ്ട്.
ആ കൈയ്യടി ശബ്ദം...
ട്രെയിലറിൽ പല സന്ദര്*ഭങ്ങളിലെ ഫഹദിന്*റെ കൈയ്യടികൾ കാണിക്കുന്നുണ്ട്. ഓഷോയും തന്*റെ അനുയായികളോട് പലപ്പോഴും കൈയ്യടിക്കാൻ പറഞ്ഞിരുന്നൊരാളാണ്. ഒറ്റ കൈകൊണ്ട് ശബ്ദമുണ്ടാകില്ല, രണ്ട് കൈകൾ ചേരുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്, കൈയ്യടി ശബ്ദം നമ്മളെ മരണത്തിലൂടെ കടത്തി പുതിയ ആളായി മാറ്റും എന്നൊക്കെ പ്രബോധിപ്പിച്ചയാളാണ് ഓഷോ, അദ്ദേഹത്തിന്*റെ വീഡിയോകൾ ഓൺലൈനിൽ പരതിയാൽ വളരെ വേഗതയിൽ കൈയ്യടിക്കുന്നത് കാണാനാകും. അതേ രീതിയിലാണ് ട്രെയിലറിൽ ഫഹദിന്*റെ കൈയ്യടിയും.
ഐ ആം എ ചാമ്പ്യനും... പിന്നെ ആ ചാട്ടവും..
ട്രെയിലറിന് മുമ്പ് ട്രാൻസിലേതായി ഇറങ്ങിയ നൂലുപോയ പട്ടങ്ങൾ എന്ന പാട്ടിൽ ഐ ആം എ ചാമ്പ്യൻ എന്ന് പറയുന്നുണ്ട് ഫഹദിന്*റെ കഥാപാത്രം. ഓഷോയുടെ സമ്മേളനങ്ങളിൽ ഐ ആം വിന്നർ എന്ന് പറഞ്ഞ് ചാടുന്നൊരു പരിപാടിയുമുണ്ടായിരുന്നു. ഇത് രണ്ടും ചേ*ർത്തു വായിക്കാവുന്നതാണ്.
ഓഷോ എന്ന ആത്മീയ അനുഭൂതി
സ്വതന്ത്രരതിയുടെ വക്താവായിട്ടാണ് ഓഷോ അറിയപ്പെട്ടിരുന്നത്. ഭൗതിക ജീവിതത്തിന്*റെ വേഗത്തില്* ശാന്തി നഷ്*ടപ്പെട്ടവര്*ക്കാണ് ഓഷോ ആത്മീയ അനുഭൂതി പകര്*ന്നു നല്*കിയത്, മനസ്സ് മടുത്ത് തന്*റെ അടുത്തെത്തുന്ന പണക്കാരോട് ഓഷോ ആദ്യം പറഞ്ഞിരുന്നത് ഉയർന്ന് ചാടാനായിരുന്നു. കുണ്ഡലിനി അഥവാ ഓരു വ്യക്തിയിൽ ഉറങ്ങികിടക്കുന്ന ശക്തി ഉണർത്താനുള്ള ട്രിക്കാണിത്. പിന്നെ ഉള്ളിൽ ഉള്ളത് മറന്നുകൊണ്ട് അലറാൻ പറയും.. അത് കഴിഞ്ഞ് അപാരമായ ശാന്തതയിലേക്ക് പ്രവേശിക്കും. ഈയൊരു രീതി ട്രാൻസിന്*റെ ട്രെയിലറിലും കാണാമല്ലോ...
ആരാണ് ഓഷോയും ഷീലയും
1970കളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരു. ഇന്ത്യയിലും അമേരിക്കയിലുമായിട്ടായിരുന്നു ജീവിതം. ഫിലോസഫി പ്രൊഫസറായി കരിയർ ആരംഭിച്ചു. ലൈംഗികതയിലൂടെ ആത്*മീയതയുടെ മോക്ഷത്തിലേക്ക് എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പവുമായി അദ്ദേഹം പിന്നീട് അറിയപ്പെട്ടു. പൂനെയിൽ ആറ്* ഏക്കർ സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരുന്ന രണ്ട്* വീടുകളായിരുന്നു ഓഷോ അന്താരാഷ്ട്ര ധ്യാന കേന്ദ്രം. നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകൾ ഇദ്ദേഹത്തിനെതിരെ പൊങ്ങിവന്നതോടെ ഇദ്ദേഹം ഇന്ത്യ വിട്ടു.
മാ ആനന്ദ് ഷീലയാര്!
അമേരിക്കയിലെത്തി, ഓഷോയുടെ അനുയായികൾ വാസ്കോ കൗണ്ടിയിൽ(ഒറിഗോൺ), ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64000 ഏക്കർ വിസ്തൃതിയുള്ള മേച്ചിൽ പ്രദേശം നിയമപരമായി രജനീഷ്*പുരം എന്ന നഗരമായി വികസിപ്പിച്ചു. അദ്ദേഹത്തിന്*റെ അനുയായികള്*ക്ക് ആനന്ദകേളികളിൽ സ്വച്ഛമായി വിഹരിക്കാനുള്ള സ്ഥലമായിരുന്നു ഇവിടം. ഓഷോ തന്*റെ പഴ്സണൽ സെക്രട്ടറിയായി കൂടെ കൂട്ടിയിരുന്നയാളാണ് മാ ആനന്ദ് ഷീല.
ട്രാൻസിന്*റെതായി ഇതിനകം പുറത്തുവന്ന പാട്ടുകളിലും ഇതിന്*റെ ഒരു സാദൃശ്യം കാണാം. തമിഴ് നാട്ടിൽ മോട്ടിവേഷണൽ സ്പീക്കറായി പ്രവർത്തിക്കുന്ന വിജു പ്രസാദ് എന്നയാള്* പിന്നീട് അമേരിക്കയിലേക്ക് തന്*റെ തട്ടകം മാറ്റുന്നതും അനുയായികളെ സൃഷ്ടിക്കുന്നതും ആഡംബരങ്ങളിൽ മുഴുകുന്നതുമൊക്കെ പാട്ടുകളിലും ട്രെയിലറുകളിലുമൊക്കെയുണ്ട്. എന്തും അതിന്*റെ പീക്കിൽ ആഘോഷിക്കുക അതായിരുന്നു ഓഷോ ലൈൻ, ട്രാൻസിലെ നായകനിലും ഈയൊരു രീതി മനസ്സിലാക്കാനാവുന്നുണ്ട്. ഇനി ഓഷോയുടെ ഒരു തനി മലയാളി വെർഷൻ ആണോ ഈ വിജു പ്രസാദ്, അതോ മറ്റാരെങ്കിലുമാണ്, നവാഗതനായ വിൻസെന്*റ് വടക്കന്*റെ കഥ, അൻവർ റഷീദിന്*റെ മേക്കിങ്, അമൽ നീരദിന്*റെ ക്യാമറ... ഏതായാലും നാളെ സിനിമ ഇറങ്ങുകയല്ലേ, കാണാനിരിക്കുകയല്ലേ പൂരം...
#കടപ്പാട്
Sent from my LG-K420 using Tapatalk