Sponsored Links ::::::::::::::::::::Remove adverts | |
Ee case ellam ipolum undale
മെമ്മറി കാർഡ് കിട്ടണമെന്ന ദിലീപിന്റെ കേസിൽ വാദങ്ങൾ അവസാനിച്ചു, രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വിധി പറയാൻ മാറ്റി
ദിലീപ് കേസിൽ സുപ്രീംകോടതിയിൽ ഇതുവരെ @
താൻ പ്രതിയായ കേസിലെ രേഖകളായ മെമ്മറികാർഡും, ദൃശ്യങ്ങളും തന്റെ ഭാഗം പ്രതിരോധിക്കുന്നതിനായി ആവശ്യമാണ് കാണിച്ച് 20-11-2018 നു ദിലീപ് സുപ്രീംകോടതിയിൽ സ്*പെഷ്യൽ ലീവ് പെറ്റിഷൻ ഫയൽ ചെയ്തു.
14 പ്രാവശ്യം വിവിധ ദിവസങ്ങളിലായി പരിഗണിച്ച കേസിൽ എതിർ കക്ഷിയായ സംസ്ഥാന സർക്കാരിനോട് നടിയെ അക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് തൊണ്ടി മുതലാണോ അതോ രേഖയാണോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബർ 17 നു ഇക്കാര്യങ്ങൾ അന്തിമമായി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇരയായ ഇരയായ നടി ഹർജ്ജിയിൽ കക്ഷിചേരാന്* നല്*കിയ അപേക്ഷയും, സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലവും 17 .09 .2019 നു കോടതി പരിഗണിക്കുകയും വിശദമായ വാദം കേൾക്കുകയും ചെയ്തു.
ജസ്റ്റിസ് എ.എന്* ഖാന്*വില്*ക്കര്*, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്*ജികളില്* വാദം കേട്ടത്.
സർക്കാർ ഭാഗം ❓
മെമ്മറി കാർഡ് ഒരു രേഖയാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. മെമ്മറി കാർഡ് ഒരു തൊണ്ടിയാണ് അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ ഒരു രേഖയാണെന്നും സർക്കാർ അഭിഭാഷകൻ ര*ഞ്ജിത് കുമാർ അറിയിച്ചു. രേഖയാണെങ്കിലും മെമ്മറി കാർഡ് ദിലീപിന് കൈമാറരുത്. ഇരയുടെ സുരക്ഷിതത്വവും സ്വകാര്യതയും കണക്കാക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
ദിലീപ് വാദിച്ചത് ❓
രേഖയാണെങ്കിൽ മെമ്മറി കാർഡ് തനിക്ക് കിട്ടാൻ അർഹതയുണ്ട്. കേസിൽ തന്റെ ഭാഗം തെളിയിക്കുന്നതിനായി മെമ്മറി കാർഡ് ലഭ്യമാക്കാൻ അനുവദിക്കണം. മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ പകർപ്പ് അത്യാവശ്യമാണ്. ദിലീപ് വാദിച്ചു.
ഇരയായ നടിയുടെ ഭാഗം ഇങ്ങനെ❓
തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിട്ടു. തന്റെ സ്വകാര്യതയെ മാനിക്കണം , സ്വകാര്യത മൗലികാവകാശമാണ് ഇര ബോധിപ്പിച്ചു.
സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറും , ജി പ്രകാശും, എ സുരേശനും ഹാജരായി.
ദിലീപിന് വേണ്ടി മുൻ സോളിസിറ്റർ ജനറലും, മുതിർന്ന ഭിഭാഷകനുമായ മുകുൾ റോഹ്*തകിയും,ഫിലിപ്പ് ടി വർഗീസും, സുജേഷ് മേനോനും ഹാജരായി.
കേസിൽ കക്ഷി ചേർന്ന ഇരയായ നടിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ആർ. വസന്തും, കെ രാജീവും, കെ ഷിനോജ്ഉം ഹാജരായി.
ദിലീപിന്റെയും, സർക്കാരിന്റെയും, നടിയുടെയും ഭാഗം കേട്ട ശേഷം സുപ്രീംകോടതി ഉത്തരവിട്ടതിങ്ങനെ ✍️
നടിയുടെ കക്ഷിചേരാനുള്ള അപേക്ഷ അനുവദിച്ചു.
കേസിലെ വാദങ്ങൾ അവസാനിച്ചു.
വിധി പറയാൻ മാറ്റി
പരാതിക്കാരനായ ദിലീപിന് വാദങ്ങൾ എഴുതി നൽകാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചു. അതിനു ശേഷം സർക്കാരിനും, നടിക്കും അവരുടെ വാദങ്ങൾ എഴുതി നൽകാനും ഒരാഴ്ചത്തെ സമയം അനുവദിച്ചു.
#വാൽ :
തൊണ്ടി മുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. കേസ് രേഖയാണെങ്കില്* മെമ്മറി കാര്*ഡിന്റെ പകര്*പ്പ് നടന്* ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കും. രേഖയാണെന്നു സുപ്രീംകോടതി വിധിച്ചാൽ സാങ്കേതികമായി അതു പ്രതിക്ക് നൽകാതിരിക്കാൻ ജില്ല ജഡ്ജിക്കും കഴിയില്ല എന്നതാണ് സത്യം.
ചുരുക്കി പറഞ്ഞാൽ മെമ്മറി കാർഡ് ലഭിക്കുകയും വിചാരണ വേഗത്തിൽ ആരംഭിക്കുകയും ചെയ്താൽ ദിലീപിന് തന്റെ നിരപരാധിത്വം ഉടൻ തെളിയിക്കാൻ സാധിക്കുകയും അതോടെ കേസിനു പുതിയ മാനങ്ങൾ കൈവരികയും പല വമ്പൻ സ്രാവുകളും പുറത്തുവരികയും ചെയ്യുമെന്ന ഭയം പല ഉന്നതരെയും അലട്ടുന്നുണ്ട് എന്നകാര്യം വ്യക്തമാണ്.
കേട്ടുകേൾവിയില്ലാത്ത വിധമാണ് ആദ്യ കുറ്റപത്രം നൽകിയതിന് ശേഷം അനുബന്ധ കുറ്റപത്രത്തിലൂടെ ഒരാളെ ഒരു റേപ്പ് കേസിൽ അഥവാ റേപ്പ് ചെയ്യാൻ ക്വട്ടേഷൻ കൊടുത്തു എന്ന ക്രിമിനൽ ഗൂഡാലോചന കേസിൽ അറസ്റ്റ് ചെയ്ത് പ്രതിചേർക്കുന്നത്.
നീതിന്യായ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത കുറ്റമായിരുന്നു ബലാത്സംഗ ക്വട്ടേഷൻ.
സംശയാതീതമായി തെളിയിക്കാൻ സാധിക്കാത്ത കേസാണിതെന്നു ഉത്തമബോധമുള്ള പ്രോസിക്കൂഷൻ വിചാരണ സ്റ്റേ ചെയ്തുകൊണ്ടുള്ള ഈ സുപ്രീംകോടതി വിധിയോടെ ചെകുത്താനും കടലിനും നടുക്കായിരിക്കുയാണ്.
യഥാർത്ഥത്തിൽ പ്രോസിക്കൂഷൻ കേസിനെ സാധൂകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് മെമ്മറി കാർഡ്. എന്നാൽ കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട് എന്ന ദിലീപിന്റെ വാദം ശരിയാണെന്ന് തെളിഞ്ഞാൽ ഈ രേഖ തലനാരിഴകീറി പരിയശോധിക്കപ്പെടുകയും പ്രോസിക്കൂഷൻ ലീഡിൽ പരാജയപ്പെടുകയും ചെയ്യും. ആയതിനാൽ തന്നെ മെമ്മറി കാർഡ് രേഖയല്ല മറിച്ച് കേവലമൊരു തൊണ്ടിയാണ് എന്ന മലക്കം മറിഞ്ഞുള്ള നിലപാടായിരിക്കും സർക്കാരും പ്രൊസിക്കൂഷനും കോടതിയിൽ സ്വീകരിക്കുക. അങ്ങനെവരുമ്പോൾ മെമ്മറികർഡിനെ ലീഡ് ചെയ്തുള്ള വിചാരണ പ്രോസിക്കൂഷനു സാധ്യമാകാതെ വരികയും കേവലം മൊബൈൽ ടവറുകളുടെ സിഗ്നലുകളും കോൾ ലിസ്റ്റുകളും കാണിച്ച് ഉണ്ടായില്ലാ വെടിപൊട്ടിക്കേണ്ടിവരും പ്രോസിക്കൂഷനു കോടതിയിൽ...
ചുരുക്കത്തിൽ തൊണ്ടിയായാലും, രേഖയായാലും സൂപ്രീംകോടതി നിലപാട് ദിലീപിന് അനുകൂല സാഹചര്യം സൃഷ്ടിക്കും.
കേസിനെ ആഴത്തിൽ ബാധിക്കുമെന്നതിനാലാണ് ഈ വിഷയത്തിൽ എല്ലാ വശവും ആലോചിച്ച് തീരുമാനം അറിയിക്കണം എന്ന് സുപ്രിം കോടതി ഇന്നലെ സർക്കാരിനെ ഓര്*മ്മപ്പെടുത്തിയത്. മെമ്മറി കാര്*ഡ് കേസ് രേഖയാണെന്നും പകര്*പ്പിന് അവകാശം ഉണ്ട് എന്നും ചൂണ്ടിക്കാട്ടി ദിലീപ് സമർപ്പിച്ച ഹരജിയാണ് സുപ്രിം കോടതിയിലുള്ളത്. സത്യത്തിൽ മെമ്മറി കാർഡൊരു രേഖയായിത്തന്നെയാണ് പ്രൊസിക്കൂഷൻ ലീഡ് ചെയ്തിട്ടുള്ളത്.
നടി(യെ) ആക്രമിച്ച കേസിൽ ദിലീപ് ഗൂഡാലോചന നടത്തി എന്നത് .... അവസാനം ദിലീപിനെതിരായി ഗൂഡാലോചന നടത്തി എന്ന പര്യവസാനത്തിലെത്തിയാലും അതിശയിക്കാനില്ലാ, കാരണം തൊണ്ടിയേതാ, രേഖയേതാ എന്നറിയാത്ത സോ കോൾഡ് പോലീസും പ്രൊസിക്കൂഷനുമാണ് ഈ കേസ് അന്വേഷിച്ചതും, വാദിക്കുന്നതും.
#തൊണ്ടിയും, #രേഖയും ഇങ്ങനെ മനസിലാക്കാം...
*ഒരു കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ കണ്ടെത്തുന്ന ഒരു വെള്ള കടലാസ് അല്ലെങ്കിൽ ഒരു ബ്ളാങ്ക് മെമ്മറി കാർഡ് അത് കേസിലെ തൊണ്ടിയാണ് എന്നാൽ പ്രസ്തുത കടലാസിൽ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ മെമ്മറി കാർഡിൽ എന്തെങ്കിലും ഡാറ്റ ഉണ്ടെങ്കിൽ അത് പ്രസ്തുത കേസിലെ രേഖകളാണ്.
അഡ്വ ശ്രീജിത്ത് പെരുമന