Sponsored Links ::::::::::::::::::::Remove adverts | |
@Raja Shah..
Nice project anenu thonunu all the best
ഒരു ചരിത്ര കഥയുമായി മമ്മൂട്ടി എത്തുന്നു – മാമാങ്ക ചേകവരാകാന്* മമ്മൂട്ടി !!
എന്നും ചരിത്ര പുരുഷന്മാരുടെ വേഷങ്ങൾ ചെയ്യാൻ നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി എന്നും കേമനാണ്. തന്റെ അഭിനയ ജീവിതത്തിൽ മമ്മൂട്ടിക്ക് ചരിത്ര വേഷങ്ങൾ എല്ലാം തന്നെ നാഴികക്കല്ലായി മാറി. മലയാളത്തില്* ഏറ്റവും അധികം ചരിത്ര പുരുഷന്*മാരെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ളതും ഇദ്ദേഹം തന്നെയാണ്. ഇന്ത്യന്* സ്വാതന്ത്ര്യ സമരത്തിലെ ധീര സാന്നിധ്യമായ പഴശ്ശിരാജ, വടക്കന്*പാട്ടുകളിലൂടെ ഏവര്*ക്കും പരിചിതനായ ചന്തു, വിശ്വസാഹിത്യകാരന്* വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാപരമായ മതിലുകള്*, ഇന്ത്യന്* ഭരണഘടനയുടെ ശില്*പി ഡോ ബി ആര്* അംബേദ്കറിന്റെ എന്നിങ്ങനെ ഇന്ത്യൻ സിനിമയുടെ ചരിത്ര താളുകളിൽ എഴുതി ചേർക്കപ്പെട്ട കഥാപാത്രങ്ങൾ മമ്മൂട്ടിയിൽ നിന്ന് വീണ്ടും പിറവി എടുത്തു.
ഇതാ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മറ്റൊരു ചരിത്ര കഥയുമായി മമ്മൂട്ടി എത്തുന്നു. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്* മാഘമാസത്തിലെ വെളുത്തവാവില്* നടന്നിരുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്*വഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്* വിധിക്കപ്പെട്ട ഒരു ധീര യോദ്ധാവായി ആണ് എത്തുന്നത്. വ്യവസായിയായ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്*ഷം പകുതിയോടെ ആരംഭിക്കും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സജീവ് പിള്ള.
ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപുഴയുടെ തീരത്ത് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഒരു ആഘോഷമാണ് മാമാങ്കം. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയുംതമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്*. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.
ധീര യോദ്ധാവ് ഒക്കെ ആയി മാറാനുള്ള ശാരീരിക അവസ്ഥ ഇപ്പോൾ ഇക്കായ്ക്കുണ്ടോ..?
എങ്കിൽ എന്ത് കൊണ്ട് കർണൻ ഇനിയും നടക്കുന്നില്ല??
ഇതും കർണൻ പോലുള്ള ഒരു ഡ്രീം പ്രൊജക്റ്റ് ആയി മാത്രം അവശേഷിക്കാനാണ് സാധ്യത.