Originally Posted by
chandru
ചരിത്രവസ്തുതകളെക്കാൾ വാമൊഴികളെ അടിസ്ഥാനമാക്കിയാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൊച്ചുണ്ണീ ചരിതം. ചരിത്രം വളച്ചൊടിക്കുന്നു എന്ന പേരുദോഷം വരാതെ തന്നെ ഏത് രീതിയിലും ഈ കഥ വികസിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം അത് പിൽക്കാല എഴുത്തുകാർക്ക് നൽകുന്നുണ്ട്. നല്ലവനായ കള്ളൻ കഥകളും കെട്ടുകഥകളും ഐതിഹ്യങ്ങളും ഏത് നാട്ടിലും ഏത് സംസ്കാരത്തിലുമുണ്ട്. എൺപതുകൾ വരെ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ദരിദ്ര ജീവിത സാഹചര്യങ്ങളിൽ, ബഹുവർണ്ണ ചിത്രകഥകൾ വായിച്ച്* വളർന്ന ബാല്യങ്ങൾ കൊച്ചുണ്ണിയിൽ ഒരു ഹീറോയെ കണ്ടിരുന്നു.
വൻമുതൽ മുടക്കിൽ ഗോപാലേട്ടൻ നിർമ്മിച്ച കായംകുളം കൊച്ചുണ്ണി സിനിമ പക്ഷേ, പണ്ടത്തെ അമർചിത്രകഥ ആവേശം പകർന്ന് തരുന്നേയില്ല. ആ കാലഘട്ടത്തെക്കുറിച്ചുള്ള ഗവേഷണവും തിരക്കഥയുമൊക്കെ തരക്കേടില്ലാത്ത രീതിയിൽ ചെയ്തിട്ടുണ്ട്. പക്ഷേ ഇത്ര വലിയ കാൻവാസിൽ ഒരു സിനിമ ചെയ്യുവാനുള്ള ഉൾക്കാഴ്ച സംവിധായകന് ഉണ്ടായിരുന്നോ എന്ന് സംശയം. കഥ ഇതൾ വിരിയുന്ന ഭൂമിക തിരുവിതാകൂർ ആണ് എന്ന് പോലും തോന്നില്ല. ഷൂട്ട് ചെയ്ത ശ്രീലങ്കയിലേയും കാസറഗോട്ടെയും ഗോവയിലേയും ലൊക്കേഷനുകൾക്ക് ഓണാട്ടുകരയുടെ വിദൂര സാമ്യംപോലുമില്ല.
ആദ്യപകുതിയിൽ ഉടനീളം ഉമേഷ് ബാധ കേറിയ കൊച്ചുണ്ണിയായാണ് കാണാനാവുക. ബാംഗ്ലൂർ ഡേയ്സിലെ കുട്ടന്റെ ഡാൻസ് ഓർമ്മിപ്പിക്കുന്ന മെയ്*വഴക്കം ചില കളരിഅഭ്യാസമുറകളിലും കണ്ടു! ഇത്തിക്കര പക്കി തീയറ്റർ കിടുക്കും മറിക്കും എന്നൊക്കെ കേട്ട് പോയാലും നിരാശയാവും ഫലം. തങ്ങളായി വേഷമിട്ട ബാബു ആന്റണിയുടെ ലുക്ക് കൊള്ളാം എങ്കിലും നാടക ഡയലോഗുകളും കണ്ടൻപ്പൂച്ച കരയുന്നമാതിരിയുള്ള സൗണ്ടും കഥാപത്രത്തിന്റെ ഗാഭീര്യം കുറച്ചു. പക്കി വരുന്നത് വരെ ഏതാണ്ട് പത്ത് തവണയെങ്കിലും വാച്ച്/ഫോൺ നോക്കേണ്ടി വരും ഫസ്റ് ഹാഫ് അവസാനിക്കാൻ.
രണ്ടാം പകുതി അത്ര മോശമല്ല. നിവിനും തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. പക്ഷേ ആവേശം കഥാപാത്രത്തിന് മാത്രമേയുള്ളൂ, പ്രേക്ഷകരിലേക്ക് എത്തുന്നില്ല. "പാവങ്ങടെ ബാഹുബലി മോഡൽ" കുറച്ച് ആക്ഷൻ രംഗങ്ങൾ ഉണ്ട്. ക്*ളൈമാക്സിൽ തങ്ങൾ തന്റെ മറ്റു ശിഷ്യന്മാർക്കൊന്നും പകന്ന് കൊടുക്കാത്ത ഒരു വിദ്യ രക്ഷപെടാനായി കൊച്ചുണ്ണിയുടെ ചെവിയിൽ മന്ത്രിക്കും. രാജസേനൻ മോഡൽ കൂട്ടത്തല്ലാണ് ആ വിദ്യ! കോമഡിയില്ല, മൊത്തം സീരിയസ് ആണ് എന്ന വ്യത്യാസമേ ഉള്ളൂ.
രാജഭരണകാലത്ത് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഭീകരമായ സാമൂഹ്യ അന്യായങ്ങളും നീചമായ ജാതി അസമത്വങ്ങളും ക്രൂര ശിക്ഷാവിധികളും അന്ധമായ അനാചാരങ്ങളും ചുരുങ്ങിയ തോതിലെങ്കിലും അനാവൃതമാകുന്നുണ്ട് എന്നതാണ് സിനിമയുടെ ഒരു നല്ല വശം. പ്രത്യേകിച്ച് "ആചാര സംരക്ഷണത്തിനായി" അവർണ്ണ ജാതിക്കാർ പോലും അലമുറയിടുന്ന അഭിനവകാലത്ത്.
പടത്തിനു ഒരു 210/600 മാർക് കൊടുക്കാം... ..ജസ്റ്റ് പാസ്സ്...