Originally Posted by
Iravikkuttan
Chaliyar Raghu
വിധി.. ജനങ്ങളുടെ കോടതിക്ക് വിടുന്നു.
കടലുണ്ടിയിൽ ജനിച്ച എനിക്ക് കലാസി പരിചിതമായ പേരാണ്. കാരണം അതെൻ്റെ നാടിന് മാത്രം അവകാശപ്പെടാനുള്ള സ്വത്വം. പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ്, കുട്ടിക്കയുടെ സൈറ്റിൽ ജോലിക്ക് പോവുന്നത്. അന്നവിടെ മൂപ്പൻ എന്നു പേരുള്ള ഒരു കലാസിയെ പരിചയപ്പെട്ടു. മെലിഞ്ഞുണങ്ങിയ ശരീരമാണെങ്കിലും ഇരുമ്പിനോടും, തുരുമ്പിനോടും മല്ലിടുന്ന ഒരു പാവം കലാസി, പിന്നീടങ്ങോട്ട് അവരുടെ കൂടെ കലാസികളിൽ ഒരുവനായി ഞാനും ജോലി ചെയ്തു.മോർവാള, സിലിങ്കിക്കുത്ത്, ഡി.ഷാക്കിൾ കുത്ത്, മരണ കുത്ത് എന്നിങ്ങനെ കലാസികളുടെ കയറു കൊണ്ടുള്ള കുത്തും പടിച്ചു. വെയിലും, മഴയും ഒന്നും വകവെക്കാതെ കലാസിപ്പണി എടുക്കുക എന്നു പറഞ്ഞാൽ അതൊരു നിസ്സാര കാര്യമായി കരുതരുത്. ആ അനുഭവങ്ങൾ ഉള്ളതുകൊണ്ടാണ്. കടലുണ്ടി ട്രെയിനപകടം പശ്ചാത്തലമാക്കി ..മലബാർ കലാസി. എന്ന പുസ്തകം ഞാനെഴുതുന്നത്.ഈ കഥ ആദ്യമായി പറഞ്ഞ സുഹൃത്തായ ഒരു സംവിധായകൻ പറഞ്ഞത്... നിൻ്റെ കയ്യിലുള്ളത് പൊൻമുട്ടയിടുന്ന താറാവാണ്,, പക്ഷേ സംരക്ഷിക്കാൻ നിനക്ക് കഴിയില്ല എന്നാണ്. അതിനെ മോഷ്ടിക്കാൻ തക്കവിധം ഒടിവിദ്യ അറിയാവുന്ന ഒടിയൻമാർ സിനിമാലോകത്തുണ്ട് എന്ന്. കൃത്യമായി പറഞ്ഞാൽ 25/10/2019 (വിശാലാക്ഷി അവന്യൂ, ചെട്ടിത്തെരു, പാലക്കാട്) ഇവിടെയുള്ള വീട്ടിൽ വെച്ച്.എർത്ത് & എയർ എന്ന കമ്പനി മെയിലയച്ചതനുസരിച്ച്.ശ്രീകുമാർ മേനോൻ സാറിനെ കാണാൻ ചെന്നു. പലരുo കഥ പറഞ്ഞ് പോയെങ്കിലും, എന്നെ നേരിട്ട് അദ് ദേഹത്തിന് കാണണം എന്ന് പറഞ്ഞതിനാൽ വൈകിട്ട് 5 മണി വരെ കാത്തിരുന്നു. ഒടുവിൽ അദദേഹത്തിന് വരാൻ പറ്റില്ല എന്നറിയച്ച് വീഡിയോ കോൾ ചെയ്തു.ഹലോ.കലാസി എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. ഉടനെ വിളിക്കാം നമുക്ക് ലാലേട്ടനെ വെച്ച് 80 കോടി ബഡ്ജറ്റിൽ ചെയ്യാം എന്നു പറഞ്ഞു.രണ്ട് മാസം കാത്തിരുന്നു വിവരം കിട്ടാഞ്ഞപ്പോൾ. ഞാൻ മെയിൽ അയച്ചു മറുപടി തന്നില്ല. പിന്നീട് ആൻ്റോ ജോസഫ്, സോഹൻലാൽ, വിനോദ് കൈതാരം തുടങ്ങി ഒരുപാട് പേർക്ക് പുസ്തകം കൈമാറി. വലിയ ക്യാൻവാസായതോണ്ടുള്ള ബുദ്ധിമുട്ട് കുറെപേർ പറഞ്ഞു. പിന്നീട് കുറെ നാൾ കഴിഞ്ഞാണ് .കടലുണ്ടി ട്രെയിനപകടത്തെക്കുറിച്ച് സിനിമ ചെയ്യുകയാണ് കൂടെ നിക്കണം എന്നു പറഞ്ഞ് മിഥിലാജ് (കോമഡി ഉത്സവം ഡയറക്ടർ ) വിളിക്കുന്നത് .അത് ഞാൻ തിരക്കഥാ രൂപത്തിൽ പുസ്തകമാക്കി ഇറക്കീട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അദ് ദേഹം ഫോൺ വെച്ചു.കലാസികളുടെ നാട്ടിൽ ജനിച്ച്, ആ ജോലി ചെയ്ത്, അവരുടെ ഭാഷ പഠിച്ച്, എൻ്റെ നാട്ടിലെ ട്രെയിനപകടത്തെ ആസ്പദമാക്കി ഞാനെഴുതിയ മലബാർ കലാസി എന്ന തിരക്കഥാരൂപത്തിലുള്ള പുസ്തകത്തെക്കുറിച്ചാണ് ഈ പറഞ്ഞത്. ഇതൊരാശങ്കയാണ്.. ആവലാതിയാണ്. സാധാരണക്കാരൻ സരഗ്ഗാത്മകതയെ ചാക്കിട്ട് മൂടിവെക്കു.. ഇല്ലേൽ അഭിനവ സിനിമക്കാർ അതടിച്ചു മാറ്റും എന്ന് ,ഏതോ പല്ലി ചിലയ്ക്കുന്ന പോലെ...