Watching.... Status : 20% (150 seater)
Endha padafhinte avastha ...
Sent from my vivo 1723 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Watching.... Status : 20% (150 seater)
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Must watch on Dolby atoms .. sound effect 👌🏻
Sent from my iPhone using Tapatalk
From FB
എന്താണ് മരണം ?!
മരണത്തിന് ശേഷം മറ്റൊരു ജീവിതമുണ്ടോ ?!
ഈ പ്രേതം എന്നൊക്കെ പറയുന്നത് ഉള്ളതാണോ ?!
എല്ലാ മനുഷ്യർക്കുമുണ്ടാകുന്ന ഇത്തരം സംശയങ്ങളിലൂടെയുള്ള ഒരന്വേഷണമാണ് നിത്യ മേനോൻ ഏക കഥാപാത്രമായെത്തുന്ന വി.കെ.പി ചിത്രം പ്രാണ. നിത്യ അവതരിപ്പിക്കുന്ന താര അനുരാധ എന്ന കഥാപാത്രം ഒരു എഴുത്തുകാരിയാണ്. വിവാദങ്ങൾ എന്നും കൈമുതലായുള്ള ഒരാൾ. അവരുടെ 'മ്യൂസിക് ഓഫ് ഫ്രീഡം' എന്ന പുസ്*തകം ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ഒരുപാട് ചർച്ചയാകുന്നതോടെ സ്വാഭാവികമായി ഭീഷണികളും താരക്ക് നേരിടേണ്ടി വരുന്നു. പോലീസ് നൽകുന്ന സംരക്ഷണം തന്റെ സ്വകാര്യതക്ക് മങ്ങലേൽപ്പിക്കുമെന്നതിനാൽ അവർ അത് നിഷേധിക്കുന്നു.
അപ്പോഴാണ് പ്രേതബാധയുള്ള ഒരു വീടിനെ കുറിച്ച് താര അറിയാനിടവരുന്നത്. അങ്ങനെ ഒരു ചലഞ്ച് ഏറ്റെടുക്കാൻ തന്നെ താര തീരുമാനിക്കുന്നു. ആ വീട് കണ്ടെത്തി അവിടെ താമസം തുടങ്ങുകയാണ് താര ചെയ്യുന്നത്. അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെടുകയാണ്. ഒരു ഡോക്യുമെന്റ് തയ്യാറാക്കാനാണ് താര ഈ വിഡിയോകൾ എടുക്കുന്നത്. പിന്നീട് അവിടെ നടക്കുന്ന കാര്യങ്ങൾ ഒരിക്കലും വാക്കുകളാൽ വർണ്ണിക്കുക എന്നത് അസാധ്യമാണ്. തിയ്യേറ്ററിൽ പോയി അനുഭവിച്ചറിയുക തന്നെ വേണം.
നിത്യ തന്നെയാണ് ആ സിനിമയുടെ എല്ലാം. അവരുടെ പ്രകടനമില്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു അനുഭവം നമുക്ക് ലഭിക്കുകയെ ഇല്ല. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും പി.സി ശ്രീറാമിന്റെ ഛായാഗ്രഹണവും ഈ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. തീർച്ചയായും തിയ്യേറ്ററിൽ തന്നെ പോയി കാണേണ്ട കിടിലൻ ഒരു സിനിമ അനുഭവമാണ് പ്രാണ.
Don't Miss It.
ഞാൻ നൽകുന്ന റേറ്റിങ് 3.7/5
പ്രേതം ഒരു പ്രതീകമാണ് .ജീവിതത്തിൽ നിന്ന് കടന്നു പോയ ഒന്ന്. എന്നാൽ ജീവിതത്തെ ഭയപ്പെടുത്താവുന്ന ഒന്ന്.ദുർബലനായ ഒരു വ്യക്തിക്ക് തന്റെ ദൗർബല്യത്തെ, തന്റെ നിസഹായതയെ മറികടക്കാനുള്ള ഏറ്റവും നല്ല വഴി പ്രേതമാവുക എന്നതാണെങ്കിലോ?'വി കെ പ്രകാശിന്റെ പ്രാണയെ ഞാൻ വായിച്ചെടുക്കുന്നത് അങ്ങനെയാണ്.
വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് പ്രാണ .ഒരൊറ്റ കഥാപാത്രം മാത്രം.നിത്യാ മേനോൻ ,നിത്യാ മേനോൻ ആന്റ് നിത്യാ മേനോൻ .ഒരേയൊരു കഥാപാത്രത്തെ മാത്രം അവതരിപ്പിച്ചു കൊണ്ട് ഒരു മണിക്കൂർ 47 മിനിറ്റ് വരുന്ന ഒരു മുഴുനീള ചിത്രം ആസ്വാദ്യകരമായ അനുഭവമാക്കുക നിസാരമല്ല. അതിൽ ഇതിന്റെ അണിയറ പ്രവർത്തകർ വിജയിച്ചു എന്ന് നിസംശയം പറയാം.
പ്രാണ ഒരു പ്രേത പടമല്ല. ആധ്യാത്മികതയുമല്ല അതിന്റെ പ്രമേയം. സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ക്രൂര പീഢനങ്ങൾ (അത്തരം രംഗങ്ങളൊന്നുമില്ലാതെ തന്നെ ) , വ്യക്തിസ്വാതന്ത്ര്യത്തിനു മേൽ സമൂഹത്തിന്റെ ചില ഭാഗങ്ങളിൽ നിന്നുണ്ടാകുന്ന കടന്നുകയറ്റങ്ങൾ ഒക്കെ ഒരു പ്രേതാവേശിതമായ ബംഗ്ലാവിന്റെ ചുമരുകൾക്കകത്തു നിന്നു വിളിച്ചു പറയാനും വിലയിരുത്താനും ശ്രമിക്കുകയാണ് ഈ ചെറിയ വലിയ ചിത്രം.
സിങ്ക് സറൗണ്ട് സൗണ്ട് സിസ്റ്റം ഉപയോഗിച്ച മലയാളത്തിലെ ആദ്യ ചിത്രം ,പി വി ശ്രീരാമിന്റെ ചടുലമായ കാമറ, നിത്യയുടെ നിലവാരമുള്ള പ്രകടനം, സർവോപരി പാളിപ്പോകാൻ സാധ്യതകളേറെയുള്ള ഒരു പ്രമേയത്തെ കരുതലോടെ കരവിരുതോടെ അവതരിപ്പിച്ചതിലെ സംവിധായകന്റെ മിടുക്ക്. പറയാൻ അങ്ങനെ ഏറെയുണ്ട്.
പരിമിതികളും പോരായ്മകളും ഇല്ലെന്നല്ല. അവയ്ക്കൊക്കെ മീതെ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതുണ്ട് പ്രാണയിൽ