ഹോട്ടൽ മുറിയിൽ ഉറക്കഗുളിക കഴിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച എന്നെ രക്ഷപെടുത്തിയത് മമ്മൂട്ടി- ഉണ്ണി മേരി
[data:image/svg+xml;charset=utf-8,%3Csvg xmlns='http%3A//www][
https://thekarmanews-com]
*
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മലയാളികളുടെ പ്രിയ താരമാണ് ഉണ്ണി മേരി. തന്റെ ജീവൻ രക്ഷിച്ചത് ഉണ്ണി മേരിയാണെന്ന് മമ്മൂട്ടി തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.
ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു എന്നും എന്നാൽ അതിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു എന്നും ഉണ്ണിമേരി പറയുന്നു. കാണാമറയത്ത് എന്ന ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം ഉണ്ടാക്കുന്നത്.*[data:image/svg+xml;charset=utf-8,<svg height="350px" width="700px" xmlns="http://www][
https://thekarmanews-com]ഉണ്ണി മേരിയും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ തന്നെ കാണാൻ അച്ഛൻ എത്തി.
പ്രായമായ അച്ഛനോട് അവിടെ ഉള്ളവർ മോശമായി സംസാരിക്കുകയും അച്ഛനെ കാണാൻ സമ്മതിക്കുകയും ചെയ്തില്ല.അച്ഛനെ കാണാൻ പറ്റാത്തത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പിന്നെ എനിക്ക് മരിക്കാനാണ് തോന്നിയത്. ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു.[data:image/svg+xml;charset=utf-8,<svg height="350px" width="700px" xmlns="http://www][
https://thekarmanews-com]*വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ച് എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഉണ്ണി മേരി എന്ന ഞാൻ ഉണ്ടാകില്ലായിരുന്നു. “ ഉണ്ണിമേരി പറയുന്നു.
1969 ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ തന്റെ ആറാം വയസിൽ ഉണ്ണി മേരി ബാലതാരമായി എത്തുന്നത്. 1972 ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ ശ്രീ കൃഷ്ണൻ ആയും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിൻസെന്റിന്റെ നായികയായി പിക്കിനിക്ക് എന്ന ചിത്രത്തിൽ എത്തിയ ഉണ്ണി തുടർന്ന് പ്രേം നസീർ , രജനികാന്ത് , കമൽ ഹസൻ , ചിരഞ്ജീവി എന്നിവരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്.