Sponsored Links ::::::::::::::::::::Remove adverts | |
സ്പൂഫ് വർക്ക് ആയില്ല, ഏജന്റ് ഫാക്ടർ പ്രേക്ഷകർക്ക് ബാലിശമായി തോന്നി; ബി ഉണ്ണികൃഷ്ണൻ
ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനൊപ്പം, ആറാട്ടിൽ മോഹൻലാൽ
വളരെ പ്രതീക്ഷയോടെ റിലീസിനെത്തി സമീപകാലത്ത് ഏറ്റവും കൂടുതല്* വിമര്*ശനങ്ങള്* ഏറ്റുവാങ്ങിയ ചിത്രമാണ് മോഹന്*ലാലിന്റെ ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്* ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത ചിത്രമാണിത്. തിയേറ്റര്*, ഒടിടി റിലീസിന് ശേഷം ചിത്രം പരക്കെ വിമര്*ശിക്കപ്പെട്ടു. അതില്* തങ്ങള്*ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുകയാണ് സംവിധായകന്* ബി ഉണ്ണികൃഷ്ണന്*. ഫിലിം കമ്പാനിയന് നല്*കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
''ആറാട്ട് എന്റെ സോണിലുള്ള സിനിമ ആയിരുന്നേയില്ല. നെയ്യാറ്റിന്*കര ഗോപന്* എന്ന കഥാപാത്രവുമായി ഉദയ് കൃഷ്ണ എന്നെ സമീപിക്കുകായായിരുന്നു. ഈ കഥാപാത്രം രസമല്ലേയെന്നും അതില്* വര്*ക്ക് ചെയ്തുകൂടേ എന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഒരു മുഴുനീള സ്പൂഫ് ആണ് ഞാന്* ചെയ്യാന്* ആഗ്രഹിച്ചത്.
മോഹന്*ലാലിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുകയാണെങ്കില്* രസകരമായിരിക്കുമെന്ന് എനിക്ക് തോന്നി. ഇത് വേറൊരു നടനോട് പോയി പറഞ്ഞാല്* ഒരുപക്ഷേ അവര്* സമ്മതിക്കില്ല. ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാന്* അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് ചെയ്തുകൂടാ'' എന്നായിരുന്നു മറുപടി. പക്ഷേ ആ സ്പൂഫ് ഘടകം സിനിമയില്* ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങള്*ക്ക് പിഴവ് പറ്റിയത്. രണ്ടാം പകുതിയില്* ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള്* പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല. മോഹന്*ലാലിനോട് അല്ലാതെ പലരോടും ഈ സിനിമുടെ ആശയം സംസാരിച്ചിട്ടുണ്ട്. പക്ഷേ അവരൊക്കെ ഈ മുഴുവന്* സ്പൂഫ് എന്ന ആശയത്തില്* സംശയം പ്രകടിപ്പിച്ചു. ആകെ സ്പൂഫ് ആണെങ്കില്* ആളുകള്* എന്തു പറയുമെന്നാണ് പലരും ചോദിച്ചത്. അതോടെ ഞങ്ങളും സംശയത്തിലായി.
ആ സ്പൂഫില്* പലതും വര്*ക്ക് ആയുമില്ല. പ്രേക്ഷകര്* അത് വെറും റെഫറന്*സുകള്* മാത്രമായാണ് കണ്ടത്. കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്* നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്*നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്. ചോദിക്കുന്നത് മോഹന്*ലാല്* ആണെന്ന് ഓര്*ക്കണം. തളര്*ന്നുകിടക്കുന്ന ആള് പാട്ടു കേട്ട് എഴുന്നേറ്റുവരുന്ന രംഗം തന്നെ 'ചന്ദ്രലേഖ' സിനിമയുടെ സ്പൂഫ് ആയി ചെയ്തതാണ്. പക്ഷേ ആളുകള്* അതിനെ അങ്ങനെയല്ല കണ്ടത്.
മമ്മൂക്കയുടെ കിങ് സിനിമയിലെ ഡയലോഗ് വരെ അദ്ദേഹം പറഞ്ഞു. പക്ഷേ പിന്നീടുള്ള ഏരിയയില്* ഇതെല്ലാം മിസ് ചെയ്തും. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടുപോകണമായിരുന്നു. മാത്രമല്ല പെട്ടന്ന് നെയ്യാറ്റിന്*കര ഗോപന്* ഒരു ഏജന്റ് ആണെന്ന് പറഞ്ഞത് പ്രേക്ഷകര്*ക്ക് ബാലിശയമായി തോന്നി. ഏജന്റ് ഫാക്ടര്* തമാശയായി എടുത്തതാണ് പക്ഷേ അതെല്ലാം ഗൗരവകരനായി. അതുമായി ബന്ധപ്പെട്ട ട്രോളുകളെല്ലാം നീതികരിക്കപ്പെടാവുന്നതാണ്.