So far covI'd death in kerala is 228 ..govt list only 126 ..only half as per manorama online today ...now govt s own expert co mitte criticised govt for this kind of things as per media report...
Sponsored Links ::::::::::::::::::::Remove adverts | |
So far covI'd death in kerala is 228 ..govt list only 126 ..only half as per manorama online today ...now govt s own expert co mitte criticised govt for this kind of things as per media report...
സർക്കാരിനെതിരെ വിദഗ്ധസമിതി; തിരുത്തരുത് മരണസംഖ്യ
തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചു മരിച്ച പലരെയും മരണപ്പട്ടികയിൽ നിന്നു സർക്കാർ ഒഴിവാക്കുന്നതിനെതിരെ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതി തന്നെ രംഗത്ത്. തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങൾ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തരംതിരിവു നടത്തുന്നതു കഴിഞ്ഞ 3നു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമാണു പാലിക്കുന്നതെന്ന് അന്നു വാദിച്ച സർക്കാർ ഇപ്പോൾ വിദഗ്ധ സമിതിയുടെ ശുപാർശ ലഭിച്ചതോടെ വെട്ടിലായി.
സമിതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവ
∙ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടിവരുന്ന സമയത്ത് കൃത്യമായ കാരണങ്ങൾ പറയാതെ മാനദണ്ഡങ്ങൾ മാറ്റുന്നതു പൊതു, ശാസ്ത്ര സമൂഹങ്ങളിൽ സംശയമുണ്ടാക്കും. ഔദ്യോഗിക വിവരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.തിരിമറിക്കു തെളിവായി ആരോഗ്യവകുപ്പിന്റെ കണക്ക്
∙ ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം നടപടികൾ തിരുത്തണം. ശാസ്ത്രീയമായ മാർഗരേഖ തയാറാക്കണം.
മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡ് ആണെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിർദേശിച്ചിരിക്കുന്നത്. ജൂലൈ 20 മുതലാണു സർക്കാർ മാനദണ്ഡങ്ങൾ മാറ്റിയത്.
കോവിഡ് ബാധിച്ചു മരിക്കുന്നവർക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. കോവിഡ് ബാധിച്ച് മൂന്നും നാലും ആഴ്ച കഴിഞ്ഞാണു മരണമെങ്കിൽ പരിശോധനയിൽ നെഗറ്റീവാകാൻ ഇടയുണ്ട്. ഇങ്ങനെയുള്ളവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുണ്ട്.
കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ തിരിമറിയെന്നതിന് ആരോഗ്യ വകുപ്പിന്റെ കണക്കും തെളിവാകുന്നു. തിരുവനന്തപുരത്തെ കോവിഡ് ക്ലസ്റ്ററുകളെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ ജൂലൈ 31 വരെയുള്ള മരണം 34; എന്നാൽ സർക്കാർ കണക്കിൽ 22 മാത്രം. ഇങ്ങനെ മരിച്ച 24 പേരുടെ സംസ്കാരം തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടത്തിൽ മാത്രം നടത്തി; ഇതിൽ 6 എണ്ണമേ ഒൗദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
കണക്കിൽപ്പെടാതെ 102 മരണം
സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം കേരളത്തിൽ ഇതുവരെ കോവിഡ് മരണം 126. എന്നാൽ ജില്ലകളിൽനിന്നുള്ള കണക്കുപ്രകാരം 228 പേർ കോവിഡ് ബാധിച്ചു മരിച്ചു.
India daily count will touch 1 lakh very soon, with the current rate !!!
Karnataka may take the top spot !!
No sign of a peek and a subsequent dip