-
മാമ്പഴം പെറുക്കി നടന്ന കാലത്തിന്റെ മധുരംകിനിയുന്ന ഓര്*മകളും.
പ്രതിഭശാലിയായ പ്രമോദ്പയ്യന്നൂരും,മതിലുകളിലെ ബഷീറിനെ
അഭിനയം കൊണ്ട് തേച്ചുമിനുക്കി ,അഗീകാരങ്ങളുടെ പൊന്‍* തുവല്‍* ചൂടിയ
മലയാളത്തിന്*റെ മഹാനടന്* മമ്മുക്കയും ചേരുമ്പോള്‍* വീണ്ടും ആ വിശ്വസാഹിത്യകാരന്
മരണമില്ലായെന്ന് ഒരിക്കല്‍* കൂടി നമ്മെ ഓര്*മ്മപെടുത്തുന്നു.ആ ദൃശ്യാനുഭവത്തിനായ്
കാത്തിരിക്കുന്നു.പലപ്പോഴും നോവലുകള്‍*ക്ക് ചലച്ചിത്രഭാഷ്യം ചമക്കുമ്പോള്‍* വരാവുന്നത്
വായനനുഭവത്തിന്റെ സുഖമില്ലായെന്നുള്ളതാണ്. അങ്ങിനെ സംഭവിക്കാതെ ഉജ്ജലമായ അനുഭവവേദ്യമാകട്ടെയെന്ന്* ആശംസിക്കുന്നു.:cheers::cheers::cheers::ok::ok::ok:
-
Mammooka's film with many songs
Malayalam Film News
Megastar Mammootty will soon be seen in the new movie Balyakalasakhy and this is based on the famous work by Vaikkom Muhammed Basheer. The highlight is that this will have some nostalgic songs of the yesteryears which will be redone by the noted ghazal singer Shabaaz Aman. Notable among them are Onnini Shruthi Thaazthy Paaduka.... There will also be another song written by K T Muhammed and music will be by Raghavan master. Get set for this folks.
-
കഥാപശ്ചാത്തലം
ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തിൽ ആവേശം കൊണ്ട് നാട്*വിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കൽക്കത്തയിലായിരിയ്ക്കുന്ന കാലം. താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്നും അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്*പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ,ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.
-
Basheer on Balyakalasakhi
Basheer said that Majeed of Balyakalasakhi is himself. He started work on the book after seeing a terrifying nightmare which reminded him of his childhood companion Suhara's death. At the time, he was living in Calcutta. He used to sleep on the rooftop of a building after a heavy day's work. One night, he saw a monster in his sleep. Waking up, he found that he was standing on the edge of the rooftop, a step away from falling. He began writing the book in English. Highly dissatisfied with what he had written, he destroyed it. Later, he rewrote the story from scratch and perfected it through countless revisions. (Basheer was a hard labourer at writing. His simplicity of style is no accident. Almost everything he wrote was reworked and revised innumerable times before they went into press.)
-
ബാല്യകാലസഖി' ജീവിതത്തില്‍*നിന്നും വലിച്ചു ചീന്തിയ ഒരേടാണ്*. വക്കില്‍* രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍*ക്കു ചുടുചോര കാണുമ്പോള്‍* എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയംതന്നെ സംഭവിച്ചേക്കാം. അങ്ങനെയുളളവര്‍* സൂക്ഷിച്ചുവേണം ഈ പുസ്*തകം വായിക്കുവാന്‍*.
- എം.പി.പോള്‍*
-
-
ബാല്യകാലസഖി
വൈക്കം മുഹമ്മദ് ബഷീറിന്*റെ ബാല്യലാകസഖിയില്* നിന്ന് ഒരു ഭാഗം
"ഒന്നും ഒന്നും എത്രയാണെടാ ?'
ഗുരുനാഥന്* ഒരിക്കല്‍* മജീദിനോടു ചോദിച്ചു. ഒന്നും ഒന്നും രണ്ടാണെന്നുള്ളത് എല്ലാവര്*ക്കും അറിയാവുന്ന കാര്യമാണല്ലോ ? പക്ഷേ, അതിന് മജീദ് പറഞ്ഞ അദ്ഭുതകരമായ ഉത്തരം കേട്ട് ഗുരുനാഥന്* പൊട്ടിച്ചിരിച്ചുപോയി. ക്ളാസ് ആകെ ചിരിച്ചു.
മജീദ് പറഞ്ഞ ഉത്തരം, പിന്നീട് അവന്*െറ പരിഹാസപ്പേരുമായിത്തീര്*ന്നു. ആ ഉത്തരം പറയുന്നതിനുമുന്പ് മജീദ് ഒന്നാലോചിച്ചു. രണ്ടു നദികള്‍* ഒഴുകിവന്ന് ഒന്നു ചേര്*ന്ന് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകള്‍* ഒരുമിച്ചുചേരുന്പോള്‍* കുറച്ചുകൂടി വണ്ണം വെച്ച ഒരു "ഒന്ന്' ആയിത്തീരുന്നു. ശരിയും ആണല്ലോ. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു.
"ഉമ്മിണിബല്യ ഒന്ന് ! '
അങ്ങനെ കണക്കു ശാസ്ത്രത്തില്‍* അദ്ഭുതകരമായ ഒരു പുതിയ തത്വം കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബഞ്ചില്‍* കയറ്റി നിര്*ത്തി. മണ്ടശ്ശിരോമണി
-
The film has characters borrowed from Basheer's novel Aanvariyum Ponkurishum
-
ബാല്യകാലസഖി - ഒന്ന്
ബാല്യകാലസഖി
ഒന്ന്
ബാല്യകാലം മുതല്‍*ക്കു തന്നെ സുഹ്റയും മജീദും സുഹൃത്തുക്കള്‍* ആയിരുന്നെകിലും അവരുടെ സ്നേഹബന്ധത്തില്‍* ഉണ്ടായ അസാധാരണമായ സംഗതി അവര്‍* പരിചിതരാവുന്നതിനു മുന്‍*പേ ബദ്ധ ശത്രുക്കളായിരുന്നു എന്നുള്ളതാണ്. എന്താണ് ശത്രുതക്ക് കാരണം? അവര്‍* അയല്വക്കക്കാരാന്. ആ രണ്ടു വീട്ടുകാരും സൌഹര്*ദാതയില്* തന്നെയാണ്. എന്നാല്‍* സുഹ്റയും മജീദും ബദ്ധ വൈരികളാണ്. സുഹ്രക്ക് ഏഴും മജീദിന് ഒന്*പതും ആയിരുന്നു വയസ്സ് . അന്യോന്യം കോക്രികാട്ടുകയും പേടിപ്പെടുത്താന്‍* ശ്രമിക്കുകയുമായിരുന്നു അവരുടെ പതിവ്.
അങ്ങനെയിരിക്കെ മാമ്പഴത്തിന്റെ കാലം വന്നു. സുഹ്രായുടെ വീടിനടുത്തുള്ള തൈമാവില്‍* മാങ്ങാ പഴുത്തുവീനു തുടങ്ങി. ഒന്നും അവള്*ക്കു കിട്ടിയിരുന്നില്ല. മാമ്പഴം വീഴുന്നതും കേട്ട് അവള്* ഓടിചെല്ലുമ്പോ അത് മജീദ്* എടുത്തു കടിച്ചുതിന്നുന്നതും കാണും. അവന്* അവള്*ക്കു കൊടുക്കയില്ല. കൊടുക്കാന്‍* ഭാവിച്ചാല്‍*തന്നെ കടിച്ചതിന്റെ ബാക്കിയായിരിക്കും. അതും അവള്* കൈ നീട്ടിപ്പോയാല്‍* " ന്നാ മുട്ട് കടിച്ചോ" എന്നും പറഞ്ഞു അവന്* കൈമുട്ട് അവളുടെ മുഖത്തേക്ക് നീട്ടികൊടുക്കും. പിന്നെ, കാണുമ്പൊള്‍* അവന്* അവളെ ഭയപ്പെടുത്താന്‍* ശ്രമിക്കും. കണ്ണുരുട്ടിയും, നാവ് നീട്ടികാണിച്ചും.
അതിലൊന്നും സുഹറയ്ക്ക്* പേടിയില്ല അവളും പകരം കാണിക്കും. പക്ഷെ മാമ്പഴത്തിന്റെ കാര്യത്തില്‍* മാത്രം സുഹറയ്ക്ക്* തോല്*വിയാണ്. എന്തുകൊണ്ടാവള്*ക്ക് മാമ്പഴം കിട്ടുന്നില്ല? കാറ്റുള്ളപ്പോഴും ഇല്ലാത്തപ്പോഴും സുഹ്റ ഉത്കണ്ഠയോടെ മാഞ്ചുവട്ടില്‍* നില്*ക്കും. ഒന്നും വീഴില്ല. ഒരു ഇല പോലും വീഴില്ല. വളരെ പഴുത്ത മാങ്ങാ കുലകുലയായി മാവില്‍* കിടപ്പുണ്ടെന്ന് അവള്*ക്കറിയാം, വീഴുന്നില്ലെങ്കില്‍* കയറി പറിക്കണം . പക്ഷെ മിശരു വളരെയുണ്ട്. അത് കടിച്ചു കൊന്നു കളയും! കടിക്കുന്ന ആ വലിയ എറുമ്പുകള്‍* ഇല്ലെങ്കില്‍* തന്നെ മാവില്‍* കയറുക സുഹറയെ കൊണ്ട് സാധിക്കുന്ന കാര്യമാണോ? പെണ്ണല്ലേ?
വായില്‍* വെള്ളം ഊറിച്ചുകൊണ്ട് ഒരു ദിവസം അവള്* അങ്ങനെ നില്*ക്കുമ്പോള്*, കൊമ്പുകളില്‍* തട്ടിമുട്ടി "പടോ'ന്നു എന്തോ ഒന്ന് വീണു!
ഹൌ! സുഹ്റ ഓടിച്ചെന്നു. സന്തോഷത്തോടെ അത് കുനിഞ്ഞെടുക്കാന്‍* ഭാവിച്ചു .പക്ഷെ അവള്* നാണിച്ചു പോയി. അതൊരു വെള്ളക്ക ആയിരുന്നു. അവള്*ക്കു പിണഞ്ഞ അമളി വല്ലവരും കണ്ടു കാണുമോ? ഇല്ല: എന്നാലും മാവില്‍* നിന്നും വെള്ളക്ക വീഴുന്നതെങ്ങനെ? അവള്* തിക്കും പോക്കും നോക്കി, കണ്ടു: അവള്*ക്കു വിറഞ്ഞു; അവന്*!
മജീദ്* വിജയഭാവത്തില്‍* നിരര്*ത്ഥകമായ ഒരു ശബ്ദം പുറപ്പെടുവിച്ചു . 'ജുഗ് ജുഗൂ!ജുഗ് ജുഗൂ!' എന്നിട്ട് മാഞ്ചുവട്ടിലെക്ക് ചെന്നു. തന്നെയുമല്ല കണ്ണുകള്‍* ഭയങ്കരമായി ഉരുട്ടി; നാവ് നീളുന്നതുവരെ നീട്ടി. ഉഗ്രരൂപം!
അത് കണ്ടാല്‍* ആ ഗ്രാമത്തിലുള്ള പെണ്പില്ലേരെല്ലാം പേടിച്ചു വിറച്ച്*, 'എന്റുമ്മോ' എന്ന് നിലവിളിച്ചുകൊണ്ട് ഓടും, വളരെ ഓടിയിട്ടുമുണ്ട്. പക്ഷെ സുഹ്റ ഓടുന്നില്ല! തന്നെയുമോ? തല ചെരിച്ച് നാവ് നീട്ടി, കണ്ണുകള്‍* തുറിച്ചു, അവളും അങ്ങനെ നില്*ക്കുകയാണ്.
മജീദിന് ദേഷ്യം വന്നു. വലിയ ഒരാന്കുട്ടിയെ ഒരു കൊച്ചു പീക്കിരിപ്പെണ്ണ് ഭയപ്പെടുത്താന്‍* ശ്രമിക്കുകയോ? അവന്* ഒന്നുകൂടി അടുത്തു, അവന്റെ കണ്ണുകള്‍* തുരിഞ്ഞു. പുരികങ്ങള്‍* വലിഞ്ഞുയര്*ന്നു, മൂക്കിന്റെ രണ്ടു ദ്വാരവും വിടര്*ന്നു, മുഴക്കത്തോടെ 'ത്ധൂ' എന്നൊരു ഭയങ്കര ശബ്ദമുണ്ടാക്കി!!
അവള്* പേടിച്ചു ഓടിയില്ല! പുരികക്കൊടികള്‍* ഉയര്*ത്തി, കണ്ണുകള്‍* തുറിച്ച്, മൂക്ക് വിടര്*ത്തി അവളും പറഞ്ഞു
'ത്ധൂ'!
മജീദ്* സ്തംഭിച്ചു നിന്നുപോയി. ഒരു നുറുങ്ങു പെണ്ണ് ; വീടുതോറും നടന്നു അടയ്ക്ക വാങ്ങി ചാക്കില്‍* ചുമന്നു കൊണ്ടുവന്നു വില്‍*ക്കുന്ന വെറും അടയ്ക്ക കച്ചവടക്കാരന്റെ മകള്‍*. അവള്* എന്തുകൊണ്ട് പണക്കാരനായ തടിക്കച്ചവടക്കാരന്റെ മകനെ ഭയപ്പെടുന്നില്ല? പെണ്ണ് ഇതു നിലയിലും ആണിനെ പേടിക്കെണ്ടതല്ലേ? മജീദ്* വളരെ അടുത്തു ചെന്നു. ഒരു നെല്ലിട അവള്* മാറിയില്ല . മജീദിന്റെ അഭ്മാനം പുകഞ്ഞു. അവനു കലശലായി ദേഷ്യം വന്നു . ഹമ്പടി!
'നിന്റെ പെരെന്താടീ' അവന്* അവളുടെ കൈത്തണ്ടില്‍* കടന്നു പിടിച്ചു സഗൌരവം ചോദിച്ചു. അറിയാനല്ല, അവനറിയാം. എന്തെങ്കിലും ചോദിക്കണ്ടേ? ആണല്ലേ?
അതൊക്കെ അപ്പോള്തെന്നെ അവളെ ഹിമ്സിച്ചുകളയും എന്ന മട്ടിലാണ്*. അവളുടെ കുഞ്ഞു പല്ലുകളും പാര പോലുള്ള നഖങ്ങള്‍* പത്തും കുരുകുരുത്തു. ഒരു നിമിഷത്തേക്ക് എന്താണ് ചെയ്യേണ്ടതെന്ന് അവള്*ക്കു നിശ്ചയമുണ്ടയില്ല, അവന്റെ കൈതണ്ട് കടിച്ചു പോളിക്കനമോ, അതോ മുഖം മാന്തികീരണമോ?
'നിന്റെ പെരെന്താടീ'ന്ന്? അവളുടെ ബാപ്പയോ ഉമ്മയോ ആരും അവളെ 'നീ' എന്നോ 'എടി' എന്നോ വിളിച്ചിട്ടില്ല. പിന്നെ കോക്രി കാട്ടുകയും മാമ്പഴം കൊടുക്കാതിരിക്കുകയും കൈമുട്ട് കടിക്കാന്‍* പറയുകയും ചെയ്യുന്ന ഈ വൃത്തികെട്ട ചെറുക്കന്* വിളിക്കാന്‍* കാരണം? അവള്* ദേഷ്യത്തോടെ മുമ്പോട്ടെടുത്തു ഇടതുകൈയിലെ പാര പോലുള്ള നഖങ്ങളാല്‍* മജീദിന്റെ വലതു കൈത്തണ്ടയില്‍* ശക്തിയോടെ ഒരു മാന്തുകൊടുത്തു!
തീചെരവ കൊണ്ട് മാന്തെറ്റപോലെ മജീദ്* പുളഞ്ഞ്, പിടിവിട്ട് 'എന്റുമ്മോ' എന്നലറി നിലവിളിച്ചുപോയി...അതവന്* പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും പകരം അവനും മന്തന്* ഉദ്ദേശിച്ചു , പക്ഷെ നഖങ്ങളൊക്കെ അവന്* നേരത്തെ കടിച്ചു കളഞ്ഞു പോയിരുന്നു. പിന്നെയുള്ളത് ഇടിയോ കടിയോ ആണ് : എന്നാല്‍* അവളും പകരം ചെയ്യുമെന്നൊരു തോന്നല്‍*... പെണ്നെതായാലും മന്തി, ഇനി അവള്* ഇടിച്ചു എന്ന് ലോകം അറിഞ്ഞാല്‍* വലിയ കുറച്ചിലല്ലേ? അവന്* ഒന്നും ചെയ്തില്ല , തോറ്റു ഇളിഭ്യനായി നിന്നു.
സുഹ്റ അവനെ പല്ലിളിച്ചു കാണിച്ചു. മജീദ്* അനങ്ങിയില്ല, അവള്* കോക്രി കാട്ടികൊണ്ട് മജീദിനെ പരിഹസിച്ചു.
'എന്റുമ്മോ '
അതിനും മജീദ്* അനങ്ങിയില്ല, അവനു വന്നു ചേര്*ന്ന അപമാനത്തെ മറക്കാന്‍* ഉടനെ എന്തെങ്കിലും പറയണമെന്നും അതില്‍* സുഹ്റ തോല്*ക്കുക കൂടി വേണമെന്നും അവന്* ഉദ്ദേശിച്ചു. ആണല്ലേ ? എങ്കിലും എന്താ പറയുക? എന്തെങ്കിലും കട്ടിയുള്ളതയിരിക്കണം! പക്ഷെ ഒന്നും തോന്നിയില്ല. അവന്* പതറി നോക്കി. വഴക്കൂട്ടങ്ങളുടെ ഇടയിലൂടെ വൈക്കോല്‍* മേഞ്ഞതും കളിമണ്ണു പുശിയതുമായ സുഹ്റയുടെ വീടും തെങ്ങുകളുടെയിടയില്* ഓടിട്ടതും വെള്ള തെച്ചതുമായ മജീദിന്റെ വീടും കണ്ടപ്പോള്‍* അവനു ഒരു യുക്തി തോന്നി. സുഹ്റ നാണിച്ചു ചോളിപ്പോകത്തക്ക വിധത്തില്‍* അവന്* പറഞ്ഞു
' എന്റെ വീട് ഓടിട്ടതാണല്ലോ!'
അതിലെന്താണ് ഇത്ര ഡംഭു കനിക്കാനുള്ളത്? അവളുടെ വീട് വൈക്കോല്‍* മേഞ്ഞതും കളിമണ്ണു പുശിയതുമാണ്. പക്ഷെ അതില്‍* കുറച്ചിലായി എന്താണ്? അവള്* വീണ്ടും കോക്രി കാട്ടികൊണ്ട് പരിഹസിച്ചു:
' എന്റുമ്മോ!
അതിനു മജീദ്* വേറൊന്നു പറഞ്ഞു: സുഹ്റയുടെ ബാപ്പ നിസ്സാരനായ അടയ്ക്കാ കച്ചവടക്കാരനല്ലേ? മജീദിന്റെ ബാപ്പ വലിയ തടി കച്ചവടക്കാരനും. അതിലും അഭിമാനകരമായി സുഹ്റ ഒന്നും കണ്ടില്ല. മജീദ്* എന്ന് പറയുന്ന കൃമി തന്റെ അരികതുന്ടെന്ന ഭാവം പോലും കാണിക്കാതെ സുഹ്റ മാവിന്* മുകളിലേയ്ക്ക് നോക്കി നിന്നു.
മജീദിന് കരച്ചിലിന്റെ ലാജ്ചനയുണ്ടായി. അപമാനം ! പരാജയം ! ഒക്കെക്കൂടി അവനെ വിഷമിപ്പിച്ചു. അവനു ഒരു കഴുതയെ പോലെ 'ബേ!" എന്ന് ഉറച്ചു കരയണമെന്നു തോന്നി. കരഞ്ഞാല്‍* മനസ്സിന് സുഖം കിട്ടിയേനെ! പക്ഷെ അടുത്ത നിമിഷത്തില്‍* അവനു ഭൂതോതയമുണ്ടായി ! മറ്റാരാലും കഴിയാത്ത ഒരു പ്രവൃത്തി അവനു വശമുന്ടെന്നും അതില്‍* സുഹറയെ ഇതാ തോല്*പ്പിച്ചിരിക്കുന്നു എന്നും ഭാവിച്ചുകൊണ്ടു ആകാശത്തോടും ഭൂമിയോടുമായി അവന്* ഒരു ഗംഭീര പ്രഖ്യാപനം ചെയ്തു:
' ഇനിക്ക് മാവേല്* കയറാന്‍* അറിയാല്ലോ! '
സുഹ്റയുടെ കണ്ണുകള്‍* അനക്കമില്ലാതെ നിന്നുപോയി . മാവില്‍* കയറാന്‍* അറിയുക. അത് വലിയൊരു അറിവല്ലേ? അവള്* പരിഭ്രമിച്ചു. അവന്* കയറുകയാണെങ്കില്‍* മാമ്പഴം അവള്*ക്കു കൊടുക്കുമോ? ഇല്ലെങ്കില്‍* ... അവള്* നേരത്തെ അവകാശം ഉറപ്പിക്കാന്‍* തിര്‍ച്ചപ്പെടുത്തി . കൈയെത്തുന്നിടതുള്ള മുഴുത്ത രണ്ടു മാമ്പഴം ചൂണ്ടി കാണിച്ചുകൊണ്ട് സുഹ്റ ഗൌരവത്തോടെ പറഞ്ഞു :
" ചേര്ക്കാ , ആ മുയ്ത്ത രണ്ടും മുന്നം കണ്ടത് ഞാനാ!"
മജീദ്* മിണ്ടിയില്ല.
എന്തനവന്* മിണ്ടാത്തത്? എറുംപുകളെ കണ്ടു പേടിച്ചായിരിക്കും! അവള്* പറഞ്ഞു.
' ഓ മിശരു കടിക്കുവല്ലോ!
അവളുടെ സ്വരം, ഭാവം ഒന്നും മജീദിന് പിടിച്ചിട്ടില്ല. അവനു അരിശം വന്നു. മിശരു! മിശരല്ല, കരിന്തേള്* പോതിഞ്ഞിരിക്കയനെങ്കില്* തന്നെയും അവന്* കയറും! വലുത് രണ്ടും മുന്നം കണ്ടത് അവളാനല്ലേ? ഹമ്പടീ!...
മജീദ്* മുണ്ട് മടക്കി താരുപാച്ചി മാവില്‍* വലിഞ്ഞു കയറി. നെഞ്ചിലെ തൊലി ഒരുപാടുരഞ്ഞുപോയെങ്കിലും മിശരു പൊതിഞ്ഞു ദേഹമൊക്കെ കടിച്ചുവെങ്കിലും സുഹ്റ കണ്ടു വച്ചിരുന്ന മാമ്പഴം രണ്ടും പറിച്ചുകൊണ്ടു വിജയശ്രീലാളിതനായി അവന്* താഴെയിറങ്ങി.
സുഹ്റ ഓടിചെന്നു . കൊതി, പരിഭ്രമം! അവള്* കൈ നീട്ടി.
'ഇഞ്ഞാ താ ചെര്*ക്കാ ഞാന്‍* കണ്ടു വച്ചിരുന്നതല്ലേ? '
മജീദ്* മിണ്ടിയില്ല , കിറി രണ്ടു വശത്തേക്കും വലിച്ചുകൊണ്ട് ചുണ്ട് കോട്ടി നിന്നു.
'ഇഞ്ഞാ താ ചെര്*ക്കാ ഞാന്‍* കണ്ടതല്ലേ?'
പരിഹാസത്തോടെ മജീദ്* നോക്കി.
ഇമ്മിണി വല്യ കൊതിയൊണ്ട് പെണ്ണിന്! അവന്* നടന്നു, എന്നിട്ട് മാമ്പഴങ്ങള്‍* മണപ്പിച്ചു തന്നത്താന്‍* അഭിപ്രായം പറഞ്ഞു.
'ഹമ്പട! നല്ല മണം!'
സുഹ്രയ്ക്ക് അരിശം വന്നു. അവള്* നിന്നു പുകഞ്ഞു. അവളുടെ ഹൃദയം... ഓ... അവള്*ക്ക് കണ്ണീരു പൊട്ടി . അവള്* ഏങ്ങിയേങ്ങി കരഞ്ഞു.
അവന്* തിരിച്ചു ചെന്ന്, അവന്റെ പ്രാമാണ്യം സ്ഥാപിക്കാനുള്ള നല്ല അവസരം. അവന്* മാമ്പഴം വച്ച് നീട്ടി , കൊതിയുണ്ടെങ്കിലും അവള്* കൈനീട്ടിയില്ല. മജീദ്* മാമ്പഴം രണ്ടും അവളുടെ മുന്‍*പില്* വച്ചുകൊടുത്തു. അവള്* എടുത്തില്ല. അവള്*ക്കു വിശ്വസിക്കാന്‍* കഴിയുന്നില്ല! ഇത്രയ്ക്കു നല്ലവനോ? അവള്*ക്കു വിശ്വാസം വരുന്നില്ല. കൈ രണ്ടും പുറകില്‍* കെട്ടി കണ്ണീരൊഴുക്കി അങ്ങനെ നിന്നു.
മജീദ്* സ്നേഹത്തോടെ സാഭിമാനം പ്രസ്താവിച്ചു:
'ബെനാങ്കി ഞ്ഞിം ഞാമ്പരിച്ചു തരാം'
സുഹ്റയുടെ ഹൃദയം അലിഞ്ഞുപോയി. അവള്*ക്കു വേണമെങ്കില്‍* ഇനിയും പരിച്ചുകൊടുക്കാമെന്ന്!
ത്യാഗി, ധീരന്*! ഇത്ര നല്ല ചെറുക്കന്* ! അവനെ മാന്തിയത് നന്നായോ? അവള്* അടക്കമോതുക്കതോടുകൂടി ത്യഗസന്നദ്ധയായി: എന്നിട്ട് പതുക്കെ പറഞ്ഞു;
'ഇനിച്ചു ഒന്ന് മതി'
ആ നല്ലവനായ മഹാ ത്യാഗി നിസ്സാരഭാവത്തില്‍* പറഞ്ഞു.
'എല്ലാം എടുത്തോ പെണ്ണെ..'
'ഇനിച്ചു ഒന്ന് മതി'
അവള്* ഒന്നെടുത്തു മജീദിന് വച്ച് നീട്ടി. അവന്* വേണ്ടെന്നു പറഞ്ഞു.അവള്* നിര്*ബന്ധിച്ചു . മേടിച്ചില്ലെങ്കില്‍* അവള്*ക്കു കരച്ചില്* വരുമെന്ന് പറഞ്ഞു!
മജീദ്* വാങ്ങി, മാമ്പഴം അടിച്ചു തിന്നു ചാറ് നെഞ്ചില്‍* കൂടി ഒഴുകിക്കൊണ്ടിരുന്നപ്പോഴാണ് മജീദിന്റെ പുറത്തും മറ്റും മിശരു കടിചിരിക്കുന്നത് സുഹ്റ കണ്ടത്. അവള്*ക്കു സങ്കടം തോന്നി. അവള്* അവന്റെ ദേഹത്തോട് ചേര്*ന്ന് നിന്നു അതിനെയൊക്കെ നുള്ളിയെടുത്തു കളഞ്ഞു. അവളുടെ നഖങ്ങള്‍* മജീദിന്റെ ദേഹം തൊട്ടപ്പോള്‍* അവനു വിഷമം തോന്നി.
അന്ന് മജീദിനെ അവള്* വീണ്ടും മാന്തിയില്ലെങ്കിലും വളരെ കാലത്തേയ്ക്ക് മജീദിനെ നുല്ലുകയും മാന്തുകയും ചെയ്തിടുണ്ട്. അവള്* 'മാന്തും'! എന്ന് പറഞ്ഞാല്‍* മജീദ്* ഭയപ്പെട്ടു വിറച്ചിരുന്നു. അവളുടെ ഏറ്റവും മൂര്‍*ച്ചയുള്ള ആയുധമായ ആ നഖങ്ങളെ മജീദ്* മുറിച്ചു കളഞ്ഞത് ഒരു സൂത്രം പ്രയോഗിച്ച് അവളുടെ അറിവോടും സമ്മതത്തോടും കൂടിയാണ്.
-
ബാല്യകാലസഖി- രണ്ട്
ബാല്യകാലസഖി
രണ്ട്
ഒരു ദിവസം രാവിലെ സുഹ്രയും മജീദും കൂടി അയല്‍വക്കങ്ങളില്‍* നിന്നും പൂച്ചെടി കമ്പുകള്‍* ശേഖരിച്ചു കൊണ്ട് വരികയായിരുന്നു. മജീദിന്റെ വീടിന്റെ മുറ്റത്ത്തിനരികില്*ഒരു തോട്ടം നിര്*മ്മിക്കാന്*. പൂചെടികമ്പുകള്* സുഹ്രയാണ് ചുമന്നിരുന്നത് , മജീദ്* മുന്‍*പേ അന്തസ്സില്‍* നടക്കുകയായിരുന്നു. ആണല്ലേ?
അവന്റെ കൈയില്‍* വിടര്*ത്തിയ ഒരു പെനക്കത്തിയും ഉണ്ടായിരുന്നു. ഭാവിയില്‍* താന്‍* ചെയ്യുവാന്‍* പോകുന്ന വലിയ കാര്യങ്ങളെപ്പറ്റി മജീദ്* പറയുകയാണ്. എല്ലാം മൂളിക്കേട്ടു ആനന്ദിക്കാനും അത്ഭുതം കൊള്ളാനുമേ സുഹ്രയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. മജീദിന്റെ സ്വപ്*നങ്ങള്‍* അതുല്യങ്ങളാണ്, തങ്ക വെളിച്ചത്തില്‍* മുങ്ങിയ ഒരു സുന്ദര ലോകം,അതിന്റെ ഏകച്ഛത്രാതിപതിയായ സുല്‍*ത്താന്* മജീദ്* ആണെങ്കിലും അതിലെ പട്ടമഹിഷിയായ രാജകുമാരി സുഹ്രയാണ്. അത് നിക്ഷേധിക്കുവാന്‍* പാടില്ല. അവള്*ക്കു കരച്ചില്* വരും. അവളുടെ നഖങ്ങള്‍* നീളും, പിന്നെ മജീദിന് ഒരു നീട്ടലാണ്. അത് അനുഭവിക്കാതിരിക്കുന്നതിനു വേണ്ടി മജീദ്* കരുതിയെ സംസാരിക്കൂ. എന്നാലും ചിലപ്പോള്‍* അവന്* മറന്നുപോകും, മാന്തല്‍* കിട്ടും.
ഭാവനയുടെ അടിമയാണ് മജീദ്*, ഭാവിയില്‍* ബാപ്പ പറഞ്ഞുകേട്ടിട്ടുള്ള അറബിക്കഥയിലെ മാതിരി അത്യുന്നതമായ ഒരു മണിമാളിക അവന്* പണിയിക്കും. അതിന്റെ ഭിത്തികള്‍* എല്ലാം സ്വര്*ണമാണ്. തനി മണിക്കകല്ലുകളാണ് അതിന്റെ തിണ്ണ. അതിന്റെ മേല്‍*ക്കൂര എന്തായിരിക്കും? അവന്റെ ഭാവനയില്‍* ഒന്നും വരുന്നില്ല. വേണ്ടപ്പോള്‍* സുഹ്റ മൂളാഞ്ഞിട്ടല്ലേ? അവള്* മൂളിയിരുന്നെകില്* മജീദിന് ക്ഷണത്തില്‍* തോന്നുമായിരുന്നല്ലോ?
'സുഹ്രാ!'
'എന്താ മജീദേ!'
'നീ എന്താ മൂളാത്തെ?'
'ഞമ്മൂളനോണ്ടല്ലോ! പിന്നെ ചെറുക്കനെന്തിനാ എന്നെ നീന്ന് വിളിക്കനത്?'
അവള്* ദേഷ്യത്തോടെ മുന്നോട്ടടുത്തു , മാന്ത് ഏറ്റു മജ്ജെദ് പുളഞ്ഞുപോയി. അവന്* പെനക്കത്തിയുമായി തിരിഞ്ഞു. . അവള്* നഖങ്ങള്‍* പത്തും നീട്ടിപ്പിടിച്ച്* കണ്ണുകള്‍* തുറിച്ചു മജീദിനെ ഭീക്ഷണിപ്പെടുത്തി .
'ഞാ ഞ്ഞീം മാന്തും'
പഴയ മാന്തലുകളുടെയും നുള്ളുകളുടെയും ഓര്മ മജീദിന്റെ രക്തത്തെ തണുപ്പിച്ചു. നഖങ്ങളുള്ള സുഹ്റ ഭയങ്കരിയാണ്*. അവള്*ക്കു നഖങ്ങള്‍* ഇല്ലായിരുന്നെങ്കില്‍*! പക്ഷെ പണ്ട് മുതല്‍*ക്കേ അവള്*ക്കു നഖങ്ങളുണ്ട് . അത് അവള്*ക്കു പ്രയോഫിക്കാന്* യതോരുമടിയുമില്ല. ആ സ്ഥിതിക്ക് ഇനിയും അവളെ ശുന്ടിപിടിപ്പിക്കുന്നത്* നന്നാണോ? അകരാണമായാണ് സുഹ്റ മാന്തിയത് എന്നാ ഭാവത്തില്‍* ശുദ്ധ പാവത്തെപോലെ മജീദ്* ചോദിച്ചു.
'സുഹ്റ നീ എന്തിനാ എന്ന മാന്തിയത്?'
'എന്നചെരുക്കന്* നീ എന്ന് വിളിച്ചതോ ?'
മജീദ്* അത്ഭുതം അഭിനയിച്ചു ;
'എപ്പളാണ്? ഞാന്‍* വിളിച്ചില്ല? സുഹ്റ കെനാവ് കണ്ടതായിരിക്കും.'
മജീദിന്റെ നിളയും ഭാവവും കണ്ടപ്പോള്‍* സുഹ്രയുടെ ഉള്ളു ആളിപ്പോയി. വാസ്തവത്തില്‍* മജീദ്* നീ എന്ന് വിളിച്ചോ? ഒരു പക്ഷെ, അങ്ങനെ തോന്നിയതിയിരിക്കുമോ? എങ്കില്‍* മജീദിനെ മാന്തിയത് ബഹുകഠിനമായിപ്പോയി... ചെമന്നു തടിച്ച നാലു പാടുകള്‍*. അത് അവളുടെ മനസ്സിന്റെ കടുപ്പത്തിന്റെ ലക്ഷണങ്ങളല്ലേ?
അവളുടെ കണ്ണുകള്‍* നിറഞ്ഞു.
മജീദ് അതു കണ്ടഭാവം നടിക്കാതെ വെണ്മണല്*നിറഞ്ഞ ഗ്രാമവീഥിയിലൂടെ നടന്നുകൊണ്ടു തന്നത്താന്‍* പറഞ്ഞു.
'ഞാനൊന്നും ചെയ്തില്ലേലും ബാപ്പയും ഉമ്മയും ചുമ്മാ എന്നെ അടിക്കുകേം ചീത്തപറകേം ചെയ്യും. പിന്നെ ചെലരു ചുമ്മാ പിച്ചുകേം മാന്തുകേം ചെയ്യും. വെറുതേ അവര്‍*ക്കടെ ഒരു സൊകത്തിന്. ഇഞ്ഞി ഞാമ്മരിച്ചുപോകുമ്പ അവരൊക്കെ പറേവാരിക്കും ആ പാവപ്പെട്ട മജീദൊണ്ടാര്*ന്നെങ്കി ഒന്നു പിച്ചുകേങ്കിലും ചെയ്യാര്‍*ന്നെന്ന്.'
ഇത്രയും കഴിഞ്ഞ് മജീദ് സൂത്രത്തില്‍* തിരിഞ്ഞുനോക്കി ഭേഷ്! സുഹ്രായുടെ കവിളുകളിലൂടെ കണ്ണീരിന്റെ രണ്ടു ചാലുകള്‍*! അവനു സന്തോഷമായി.
അവന്റെ ആനന്ദത്തില്‍* പങ്കുകൊള്ളാനെന്നവണ്ണം ബാലഭാസ്കരന്‍* കുന്നിന്റെ ഉച്ചിയില്‍* വന്നു മന്ദഹാസപൂര്‍വ്വം ചെരിവിലെ ഗ്രാമത്തെ പൊന്‍*പ്രഭയില്‍* മുക്കുകയാണ്. കുന്നിന്റെ പിന്നില്‍* നിന്നും രണ്ടായി പിരിഞ്ഞ് കുന്നിനെയും ഉള്*ക്കൊണ്ടിട്ടു, ദൂരെച്ചെന്ന്, ഒന്നായി ഒഴുകിപ്പോകുന്ന നദി ഉരുകിയ പൊന്നുപോലെ....ഗ്രാമനിശബ്ദതയെ ഭേദിക്കുന്ന പക്ഷികളുടെ കളകൂജനങ്ങളില്‍* മജീദ് കേള്*ക്കുന്നതു അവാച്യമായ ആനന്ദത്തിന്റെ മാറ്റൊലിയാണ്.
പക്ഷേ, സുഹ്രയുടെ ഹൃദയത്തില്‍* മാത്രം ആനന്ദമില്ല, അവള്* അക്ഷന്തവ്യമായ ഒരു അപരാധം ചെയ്തിരിക്കുന്നു. യാതൊരു കാരണവുമില്ലാതെയല്ലേ അവള്* മജീദിനെ മാന്തിയത്? ഓര്*ക്കുന്തോറും ഹൃദയം വിങ്ങുന്നു...ചെമന്നു തടിച്ച നാലു പാടുകള്‍*. മജീദിന്റെ പുറത്ത്. അവളുടെ തെറ്റിനെ എങ്ങനെ മായ്ക്കുവാന്‍* കഴിയും?
മജീദ് പറഞ്ഞുവന്ന തങ്കമാളികയെ അനുസ്മരിപ്പിച്ചുകൊണ്ട് ഒന്നും സംഭച്ചിട്ടില്ലാത്തമാതിരി സുഹ്റ പതുക്കെ ചോദിച്ചു:
'ചെറ്ക്കാ, എന്നിട്ടാ മാളിയ?'
മജീദ് മിണ്ടിയില്ല, ഒട്ടു കഴിഞ്ഞ് അവന്* ചോദിച്ചു;
'സുഹ്റാ മൂളുണൊണ്ടോ?'
അവള്* ദു:ഖ് പാരവശ്യത്തോടെ പറഞ്ഞു;
'മൂളൊണൊണ്ട്!' എന്നിട്ടു അതിനു തെളിവായി 'ഊം.. ഊം.. ഊം..' എന്നു മൂന്നു പ്രാവശ്യം മൂളുകയും ചെയ്തു.
'പിന്നേണ്ടൊല്ലോ!' അവന്* തുടര്‍*ന്നു; ' പൊന്‍മാളിയ കുന്നിന്റെ മൊകളിലാ'
അങ്ങനെയായാല്‍* ഗ്രാമം മുഴുവനും കാണാം, തന്നെയുമല്ല, രണ്ടു നദികള്‍* ഒന്നായി ചേര്*ന്ന് വലിയ ഒരു നദിയായി ഒഴുകിപ്പൊകുന്നതും വളരെ ദൂരം വരെ കാണാം. മജീദും സുഹ്റയും ഗ്രാമത്തിലെ മറ്റു കുട്ടികളും കൂടി പല തവണ കുന്നിന്റെ മുകളില്‍* കയറി നോക്കിയിട്ടുള്ളതല്ലേ? അവിടെ മജീദ് ഉണ്ടാക്കാന്‍* പോകുന്ന തങ്ക മാളിക അത്ഭുതകരമായിരിക്കും.
'പിന്നേ!' അവള്* ഉത്കണ്ഠയോടെ മജീദിനെ വിളിച്ചു. എന്നിട്ട് സാവേശം ചോദിച്ചു;
'അപ്പൊ പൊന്നു മാളിയേടെ പൊക്കം എത്രോം കാണും?'
ഉയരത്തിനു വല്ല അതിരുമുണ്ടൊ? മജീദ് പറഞ്ഞു;
'ഒത്തിരി'
ഒത്തിരി എന്നു പറയുന്നത് എത്രത്തോളമാണെന്ന് സുഹ്റക്ക് നിശ്ചയമില്ല. അവള്* ചുറ്റിനും നോക്കി, വാഴകള്‍*, തെങ്ങ് ഒക്കെയുണട്. അവള്* ചോദിച്ചു;
'വാഴോളം'
'വാഴോളം!' അവനു രസിച്ചില്ല. വാഴോളം പൊക്കമുള്ള മണിമാളിക
'ത്ഫൂ!' എന്നു പറഞ്ഞിട്ട് അവന്* സുഹ്റയെ നോക്കി.
അവള്* ചോദിച്ചു;
'തെങ്ങോളം?'
അതിനെയും മജീദ് പരിഹസിച്ച്തുകൊണ്ട് സുഹ്റ ആകാശത്തേയ്ക്ക് മുഖമുയര്‍*ത്തി സംശയധീനയായി ചോദിച്ചു;
'മാനത്തോളം?'
'അതെ,' മജീദ് സമ്മതിച്ചു; ' പൊന്‍മാളിയ മാനത്തോളം കാണും.
അവള്*ക്കു പിന്നെയും ഒരു സംശയം;
'അതിലു ചെര്*ക്കന്‍* ഒറ്റയ്ക്കാ താമസിക്കാമ്പോണേ?'
'അല്ല!' മജീദ് അറബിക്കഥകളെ ഓര്*ത്തുകൊണ്ട് പറഞ്ഞു; ' ഞാനും ഒരു രാജകുമാരീം!'
രാജകുമാരി? അങ്ങനെ ഒരുത്തി ആ നാട്ടിലെങ്ങും ഇല്ല, എങ്കിലും....
'ഏതാ ആ പെണ്ണ്?'
ഒരു രഹസ്യമെന്ന മാതിരി മജീദ് പറഞ്ഞു
'അതൊക്കേണ്ട്!'
അതു കേട്ട്പ്പോള്‍* സുഹ്റായുടെ മുഖത്തെ പ്രകാശം മാഞ്ഞുപോയി. അവള്*ക്ക് അരിശവും വ്യസനവും വന്നു. അവള്* ചെടിക്കമ്പുകള്* താഴെയിട്ടു; അവളുടെ കണ്ണുകള്‍* നിറഞ്ഞോഴുകി; അവള്* പറഞ്ഞു:
'രാജകുമാരീനെക്കൊണ്ട് എടുപ്പീര്.'
മജീദ് ആജ്ഞാപിച്ചു; 'എടുത്തോണ്ട് ബാ പെണ്ണേ!'
സുഹ്റ പൊട്ടിക്കരഞ്ഞു.
ഞാമ്പരണില്ല ചെര്*ക്കന്റെ കൂട്ടത്തി; 'രാജകുമാരീനെക്കൊണ്ട് എടുപ്പീര്'
ആ നില! അതു മജീദിന്റെ മനസ്സലിയിച്ചു. അവള്* അടുത്തു ചെന്നു അവളുദെ മുമ്പില്‍* ഇരുന്നു;
'സുഹ്റയാണ് എന്റെ....'
'?'
' രാ...ജ...കു...മാ...രി...'
അവളുടെ മുഖം തെളിഞ്ഞു.
'പോ ചെറുക്കാ!'
'ഉമ്മാണ!'
അവള്*ക്കു സന്തോഷമായി. മജീദിനും സുഹ്റയ്ക്കും കൂടി പൊന്മാളികയില്* ഒരിമിച്ചു താമസിക്കാം. എത്ര രസമായിരിക്കും! അവള്* കണ്ണീരോടെ, മന്ദഹാസത്തോടെ അങ്ങനെ നിന്നു. മജീദ് അവളുടെ നഖം മുറിക്കന്‍* ആഞ്ഞു.
'ബിട് ചെറ്ക്കാ.'
ചാറ്റല്‍* മഴയിലൂടെ പൂര്*ണ്ണചന്ദ്രന്* പ്രകാശിക്കുന്നതപോലെ കണ്ണീരിലൂടെ സുഹ്റ മന്ദഹസിച്ചു.
'എന്നാലും എന്റെ നകം കണ്ടിക്കണ്ട!' അവള്* ചുണ്ടുകള്‍* കൂര്‍പ്പിച്ചു.'പിന്നെ ചെര്*ക്കന്‍* ബല്ലതും പറയുമ്പം ഇനിക്കു പിച്ചണം'
'സുഹ്റ എന്നെ പിച്ച്വോ?'
'പിച്ചും! എപ്പയും എപ്പയും പിച്ചും'
അവള്* പല്ലുകടിച്ച്, പുരികക്കൊടികള്‍* ഉയറ്ത്തി ഒന്നു പിച്ചാന്‍* ആഞ്ഞു.
മജീദ് വിറച്ചു
ഏതോ ഭയങ്കരമായ തെറ്റിനെ ഓര്*മപ്പെടുത്തുന്നതുപ്പൊലെ മജീദ് പറഞ്ഞു;
'രാജകുമാരിക്കു പിച്ചാന്‍* പാടില്ല'
രാജകുമാരി പിച്ചിപ്പോയെങ്കില്* അതു കൊടിയ പാപമായിരിക്കണം! സംശയത്തോടെ സുഹ്റ ചോദിച്ചു;
'ഉമ്മാണ?'
മജീദ് സത്യം ചെയ്തു
'ഉമ്മാണ പിച്ചാമ്പാടില്ല'
അവള്* അമ്പരന്നു നിന്നു. രാജകുമാരിക്ക് പിച്ചാന്‍* പാടില്ലെങ്കില്‍*, പിന്നെ നഖങ്ങളുടെ ആവശ്യമെന്ത്? ഒരു മഹാത്യാഗം ചെയ്യുന്നതുപോലെ രണ്ടു കൈയും നീട്ടി അവള്* സമ്മതം കൊടുത്തു;
'എന്നാ കണ്ടിച്ചു കള!'
സന്തോഷത്തോടെ മജീദ് വീണ്ടും സുഹ്റയുടെ മുമ്പില്‍* ഇരുന്നു.
പാരപോലെ നീണ്ടു കൂര്*ത്തു നിന്ന നഖങ്ങള്‍* പത്തും മജീദ് മുറിച്ചുകളഞ്ഞു. മജീദ് എണീറ്റു. അവര്‍* പോയി തോട്ടം നിര്*മിച്ചു. മജീദിന്റെ വീട്ടിലെ വിശാലമായ മുറ്റത്തിന്റെ മൂന്നു അരികുകളില്‍* അവന്* ചെറുകുഴികള്‍* തോണ്ടി, അതില്‍* സുഹ്റ ഓരോ കമ്പു നാട്ടി മണ്ണിട്ടു വെള്ളം ഒഴിച്ചു. ഒന്ന് ഒരു പിരിയന്‍*, ഒന്ന് ഒരു മഞ്ഞ, ഒന്നു ഒരു കോഴിവാലന്‍*, അങ്ങനെ നിറഞ്ഞു. മൂലയ്ക്കു കുഴിച്ചു വച്ചത് ഒരു ചെമ്പരത്തിക്കമ്പാണ്. സുഹ്റ അതു വയ്ക്കുമ്പോ അതില്‍* ഒരു ചെമന്ന പൂവ് ഉണ്ടായിരുന്നു.
ദിവസവും രാവിലെ സുഹ്റ മജീദിന്റെ വീട്ടില്‍* ചെന്നു ചെടികള്‍*ക്ക് വെള്ളം ഒഴിക്കും.
ഒരിക്കല്‍* കളിയായിട്ട് സുഹ്റായുടെ ഉമ്മ ഇഴഞ്ഞ മട്ടില്‍* ചോദിച്ചു;
'എന്തിനാ സുഹ്റാ വല്ലോരുടേം ചെടിക്കു നീ ചെന്നു ദെവസോം വെള്ളോഴിക്കണത്?'
സുഹ്റ പറഞ്ഞു
'വല്ലോരിടേം അല്ലല്ലോ?'
അന്നു വൈകീട്ട് സുഹ്റായും മജീദും മുറ്റത്തു നില്*ക്കുകയായിരുന്നു, കിളിര്*ത്തുനിന്ന ചെടികളെ ചൂണ്ടിക്കാണിച്ച് മജീദ് ഉറക്കെ ചോദിച്ചു'
'ഇതൊക്കെ സുഹ്റാടേതാ?'
'അല്ലാണ്ട് പിന്നെ ചെര്*ക്കന്റേതാ?'
മജീദ് പരിഹാസതോടെ ചിരിച്ചു
'പെണ്ണിനു ഉമ്മിണി കൊതൊയൊണ്ട്'
അവള്*ക്ക് ദേഷ്യം വരാതിരിക്കുമോ? അവള്* മാന്തി, വേണ്ടത്ര നഖങ്ങള്‍* ഇല്ലാതിരുന്നതിനല്* മജീദ് പറഞ്ഞു;
'ഇഞ്ഞീം മാന്ത്! ഇനിക്ക് വല്യ സൊകം'
സുഹ്റ നഖങ്ങള്‍* നോക്കി പൊട്ടിക്കരഞ്ഞു
'എന്നാ ഞാങ്കടിക്കും'
അവള്* മജീദിന്റെ കൈത്ത്ണ്ടയില്* കടിക്കാന്‍* ഭാവിച്ചു. ഗത്യന്തരമില്ലാതെ മജീദ് 'ഖുര്‍*-ആന്‍*' പിടിച്ചു സത്യം ചെയ്തു;
'മുപ്പത് ജൂസൊള്ള മുസ്ഹ്ഫിനാണ രജകുമാരിക്കു കടിക്കാമ്പാടില്ല!'
സുഹ്റ കണ്ണീരൊലിപ്പിച്ചുകൊണ്ട് ചോദിച്ചു;
'ആരേം?'
'മന്ദഹാസപൂര്‍വ്വം മജീദ് പറഞ്ഞു;
'ആരേം!'