http://www.madhyamam.com/movies/node/798
ബാല്യകാലസഖി എന്ന അനശ്വരകൃതി ഞാന്‍* വായിച്ചത് വളരെ കുട്ടിക്കാലത്ത്. അതുകൊണ്ടുതന്നെ അതിന്റെ വെള്ളിത്തിരയിലേക്കുള്ള പകര്*ത്തിയെഴുത്ത് എങ്ങനെയായിരിക്കും എന്ന കൗതുകം പടം പുറത്തിറങ്ങുന്നതിന് മുമ്പേ ഉണ്ടായിരുന്നു. അതൊരു വെല്ലുവിളിയാണ്. ഒരു മഹാന്റെ ഇതിഹാസകൃതിയില്‍* ഒരു നവസംവിധായകന്* തൊടുമ്പോള്‍* പാലിക്കേണ്ട കരുതലുകള്‍* അനവധിയാണ്. തൊട്ട് അശുദ്ധമാക്കി, കുളമാക്കി എന്നുള്ള തരത്തിലുള്ള പേരുദോഷങ്ങള്‍* ഉണ്ടായാല്‍* ആ ചലച്ചിത്രകാരന്* സിനിമാജീവിതകാലം മുഴുവന്‍* പഴി കേള്*ക്കേണ്ടിവരും. ഈ പരിമിതികള്‍*ക്കിടയിലാണ് പ്രമോദ് പയ്യന്നൂര്‍* ബഷീറിയന്‍* ഇതിഹാസത്തെ അഭ്രപാളികളില്‍* എത്തിക്കാന്‍* തന്*േറടം കാണിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ആദ്യ രംഗങ്ങളില്‍* കാണുന്നത് കെല്*ക്കത്തയില്* രാത്രി വഴിയരികില്‍* കിടന്നുറങ്ങുന്ന മജീദിന്റെ തകരപ്പെട്ടിയും സഞ്ചിയും ഒരുവന്* മോഷ്ടിച്ച് കൊണ്ടോടുന്നതാണ്. ഉറക്കമുണര്*ന്ന മജീദ് പിന്നാലെയും. അപരിചിതവും അറവാണികളുടെ വിഹാര കേന്ദ്രങ്ങളില്‍* കൂടിയും മമ്മൂട്ടി മോഷ്ടാവിന്റെ പിന്നാലെ ഓടുന്നിടത്ത് എവിടെയൊക്കയോ ഒരു കൃത്രിമത്വം അനുഭവപ്പെടുന്നില്ലേയെന്ന് ഞാന്‍* സ്വയം ചോദിച്ചു. നാടക സംവിധായകന്* ചെയ്ത ചിത്രത്തില്‍* തുടക്കം മുതലെ നാടകീയത വന്നുപെടുകയാണോ...മാത്രമല്ല മലയാളി ആണന്ന് അറിയുമ്പോള്‍* മജീദിനെ സഹായിക്കാന്‍* എത്തുന്ന തമിഴ് ഹിജഡ മജീദിനെ ഒരാളുടെ അരികിലേക്ക് കൂട്ടികൊണ്ടുപോകുന്നു. അയാള്‍* കൊല്*ക്കത്തയിലെ ഒരു പ്രസ് ഉടമയാണ്. സ്വാതന്ത്ര്യ സമരസേനാനിയും മലയാളിയുമാണ് അയാള്‍*. അയാളുടെ ആതിഥേയത്വം നിറഞ്ഞ നിമിഷങ്ങള്‍*ക്കിടയില്* എനിക്ക് ആദ്യം ‘അനുഭവപ്പെട്ട’ നാടകീയത പതിയെ അകന്നുപോകുകയായിരുന്നു. ശശികുമാര്‍* എന്ന മാധ്യമപ്രവര്*ത്തകന്റെയും അയാളുടെ മകളുടെയും അവര്‍* സ്നേഹത്തോടെ തൊഴില്‍* നല്*കുകയും ചെയ്യുന്ന മജീദിന്റെയും ഒരുമിക്കലുകള്‍*ക്കിടയില്* ജീവിതം എന്ന യാഥാര്*ഥ്യം കടന്നുവരികയായിരുന്നു.
പിന്നെ മജീദിന്റെ ഓര്*മകള്‍* ചിറകുകള്* തലയോലപ്പറമ്പ് എന്ന ജന്‍*മഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. അപ്പോഴാണ് പോയ നൂറ്റാണ്ടിന്റെ നാട്ടുമ്പുറത്തിലേക്കുള്ള പറിച്ചുനടല്‍* എന്ന അത്ഭുതം കൊട്ടകയില്‍* നിറഞ്ഞുപെയ്ത് തുടങ്ങിയത്. അവിടെ മണ്ണിനോടും വയലിനോടും മല്ലടിക്കുന്ന ചെറുമിയും ചെറുമനും അവരുടെ നിഷ്കളങ്കതയും നാണം കുണുങ്ങലും കൊച്ചു പീടിക നടത്തുന്നവന്റെ വിലപേശലുകളും അവന്റെ പിശുക്കും തടി വലിക്കുന്നവന്റെ വിയര്*പ്പും ഒക്കെയുള്ള ഒരു ഗ്രാമജനത. അവിടെ വല്യ പ്രമാണിയായി മജീദിന്റെ ബാപ്പയും വായില്‍* വെള്ളിക്കരണ്ടിയുമായി പിറന്ന മജീദ് അടക്കമുള്ള മക്കളും കഴിയുന്നു. മജീദിന്റെ വല്യ തറവാട് വീടിന് അടുത്തായി ഒരു കുടിലുണ്ട്. മഴ പെയ്താല്‍* വെള്ളം ഓലക്കൂരയിലൂടെ അകത്തേക്ക് വീഴും. മിന്നല്‍* വീശിയാല്‍* അതിന്റെഅംശം ഈ കുടിലിന് അകത്ത് കൃത്യമായി എത്തും. അങ്ങനെ അടപ്പും തുറപ്പും ഇല്ലാത്ത ആ കുടിലില്‍* എന്നാല്‍* ഹൃദയത്തില്‍* ഒരുപാട് സ്നേഹത്തിന്റെ അറകളുള്ള കുറെ മനുഷ്യരുണ്ട്. അത് ഒരു ബാപ്പയും ഉമ്മയും അവരുടെ രണ്ട് പെണ്*മക്കളുമാണ്. സ്നേഹനിധിയായ ആ ബാപ്പ കവലയിലെ ഒരു തൊളിലാളിയാണ്. അയാളുടെ മകളാണ് സുഹറ എന്ന മജീദിന്റെബാല്യകാലസഖി.
മജീദിന്റെയും സുഹറയിലൂടെയും ബാല്യകാലം പറയുമ്പോള്‍* കൊട്ടക തരളിതമാകുകയായിരുന്നു. മജീദിന്റെ സുന്നത്ത് കല്യാണത്തിനുശേഷം , വേദനയോടെ അവന്* കിടക്കയില്‍* കിടക്കുമ്പോള്‍* ജനാലയിലൂടെ മാമ്പഴവുമായത്തെുന്ന അവന്റെ കൂട്ടുകാരി. അവളുടെ കൈയില്‍* നിന്നും വാങ്ങി മാമ്പഴം കടിച്ചുകീറുമ്പോള്‍* അവന്* അനുഭവിക്കുന്ന മാധുര്യവും അത് കണ്ട് നുണക്കുഴിയില്‍* ചിരി പടര്*ത്തുന്ന സുഹറയും വല്ലാത്ത ഒരു അനുഭവമായിരുന്നു. പടത്തിന്റെ ആദ്യപകുതിയിലെ ഈ ദൃശ്യങ്ങളെല്ലാം വല്ലാത്ത ഒരനുഭവമായിരുന്നു തിയറ്ററില്‍* ഉണ്ടാക്കിയത്. പിന്നെ അല്‍*പം കൂടി വളര്*ന്നുള്ള മജീദും സുഹറയും. മണ്ടനായ അവന് മാഷിന്റെആ പ്രശസ്തമായ ചോദ്യത്തിന് മുന്നില്‍* ‘ഇമ്മിണി വല്ല്യ ഒന്ന്’ എന്ന മറുപടി പറയേണ്ടി വരുന്നു. അതിന്റെ പേരില്‍* മാഷിന്റെ ചൂരല്‍*ക്കഷായം കൈവെള്ളയില്‍* ഏറ്റുവാങ്ങുമ്പോള്‍* അവനൊപ്പം നിശബ്ദമായി കരയാന്‍* അവള്* മാത്രമെ ഉണ്ടായിരുന്നുള്ളൂ.
അടക്കവും ഒതുക്കവുമുള്ള തിരക്കഥയും അതിരുകള്‍*ക്കപ്പുറത്തേക്ക് തല നീട്ടുന്ന കാമറയും ഇവിടെയെല്ലാം സംവിധായകന് തുണയാകുകയാണ്. ഓര്*മകളില്‍* നിന്ന് ഉണര്*ന്ന് കൊല്*ക്കത്തയിലെ പരദേശി ജീവിതത്തിലേക്കുള്ള പ്രയാണത്തിനിടയില്‍* എന്നാല്‍* ഈ താളം സംവിധായകനും തിരക്കഥാകൃത്തിനും എപ്പോഴെക്കയോ നഷ്ടപ്പെടുകയും ചെയ്യുന്നു. ചിലപ്പോഴെങ്കിലും കൊല്*ക്കത്ത രംഗങ്ങള്‍* നാടകീയതക്കും മുഷിവിനും ഇടയാക്കുകയും ചെയ്യുന്നു. എന്നാല്‍* അതെല്ലാം തലയോലപറമ്പ് എന്ന ഗ്രാമത്തിന്റെമജീദിന്*െറയും സുഹറയുടെയും ഒപ്പമുളള ഗ്രാമജനതയുടെയും വിശേഷങ്ങളില്‍*കൂടി സംവിധായകന്* മറികടക്കുന്നു.
മജീദിന്റെയും സുഹറയുടെയും മുതിര്*ന്നപ്പോഴത്തെ കണ്ടുമുട്ടലുകള്‍* ചിത്രത്തില്‍* അത്യപൂര്*വമാണ്. മമ്മൂട്ടിയും ഇഷാതല്*വാറും ഒരുമിച്ചുള്ള സീനുകള്‍* പോലും നാലോ അഞ്ചോ മാത്രമാണ്. ഇതാകട്ടെ ഒട്ടുംതന്നെ വൈകാരികമല്ല. നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസം വലിയ കല്ലുകടി ഉണ്ടാക്കാതെ മേക്കപ്പുകാരന്റെ കൃപ കൊണ്ട് അങ്ങ് പോയി.
അച്ഛനായും മകനായും മമ്മൂട്ടി പകര്*ന്നാടി. ഹരിനായരുടെ കാമറാക്കാഴ്ചകള്* ചിത്രത്തിന്റെ ജീവനാണ്. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും നല്ല അനുഭവമാണ്. ‘കാലം പറക്കണ്...മാരി പിറക്കണ്..രാവ് തണുക്കണ നേരം’ എന്നരാഘവന്* മാസ്റ്ററുടെ പാട്ട് ഇപ്പോള്‍* തന്നെ ഹിറ്റായിട്ടുണ്ട്.
‘ബാല്യകാല സഖി’ നല്ല സംരംഭമാണ്. അതിന് പോരായ്മകളുണ്ടാകാം. ബഷീറിയന്‍* എഴുത്തും അതിന്റെ സിനിമാറ്റിക് രൂപവും താരതമ്യം ചെയ്യാനുമാകില്ല. നവസംവിധായകന്റെ ആദ്യ ചിത്രം എന്ന നിലയിലുള്ള ചില ബാലാരിഷ്ടതകളായി മാത്രം അതിനെ കണ്ടാല്‍* മതി. എന്നാല്‍* അതിലെ ദൃശ്യഭംഗിയും ഹൃദയം കവരുന്ന എത്രയോ രംഗങ്ങളും ഗാനചിത്രീകരണവും ഒക്കെ പ്രമോദ് പയ്യന്നൂരിന് എന്നും അഭിമാനിക്കാന്‍* കഴിയുന്ന ഒരു സംവിധായകന്* ആക്കുന്നു.