Vallakalil Cine Complex
1 hr ·
https://www.facebook.com/rsrc.php/v3...pz5JhcNQ9P.png
'പ്രിയ പ്രേക്ഷകരേ , മലയാള സിനിമാ റിലീസ് പ്രതിസന്ധിയെക്കുറിച്ച് തെറ്റിധരിപ്പിക്കുന്ന വാർത്തകൾ ആണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇപ്പോൾ സമരം നടത്തുന്നത് തിയേറ്ററുകാർ അല്ല. നിർമാതാക്കളും വിതരണക്കാരും ആണ്.
നാൽപ്പതോളം വർഷം മുമ്പു് തിയേറ്ററുകാർ അസംഘടിതരായിരുന്ന കാലത്ത് ഏർപ്പെടുത്തിയ വരുമാനം വീതം വെക്കൽ രീതിയിൽ ചെറിയ ഒരിളവ്* മാത്രമാണ് തിയേറ്ററുകാരുടെ ആവശ്യം. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് സിനിമയായ തച്ചോളി അമ്പു എന്ന വൻ ബജറ്റ് സിനിമ ഇറങ്ങിയപ്പോൾ അഞ്ച് ശതമാനം വിഹിത വർദ്ധിപ്പിക്കണം എന്ന നിർമാണ വിതരണക്കാരുടെ ആവശ്യം ആ പ്രത്യേക സാഹചര്യത്തിൽ തിയേറ്ററുകാർ അംഗീകരിച്ചു എന്നാൽ പിന്നീട് വന്ന എല്ലാ സിനിമാ സ്കോപ്പ് സിനിമക്കും അവർ ഇതൊരു കീഴ്*വഴക്കമാക്കി. സംഘടിതർ അല്ലാത്തതിനാൽ അത് അനുസരിക്കുകയല്ലാതെ മാർഗം ഇല്ലാതായി.(സ്കോപ്പ് അല്ലാത്തതിനാൽ മണി ചിത്രത്താഴ് സിനിമയ്ക്ക് 5 % കുറവായിരുന്നു സ്കോപ്പ് ആണെന്നതിനാൽ ബാബു ആന്റണിയുടെ ചന്തയക്ക് 5 % കൂടുതൽ നൽകണം എന്നതിൽ നിന്ന് തന്നെ മനസിലായില്ലെ ഇതിലെ അടിസ്ഥാനം ഇല്ലായ്ക) ഇന്ന് സിനിമ പൂർണമായും ഡിജിറ്റൽ ആയതോടെ സ്കോപ്പ് ,70mm , എന്നതെല്ലാം ഇല്ലാതായി. IMAX ഉം 3D യും ( പ്രത്യേക സൗകര്യമുള്ള തിയേറ്ററിലെ കാണിക്കാനാവു, ) ഇംഗ്ലീഷ് സിനിമകളിലേ ഉള്ളു എന്നതിനാലും അവയ്ക്ക് 50 % എന്ന ടേംസേ അവർ ചോദിക്കാറുള്ളു എന്നതിനാലും തർക്കമൊന്നുമില്ല.
തിയേറ്ററുകളുടെ നിലവാര വ്യത്യാസത്താൽ ഒരേ ടേംസ് നൽകാൻ ആവില്ല എന്നാണ് ചിലരുടെ വാദം ഇത് തീർത്തും തെറ്റായ വാദമാണ് .' (ഈ ന്യായം പൊതു മാനദണ്ഡമാക്കിയാൽ നിർമാണ ചെലവ് കുറഞ്ഞ സിനിമക്ക് കുറഞ്ഞ ടേംസ് മാത്രമേ വാങ്ങാവു ,നിലവാരം കുറഞ്ഞ സിനിമ കൾക്കും) കാരണം . തിയേറ്ററിന്റെ നിലവാരത്തിനനുസരിച്ച് ആണ് പ്രേക്ഷകരിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. മൾട്ടി പ്ലക്സുകൾ ഇരുനൂറും അതിന് മുകളിലും ടിക്കറ്റ് ചാർജ് ഈടാക്കുമ്പോൾ 50 രൂപ മാത്രം വാങ്ങുന്ന സിംഗിൾ തിയേറ്ററുകൾ ഉണ്ട്. സിംഗിൾ തിയേറ്ററിൽ എറ്റവും കൂടിയ നിരക്ക് കോഴിക്കോട് അപ്സരയിൽ ഞായറാഴ്ച ബാൽക്കണിയിൽ വാങ്ങുന്ന 170 രൂപയാണ്. എത് മൾട്ടിപ്ലക്സിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ അവിടുണ്ട്.
കേരളത്തിൽ അങ്ങോളമിങ്ങോളം നൂറ് കണക്കിന് എല്ലാ സൗകര്യങ്ങളും ഉള്ള മികച്ച തിയേറ്ററുകൾ ഫെഡറേഷന് കീഴിൽ ഉണ്ട്. ഡോൾബി അറ്റ് മോസ് പോലുള്ളവൻ ചെലവുള്ള നൂതന സൗണ്ട് സിസ്റ്റങ്ങളുള്ള തിയേറ്ററുകളും ഉണ്ട്.
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ അല്ലാത്ത ഏതാനും തിയേറ്ററുകളിൽ സൗകര്യക്കുറവുണ്ട് അതിന് അവിടെ ടിക്കറ്റ് നിരക്ക് കുറവാണ് ടേംസിൽ 5% അധികം അവരിൽ നിന്ന് ഇപ്പോഴേ വാങ്ങുന്നുണ്ട്. ആ വർദ്ധന ഒഴിവാക്കണം എന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടും ഇല്ല.
കോർപറേഷൻ, മുൻസിപാലിറ്റി, പഞ്ചായത്ത് എന്നീ തരം തിരിവ് കൊണ്ടുള്ളനികുതി ഘടനയിലെ മാറ്റം ഉണ്ടെന്നല്ലാതെ വൈദ്യുതി ചാർജിലോ മറ്റ് ചെലവിലോ മികച്ച തിയേറ്ററിന് കൂടുതൽ മോശം തിയേറ്ററിന് കുറവ് എന്നൊന്ന് ഇല്ലാ എന്നതിനാൽ ടാക്സ് കഴിച്ചുള്ള തുക വീതം വെക്കുമ്പോൾ അതിൽ കുറവേ തരൂ എന്ന് പറയുന്നതിൽ ഒരു ന്യായവും ഇല്ല.
സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തിയേറ്ററുകാരന് ഒന്നും നഷ്ടപ്പെടില്ലെന്ന് ഒരു നിർമാണ സംഘടന നേതാവ് ( അവസാനം നിർമിച്ചത് അഞ്ച് വർഷം മുമ്പു് ഒരു മസാലപ്പടം ) ചാനലിൽ വന്നിരുന്ന് പറയുന്നതിലെ ലോജിക് പിടി കിട്ടുന്നില്ല. ആളുള്ള സിനിമക്കും ഇല്ലാത്ത സിനിമക്കും തിയേറ്ററിലെ കറണ്ട് ചാർജ്ജ് ,വേതനം മറ്റ് ചെലവുകളിൽ വ്യത്യാസം ഇല്ലെന്നിരിക്കേ നഷ്ടം ഇല്ലെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? പ്രത്യേകിച്ചും പണ്ടത്തെ കാലത്തു നിന്നും വ്യത്യസ്തമായി മോശം സിനിമകൾ ആദ്യ ഷോയോടെ ദയനീയമായി നിലംപതിക്കും അതോടെ ആ ആഴ്ച പോയി എന്ന പുതിയ സാഹചര്യത്തിൽ!
പിന്നെ ഇവരുടെ മറ്റൊരു വാദം തിയേറ്ററുകൾ പണ്ടെന്നോ തുച്ഛമായ വിലക്ക് വാങ്ങിയ സ്ഥലത്ത് നിർമിച്ചവയാണ് അത് നിർത്തിപ്പോയി വിറ്റാലും നഷ്ടം വരില്ലാ എന്ന്. ഒരു കാര്യം ഓർക്കുക തിയേറ്ററിന്റെ സ്ഥാനത്ത് ഒരു ബിൽഡിംഗ് കോംപ്ലക്സ് ആണെങ്കിൽ കിട്ടുന്ന വാടക പോലും പല മാസങ്ങളിലും കിട്ടില്ല. അതിനാൽ തന്നെയാണ് 1200 മുകളിൽ ഉണ്ടായിരുന്ന തിയേറ്ററുകൾ ഇന്ന് 500ഓളം ആയത്. ബാക്കിയുള്ളവർ ഇതിലെ ലാഭം കൊണ്ടല്ല പലരും സിനിമ ഒരു പരമ്പര്യ തൊഴിൽ പോലെ ആയിതീർന്നതാണ്.
ഇതിന് ഒര് എതിർവശം കൂടി ഉണ്ട് ഇന്ന് അറിയപ്പെടുന്ന നിർമാതാക്കളിൽ എത്ര പേർ ഈ ഫീൽഡിൽ വരുമ്പോൾ കോടികളുമായി വന്നവരാണ് എന്നൊന്ന് പരിശോധിച്ച് നോക്കു. പലരും ചെറിയ ജോലികളുമായി സഹായികളായി സിനിമാ ഫീൽഡിൽ വന്നവരാണ് . കുറച്ച് പേർ സമ്പന്നർ വന്നെങ്കിലും അവരിൽ പലരും സിനിമയിലെ താപ്പനകൾ കുഴിച്ച ചതിക്കുഴിയിൽ വീണ് പിൻ വാങ്ങിയതാണ് . ഇന്നുള്ള പ്രമുഖർ പലരും വായിലെ നാവും കൗശലങ്ങളും കൊണ്ട് തിരക്കുള്ള നടന്മരുടെ ഡേറ്റ് ഒപ്പിച്ച് പലരുടെ കാശ് കടം വാങ്ങി തിയേറ്ററിൽ നിന്ന് അസ്വാൻസും വാങ്ങി നിർമാതാക്കൾ ആയവരാണ്. ആദ്യത്തെ ഒന്നോ രണ്ടോ ചെറിയപടങ്ങളിൽ നിന്ന് കിട്ടിയത് വലിയ പടം പിടിക്കാനിറങ്ങി നഷ്ടപ്പെടുത്തിയവരാണ്. പടങ്ങളടെ വലിപ്പമല്ല ഉള്ളടക്കമാണ് നന്നാവേണ്ടത് എന്നവർ സ്വയം മനസിലാക്കാതിൽ തിയേറ്ററുകാരൻ എന്ത് പിഴച്ചു? (എത്രയോ അഡ്വാൻസ് തുക വർഷങ്ങൾ പഴക്കമുള്ളത് തിയേറ്ററുകാർക്ക് തിരിച്ചു കിട്ടാനിരിക്കുന്നു)
നിർമാതാക്കളുടെ ഈ ബാക്ക് ഗ്രൗണ്ട് വിവരിച്ചപ്പോൾ സഹൃദയനായ സുഹൃത്ത് ഇവരെ ഉപമിച്ചത് ഉത്സവ പറമ്പിൽ കടം വാങ്ങി മുച്ചീട്ട് കളിക്കാൻ പോകുന്നവരെ ആണ്. ആദ്യത്തെ രണ്ട് കളിക്ക് ഇരട്ടി കിട്ടിയ കാശ് ഒടുവിൽ ആർത്തി മൂത്ത് ഒന്നിച്ച് കളത്തിലിട്ട് എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയോടാണ് .
ഇതിനൊക്കെ പുറമേ തിയേറ്ററുകാരൻ ചോദിക്കുന്ന ഈ ശതമാനം ഒരു സിനിമയുടെ നിർമാതാവിന് കിട്ടുന്ന മൊത്തം കലക്ഷനിൽ എത്ര രൂപ വരും എന്ന് ഒന്ന് വിവരമുള്ളവർ ഒന്ന് കണക്ക് കൂട്ടി നോക്കു. അതിനേക്കാൾ എത്രയോ ഇരട്ടിയാണ് അഞ്ചോ പത്തോ വർഷമായി സിനിമ എടുക്കാത്ത ,ഇനി എടുക്കുമോ എന്നുറപ്പില്ലാത്ത, ഞാൻ രക്ഷപ്പെട്ടില്ല അതിനാൽ ഒരുത്തനും രക്ഷപ്പെടരുത് എന്ന മനോഗതിയുമായി നടക്കുന്ന നിർമാണ വിതരണ നേതാക്കളുടെ പിടിവാശി കാരണം ക്രിസ്മസ് സിനിമകളുടെ നിർമാതാക്കൾക്ക് നഷ്ടമായിരിക്കുന്നത്.
:lol: