ഓൺലൈൻ ആക്രമണത്തിൽ ചിറകറ്റുവീഴുന്ന സിനിമകൾ, നഷ്ടം ശതകോടികൾ
https://www.mathrubhumi.com/image/co...10&w=852&q=0.8
റിവ്യൂ ബോംബിങ് എന്ന് ഹൈക്കോടതി വിശേഷിപ്പിച്ച നവമാധ്യമസിനിമാനിരൂപണത്തിലൂടെ മലയാളസിനിമയ്ക്ക് നഷ്ടമാകുന്നത് ശതകോടികൾ. നിർമാതാക്കളുടെ സംഘടനയുടെ കണക്കുപ്രകാരം ഒരുമാസം പുറത്തിറങ്ങുന്ന സിനിമകളിൽ പാതിയെണ്ണവും ഓൺലൈൻ ആക്രമണത്തിൽ ചിറകറ്റുവീഴുകയാണ്.
അത്യാവശ്യം താരനിരയുള്ള ഒരു സിനിമയുടെ ഏറ്റവും കുറഞ്ഞ മുതൽമുടക്ക് അഞ്ചുകോടി രൂപയാണ്. ഇത് തിയേറ്ററിലെത്തുമ്പോൾ പ്രചാരണത്തിനും മറ്റുമായി ഒരുകോടി രൂപകൂടി ചെലവാകും. ഇങ്ങനെ ആറുകോടി മുടക്കിയിറക്കിയ സിനിമയുടെ ഒന്നാംദിവസം തന്റെ വിഹിതമായി പിരിഞ്ഞുകിട്ടുമെന്ന് നിർമാതാവ് വിചാരിക്കുന്ന ഏറ്റവും കുറഞ്ഞ തുക 16 ലക്ഷമാണ്.
പക്ഷേ, രണ്ടാംദിവസം നവമാധ്യമങ്ങളിൽ റിവ്യൂ പ്രത്യക്ഷപ്പെടുന്നതോടെ ഈ തുക നേരെ പാതിയായി കുറയുന്നു. മൂന്നാംദിവസമാകുന്നതോടെ രണ്ടുലക്ഷത്തിലേക്ക് നിർമാതാവിന്റെ പ്രതിദിനഷെയർ കൂപ്പുകുത്തും. ഒടുവിൽ ഓവർസീസ്, മ്യൂസിക് റൈറ്റുകളുൾപ്പെടെ ഒരുകോടിക്കും രണ്ടുകോടിക്കുമിടയിൽ വരുമാനം ഒതുങ്ങും. തിയേറ്റർപ്രകടനം മോശമായതിനാൽ ഒ.ടി.ടി.-സാറ്റ്*ലൈറ്റുകാരും കൈയൊഴിയും. നഷ്ടം ഏറ്റവും കുറഞ്ഞത് നാലുകോടി.
നിർമാതാക്കൾ പറയുന്ന കണക്കനുസരിച്ച് നോക്കിയാൽപ്പോലും ഒരുമാസം 10 സിനിമകൾ ഇറങ്ങിയാൽ നെഗറ്റീവ് റിവ്യൂമൂലം അഞ്ചെണ്ണവും നഷ്ടത്തിലാണ്. അങ്ങനെനോക്കുമ്പോൾ സിനിമാമേഖലയുടെ ഒരുമാസത്തെ നഷ്ടം 20 കോടി. ഒരുവർഷം 240 കോടി. ഇത് ഏകദേശ കണക്കുമാത്രമാണ്. രണ്ടുവർഷത്തെ കണക്കുനോക്കിയാൽ ആകെ വിജയിച്ച ചിത്രങ്ങൾ പത്തിൽ താഴെമാത്രം. ഏതാണ്ട് മുന്നൂറോളം സിനിമകളിറങ്ങിയപ്പോഴത്തെ അവസ്ഥയാണിതെന്നോർക്കണം. ഇതിൽ നല്ലൊരുശതമാനത്തിന്റെയും പരാജയത്തിൽ നവമാധ്യമസിനിമാനിരൂപണങ്ങൾ വില്ലന്മാരായി എന്നാണ് നിർമാതാക്കൾ പറയുന്നത്.
സിനിമാഭാഷയിൽ ആത്യന്തികമായി മൗത്ത് പബ്ലിസിറ്റിയാണ് ഒരു സിനിമയുടെ വിജയം നിർണയിക്കുന്നത്. നാവിൽനിന്ന് നാവുകളിലേക്ക് പടരുന്ന അഭിപ്രായം പ്രേക്ഷകരെ കൂട്ടത്തോടെ തിയേറ്ററിലെത്തിക്കുന്ന പ്രധാനഘടകമാണ്. പക്ഷേ, ഇത്തരം അഭിപ്രായരൂപവത്കരണത്തിൽ നവമാധ്യമ റിവ്യൂകൾ സ്വാധീനം ചെലുത്തുന്നതായാണ് സിനിമാപ്രവർത്തകർ പറയുന്നത്.
🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️ 🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️
കിടക്കാൻ ബസ്, റിവ്യൂ ഷൂട്ട് ചെയ്യാൻ ഹോട്ടൽമുറികൾ; ഇരുണ്ടലോകത്തെ വില്ലൻമാർ
https://www.mathrubhumi.com/image/co...10&w=852&q=0.8
പ്രതീകാത്മക ചിത്രം |
ഏതെങ്കിലും ഒരു ഹോട്ടൽ മുറി. അല്ലെങ്കിൽ സ്വന്തം ഫ്ളാറ്റിന്റെ അകം. അവിടെയിരുന്ന് ഒരു മൊബൈൽ മാത്രം ആയുധമാക്കി മലയാളസിനിമയ്ക്കുനേരെ റിവ്യൂ എന്ന പേരിൽ ഒളിപ്പോരു നടത്തുകയാണ് ചിലർ. അവരെ ഭയന്നാണ് സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഇപ്പോഴത്തെ ജീവിതം. അഭിപ്രായസ്വാതന്ത്ര്യത്തിന്* എതിരല്ല എന്ന് സിനിമാലോകം ഒന്നടങ്കം പറയുന്നു. പക്ഷേ, അത് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്ന് മാഫിയാതലത്തിലേക്ക് വളർന്നതിലാണ് അവർക്ക് പ്രതിഷേധവും പരാതിയും. പണത്തിന്റെ കാണാച്ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന ഓൺലൈൻ റിവ്യൂകളുടെ ഇരുണ്ട ലോകത്തിലേക്കുള്ള ഒരന്വേഷണം...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള സിനിമാനിരൂപക യൂട്യൂബർമാരിലൊരാളുടെ പേരിൽ കേസുകൊടുക്കാനിറങ്ങിയ നിർമാതാവ് പറഞ്ഞ കഥയിൽനിന്ന് തുടങ്ങാം.
സ്വന്തം ചിത്രത്തെ അങ്ങേയറ്റം നികൃഷ്ടമായി അപമാനിച്ചതിനെത്തുടർന്ന് സഹികെട്ടാണ് നിയമനടപടിക്കിറങ്ങിയത്. റിവ്യൂ എന്ന പേരിൽ നടത്തിയത് മുഴുവൻ വ്യക്ത്യധിക്ഷേപം. അതുകൊണ്ടാണ് കോടതിയിലേക്ക് നീങ്ങിയത്. പക്ഷേ, വക്കീൽ നോട്ടീസ് അയയ്ക്കാൻ മേൽവിലാസം വേണമല്ലോ. അതന്വേഷിച്ചിറങ്ങിയപ്പോൾ ഒരിടത്തും ലഭ്യമല്ല.
യൂട്യൂബർ ജോലിചെയ്യുന്ന സ്ഥലത്തുപോയപ്പോൾ സ്ഥലംമാറ്റം വാങ്ങിപ്പോയെന്ന് മറുപടി. അവിടെയെത്തി ചോദിച്ചപ്പോഴും കൃത്യമായ വിവരമില്ല. താമസിക്കുന്ന സ്ഥലം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി നിർമാതാവിന്റെ പ്രതിനിധികളെ ഞെട്ടിച്ചു: അങ്ങനെ വീടൊന്നുമില്ലെന്ന് തോന്നുന്നു. ബസ്സിലൊക്കെയാണ് കിടപ്പെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.
കേട്ടതിൽ കുറച്ച് സത്യമുണ്ടെന്ന് യൂട്യൂബറോട് അടുപ്പമുള്ളവരും വെളിപ്പെടുത്തി. സിനിമാപ്രവർത്തകരിൽനിന്ന് വധഭീഷണി പോലുമുള്ളതിനാൽ തങ്ങുന്ന സ്ഥലം അധികമാർക്കും അറിയില്ല. ഹോട്ടൽമുറികളിൽ മാറിമാറി താമസിച്ചാണ് വീഡിയോ ഷൂട്ടുചെയ്യുന്നതുപോലും.
ഇനി ഈ യൂട്യൂബർ ഒരു മാനനഷ്ടക്കേസിനോട് പ്രതികരിച്ച രീതി നോക്കൂ:
കേസുംമറ്റും എനിക്ക് ഒന്നുമല്ല. അങ്ങനെ കുറെയുണ്ട്. കേസുവന്നാൽ അഞ്ചുപൈസ നഷ്ടപരിഹാരം തരില്ല. ജയിലിൽപോയി കിടക്കും. അതിന് ഒരു മടിയുമില്ല.
https://www.mathrubhumi.com/image/co...699312a&&q=0.8
ഒരു മൊബൈലിൽ ഒരായിരം ബോംബുകൾ
ഇരുണ്ട ലോകത്തിരുന്നാണ്(ഡാർക്ക് വേൾഡ്) പലരും സിനിമാറിവ്യൂ നടത്തുന്നത്. ഇത് നിയന്ത്രിക്കുന്നതിന് പരിമിതിയുണ്ട്. പക്ഷേ, ഒരു മൊബൈലുണ്ടെന്ന പേരിൽ ഒരു വ്യവസായത്തെ തകർക്കാൻ അനുവദിച്ചുകൂടാ. റിവ്യൂവിന്റെ പേരിൽ ഭീഷണിയും പിടിച്ചുപറിയും അനുവദിക്കാനാകില്ല
-ഈ വാക്കുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ്. ഓൺലൈനിലെ നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കവേ പറഞ്ഞത്. വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ അഡ്വ. ശ്യാംപത്മനെ അമിക്കസ് ക്യൂറിയായി നിയമിച്ച കോടതി നെഗറ്റീവ് റിവ്യൂകൾ എങ്ങനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കേസിൽ നിർമാതാക്കളുടെ സംഘടനകൂടി കക്ഷിചേർന്നതോടെ മലയാളസിനിമാലോകം മുഴുവൻ ഹൈക്കോടതിവിധിയിലേക്ക് കണ്ണുംനട്ടിരിപ്പാണ്. കാരണം, ഓൺലൈൻ യൂട്യൂബർമാരുടെ വാക്കുകളെ ഭയന്നാണ് സൂപ്പർതാരങ്ങളുൾപ്പെടെയുള്ളവർ ഇപ്പോൾ കഴിയുന്നത്.
സോഷ്യൽമീഡിയാ സ്വാധീനത്തിന്റെ ഉപോത്പന്നമായി ഓൺലൈൻ സിനിമാനിരൂപണം വേരുറപ്പിച്ചിട്ട് അധികനാളായിട്ടില്ല. ഏതാണ്ട് മൂന്നുവർഷത്തെ പഴക്കമേയുള്ളൂ അതിന്. റിവ്യൂകൾ രണ്ടുതരത്തിലാണ്. യൂട്യൂബർമാർ അവരുടെ സ്വന്തം ചാനലിലൂടെ നടത്തുന്നതാണ് ഒന്ന്. ഇവരിൽ സ്വാധീനശക്തിയുള്ളവർ ഏഴുപേർമാത്രം. പക്ഷേ, വിരലിലെണ്ണാനേയുള്ളൂവെങ്കിലും ഇക്കൂട്ടരുടെ പ്രഹരശേഷി മാരകമാണെന്ന് സിനിമാമേഖലയിലുള്ളവർ പറയുന്നു. രണ്ടുലക്ഷത്തി ഇരുപതിനായിരംമുതൽ എട്ടുലക്ഷംവരെ സബ്*സ്*ക്രൈബർമാർ ഉള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇവരിലൊരാൾ ഇപ്പോൾ ഒരു നടനുമായുണ്ടായ പോലീസ് കേസിനെത്തുടർന്ന് സിനിമാനിരൂപണത്തിൽനിന്ന് അല്പം അകന്നുനിൽക്കുകയാണ്. റിലീസ് കഴിഞ്ഞ് അല്പം കാത്തിരുന്ന് റിവ്യൂ ഇടുന്ന മറ്റൊരാളും മുമ്പത്തെപ്പോലെ തുടരെ സിനിമാനിരൂപണംചെയ്യാതെ മറ്റുവിഷയങ്ങളിലെ അഭിപ്രായംപറയലിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. ബാക്കി അഞ്ചുപേരിൽ രണ്ടുപേരാണ് പ്രധാനമായും സിനിമകളെ കൊല്ലാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്.
റിലീസ് ദിവസം അഭിപ്രായരൂപവത്കരണം നടത്തുന്ന ഓൺലൈൻ ചാനലുകളാണ് രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ. കൊച്ചിയാണ് ഇവരുടെ ആസ്ഥാനം. ഇടപ്പള്ളിയിലെ വനിത-വിനീത തിേയറ്റർ കോംപ്ലക്സിനുമുന്നിൽനിന്നാണ് പലപ്പോഴും അഭിപ്രായംതേടൽ. സിനിമ കണ്ടിറങ്ങിവരുന്നവരുടെ മുന്നിൽ മൊബൈലും മൈക്കുമായി ഓൺലൈൻ ചാനൽ പ്രതിനിധികളുണ്ടാകും. ആറാട്ടണ്ണൻ എന്ന പേരിൽ ഇപ്പോൾ സാമൂഹികമാധ്യമലോകത്ത് അറിയപ്പെടുന്ന സന്തോഷ് വർക്കിയുടെയും തുറമുഖം അണ്ണൻ, പാസ്റ്റർ അണ്ണൻ തുടങ്ങിയ പേരുകളിൽ പ്രശസ്തനായ അലൻജോസ് പെരേരയുടെയും ഉദയം ഇങ്ങനെ ഓൺലൈൻ ചാനലുകൾക്കുമുമ്പിൽ റിവ്യൂ പറഞ്ഞാണ്.
https://www.mathrubhumi.com/image/co...3a0fd2c&&q=0.8
ട്രെയ്*ലർ ഡീക്കോഡിങ് റേറ്റ് 25,000
പണം നൽകിയില്ലെങ്കിൽ നെഗറ്റീവ് റിവ്യൂപറഞ്ഞ് സിനിമയെ തകർക്കും എന്ന ഭീഷണി, റിവ്യൂചെയ്യുന്ന ചിലരിൽനിന്നും ഓൺലൈൻ ചാനലുകളിൽനിന്നും ഉണ്ടാകുന്നുവെന്നാണ് സിനിമാനിർമാതാക്കളുടെ പരാതി. ഇതിനെ സാധൂകരിക്കാൻ അവരിലൊരാൾ വെളിപ്പെടുത്തിയ കഥ ഇങ്ങനെ:
സിനിമകളിലെ പൊളിറ്റിക്കൽ കറക്ട്*നെസ് ഉൾപ്പെടെയുള്ള താത്ത്വികമായ അവലോകനങ്ങളിലൂടെ പ്രശസ്തനായ യൂട്യൂബറെ കുടിലനായ വക്കീലിന്റെ കഥപറഞ്ഞ സിനിമയുടെ പ്രചാരണദൗത്യമേറ്റെടുത്തവർ സമീപിച്ചു. ട്രെയ്*ലറിന്റെയും ടീസറിന്റെയും പ്രതികരണവീഡിയോ ചെയ്യണം എന്നതായിരുന്നു ആവശ്യം. ട്രെയ്*ലറിന്റേതിന് 25,000 രൂപയും ടീസറിന്റേതിന് 5000 രൂപയുമാണ് യൂട്യൂബർ ആവശ്യപ്പെട്ടത്. അവസാനം രണ്ടിനുംകൂടി ചേർത്ത് 22,000 രൂപയിൽ കച്ചവടം ഉറപ്പിച്ചു.
ട്രെയ്*ലറിന്റേത് തന്റെ പ്രധാന ചാനലിലും ടീസറിന്റേത് ഉപചാനലിലും കാണിക്കാമെന്നും വാക്കാൽ കരാറായി. കാശുകിട്ടിയതിന്റെ സന്തോഷം പതിമൂന്നുമിനിറ്റിലധികമുള്ള െട്രയ്*ലർ ഡീക്കോഡിങ് വീഡിയോയായി പതഞ്ഞൊഴുകി. അടുത്തിടെ മറ്റെല്ലാവരും മോശമെന്നുപറഞ്ഞ സിനിമയെ വാഴ്ത്തിക്കൊണ്ട് ഇതേ യൂട്യൂബർ വീഡിയോ ചെയ്തപ്പോൾ താഴെവന്ന കമന്റുകളിലധികവും എത്ര കാശുകിട്ടിയെന്ന് ചോദിച്ചായിരുന്നു. ഓൺലൈൻ ചാനലുകൾ പക്ഷേ, പണം വാങ്ങുന്നത് കുറച്ചുകൂടി പ്രത്യക്ഷമായാണ്. ഒരു സിനിമ പുറത്തിറങ്ങുന്നതിനുമുമ്പ് അതിന്റെ ഡിജിറ്റൽ പ്രമോഷന്റെ ചുമതലയുള്ളവരെ ഇവർ വിളിക്കും. ഇനി അഥവാ വിളിയെത്തിയില്ലെങ്കിലും കൃത്യമായ പങ്ക് ഡിജിറ്റൽ പ്രമോഷൻകാർ നീക്കിവെക്കും. പതിനായിരം രൂപയാണ് ഏറ്റവും കുറഞ്ഞത് ഒരു ഓൺലൈൻ ചാനലിന് നൽകുന്നത്. പണം കിട്ടിയാൽപ്പിന്നെ തിേയറ്ററിനുമുന്നിൽനിന്നുള്ള അഭിപ്രായറിവ്യൂകളിൽ പോസിറ്റീവുമാത്രം. കിട്ടിയില്ലെങ്കിൽ സിനിമയുടെ കാര്യം കട്ടപ്പൊക. ശോകം, ലാഗ്, ക്രിഞ്ച് തുടങ്ങിയ പദങ്ങളിലൂടെ സിനിമയുടെയും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വസ്ത്രാക്ഷേപം നടക്കും.
പണം നൽകാത്ത സിനിമയ്ക്ക് പണികൊടുക്കാൻ ഓൺലൈൻകാർതന്നെ ഏർപ്പെടുത്തുന്നവരാണ് ഇത്തരം മോശം തിേയറ്റർറിവ്യൂകൾ പറയുന്നത് എന്നാണ്* സിനിമാലോകത്തെ അണിയറവർത്തമാനം. തിേയറ്റർ വളപ്പിൽനിന്ന് അഭിപ്രായശേഖരണം നടത്തുന്നതിന് തിേയറ്ററുടമകളുടെ സംഘടനയായ ഫിയോക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും അത് ഫലപ്രദമാകുന്നില്ല.
മാഫിയയാകുന്നത് തടയണംമുബീൻ റൗഫ്, സംവിധായകൻ
(നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന സിനിമയുടെ സംവിധായകൻ)
റിവ്യൂവിന് എതിരല്ല. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകതന്നെ വേണം. പക്ഷേ, ഇപ്പോൾ നിരൂപണമെന്നപേരിൽ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. സംവിധായകനെയും നടീനടന്മാരെയും എന്തിന് അവരുടെ കുടുംബത്തെവരെ അധിക്ഷേപിക്കുകയാണ്. ഇത് ഇനിയും അനുവദിച്ചാൽ വലിയൊരു മാഫിയയായി മാറും. റിവ്യൂവിന് വ്യക്തമായ മാനദണ്ഡങ്ങൾവേണം. എല്ലാവരും നേരിടുന്ന പ്രശ്നമായതുകൊണ്ട് കോടതിയിൽപോയശേഷം സിനിമാമേഖലയിൽനിന്ന് നല്ല പിന്തുണ കിട്ടുന്നുണ്ട്. ഇത് ഏതെങ്കിലും യൂട്യൂബറെയോ ഓൺലൈൻ ചാനലിനെയോ ലക്ഷ്യമിട്ടുള്ള കേസല്ല.
ക്രിഞ്ചടിക്കില്ല ബ്രോ....
ഡിജിറ്റൽ പ്രമോഷൻനടത്തുന്നവരുടെ ഇടനിലയില്ലാതെ നിർമാതാക്കളെ നേരിട്ട് സമീപിക്കുന്ന ഓൺലൈൻ ചാനലുകാരുണ്ട്. തന്ത്രപരമായിട്ടാകും നീക്കം. നിർമാതാവിനടുത്തെത്തുമ്പോൾ ഏതാണ്ട് ഇപ്രകാരമായിരിക്കും വാക്കുകൾ:
....ചേട്ടന്റെ(മറ്റൊരു നിർമാതാവിന്റെ പേര് പറയുന്നു) കഴിഞ്ഞ പടത്തിന് ഞങ്ങൾ നല്ല റിവ്യൂ കൊടുത്തു. 15 കെ ആയാണ് തന്നത് (കാശിന് കണക്കുപറയുന്നതും സോഷ്യൽ മീഡിയ ഭാഷയിൽത്തന്നെ. 15കെ എന്നാൽ 15,000 രൂപ). അതേപോലെ പോസിറ്റീവ് ഇടാം.
പേര് പരാമർശിക്കുന്ന നിർമാതാവ് അറിഞ്ഞിട്ടുപോലുമുണ്ടാകില്ല. അടുത്ത തവണ അദ്ദേഹത്തിനടുത്ത് ചെല്ലുമ്പോൾ കാശുതന്നയാളായി മറ്റേ നിർമാതാവിന്റെ പേരാകും പറയുക. ഒരു വീഡിയോക്ക് രണ്ടുപക്ഷി എന്നതാണ് ഇവരെ പ്രലോഭിപ്പിക്കുന്നത്. നിർമാതാവിന്റെ കൈയിൽനിന്നും യൂട്യൂബിൽനിന്നും ഒരേസമയം പണം കിട്ടും. സിനിമാസംബന്ധിയായ എന്തും യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സൃഷ്ടിക്കുന്ന കണ്ടന്റ് ആണ്. പ്രത്യേകിച്ചും നെഗറ്റീവ് സ്വഭാവമുള്ള സിനിമാവീഡിയോകൾ. വീഡിയോയ്ക്ക് കാഴ്ചക്കാർ കൂടുന്നതനുസരിച്ച് യൂട്യൂബിൽനിന്നുള്ള വരുമാനം കൂടുന്നതും ഓൺലൈൻ റിവ്യൂക്കാർക്ക് വാളെടുക്കാൻ പ്രചോദനമാകുന്നു. റിവ്യൂകൾക്കിടെ മൊബൈൽ ആപ്പിന്റെ പരസ്യംകൂടിച്ചേർത്ത് പണംസമ്പാദനത്തിന്റെ മൂന്നാമതൊരു വഴികൂടി തുറന്നെടുത്തവരുമുണ്ട്.
രണ്ടുവർഷത്തിനിടെ റിലീസ്ചെയ്തവയിൽ നെഗറ്റീവ് റിവ്യൂ പ്രതികൂലമായി ബാധിച്ച10 സിനിമകൾ1. മരക്കാർ-അറബിക്കടലിന്റെ സിംഹം
2. കിങ് ഓഫ് കൊത്ത
3. രാമചന്ദ്രബോസ് ആന്റ് കമ്പനി
4. ക്രിസ്റ്റഫർ
5. ജാനകി ജാനേ
6. മേ ഹും മൂസ
7. കാസർഗോൾഡ്
8. വെടിക്കെട്ട്
9. കാപ്പ
10. പൂവൻ
# നിർമാതാക്കളുടെ സംഘടനയിൽനിന്നുള്ള വിവരമനുസരിച്ചുള്ളത്
🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️ 🗡️🗡️🗡️🗡️🗡️
റിവ്യൂവിന് വ്യക്തമായ മാനദണ്ഡങ്ങൾ വേണം, മാഫിയയാകുന്നത് തടയണം -സംവിധായകൻ മുബീൻ
https://www.mathrubhumi.com/image/co...10&w=852&q=0.8
ആരോമലിന്റെ ആദ്യത്തെ പ്രണയം സിനിമയുടെ പോസ്റ്റർ, സംവിധായകൻ മുബീൻ റൗഫ് |
റിവ്യൂവിന് എതിരല്ലെന്നും തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകതന്നെ വേണമെന്നും യുവസംവിധായകൻ മുബീൻ റൗഫ്. മാതൃഭൂമിയോടായിരുന്നു മുബീൻ റഹ്മാന്റെ പ്രതികരണം. നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സംവിധായകനാണ് മുബീൻ.
ഇപ്പോൾ നിരൂപണമെന്ന പേരിൽ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് മുബീൻ ചൂണ്ടിക്കാട്ടി. 'സംവിധായകനെയും നടീനടന്മാരെയും എന്തിന് അവരുടെ കുടുംബത്തെവരെ അധിക്ഷേപിക്കുകയാണ്. ഇത് ഇനിയും അനുവദിച്ചാൽ വലിയൊരു മാഫിയയായി മാറും. റിവ്യൂവിന് വ്യക്തമായ മാനദണ്ഡങ്ങൾവേണം.'
'എല്ലാവരും നേരിടുന്ന പ്രശ്നമായതുകൊണ്ട് കോടതിയിൽ പോയശേഷം സിനിമാമേഖലയിൽനിന്ന് നല്ല പിന്തുണ കിട്ടുന്നുണ്ട്. ഇത് ഏതെങ്കിലും യൂട്യൂബറെയോ ഓൺലൈൻ ചാനലിനെയോ ലക്ഷ്യമിട്ടുള്ള കേസല്ല.' മുബീൻ വ്യക്തമാക്കി. ആരോമലിന്റെ ആദ്യത്തെ പ്രണയം ആണ് മുബീൻ സംവിധാനം ചെയ്ത ചിത്രം.
🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️
നട്ടെല്ലൊടിയുന്നത് നിർമാതാവിന്റേത്, നെഗറ്റീവ് റിവ്യൂകൾക്ക് വലിയ സ്വാധീനമുണ്ട് -ആന്റോ ജോസഫ്
https://www.mathrubhumi.com/image/co...10&w=852&q=0.8
നെഗറ്റീവ് റിവ്യൂകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിർമാതാവിനേയാണ്. ഒരാൾ നെഗറ്റീവ് റിവ്യൂ പറഞ്ഞെന്നുകരുതി ഒരു നടനോ നടിക്കോ അടുത്ത സിനിമ കിട്ടാതെ പോകുന്നില്ല. പക്ഷേ നിർമാതാവിന്റെ കാര്യം ഇതല്ല. അയാളുടെ നട്ടെല്ലാണ് ഒടിയുക.
ഒ.ടി.ടി സാറ്റലൈറ്റ് വിപണികളിലും നെഗറ്റീവ് റിവ്യൂകൾ വലിയ സ്വാധീനം ചെലുത്തുന്നു. ഒ.ടി.ടി വന്ന കാലത്ത് മിക്ക സിനിമകളും റിലീസിനുമുമ്പേ എടുക്കുന്ന രീതിയാണുണ്ടായിരുന്നത്. ഇപ്പോൾ അതിന് മാറ്റംവന്നു. തിയേറ്ററിലെ പ്രകടനം നോക്കിയാണ് ഒ.ടി.ടിക്കാരും സാറ്റലൈറ്റ് ചാനലുകളും സിനിമ വാങ്ങുന്നത്. നെഗറ്റീവ് റിവ്യൂവിന്റെ ഫലമായി തിയേറ്ററിൽ വീണുപോയ ഒരു സിനിമ വാങ്ങാൻ പിന്നെ ആളുണ്ടാവില്ല.
ഇത്തരത്തിൽ ഒ.ടി.ടി-സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്ത ഒട്ടേറെ സിനിമകളുണ്ട്. അഭിപ്രായം പറയരുതെന്നല്ല, അഭിപ്രായ പ്രകടനത്തിന് എതിരുമല്ല. പക്ഷേ അതിന് ഒരു സാവകാശം നൽകണം. ഒരാഴ്ചയെങ്കിലും കഴിഞ്ഞുമാത്രം റിവ്യൂ നൽകിയാൽ വലിയൊരളവുവരെ സിനിമ രക്ഷപ്പെടും.