Page 395 of 452 FirstFirst ... 295345385393394395396397405445 ... LastLast
Results 3,941 to 3,950 of 4516

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #3941
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3942
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default



    കൊല്ലുന്നത് പെന്*ഷനോ രാഷ്ട്രീയമോ?

    നിലവില്* അമ്പത്തഞ്ചോളം ഡിപ്പോകള്* വിവിധ ബാങ്കുകളില്* പണയത്തിലാണ്. കഴിഞ്ഞ സര്*ക്കാരിന്റെ കാലത്ത് തുടങ്ങിയ പ്രവണത ഇപ്പോഴും തുടരുന്നു. ഇനിയൊരു ബാങ്കും കടം തരാത്ത സ്ഥിതിയാണിപ്പോള്*.














    കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്* ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്*.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?
    കുതിക്കാന്* കൊതിച്ച് കെ.എസ്.ആര്*.ടി.സി.
    ഭാഗം 01
    നിലവിലുള്ള ജോലിക്കാരേക്കാള്* പെന്*ഷന്* പറ്റി പിരിഞ്ഞവരുടെ എണ്ണം കൂടുതലുള്ള വിചിത്രമായ സാഹചര്യത്തിലാണ് കെ.എസ്.ആര്*.ടി.സി. തെഴിലാളിക്ഷേമം പേരിനു പറയാമെങ്കിലും അവിടെയും ഈ പൊതുമേഖല സ്ഥാപനത്തിന് കാലിടറുകയാണ്. പെന്*ഷന്* സമ്പ്രദായം കെ.എസ്.ആര്*.ടി.സിയില്* മാത്രമല്ല ഉള്ളത്. മുപ്പത്തിനാലോളം പൊതുമേഖല സ്ഥാപനങ്ങള്* കേരളത്തിലുണ്ട്. അവിടെയെല്ലാം പെന്*ഷന്* കൊടുക്കുന്നുണ്ട്. അതും കൃത്യമായി. ഇതില്*നിന്നു വിഭിന്നമാണ് കെ.എസ്.ആര്*.ടി.സിയിലെ അവസ്ഥ. 140 കോടിയാണ് ഇപ്പോഴത്തെ നഷ്ടം. നിലവില്* മൂന്നര മാസത്തോളമുള്ള കുടിശ്ശികയും നേരത്തെ കൊടുത്ത പെന്*ഷന്റെ ബാക്കിയുമാണ് നല്*കാനുള്ളത്. ഒക്ടോബറില്* 15,000 രൂപ വരെ പെന്*ഷനുള്ളവര്*ക്ക് തുക നല്*കിക്കഴിഞ്ഞു. ബാക്കി ഉടന്* കൊടുക്കുമെന്നാണ് കെ.എസ്.ആര്*.ടി.സി. എം.ഡി പറയുന്നത്.
    നിലവില്* അമ്പത്തഞ്ചോളം ഡിപ്പോകള്* വിവിധ ബാങ്കുകളില്* പണയത്തിലാണ്. കഴിഞ്ഞ സര്*ക്കാരിന്റെ കാലത്ത് തുടങ്ങിയ പ്രവണത ഇപ്പോഴും തുടരുന്നു. ഇനിയൊരു ബാങ്കും കടം തരാത്ത സ്ഥിതിയാണിപ്പോള്*. അതുകൊണ്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ധനമന്ത്രി എന്നിവര്* നടത്തിയ ചര്*ച്ചയുടെ ഫലമായി 1922 കോടി രൂപ 2017 നവംബര്* മുതല്* രണ്ട് വര്*ഷക്കാലം പെന്*ഷന്* തരാമെന്നുള്ള വ്യവസ്ഥയില്* അവര്* ഒപ്പിട്ടിരിക്കുകയാണ്. ഒക്ടോബര്* 31 നുള്ളില്* കുടിശ്ശിക തീര്*ത്തു തരാമെന്നാണ് പറഞ്ഞിരുന്നത്. വരും നാളുകളില്* പെന്*ഷന്* പ്രശ്*നം പരിഹരിക്കപ്പെടുമെന്നാണ് ഇവര്* കരുതുന്നത്.
    നാല്*പ്പതിനായിരത്തോളം പെന്*ഷന്*കാരാണ് കേരളത്തിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളില്* ഏറ്റവും കുറച്ച് പെന്*ഷന്* വാങ്ങുന്നത് കെ.എസ്.ആര്*.ടി.സിയിലാണ് എന്നതാണ് യാഥാര്*ത്ഥ്യം. 4300 രൂപയാണ് കുടുംബ പെന്*ഷന്*കാര്*ക്ക് കിട്ടുന്നത്. ഏറ്റവും ഉയര്*ന്ന പെന്*ഷനാകട്ടെ 46,000 രൂപയും. ഇതര സംസ്ഥാനങ്ങള്* വെച്ച് നോക്കുകയാണെങ്കില്* വളരെ കുറവാണ് ഈ സംഖ്യ. 24 മണിക്കൂര്* പ്രവര്*ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം എന്ന നിലയില്* ഒരു സേവന മേഖല എന്ന രീതിയില്*ത്തന്നെ കെ.എസ്.ആര്*.ടി.സിയെ കാണണം. അങ്ങനെയാണെങ്കില്* കെ.എസ്.ആര്*.ടി.സി. ഇപ്പോള്* ലഭിക്കുന്ന പരിഗണനയേക്കാള്* കൂടുതല്* അര്*ഹിക്കുന്നുണ്ട്.
    ലാഭം നോക്കാതെ സര്*വീസ് നടത്തുന്നത് സേവനം തന്നെയാണ്. ഇവിടെത്തന്നെയാണ് പ്രശ്*നത്തിന്റെ കാതലെന്നും ഈ മേഖലയിലുള്ളവര്* വിലയിരുത്തുന്നു. ഇതിനു പുറമെയാണ് രാഷ്ട്രീയക്കാരുടെ താല്*പ്പര്യങ്ങള്* കെ.എസ്.ആര്*.ടി.സിയുടെ കഴുത്തിനു പിടിക്കുന്നത്. എം.പിമാരുടേയും എം.എല്*.എമാരുടേയും നിര്*ദേശപ്രകാരം ഓടിക്കുന്നതില്* ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് പെന്*ഷനേഴ്*സ് ഓര്*ഗനൈസേഷന്* ചൂണ്ടിക്കാട്ടുന്നു.
    റെയില്*വേ കടന്നു ചെല്ലാത്ത ഇടുക്കി, വയനാട് ജില്ലകളിലെ വിഹിതവും കേന്ദ്രസര്*ക്കാരിന്റെ വിഹിതവും ഈ മേഖലയ്ക്ക് കിട്ടുന്നില്ല. കിട്ടിയിരുന്നെങ്കില്* കെ.എസ്.ആര്*.ടി.സി അഭിമാനകരമായ നേട്ടം കൈവരിച്ചേനെ. ഇത് വാങ്ങിയെടുക്കാന്* അതാത് കാലങ്ങളിലെ സര്*ക്കാരുകളും മാനേജ്*മെന്റുകളും താല്*പ്പര്യം പ്രകടിപ്പിച്ചില്ല എന്നത് പെന്*ഷന്*കാര്* ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന് മാത്രം. അറിയുക: തമിഴ്*നാട്ടില്* ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2360 കോടി രൂപയാണ് ഗതാഗതവകുപ്പിന്റെ പ്രവര്*ത്തനങ്ങള്*ക്കായി കൊടുത്തത്.
    അഞ്ചേ മുക്കാല്* കോടി രൂപയാണ് കെ.എസ്.ആര്*.ടി.സിയുടെ ഇപ്പോഴത്തെ ശരാശരി വരുമാനം. അത് എട്ടു കോടിയാക്കിയാല്* പെന്*ഷനും ശമ്പളവും കൃത്യമായി കൊടുക്കാനാവും എന്ന് മുന്*വര്*ഷങ്ങളില്* അധികൃതര്* പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി എല്ലാവര്*ഷവും 1000 ബസുകള്* വീതം ഇറക്കാനാണ് തീരുമാനം. റെയില്*വേ പോലുള്ള സ്ഥാപനങ്ങള്* നാല് ശതമാനം നികുതി കൊടുക്കുമ്പോള്* കെ.എസ്.ആര്*.ടി.സി. നല്*കുന്നത് 24%. ഇതു നാല് ശതമാനത്തിലേക്കെത്തിച്ചാല്* കോടിക്കണക്കിന് രൂപയാണ് കോര്*പ്പറേഷന് ലാഭിക്കാനാവുക. സ്വാഭാവികമായും പെന്*ഷനും കൃത്യമാവും. ഒരു മാസം 60 കോടി രൂപയാണ് പെന്*ഷനു വേണ്ടത്. ഘട്ടം ഘട്ടമായി കൂടുതല്* ബസുകള്* നിരത്തിലിറക്കി സര്*വീസ് മെച്ചപ്പെടുത്തുകയാണെങ്കില്* കെ.എസ്.ആര്*.ടിസിയെ ലാഭത്തിലാക്കാന്* സാധിക്കുമെന്ന് ഇടത് അനുകൂല പെന്*ഷന്* സംഘടനകള്* പറയുന്നു.

  4. Likes wayanadan liked this post
  5. #3943
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #3944
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default



    രോഗം കെ.എസ്.ആര്*.ടി.സിക്ക്, രോഗികളായി ജീവനക്കാര്*


    മകനോടോ മകളോടെ കൈനീട്ടാതെ സ്വന്തം കാലില്* അഭിമാനത്തോടെ ജീവിക്കണമെന്ന ആഗ്രഹമുള്ള ഏറെപ്പേര്* സമൂഹത്തിലുണ്ട്. അങ്ങനെ സാധിക്കാതെ വന്നപ്പോഴാണ് സ്വന്തം മരണത്തിന് കാരണം പെന്*ഷന്* കിട്ടാത്തതിനാലാണെന്ന് എഴുതിവെച്ചുകൊണ്ടുതന്നെ അവര്* ആത്മഹത്യയില്* അഭയം പ്രാപിക്കുന്നത്.





    കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്* ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്*.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്*സ്പോര്*ട്ട് കോര്*പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?
    കുതിക്കാന്* കൊതിച്ച് കെ.എസ്.ആര്*.ടി.സി
    ഭാഗം - 2
    ദുരിതങ്ങളുടെ കൂടാരമാണ് കേരളത്തിലെ പെന്*ഷന്*കാര്* എന്ന് പറയാം. ഓരോരുത്തര്*ക്കും പറയാനുണ്ട് ദുരിതങ്ങളുടെ കഥ. നാല്*പ്പതിനായിരത്തോളം വരുന്ന പെന്*ഷന്*കാരില്* ഭൂരിഭാഗം പേരും രോഗികളാണ്. അവരനുഭവിച്ച ഗ്യാരേജ് സംവിധാനമാണ് ഇതിന് കാരണം. മുന്*കാലങ്ങളില്* ഡീസല്* വാഹനങ്ങളില്* നിന്നുള്ള പുകയും ഓയിലും ചളിയുമെല്ലാം ശരീരത്തിനകത്തേക്കും പുറത്തേക്കും ഏറ്റുവാങ്ങാന്* വിധിക്കപ്പെട്ടവരായിരുന്നു ജീവനക്കാര്*. അത് ഡ്രൈവറായാലും മെക്കാനിക്കല്* ജീവനക്കാരായാലും. ഇപ്പോഴാണ് അല്*പ്പമെങ്കിലും സ്ഥിതി മെച്ചപ്പെട്ടതെന്ന് ഈ രംഗത്ത് പ്രവര്*ത്തിക്കുന്നവര്* പറയുന്നു.
    കേരള ശാസ്ത്ര സാഹിത്യ പരിഷത് 2013-014 ല്* നടത്തിയ സെന്*സസില്* കണ്ടെത്തിയത് പൊതുമേഖലാ സ്ഥാപനങ്ങളില്* ഏറ്റവും കൂടുതല്* രോഗികളുള്ളത് കെ.എസ്.ആര്*.ടി.സിയിലാണ് എന്നാണ്. കാന്*സര്*, പക്ഷാഘാതം, തുടങ്ങി അല്*ഷിമേഴ്*സ് വരെ പിടിപെട്ടിട്ടുള്ളവരുണ്ട്. വാര്*ധക്യത്താല്* മരിക്കുന്നവരുണ്ടെങ്കിലും രോഗവും അതിലൊരു ഘടകമാണ്. മരുന്നിന് പണം കണ്ടെത്താന്* പോലും ബുദ്ധിമുട്ടുന്നവര്* നിരവധിയാണ്. കുടുംബ പെന്*ഷന്* ഇനത്തില്* കിട്ടുന്ന 4300 രൂപ കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്* പാടുപെടുന്നവരുണ്ട്. ഇത് തന്നെ മൂന്നും നാലും മാസം അടുപ്പിച്ച് കിട്ടാതിരുന്നാല്* എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇപ്പോഴത്തെ സാഹചര്യത്തില്* ഉയരുന്നത്.
    വാടകവീട്ടില്* താമസിക്കുന്നവരും, വിവാഹപ്രായമെത്തിയ പെണ്*മക്കളുള്ളവരും തുച്ഛമായ പെന്*ഷന്* വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. 26 ശതമാനം വരുന്ന ഡി.എയുടെ കാര്യവും വ്യത്യസ്തമല്ല. പെന്*ഷന്* വാങ്ങുന്നവരായി എന്ന ഒറ്റക്കാരണം കൊണ്ട് റേഷന്* കാര്*ഡില്* ദാരിദ്ര്യരേഖയ്ക്ക് മുകളിലായിപ്പോയ ഹതഭാഗ്യരാണ് കെ.എസ്.ആര്*.ടി.സിയിലെ പെന്*ഷന്*കാര്*. പുതിയ സര്*ക്കാര്* വന്നതിന് ശേഷം ക്ഷേമപെന്*ഷന്* 1000 രൂപയാക്കി വര്*ധിപ്പിച്ച് അത് വീടുകളിലെത്തിക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തിയിരുന്നു. കര്*ഷകത്തൊഴിലാളികള്*ക്കും കാലിത്തൊഴിലാളികള്*ക്കും വിധവകള്*ക്കും വാര്*ധക്യമനുഭവിക്കുന്നവര്*ക്കുമെല്ലാം സര്*ക്കാരിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. അവിടെയും കെ.എസ്.ആര്*.ടി.സി തഴയപ്പെടുന്നു.


    മകനോടോ മകളോടെ കൈനീട്ടാതെ സ്വന്തം കാലില്* അഭിമാനത്തോടെ ജീവിക്കണമെന്ന ആഗ്രഹമുള്ള ഏറെപ്പേര്* സമൂഹത്തിലുണ്ട്. അങ്ങനെ സാധിക്കാതെ വന്നപ്പോഴാണ് സ്വന്തം മരണത്തിന് കാരണം പെന്*ഷന്* കിട്ടാത്തതിനാലാണെന്ന് എഴുതിവെച്ചുകൊണ്ടുതന്നെ അവര്* ആത്മഹത്യയില്* അഭയം പ്രാപിക്കുന്നത്. കഴിഞ്ഞ സര്*ക്കാരിന്റെയും ഈ സര്*ക്കാരിന്റേയും കാലങ്ങളിലായി ഏകദേശം 30 പേരാണ് ആത്മഹത്യ ചെയ്തത്. സര്*വീസിലുള്ള ജീവനക്കാരുടെ സംഘടനകളുമായി മാനേജ്*മെന്റ് കരാറൊപ്പിടുന്നതിന്റെ അടിസ്ഥാനത്തിലാണ് സേവന-വേതന കരാറുകളും പെന്*ഷനും രൂപീകരിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പെന്*ഷനും ശമ്പള പരിഷ്*കരണവും നടക്കുന്നത്. പെന്*ഷനല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും തന്നെ പെന്*ഷന്*കാര്*ക്ക് കിട്ടുന്നില്ല. രോഗികളായിരിക്കുന്നവര്*ക്ക് മെഡിക്കല്* കോളേജിലോ മറ്റ് സര്*ക്കാര്* ആസ്പത്രികളിലോ ചികില്*സയ്ക്കുള്ള ആനൂകൂല്യം ലഭിക്കുന്നില്ല. പെന്*ഷന്* കിട്ടുന്നു എന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. അതായത് മരുന്നിന് സ്വന്തം കയ്യില്* നിന്ന് പണം മുടക്കണമെന്ന് സാരം.
    കെ.എസ്.ആര്*.ടി.സി ജീവനക്കാരന്* എന്ന് കേട്ടാല്* ജനങ്ങള്* ചിരിക്കുന്ന അപകടകരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്* ചെല്ലുന്നതെന്ന് പെന്*ഷന്*കാര്* പറയുന്നു. പറ്റുകടയില്* നിന്ന് സാധനങ്ങള്* കിട്ടാത്ത സാഹചര്യം വരെയുണ്ട്. ഏതെങ്കിലും ധനകാര്യസ്ഥാപനത്തില്* കെ.എസ്.ആര്*.ടി.സി ജീവനക്കാരനാണെന്ന് പറഞ്ഞാല്* വായ്പ കിട്ടുമോയെന്നും ഇവര്* ചോദിക്കുന്നു. കൂട്ട ആത്മഹത്യയിലേക്കുവരെ പോകേണ്ട നിലയില്* എത്തിനില്*ക്കുകയാണ് തങ്ങളെന്നും അവര്* പറഞ്ഞു.


    പിരിച്ചുവിടലിന്റെ കാര്യവും ഇതിനൊപ്പം പറയേണ്ടിയിരിക്കുന്നു. അതില്*ത്തന്നെ ബോഡി ബില്*ഡിങ് ജീവനക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. കെ.എസ്.ആര്*.ടി.സിക്ക് വരുമാനയിനത്തില്* ആശ്രയിക്കാവുന്ന ഒന്ന് എന്ന രീതിയിലാണ് ബസുകളുടെ ബോഡി നിര്*മാണം കേരളത്തില്* തുടങ്ങിയത്. കഴിഞ്ഞ വര്*ഷമാണ് കോഴിക്കോട്, എടപ്പാള്*, ആലുവ, മാവേലിക്കര, തിരുവനന്തപുരം സെന്*ട്രല്* തുടങ്ങിയവയെ കെ.എസ്.ആര്*.ടി.സി ബോഡി ബില്*ഡിങ് സെന്ററുകളാക്കിയത്. ഇതിപ്പോള്* നിര്*ത്തിവെച്ചിരിക്കുകയാണ്.
    പല ഡിപ്പോകളിലും ബോഡി നിര്*മാണത്തിന് ഉപയോഗപ്പെടുത്തിയിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. താല്*ക്കാലിക ജീവനക്കാരായി നിയമിക്കപ്പെട്ടവരായിരുന്നു ഇവര്*. സ്വന്തമായി ബോഡി നിര്*മാണം നടത്തിയിരുന്നതിനാല്* നല്ല വരുമാനമാണ് കെ.എസ്.ആര്*.ടി.സിക്ക് ലഭിച്ചുകൊണ്ടിരുന്നത്. കേരളത്തിന് പുറത്ത് ബോഡി നിര്*മാണം നടത്തിയതിനേക്കാള്* മികച്ചതും ബലവത്തായതും ഗുണകരമായതുമായ സംവിധാനമായിരുന്നു ഇത്. മനുഷ്യശക്തി ഇവിടെത്തന്നെ പരമാവധി ഉപയോഗപ്പെടുത്താനും കെ.എസ്.ആര്*.ടിസിക്ക് സൗകര്യങ്ങളുണ്ട്. എന്നാല്* അത് നടപ്പാക്കുന്നതില്* മാനേജ്*മെന്റ് വീഴ്ചവരുത്തി എന്ന് ആക്ഷേപമുണ്ട്.
    ജീവനക്കാരെ ഒന്നൊന്നായി പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് റീജിയണല്* വര്*ക്ക്*ഷോപ്പില്* നിന്ന് 30 ഓളം പേര്*ക്കാണ് പിരിച്ചുവിടല്* നോട്ടീസ് നല്*കിയിരുന്നത്. അതില്* കുറച്ചുപേരെ മന്ത്രി തന്നെ ഇടപെട്ട് തിരികെ കയറ്റുകയാണുണ്ടായത്. പക്ഷേ ബോഡി ബില്*ഡിങ്ങിനല്ല, മറിച്ച് പഴയ ബസുകള്* അറ്റകുറ്റപ്പണികള്* ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോള്* അവരെ ഉപയോഗിക്കുന്നത്. ഇതുവഴിയും വന്* സാമ്പത്തികനഷ്ടമാണ് കോര്*പ്പറേഷന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡീസല്*, ഓയില്*, സ്*പെയര്* പാര്*ട്*സുകള്* എന്നിവയ്*ക്കെല്ലാം നികുതി വളരെ കൂടുതലാണ്. ഫ്*ളീറ്റ് ഓണേഴ്*സ് എന്ന നിലയ്ക്ക് കെ.എസ്.ആര്*.ടി.സിക്ക് ഡീസല്* നികുതി പരിപൂര്*ണമായും ഒഴിവാക്കി കൊടുക്കേണ്ട ബാധ്യത സര്*ക്കാരിനുണ്ട്.

  7. Likes wayanadan liked this post
  8. #3945
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    കെ.എസ്.ആർ.ടി.സി ഇന്ധന കുടിശ്ശിക അടക്കണം: സുപ്രീം കോടതി

    ന്യൂഡൽഹി: നിലവിലെ ഇന്ധന കുടിശ്ശിക കെ.എസ്.ആർ.ടി.സി അടക്കണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. തുകയിൽ ഇളവ് അനുവദിക്കണമെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യം കോടതി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.





    കുടിശിക സംസ്ഥാന സർക്കാരോ കെ.എസ്.ആർ.ടി.സിയോ അടക്കണം. എന്നാൽ ഇളവ് സംബന്ധിച്ച് കേന്ദ്രത്തിന് തീരുമാനമെടുക്കാം. സബ് സിഡി എന്നത് പരിഗണന മാത്രമാണെന്നും അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.
    90 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ കെ.എസ്.ആർ.ടി.സി വിവിധ എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്.





    ഇന്ധനക്കുടിശ്ശികയിനത്തില്* തൊണ്ണൂറ് കോടി രൂപ കെ.എസ്.ആര്*.ടി.സി അടയ്ക്കണമെന്ന് സുപ്രീംകോടതി

    ഇന്ധനക്കുടിശ്ശികയിനത്തില്* തൊണ്ണൂറ് കോടി രൂപ കെ.എസ്.ആര്*.ടി.സി അടയ്ക്കണമെന്ന് സുപ്രീംകോടതി. ഇളവ് നല്*കണമെന്ന കെ.എസ്.ആര്*.ടി.സിയുടെ ഹര്*ജി സുപ്രീം കോടതി തള്ളി. കുടിശിക സംസ്ഥാന സര്*ക്കാരിന് അടയ്ക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഇളവ് നല്*കണമോ എന്ന് കേന്ദ്രസര്*ക്കാരിന് തീരുമാനിക്കാം. സബ്*സിഡി എന്നത് പരിഗണന മാത്രമാണ്. സബ്*സിഡി ആനുകൂല്യങ്ങള്* നല്*കണമെന്ന് ആര്*ക്കും വാശിപിടിക്കാന്* ആകില്ലെന്ന് കോടതി വ്യക്തമാക്കി. വന്*കിട ഉപഭോക്താക്കള്*ക്ക് സബ്*സിഡി ഒഴിവാക്കാന്* കിരീത് പരീഖ് സമിതി ശുപാര്*ശയുടെ അടിസ്ഥാനത്തില്* 2013 ജൂലൈയില്* കേന്ദ്ര സര്*ക്കാര്* തീരുമാനിച്ചിരുന്നു.
    തുടര്*ന്നുള്ള ആറുമാസക്കാലയളവില്* ഇന്ധനം വാങ്ങിയ ഇനത്തിലാണ് കെഎസ്ആര്*ടിസി ഇന്ത്യന്* ഓയില്* കോര്*പ്പറേഷന്* അടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്*ക്ക് 60 കോടി രൂപ കുടിശിക അടക്കാനുള്ളത്. പലിശ സഹിതം നിലവില്* ഇത് 90 കോടിയോളം വരും.
    കുടിശ്ശിക അടക്കുന്നതില്* ഇളവ് തേടി കെഎസ്ആര്*ടിസി നല്*കിയ ഹര്*ജി തള്ളിക്കൊണ്ടാണ് സംസ്ഥാന സര്*ക്കാരിന് ഇതടയ്ക്കാന്* ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

  9. #3946
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #3947
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default


    ഈ പ്രശ്*നം താല്*ക്കാലികമായി പരിഹരിച്ചാല്* പോരാ


    എട്ട് വര്*ഷം മുമ്പ് താല്*ക്കാലിക ജീവനക്കാര്*ക്ക് പ്രൊമോഷന്* നല്*കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്* ഇതൊന്നും ആരും ഗൗനിക്കാന്* കൂട്ടാക്കിയില്ല.







    കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്* ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്*.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്*സ്പോര്*ട്ട് കോര്*പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?
    കുതിക്കാന്* കൊതിച്ച് കെ.എസ്.ആര്*.ടി.സി
    ഭാഗം - 3
    1979 മുതലാണ് കെ.എസ്.ആര്*.ടി.സിയില്* താല്*ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. മലബാറിലെ തുടക്കം ബത്തേരിയിലായിരുന്നു. 135 പേരാണ് അന്ന് നിയമിക്കപ്പെട്ടത്. ഇതില്*പ്പെട്ട 5 പേര്* പിന്നീട് വരാതായി. 1980-ല്* ഇവരെ പിരിച്ചുവിട്ടു. അന്ന് 90 ദിവസമായിരുന്നു എംപ്ലോയ്*മെന്റ് കാലാവധി. ജീവനക്കാര്* ജോലി തുടര്*ന്നപ്പോള്* അനുവദിക്കപ്പെട്ട സമയം നീണ്ട് ആറുമാസത്തോളമായി. എ.സി.ഷണ്*മുഖദാസായിരുന്നു അന്നത്തെ തൊഴില്* മന്ത്രി. അദ്ദേഹത്തിന്റെ ഇടപെടല്* മൂലം എംപ്ലോയ്*മെന്റ് കാലാവധി ആറുമാസമാക്കി. അന്ന് പിരിച്ചുവിട്ട ഇവരെ പിന്നീട് തിരിച്ചെടുക്കുന്നത് നാല് വര്*ഷത്തിന് ശേഷമാണ്. നീണ്ട സമരങ്ങള്*ക്ക് ശേഷം ഇവരെ തിരിച്ചെടുത്തെങ്കിലും താല്*ക്കാലിക ജീവനക്കാരായി തന്നെ തുടരാനായിരുന്നു ഇവരുടെ വിധി. പി.എസ്.സി നിയമനങ്ങള്* വരുമ്പോള്* വീണ്ടും ഇവരെ പിരിച്ചുവിടും. ഇങ്ങനെ പത്ത് തവണയാണ് എംപ്ലോയ്*മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടത്. 20 വര്*ഷമാണ് ഇങ്ങനെ അധികൃതര്* ഇവരെ പന്തുതട്ടിക്കളിച്ചത്.
    പിന്നീട് നായനാര്* സര്*ക്കാര്* വന്നപ്പോള്* അന്നത്തെ തൊഴില്*മന്ത്രിയായിരുന്ന സി.കെ.നാണുവും കൂടി താല്*പ്പര്യമെടുത്താണ് ഇവരെ റഗുലറൈസ് ചെയ്യുന്നത്. പെന്*ഷന്റെ പ്രശ്*നം ഇതിന് തൊട്ടടുത്ത വര്*ഷം മുതലാണ് ആരംഭിക്കുന്നത്. വിരമിച്ച താല്*ക്കാലിക ജീവനക്കാര്*ക്ക് പെന്*ഷന്* ആനുകൂല്യം നല്*കാനാവില്ലെന്ന് കോര്*പ്പറേഷന്* അധികൃതര്* നിലപാടെടുത്തു. അതോടെ ജീവനക്കാര്* കോടതിയെ സമീപിച്ചു. ജീവനക്കാര്*ക്ക് അനുകൂലമായി കോടതിവിധി വന്നെങ്കിലും കോര്*പ്പറേഷന്* ഇതിനെ അവഗണിച്ചു. തുടര്*ന്ന് അന്ന് എം.പിയായിരുന്ന എം.പി.വീരേന്ദ്രകുമാറും ഗതാഗതമന്ത്രിയായിരുന്ന മാത്യു.ടി.തോമസും ഇടപെട്ടിട്ടാണ് അല്*പ്പമെങ്കിലും പെന്*ഷന്* തുക ഇവര്*ക്ക് കിട്ടുന്ന സ്ഥിതിയുണ്ടായത്. പെന്*ഷന്* സംഖ്യ ഉയര്*ത്താനായി ഇപ്പോഴും ഇഴര്* നിയമയുദ്ധത്തിലാണ്. സുപ്രീംകോടതിയിലാണ് കേസ് ഉപ്പോഴുള്ളത്. ഈ ഡിസംബറില്* ഇതിന്റെ വിധി വരാനിരിക്കുകയാണ്.
    എട്ട് വര്*ഷം മുമ്പ് താല്*ക്കാലിക ജീവനക്കാര്*ക്ക് പ്രൊമോഷന്* നല്*കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്* ഇതൊന്നും ആരും ഗൗനിക്കാന്* കൂട്ടാക്കിയില്ല.
    ''അന്ന് ഇത് പ്രാവര്*ത്തികമായിരുന്നെങ്കില്* നല്ലൊരു സംഖ്യ പെന്*ഷനായി കിട്ടുമായിരുന്നു. ഇപ്പോള്* വളരെ തുച്ഛമായ പെന്*ഷന്* മാത്രമാണ് ഞങ്ങള്*ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. അതില്*ത്തന്നെ അധികൃതര്* വിവേചനം കാണിക്കുകയാണ്. 2002-ലാണ് ഞങ്ങളെ സ്ഥിരപ്പെടുത്തിയത്. അതില്* 12 കൊല്ലം സര്*വീസ് ഉള്ളവരെയാണ് സ്ഥിരപ്പെടുത്താനായി പരിഗണിച്ചത്. അന്ന് പിരിഞ്ഞവര്*ക്കും ഇപ്പോള്* 2017-ല്* പിരിഞ്ഞവര്*ക്കും കിട്ടുന്നത് ഒരേ പെന്*ഷന്* തന്നെ''. മുന്* ജീവനക്കാരിലൊരാള്* മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

    പെന്*ഷനായിട്ടും രണ്ടായിരം രൂപയില്* താഴെ മാത്രമുള്ള പ്രാഥമിക സംഖ്യ മാത്രമാണ് താല്*ക്കാലിക ജീവനക്കാര്*ക്ക് പെന്*ഷന്* ഇനത്തില്* കിട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ പലരും രോഗികളാണ്. വീടില്ലാത്ത ആളുകളുണ്ട്. മക്കള്*ക്ക് വിദ്യാഭ്യാസം നല്*കാന്* പറ്റാത്തവരും വീട്ടുവാടക നല്*കാന്* കഴിയാത്തവരുമുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് മാസങ്ങളോളം പെന്*ഷന്* കിട്ടാത്ത അവസ്ഥയാണ്. കൊടുക്കുന്നതാകട്ടെ ഗഡുക്കളായും. മാറിമാറി വരുന്ന സര്*ക്കാരുകള്* തങ്ങളെ വേണ്ട രീതിയില്* പരിഗണിക്കുന്നില്ലെന്ന് ഇവര്* പരാതിപ്പെടുന്നു. ഇപ്പോള്* 50 ശതമാനം പെന്*ഷനാണ് സര്*ക്കാര്* ഏറ്റെടുത്തിരിക്കുന്നത്. അത് നൂറ് ശതമാനമാക്കിയാലേ പെന്*ഷന്*കാര്* രക്ഷപ്പെടൂ എന്നാണ് ഇവര്* അഭിപ്രായപ്പെടുന്നത്. പി.എസ്.സി പരീക്ഷ മുഖേന എടുക്കുന്നവരെ സ്ഥിരം ജീവനക്കാരായിട്ടും എംപ്ലോയ്*മെന്റായിട്ടും എംപാനലായിട്ടും വരുന്നവരെ താല്*ക്കാലിക ജീവനക്കാരുമായിട്ടാണ് കോര്*പ്പറേഷന്* പരിഗണിക്കുന്നത്. എന്നാല്* ചില ആളുകളോട് കെ.എസ്.ആര്*.ടി.സി പെന്*ഷന്റെ കാര്യത്തിലും മറ്റും ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന് ഇവര്* ആരോപിക്കുന്നു.
    പെന്*ഷന് പുറമേ ആശ്രിത നിയമനത്തിന്റെ കാര്യവും തഥൈവയാണ്. സര്*വീസില്* കയറി ഏകദേശം 21 വര്*ഷത്തിന് ശേഷം സ്ഥിരപ്പെടുകയും സര്*വീസിലിരിക്കേ മരിച്ചവരുമുണ്ട്. വയനാട് സുല്*ത്താന്* ബത്തേരി ഡിപ്പോയില്* മാത്രം എട്ടുപേരോളം വരുമിത്. എന്നാല്* ഇവരുടെ ആശ്രിതര്*ക്ക് നിയമനം നല്*കാനോ മറ്റ് ആനുകൂല്യങ്ങള്* നല്*കാനോ കോര്*പ്പറേഷന്* ശ്രമിച്ചില്ല. ഒട്ടേറെ കയ്പ്പു നിറഞ്ഞ അനുഭവങ്ങളും ഇവര്*ക്ക് പറയാനുണ്ട്. കണ്*ട്രോളിങ് ഇന്*സ്*പെക്ടര്*മാരാണ് ഡ്യൂട്ടി ഷെഡ്യൂള്* ചെയ്യുന്നത്. സ്ഥിരം ജീവനക്കാരന്* ഇല്ലാതെ വരുമ്പോഴാണ് പകരം എംപ്ലോയ്*മെന്റ്-എംപാനല്* ജീവനക്കാരനെ ജോലിക്ക് നിയോഗിക്കുന്നത്. യൂണിഫോമിട്ട് തയാറായി നില്*ക്കുമ്പോള്* സ്ഥിരം ജീവനക്കാരന് ജോലി മാറിക്കൊടുത്ത് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ വന്നിട്ടുണ്ടെന്ന് മുന്* ജീവനക്കാരനായ എന്*.കെ.ഗോപിനാഥ് പറയുന്നു. ഡ്യൂട്ടിക്ക് പോയി തിരിച്ച് കാശുമായി വരുന്ന ഗൃഹനാഥനെ കാത്തിരിക്കുന്ന വീട്ടമ്മയുടെ സങ്കടകരമായ ഒരു ചിത്രവും ഇവര്* കാട്ടിത്തരുന്നു. മറ്റൊരു അനുഭവം ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ.
    ഈ കാഴ്ചകള്* കാണാതിരിക്കരുത്
    കെ.എസ്.ആര്*.ടി.സിയിലെ താല്*ക്കാലിക ജീവനക്കാരായിരുന്നവരുടെ പ്രശ്*നങ്ങള്* അറിയാനാണ് കോഴിക്കോട് പാളയത്തിനടുത്ത ലോഡ്ജിലേക്ക് ചെന്നത്. ജോലിയിലുണ്ടായിരുന്നപ്പോഴും പിന്നീടും അനുഭവിച്ച പ്രയാസങ്ങള്* അവിടെ വച്ച് വിശദീകരിച്ച് തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. കോര്*പ്പറേഷനില്* സേവനം അനുഷ്ഠിച്ച് പിരിഞ്ഞ് ഒരുപറ്റം ആളുകളുണ്ടായിരുന്നു അവിടെ.
    പെന്*ഷന്*കാരെന്ന നിലയിലുള്ള അവരുടെ പ്രശ്*നങ്ങള്* സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് ഒരാള്* കയറി വന്നത്. വേഷം അല്*പ്പം മുഷിഞ്ഞതാണ്. കൈലിയും നീളന്* കയ്യുള്ള ഷര്*ട്ടും. ഷര്*ട്ടിന്റെ കൈ അലക്ഷ്യമായാണ് തെറുത്തുവച്ചിരിക്കുന്നത്. ഞങ്ങള്* സംസാരിച്ചിരുന്ന മുറിയിലേക്ക് അയാള്* കടന്നു വന്നതോടെ മുറിയിലെ മറ്റുള്ളവര്* അദ്ദേഹവുമായി കുശലം പങ്കിടാന്* തുടങ്ങി. ഇതിനിടെ എന്നോട് സംസാരിച്ചിരുന്ന പെന്*ഷന്*കാരിലൊരാളായ രാരിച്ചന്* പറഞ്ഞു. ''ഇതും നിങ്ങള്* അന്വേഷിച്ചുവന്ന കഥയില്*പ്പെടും. ഇദ്ദേഹവും ഞങ്ങളേ പോലെ ഒരു കെ.എസ്.ആര്*.ടി.സി ജീവനക്കാരനായിരുന്നു.'' ഒരു ഞെട്ടല്* ഞാനറിഞ്ഞു.
    രവീന്ദ്രന്* എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 1979 ഡിസംബര്* 31 ന് കെ.എസ്.ആര്*.ടി.സിയില്* താല്*ക്കാലിക ജീവനക്കാരനായി സേവനമാരംഭിച്ച ഇദ്ദേഹം 2010 മാര്*ച്ച് 31-നാണ് വിരമിക്കുന്നത്. പെന്*ഷനായതിന് ശേഷം വന്ന ഒരു നെഞ്ചുവേദനയാണ് രവീന്ദ്രന്റെ ജീവിതത്തില്* കരിനിഴല്* വീഴ്ത്തുന്നത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്* നിന്നും ഹൃദയശസ്ത്രക്രിയ പൂര്*ത്തിയാക്കിയെങ്കിലും കാര്യമായ ജോലികള്*ക്കൊന്നും പോവാന്* അതോടെ പറ്റാതായി. കുടുംബം ഒരുതരത്തിലും മുന്നോട്ടുപോവില്ലെന്ന സ്ഥിതിയായപ്പോഴാണ് ഒരു സുഹൃത്ത് പാളയത്തെ ഒരു ലോഡ്ജില്* സഹായിയായി ജോലി തരപ്പെടുത്തിക്കൊടുക്കുന്നത്. അഞ്ച് വര്*ഷത്തോളമായി രവീന്ദ്രനെന്ന ഈ മുന്* കെ.എസ്.ആര്*.ടി.സി ജീവനക്കാരന്* കോഴിക്കോട്ടെ ഒരു സാധാരണ ലോഡ്ജിലെ ജീവനക്കാരനായി ജോലി നോക്കുന്നു.
    മറ്റൊരാളെ പരിചയപ്പെടാം. മുക്കം കാഞ്ഞിരമുഴി സ്വദേശി ഗോവിന്ദന്*കുട്ടി ഏഴുവര്*ഷം മുമ്പാണ് സര്*വീസില്* നിന്ന് വിരമിക്കുന്നത്. ഇടയ്ക്ക് ഓര്*മക്കുറവ് വരുമായിരുന്നു. അത് തലച്ചോറിനെ കാര്*ന്നുതിന്നുന്ന അര്*ബുദമായിരുന്നെന്ന് പിന്നീടാണ് അദ്ദേഹത്തിന് മനസിലാവുന്നത്. മാവൂരിലെ കാന്*സര്* സെന്ററിലാണ് ഇപ്പോള്* ചികില്*സ നടക്കുന്നത്. ഇന്*ഷുറന്*സ് പദ്ധതികളിലൊന്നും ചേര്*ന്നിട്ടില്ലാത്തതിനാല്* സ്വന്തം കയ്യില്* നിന്നെടുത്ത് തന്നെ വേണം മരുന്ന് വാങ്ങാന്*. റേഡിയോ തെറാപ്പി ചെയ്തുവെന്ന് ബന്ധുക്കള്* മാതൃഭൂമി ഡോട്ട്*കോമിനോട് പറഞ്ഞു. ദിവസമുള്ള ഗുളികയ്ക്ക് മാത്രം വേണം 660 രൂപയോളം. പെന്*ഷന്* കൃത്യമല്ലാത്തതിനാല്* പ്രതിസന്ധിയിലാണ് ഈ കുടുംബവും. ഇങ്ങനെ എത്രയോ കുടുംബങ്ങള്*...അധികൃതര്* കണ്ണുതുറക്കേണ്ടിയിരിക്കുന്നു.

  11. #3948
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #3949
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default


    അവകാശം കെ.എസ്.ആര്*.ടി.സിക്ക്, മുതലെടുത്ത് സ്വകാര്യ ബസുകള്*


    മുന്*പെങ്ങുമില്ലാത്തവിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് കോര്*പ്പറേഷന്* ഇപ്പോള്* സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കെ.എസ്.ആര്*.ടി.സിയുടെ ഇന്നത്തെ അവസ്ഥ വെച്ചുനോക്കുകയാണെങ്കില്* കോര്*പ്പറേഷന് കിട്ടേണ്ട വരുമാനം മറ്റുള്ളവര്* കൊണ്ടുപോകുന്നു എന്നതാണ് ആദ്യ പ്രശ്*നം.




    കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്* ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്*.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്*സ്പോര്*ട്ട് കോര്*പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?
    കുതിക്കാന്* കൊതിച്ച് കെ.എസ്.ആര്*.ടി.സി
    ഭാഗം - 4
    നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുള്ള കേരളത്തില്* കെ.എസ്.ആര്*.ടി.സിക്ക് വ്യക്തമായ ഇരിപ്പിടമുണ്ട്. ആ ഇരിപ്പിടത്തിന് ഇളക്കമേല്*പ്പിക്കുന്നതില്* ഒരു പങ്ക് സ്വകാര്യ ബസുകള്*ക്കുണ്ട്. കൃത്യമായ സമയക്രമം പാലിച്ച് ഓടുന്ന കോര്*പ്പറേഷന്* വാഹനങ്ങളെ കവച്ചുവെച്ചാണ് സ്വകാര്യബസുകള്* തേരോട്ടം നടത്തുന്നത്.
    1950-ലാണ് റോഡ് ട്രാന്*സ്*പോര്*ട്ട് ആക്ട് നിലവില്* വരുന്നത്. യാത്രക്കാര്*ക്ക് കുറഞ്ഞ ചെലവില്* മികച്ച ഗതാഗതസൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാനലക്ഷ്യം. എങ്കിലും മുന്*പെങ്ങുമില്ലാത്തവിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് കോര്*പ്പറേഷന്* ഇപ്പോള്* സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കെ.എസ്.ആര്*.ടി.സിയുടെ ഇന്നത്തെ അവസ്ഥ വെച്ചുനോക്കുകയാണെങ്കില്* കോര്*പ്പറേഷന് കിട്ടേണ്ട വരുമാനം മറ്റുള്ളവര്* കൊണ്ടുപോകുന്നു എന്നതാണ് ആദ്യ പ്രശ്*നം. വ്യാവസായികാടിസ്ഥാനത്തിലാണോ സേവനാടിസ്ഥാനത്തിലാണോ കെ.എസ്.ആര്*.ടി.സി പ്രവര്*ത്തിക്കേണ്ടത് എന്ന് സര്*ക്കാര്* ഒരിക്കല്*പ്പോലും പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതാണ് അടുത്ത പ്രശ്*നം. കെ.എസ്.ആര്*.ടി.സി മാനേജ്*മെന്റിന് മുകളില്* വരുന്ന ഗതാഗതവകുപ്പ്, ധനകാര്യവകുപ്പ് എന്നിവര്* യഥാസമയം കോര്*പ്പറേഷനെ പിന്തുണച്ചില്ല എന്നുവേണം കരുതാന്*. കെ.എസ്.ആര്*.ടി.സിയുടെ നാഷണൈല്*സ്ഡ് പെര്*മിറ്റ് സംരക്ഷിക്കേണ്ട മോട്ടോര്* വാഹനവകുപ്പ്, പോലീസ് എന്നിവരും വേണ്ടസമയത്ത് മുഖംതിരിക്കുകയാണുണ്ടായത്.
    കെ.എസ്.ആര്*.ടി.ഇ.എയുടെ നേതൃത്വത്തില്* നടത്തിയ രാഹുല്* ടോം കേസും ഈയവസരത്തില്* പരാമര്*ശിക്കേണ്ടിയിരിക്കുന്നു. 1976-ന് ശേഷം പെര്*മിറ്റ് അനുവദിക്കപ്പെട്ട എല്ലാ സ്വകാര്യ സര്*വീസുകളും നിയമവിരുദ്ധമാണ് എന്നും അത് റദ്ദ് ചെയ്യണമെന്നുമായിരുന്നു 2001-ല്* രാഹുല്* ടോം കേസില്* വിധി വരുന്നത്.ഇതേ വിധി തന്നെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നടത്തിയിട്ടുണ്ട്. രാഹുല്* ടോം കേസിന്റെ അനുബന്ധമായി 14-7-2009 ല്* സര്*ക്കാര്* പ്രഖ്യാപിച്ച GOP 42 / ഗതാഗതം എന്ന ഉത്തരവ് പ്രകാരം കെ.എസ്.ആര്*.ടി.സി നാഷണലൈസ്ഡ് റൂട്ടില്* സര്*വീസ് നടത്തുന്ന സ്വകാര്യ ബസുകള്* പെര്*മിറ്റ് കാലാവധിക്ക് ശേഷം കെ.എസ്.ആര്*.ടിസിക്ക് ഏറ്റെടുക്കാനുള്ള അനുവാദമുണ്ടായിരുന്നു. എന്നാല്* അന്ന് മന്ത്രിയായിരുന്ന മാത്യൂ.ടി.തോമസിനെ മാറ്റി ജോസ് തെറ്റയിലിനെ കൊണ്ടുവന്ന് ആ നിയമം അട്ടിമറിക്കുകയാണുണ്ടായത്. 14-7-2009 ല്* വന്ന ഉത്തരവ് പക്ഷേ രണ്ട് മാസങ്ങള്*ക്ക് ശേഷം സ്റ്റേ ആയിപ്പോവുകയാണുണ്ടായത്. ഈ കേസില്* പിന്നീട് വിധി വരുന്നത് 2015-ലാണ്.
    ആര്യാടന്* മുഹമ്മദ് ഗതാഗതമന്ത്രിയായിരുന്നപ്പോള്* 241 സൂപ്പര്* ഫാസ്റ്റ് സര്*വീസുകള്* കെ.എസ്.ആര്*.ടി.സി ഏറ്റെടുത്തിരുന്നു. എന്നാല്* 11-5-2016ലെ സ്വകാര്യ ബസ് പണിമുടക്കിന്റെ ഒത്തുതീര്*പ്പ് എന്ന് നിലയ്ക്ക് ഏറ്റെടുത്ത എല്ലാ പെര്*മിറ്റുകളും സര്*ക്കാര്* പുതുക്കി നല്*കി. എം.എസ്.45/2015 എന്നാണ് ഇതറിയപ്പെടുന്നത്. നിയമം പാലിക്കേണ്ട സര്*ക്കാര്* തന്നെ നിയമവിരുദ്ധമായ ഉത്തരവ് ഇറക്കിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. സെക്ഷന്* 67 പ്രകാരം ഇങ്ങനെയൊരധികാരം സര്*ക്കാരിനില്ല. ഒരിക്കല്* ഏറ്റെടുത്ത പെര്*മിറ്റ് എങ്ങനെ പുതുക്കി നല്*കി എന്നത് ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയ സമയത്ത് തന്നെ ഇതെങ്ങനെ നടപ്പാക്കും എന്ന് ഇംപ്ലിമെന്റിങ് അതോറിറ്റി സര്*ക്കാരിനോട് നിര്*ദേശം മുന്നോട്ടുവെച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല.
    അന്നത്തെ ഉത്തരവ് പരിശോധിച്ചാല്* രണ്ട് സ്*കീമുകള്* ഒരു ഗവണ്*മെന്റ് ഉത്തരവിലൂടെ ഭേദഗതി ചെയ്തതായി കാണാം. ഇതേ ഉത്തരവിലെ ആറാം നമ്പറായി പറയുന്നത് 20-8-2015-ന് മോട്ടോര്* വാഹന വകുപ്പ് ഉത്തരവിറങ്ങി 15 ദിവസത്തിനുള്ളില്* പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ഓര്*ഡിനറി പെര്*മിറ്റുകള്*ക്ക് സമയക്രമം അനുവദിച്ചു നല്*കണമെന്നാണ്. എന്നാല്* രണ്ട് വര്*ഷം കഴിഞ്ഞിട്ടും അത്തരമൊരു സമയക്രമം അനുവദിക്കപ്പെട്ടിട്ടില്ല. ഇതിനെതിരെ സമരം ചെയ്ത ഇടതുപക്ഷമാണ് ഇപ്പോള്* അധികാരത്തിലിരിക്കുന്നത് എന്നതാണ് തമാശ. ഈ ഉത്തരവിറങ്ങുമ്പോള്* ലിമിറ്റഡ് സ്*റ്റോപ്പ് ഓര്*ഡിനറി എന്നൊരു വിഭാഗം 1989-ലെ കേരള മോട്ടോര്* വെഹിക്കിള്* നിയമത്തിലില്ലായിരുന്നു. നിലവിലില്ലാത്ത ഒരു കാറ്റഗറിക്ക് എങ്ങനെ സമയക്രമം നല്*കും എന്ന ചോദ്യവും ഇവിടെ ഉയരുന്നു.
    സുപ്രീം കോടതി നിര്*ദേശപ്രകാരം ഒരു നിയമം വിധി വരുന്നതിന് മുമ്പ് ഹൈക്കോടതി സ്*റ്റേ ചെയ്തു എന്ന കാര്യം സ്വകാര്യ ബസുകാരെ സഹായിക്കാനാണ് എന്ന് ആരോപണമുണ്ട്. രാഹുല്* ടോം കേസ് കൊടുത്ത കെ.എസ്.ആര്*.ടി.ഇ എ തന്നെ 2011-ല്* വീണ്ടും കക്ഷി ചേര്*ന്നതും ഈ അവസരത്തില്* ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്വകാര്യ ബസുകളുടെ സമ്മര്*ദ്ദത്തിലേക്ക് തന്നെയാണ്. പുതുതായി അനുവദിക്കപ്പെട്ട സര്*വീസുകള്*ക്ക് ലഭിച്ച സര്*വീസ് ഓര്*ഡിനറിയാണെങ്കിലും സമയക്രമം അന്ന് സര്*വീസ് നടത്തിക്കൊണ്ടിരുന്ന ഫാസ്റ്റ് പാസഞ്ചര്* മുതല്* മുകളിലേക്കുള്ള കാറ്റഗറിയിലേതായിരുന്നു. ഓര്*ഡിനറി സര്*വീസിന് സൂപ്പര്* ക്ലാസ് സമയക്രമം എന്നത് ഒരുപക്ഷേ ക്രളത്തില്* മാത്രമേ കാണൂ. ഫലത്തില്* ഒരേസമയം സ്വകാര്യ ബസും കെ.എസ്.ആര്*.ടി.സി ബസും ഒരേ റൂട്ടില്* സര്*വീസ് നടത്തേണ്ടിവരും. ഇതൊന്നും ജനങ്ങള്* അറിയുന്നില്ല എന്നതാണ് വാസ്തവം.
    ആര്*.ടി.സി നിയമത്തിന്റെ ഉദ്ദേശം തന്നെ ചിലവ് കുറച്ച് മികച്ച യാത്രാസൗകര്യം ഒരുക്കുക എന്നതാണ്. ലാഭം എന്ന ആശയം ഇല്ല എന്ന് സാരം. ഇന്ത്യയിലൊഴിച്ച് മറ്റെല്ലായിടത്തും പൊതുമേഖലാ ഗതാഗതസംവിധാനത്തിനാണ് മുന്*തൂക്കം. ഷാര്*ജ, സ്*കാന്*ഡിനേവിയന്* രാജ്യങ്ങള്* തുടങ്ങിയിടത്തെല്ലാം മികച്ച രീതിയിലുള്ള പൊതുഗതാഗത സംവിധാനമാണുള്ളത്. പൊതുമേഖലയില്* സഞ്ചരിക്കാന്* പണംപോലും വാങ്ങാത്ത രാജ്യങ്ങളുണ്ട്. സ്വകാര്യബസുകള്*ക്ക് അനാവശ്യമായി പെര്*മിറ്റുകളനുവദിച്ച് കെ.എസ്.ആര്*.ടി.സിയെ കൊല്ലുന്നത് രാഷ്ട്രീയക്കാരുള്*പ്പെടുന്ന അധികാരവര്*ഗം തന്നെയാണെന്നും ഉള്ളുകൊണ്ട് എല്ലാവരും ഒന്നാണെന്നുമാണ് ഈ രംഗത്ത് ജോലി ചെയ്തിരുന്നവര്* അഭിപ്രായപ്പെടുന്നത്.

    കേരളത്തില്* പൊതുഗതാഗതരംഗത്ത് കെ.എസ്.ആര്*.ടി.സി 27% സ്വകാര്യ മേഖല 73% എന്നിങ്ങനെ കൈകാര്യം ചെയ്യുന്നു. 13 % ല്* നിന്ന് കെ.എസ്.ആര്*.ടി.സി 27% ഉയര്*ന്നത് 2007-2011ലെ വി.എസ്. അച്യുതാനന്ദന്* ഭരണ കാലത്താണ് ഇന്ന് കേരളത്തില്* കെ.എസ്.ആര്*.ടി.സി ക്ക് മാത്രമായി സര്*വ്വീസ് നടത്താവുന്നു 31 റൂട്ടുകള്* ഉണ്ട്. ഈ റൂട്ടുകളില്* 1989 ന് ശേഷം എകദേശം 15,000 സ്വകാര്യ ബസ്സുകള്*ക്ക് നിയമ വിരുദ്ധമായി പെര്*മിറ്റ് നല്*കപ്പെട്ടു. രാഹുല്* ടോം കേസ്സില്* ബഹു 'കേരള ഹൈക്കോടതി 1976 ശേഷം കെ.എസ്.ആര്*.ടി.സി യുടെ റൂട്ടുകളില്* നല്*കിയ പെര്*മിറ്റുകള്* നിയമവിരുദ്ധമാണ് എന്ന് വിധിച്ചു.തുടര്*ന്ന് ന്നപ്പീലില്* ബഹു. സുപ്രീകോടതി നിര്*ദ്ദേശ പ്രകാരം 14, 7.2009 ല്* ഗവ. GO (P) 42l 2009 എന്ന ഉത്തരവ് പുറപ്പെടുവിച്ചു. മേല്* ഉത്തരവ് പ്രകാരം ദേശസാല്*ക്കൃത റൂട്ടുകളില്* സ്ഥിരം പെര്*മിറ്റ് സമ്പാദിച്ച് സര്*വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്*മിറ്റ് വകുപ്പ് 4 പ്രകാരം SI.F- കെ.എസ്.ആര്*.ടി.സിക്ക് ഏറ്റെടുക്കാം.എന്നാല്* മേല്* ഉത്തരവ് പ്രകാരം ഒരു പെര്*മിറ്റ് പോലും ഏറ്റെടുത്തില്ല. 82-2016ല്* ഇറക്കിയ Go 12 878/ BI ഗതാഗതാഗത ഉത്തരവവകുപ്പ് 4 പ്രകാരവും കെ.എസ്.ആര്*.ടി.സി ക്ക് സ്വകാര്യ ബസുകള്* ഏറ്റെടുക്കാം.

  13. #3950
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •