Page 439 of 452 FirstFirst ... 339389429437438439440441449 ... LastLast
Results 4,381 to 4,390 of 4516

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4381
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default


    മന്ത്രി ഗണേഷിനെ തള്ളി സിപിഎം; തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് നിർത്തില്ലെന്ന് എം. വി ഗോവിന്ദൻ



    തിരുവനന്തപുരം: ഇലക്ട്രിക് ബസ് നിർത്തുമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്*റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാ സെക്രട്ടറി എം വി ഗോവിന്ദൻ. ഇലക്ട്രിക് ബസ് നിർത്തില്ലെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എം. വി ഗോവിന്ദൻ വ്യക്തമാക്കി. ഒരു മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലെ ഉള്ളത്. ഇടതുമുന്നണിയുടെ നയപരമായ തീരുമാനം നടപ്പാക്കും. ജനങ്ങൾക്ക് ആശ്വാസകരമായ ഒന്നും നിർത്തലാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
    തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്താനായി കെഎസ്ആർടിസി സ്വിഫ്റ്റിനായി വാങ്ങിയ ഇലക്ട്രിക് ബസുകളാണ് നഷ്ടമെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്. പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.

    നേരത്തെ ഗതാഗതമന്ത്രിയായിരുന്ന ആന്*റണി രാജു ഇലക്ട്രിക് ബസുകൾ ലാഭകരമാണെന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരം നഗരത്തിൽ 110 ഇലക്ട്രിക് ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. കോഴിക്കോട്, കൊച്ചി, കൊല്ലം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇലക്ട്രിക് ബസുകൾ സർവീസ് നടത്താനിരിക്കുകയായിരുന്നു.

    ഒരു ഇലക്ട്രിക് ബസിന്*റെ വിലയിൽ നാല് ചെറിയ ഇലക്ട്രിക് ബസുകൾ വാങ്ങാമെന്നാണ് മന്ത്രി ഗണേഷ് കുമാറിന്*റെ വാദം. വൈദ്യുതി വാടക ഉൾപ്പടെ 26 രൂപയാണ് ഒരു കിലോമീറ്ററിന് ഇലക്ട്രിക് ബസിന്*റെ ചെലവ്. എന്നാൽ 46 രൂപ ഒരു കിലോമീറ്ററിന് വരുമാനമുണ്ടെന്നായിരുന്നു നേരത്തെ ആന്*റണി രാജു അവകാശപ്പെട്ടിരുന്നത്.

    അതേസമയം ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്*റെ പ്രസ്താവനയ്ക്കെതിരെ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് രംഗത്തെത്തി. ഇലക്ര്ടിക് ബസുകൾ നഷ്ടത്തിലെങ്കിൽ ആ കണക്ക് മന്ത്രി വ്യക്തമാക്കണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങൾ ഇടതുമുന്നണിയുടെ നയപരമായ തീരുമാനമാണ്. ഇലക്ട്രിക് വാഹനങ്ങൾ ജനങ്ങൾക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

    വായു മലിനീകരണം കുറഞ്ഞ നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ ജനപ്രതിനിധി എന്ന നിലയിൽ ഇലക്ട്രിക് ബസുകൾ അവസാനിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞു. പാരലൽ സർവീസുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഇല്ല. മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് ബസുകൾ സഹായിക്കുന്നതായും വി കെ പ്രശാന്ത് ചൂണ്ടിക്കാട്ടി.

    ഇനിയുള്ള കാലത്ത് ഇലക്ട്രിക്ക് ബസുകൾ ഒഴിവാക്കാൻ കഴിയില്ല. ഗണേഷ് കുമാറിന്*റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞു. മിനിമം നിരക്ക് 10 രൂപ എന്നത് കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിൽ തെറ്റില്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #4382
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ഇലക്ട്രിക് ബസ് വാങ്ങില്ലെന്ന് മന്ത്രി, ഭിന്നത; എതിർത്ത് വി.കെ.പ്രശാന്ത്, ജനങ്ങൾക്ക് താൽപര്യമെങ്കിൽ മുന്നോട്ടെന്ന് സിപിഎം



    കെ.ബി. ഗണേഷ്കുമാർ (ഫയൽ ചിത്രം)തിരുവനന്തപുരം∙ കെഎസ്ആർടിസി ഇനിമുതൽ ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിലപാടിൽ സ്ഥാപനത്തിൽ ഭിന്നാഭിപ്രായം. മന്ത്രിയുടെ നയം നടപ്പിലാക്കിയാൽ കേന്ദ്രസർക്കാരിന്റെയും കിഫ്ബിയുടെയും പദ്ധതികൾ വഴി ഇളവുകളോടെ ലഭിക്കുന്ന ബസുകൾ ലഭിക്കാതാകും. ഇലക്ട്രിക് ബസ് പദ്ധതി ലാഭകരമായി നടത്താൻ കെഎസ്ആർടിസി ശ്രമിക്കണമെന്ന് ഇലക്ട്രിക് ബസ് പദ്ധതി നടപ്പിലാക്കിയ തലസ്ഥാന നഗരത്തിലെ വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത് പറഞ്ഞു. ജനങ്ങൾക്ക് താൽപര്യമാണെങ്കിൽ ഇലക്ട്രിക് ബസുകളുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കി. ഭിന്നത വർധിച്ചതോടെ, ഇലക്ടിക് ബസുകളുടെ സർവീസ് സംബന്ധിച്ച വിവരങ്ങള്* മന്ത്രിയുടെ ഓഫിസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു.

    തലസ്ഥാനത്തെ 90 ഇലക്ട്രിക്കൽ ബസുകൾ സ്മാർട് സിറ്റി പദ്ധതിവഴി ലഭിച്ചതാണ്. 100 കോടി രൂപയാണ് ഇങ്ങനെ കിട്ടിയത്. കിഫ്ബി വഴി വാങ്ങിയ 60 ബസുകൾകൂടി തലസ്ഥാനത്തെത്തിയിട്ടുണ്ട്. ഡീസൽവില വർധിച്ചതും അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങളുമാണ് മിക്ക സംസ്ഥാനങ്ങളും ഇലക്ട്രിക് ബസുകളിലേക്ക് തിരിയാനിടയാക്കിയത്. ലോകം ഇവി വാഹനങ്ങളിലേക്ക് തിരിയുമ്പോൾ പഴയ കാലത്തിലേക്കാണ് മന്ത്രിയുടെ വാക്കുകൾ കെഎസ്ആർടിസിയെ കൊണ്ടുപോകുന്നതെന്നാണ് സ്ഥാപനത്തിലെ ആക്ഷേപം.
    ഇലക്ട്രിക് ബസുകളിൽ സീറ്റുകൾ കുറവായതിനാൽ ലാഭം കുറവാണെന്നാണ് മറുവാദം. ഇപ്പോഴത്തെ നിരക്ക് ഉയർത്തിയാൽ ലാഭത്തിലെത്താമെന്നും വാദമുണ്ട്. പൊതുഗതാഗത സംവിധാനത്തിൽ ലാഭംനോക്കി മാത്രം സർവീസ് നടത്താനികില്ലെന്ന വാദമാണ് ഇവി വാഹനത്തെ അനുകൂലിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നത്.
    Last edited by BangaloreaN; 01-23-2024 at 11:22 AM.

  4. #4383
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default


  5. #4384
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    'ലാഭത്തിലായിരുന്ന വൈദ്യുത ബസുകൾ പെട്ടെന്ന് എങ്ങനെ നഷ്ടത്തിലായി'; ഗണേഷിനോട് ആന്റണി രാജു



    മന്ത്രിയായി തുടർന്നിരുന്നെങ്കിൽ നിരക്ക് അഞ്ചുരൂപയായി കുറയ്ക്കുമായിരുന്നു


    തിരുവനന്തപുരം: തന്റെ കാലംവരെ ലാഭത്തിലായിരുന്ന ഇലക്*ട്രിക് ബസുകൾ പെട്ടെന്ന് എങ്ങനെ നഷ്ടത്തിലായെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് മുൻ മന്ത്രി ആന്റണി രാജു. ഇ-ബസുകൾ നഷ്ടമാണെന്നും പിൻവലിക്കുമെന്നുമുള്ള മന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ഇ-ബസുകൾ ലാഭത്തിലും ഡീസൽ ബസുകൾ നഷ്ടത്തിലുമാണ് സർവീസ് നടത്തുന്നത്. ഇപ്പോൾ സർവീസ് നടത്തുന്ന 110-ഓളം ബസുകൾക്ക് പകരം ഡീസൽ ബസുകളാണ് ഓടിയിരുന്നതെങ്കിൽ കെ.എസ്.ആർ.ടി.സി.യുടെ പ്രതിദിന നഷ്ടം വർദ്ധിച്ചേനെ. ഇങ്ങനെ നോക്കുമ്പോൾ ഇലക്*ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് ഇരട്ടി ലാഭമാണ് തരുന്നത്. അഞ്ച് വർഷത്തെ വാർഷിക പരിപാലന ചെലവ് സഹിതമാണ് ഇ-ബസുകൾ വാങ്ങിയിട്ടുള്ളത്. ഇതിനും കെ.എസ്.ആർ.ടി.സി. പണം ചെലവഴിക്കേണ്ട.

    താൻ മന്ത്രിയായി തുടർന്നിരുന്നെങ്കിൽ തലസ്ഥാന നഗരത്തിലെ സർക്കുലർ ഇ-ബസുകളുടെ നിരക്ക് പത്തിൽനിന്ന് അഞ്ചാക്കി കുറച്ചേനെയെന്നും ആന്റണി രാജു പറഞ്ഞു. ആദ്യം കൂടിയ നിരക്ക് ഈടാക്കിയിരുന്നപ്പോൾ യാത്രക്കാരുടെ എണ്ണം 1500 -ഓളം മാത്രമായിരുന്നു. പിന്നീട് 10 രൂപയാക്കിയപ്പോഴാണ് പ്രതിദിനം 75,000 വരെയായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അഞ്ച് രൂപയാക്കാൻ ആലോചിച്ചത്.

    ധനവകുപ്പുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയായിരുന്നു. മുംബൈയിലും ഡൽഹിയിലുമെല്ലാം അഞ്ച് രൂപയാണ് ഈടാക്കുന്നത്. ഈ മാതൃക ഇവിടെ നടപ്പാക്കിയാൽ യാത്രക്കാർ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും. ബൈക്ക് യാത്രയെക്കാൾ ലാഭകരമാകുന്നതോടെ സ്വകാര്യ വാഹനങ്ങൾക്ക് പകരം ജനങ്ങൾ ബസുകളെ ആശ്രയിക്കാൻ തുടങ്ങും.

    നഗരത്തിലെ പാർക്കിങ്, വായു മലിനീകരണ പ്രശ്*നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകും. ലാഭത്തിൽ ഓടുന്ന ഇ-ബസുകൾ നിരവധി സാധാരണക്കാർക്ക് ആശ്രയമാണ്. നിരക്ക് കുറച്ചാലും കൂടുതൽ ആളുകൾ കയറുന്നതോടെ ലാഭത്തിൽ തന്നെ തുടരും.


    കൊച്ചി നഗരത്തിലും ഇലക്*ട്രിക് ബസുകൾക്ക് പദ്ധതിയിട്ടു

    കളമശ്ശേരി നഗരസഭയിൽ 20 ഇലക്*ട്രിക് ബസുകൾ സർവീസ് നടത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. മന്ത്രി പി.രാജീവുമായി ബന്ധപ്പെട്ട് വാഹന ചാർജിങ് സ്റ്റേഷനുള്ള സ്ഥലം കണ്ടെത്തി, കിൻഫ്രയുടെ സഹായത്തോടെ ചാർജിങ് സ്*റ്റേഷൻ നിർമിക്കാനും തീരുമാനിച്ചു. കിഫ്ബി പ്രകാരം വാങ്ങിയ 20 ഇ-ബസുകളാണ് ഇവിടെ ഓടിക്കുന്നത്. കൂടാതെ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം 20 കോടി രൂപ ഇ-ബസുകൾ വാങ്ങാൻ അനുവദിക്കുന്ന ചർച്ചകളും അന്തിമഘട്ടത്തിലായിരുന്നു. 21 ബസുകൾ വാങ്ങാനായിരുന്നു തീരുമാനം.

    ഇതിനു പുറമെ കേന്ദ്രാവിഷ്*കൃത പദ്ധതിയായ പി.എം.ഇ. സേവയിൽ 950 ഇ-ബസുകൾ കൂടി സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇവ പൂർണമായും സൗജന്യമല്ല. ഡ്രൈവർ സഹിതം ലഭിക്കുന്ന ബസിന് കിലോമീറ്ററിന് 24 രൂപ വീതം കേന്ദ്രത്തിന് നൽകണം. 50 സീറ്റുള്ള വലിയ ബസുകളാണ് ഇവ. ഈ ബസുകളും ലാഭകരമായി ഓടിക്കാനാവുമെന്നും ആന്റണി രാജു പറയുന്നു. മന്ത്രി കെ.ബി.ഗണേഷ്*കുമാറിന്റെ നിലപാട് ഈ പദ്ധതികൾക്ക് തിരിച്ചടിയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  6. #4385
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ഇലക്ട്രിക് ബസ്: നഷ്ടമെന്ന് പറഞ്ഞ സര്*വീസുകള്* ലാഭത്തില്*; കണക്ക് പുറത്തായതില്* മന്ത്രിക്ക് അതൃപ്തി






    തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസിന്റെ വരവുചിലവുകൾ സംബന്ധിച്ച കണക്കുകൾ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ ​ഗതാഗതവകുപ്പ് മന്ത്രിക്ക് അതൃപ്തി. രേഖകൾ ചോർന്നതിൽ മന്ത്രി കെ.ബി. ​ഗണേഷ് കുമാർ ജോയിന്റ് എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് പഠിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.


    രേഖകൾ മന്ത്രിക്ക് ലഭിക്കും മുമ്പേ മാധ്യമങ്ങൾക്ക് ലഭിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം മന്ത്രി നഷ്ടത്തിലാണെന്ന് പറഞ്ഞ സര്*വീസുകള്* ലാഭത്തിലാണ്.


    ഇലക്ട്രിക് ബസ് ലാഭത്തിലല്ല എന്നും അത് വാങ്ങിയവർക്കും ഉണ്ടാക്കിയവർക്കും ബസ് എത്രനാൾ പോകും എന്ന കാര്യത്തിൽ ഉറപ്പില്ല എന്നും ഗതാഗതവ


  7. #4386
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    വൈദ്യുതി ബസ് സംബന്ധിച്ച് ഇനി ഒരു തീരുമാനവും എടുക്കില്ല - ഗണേഷ് കുമാർ


    തിരുവനന്തപുരം: വൈദ്യുതി ബസുമായി ബന്ധപ്പെട്ട വിഷയത്തില്* താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്*. ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട റിപ്പോര്*ട്ടില്* പഠനം നടക്കുന്നതേയുള്ളൂവെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്* ഉദ്യോഗസ്ഥര്* അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകള്* നഷ്ടത്തിലാണെന്ന് മന്ത്രിയുടെ പ്രസ്താവന വന്നതിനുപിന്നാലെ വലിയ വിമര്*ശങ്ങള്* ഉയര്*ന്നിരുന്നു. പാര്*ട്ടിപോലും അദ്ദേഹത്തിന് എതിരായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഗണേഷ് കുമാറിന്*റെ ഇപ്പോഴത്തെ പ്രതികരണം.

    'ഞാന്* ആരെയും ദ്രോഹിക്കാറില്ല. പക്ഷേ, ചില ആളുകള്*ക്ക് എന്നെ ഉപദ്രവിക്കാനുള്ള ഉദ്ദേശ്യമുണ്ട്. എനിക്കതില്* യാതൊരു വിരോധവുമില്ല. എന്തിനാണ് അവര്* എന്നെ ദ്രോഹിക്കുന്നതെന്ന് അറിയില്ല. സത്യം മാത്രമേ പറയാറുള്ളൂ. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്* പറയും', ഗണേഷ് കുമാര്* പറഞ്ഞു. ഇലക്ട്രിക് ബസ് വിവാദത്തിന് ശേഷം ആദ്യമായാണ് ഗണേഷിന്റെ പ്രതികരണം.

    മന്ത്രിപദവി ഏറ്റെടുത്തശേഷം കെഎസ്ആര്*ടിസിയുടെ ഇ-ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് കുമാർ സ്വീകരിച്ചത്. ഇലക്ട്രിക് ബസ് നഷ്ടമാണെന്നായിരുന്നു മന്ത്രി നിലപാടെടുത്തത്. ഇതിനു ഇടതുമുന്നണിയില്* പിന്തുണ ലഭിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്* അടക്കമുള്ളവര്* മന്ത്രിയുടെ നിലപാട് തള്ളിയിരുന്നു.

    ഇതിന് പിന്നാലെ ഇലക്ട്രിക് ബസ് സംബന്ധിച്ച കണക്കുകള്* മാധ്യമങ്ങള്*ക്ക് ചോര്*ന്ന് കിട്ടിയതും ഗണേഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

  8. #4387
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    മന്ത്രി മാറുമ്പോൾ മാറിമറിയുന്ന ലാഭക്കണക്ക്; കെ.എസ്. ആർ.ടി.സിയുടെ ഇലക്ട്രിക് യാത്ര ഇനി എങ്ങോട്ട്?







    ലക്ട്രിക് വാഹനങ്ങള്* കൗതുകം എന്നതില്* നിന്ന് മാറി സ്ഥിരം യാത്രഉപാധിയായി മാറിയ കാലത്താണ് കെ.എസ്.ആര്*.ടി.സി ഇലക്ട്രിക് ബസുകള്* ഇറക്കിയത്. ടോമിന്* ജെ തച്ചങ്കരി .ആര്*.ടി.സി. എം.ഡിയായി ചുമതലയേറ്റതോടെയാണ് ഇലക്ട്രിക് ബസുകള്* എന്ന ആശയത്തിന് പ്രാമുഖ്യം ലഭിക്കുന്നത്. എന്നാല്*, ഇത് ലാഭത്തിലായി മാറിയില്ല. കാരണം ബസുകള്* സ്വകാര്യ കമ്പനിയില്*നിന്ന് വാടകയ്ക്കെടുക്കയാണ് അന്ന് കെ.എസ്.ആര്*.ടി.സി ചെയ്തത്. അന്ന് നഷ്ടപ്പെട്ട ഇലക്ട്രിക് പരീക്ഷണം പിന്നീട് സിറ്റി സര്*വീസുകളായി പുനര്*ജനിച്ചു.


    ഇലക്ട്രിക് ബസുകളും തച്ചങ്കരിയും പിന്നെ സ്വകാര്യ കമ്പനിയും

    കെ.എസ്.ആര്*.ടി.സി സി.എം.ഡിയായി ടോമിന്* തച്ചങ്കരി ഇരുന്ന സമയത്താണ് 2018-ല്* തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്* ഇലക്ട്രിക് ബസുകള്* വരുന്നത്. ഇ-ടെന്*ഡര്* വഴി മഹാരാഷ്ട്രയിലെ മഹാവോയേജ് ലഭ്യമാക്കിയ ഗോള്*ഡ് സ്റ്റോണ്* ട്രാന്*സ്പോര്*ട്ട്സിന്റെ ബി.വൈ.ഡി എന്ന ചൈനീസ് കമ്പനി നിര്*മിച്ച ബസ്സുകളാണ് വാടക അടിസ്ഥാനത്തില്* കോര്*പ്പറേഷന്* ഓടിച്ചത്. ഒരുതവണ ചാര്*ജ് ചെയ്താല്* ഏകദേശം 350 കിലോമീറ്റര്* ഓടുമെന്നായിരുന്നു അന്ന് കണക്കുകൂട്ടിയത്. ആ വര്*ഷം ശബരിമല സീസണില്* നിലയ്ക്കല്*-പമ്പ റൂട്ടില്* ഇലക്ട്രിക് ബസ് ഓടിക്കുകയും ചെയ്തു. ഒരു ഇലക്ട്രിക് ബസ് ഒരു ദിവസം പല ട്രിപ്പുകളിലായി സര്*വീസ് നടത്തിയത് ശരാശരി 360 കിലോമീറ്റര്*. ഒരു കിലോമീറ്ററില്* ഏകദേശം 110 രൂപ വരെ വരുമാനം ലഭിച്ചതായാണ് അന്ന് പറഞ്ഞത്.




    ഇതിന്റെ പിന്*ബലത്തില്* തീര്*ത്ഥാടനകാലം കഴിഞ്ഞതോടെ കൂടുതല്* ബസുകള്* വാടകയ്ക്കെടുത്ത് സംസ്ഥാനത്തെ മറ്റ് റൂട്ടുകളില്* ഓടിക്കാനുള്ള നീക്കവും തുടങ്ങി. തിരുവനന്തപുരം-എറണാകുളം റുട്ടില്* അതിവേഗ സര്*വീസായി ഓടിച്ച ബസ് തുടക്കത്തില്* ലാഭകരമായിരുന്നുവെന്ന് അവകാശപ്പെട്ടെങ്കിലും പിന്നാലെ കണക്കുകളിലെ പൊരുത്തക്കേടുകള്* പുറത്തുവന്നു. കരാര്* അനുസരിച്ച് ഒരു കിലോമീറ്റര്* ഓടുമ്പോള്* 48 രൂപയാണ് വാടകയിനത്തില്* ഇലക്ട്രിക് ബസുകള്*ക്ക് നല്*കേണ്ടിയിരുന്നത്. എന്നാല്*, 400 കിലോമീറ്ററിൽ കുറവായിരുന്നാല്* മാത്രമാണ് 48 രൂപ കിലോമീറ്ററിന് വാടകയായി നല്*കേണ്ടിയിരുന്നത്. 400 കിലോമീറ്ററിന് മുകളില്* പോയാല്* അത് വാടക കിലോമീറ്ററിന് 56 രൂപയായി മാറും. ഒരുതവണ ചാര്*ജ് ചെയ്താല്* 350 കിലോമീറ്റര്* ഓടുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും പരമാവധി ലഭിക്കുന്നത് 240-220 കിലോമീറ്റര്* മൈലേജായിരുന്നു. പലപ്പോഴും ബസുകള്* ചാര്*ജ് തീര്*ന്ന് വഴിയില്* കിടന്ന വാര്*ത്തകള്* പിന്നാലെ വന്നു.

    മാത്രമല്ല, ദീര്*ഘദൂര സര്*വീസുകള്*ക്ക് ബസ് അനുയോജ്യമല്ല എന്ന വിലയിരുത്തലുമുണ്ടായി. അതിന് പ്രധാന കാരണം ബാറ്ററി ചാര്*ജ് ചെയ്യാന്* എടുക്കുന്ന സമയമാണ്. ഒരുതവണ ചാര്*ജ് ചെയ്യാന്* കുറഞ്ഞത് മൂന്നര മണിക്കൂര്* വേണ്ടിവരും. ഫുള്* ചാര്*ജില്* ബസ് എറണാകുളത്ത് എത്തിയാലും വീണ്ടും ചാര്*ജ് ചെയ്ത് യാത്രയ്ക്ക് സജ്ജമാകാന്* മൂന്നര മണിക്കൂര്* ബസ് മാറ്റിയിടേണ്ടി വരും. മാത്രമല്ല ബസൊന്നിന് ശരാശരി 80,000 രൂപയോളം ചാര്*ജിങ്ങിന് തന്നെ വേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ടായി. ഇതൊക്കെ വെച്ച് നോക്കുമ്പോള്* ഇലക്ട്രിക് ബസ് ലാഭകരമല്ലെന്ന് കണക്കാക്കി. പിന്നാലെ വാടകയ്ക്ക് ഇലക്ട്രിക ബസെടുത്ത് ഓടിക്കുന്ന പരിപാടി കെ.എസ്.ആര്*.ടി.സി വേണ്ടെന്ന് വെച്ചു.




    സ്മാര്*ട്ട് സിറ്റിയും സിറ്റി സര്*ക്കുലറും

    തിരുവനന്തപുരം നഗരത്തിലെ മുന്*പ് പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന സ്ഥലങ്ങള്* കൂടി ഉള്*പ്പെടുത്തി പ്രധാന ഓഫീസുകള്*, സര്*ക്കാര്* സ്ഥാപനങ്ങള്*, ആശുപത്രികള്*, വിനോദസഞ്ചാര കേന്ദ്രങ്ങള്*, ബീച്ചുകള്* എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വിദേശ രാജ്യങ്ങളിലേതുപോലെ ഹോപ്പ് ഓണ്* ഹോപ്പ് ഓഫ് മാതൃകയിലാണ് സിറ്റി സര്*ക്കുലര്* സര്*വീസ് ആരംഭിച്ചത്. 2021ല്* തുടക്കമിട്ട പദ്ധതി ആദ്യഘട്ടത്തില്* ഏറെ വിമര്*ശനങ്ങള്*ക്കിടയാക്കിയിരുന്നു. ഡീസല്* ലോ ഫ്ളോര്* ബസുകള്* ആയിരുന്നു സിറ്റി സര്*ക്കുലറിനായി ഉപയോഗിച്ചിരുന്നത്. കെ.എസ്.ആര്*.ടി.സിയുടെ കീഴില്* ആയിരുന്നു ആദ്യം സിറ്റി സര്*ക്കുലര്* മുന്നോട്ടുപോയത്. ഡീസല്* ചെലവും വരുമാനവും തമ്മില്* ഒത്തുപോകാതിരുന്നതോടെ പദ്ധതി പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് പലരും കണക്കുകൂട്ടിയെങ്കിലും അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ താത്പര്യത്തിന്റെ പുറത്ത് പദ്ധതി മുന്നോട്ടുപോയി.

    ആദ്യഘട്ടത്തില്* 10 രൂപയ്ക്ക് 20 കിലോമീറ്ററോളം സഞ്ചരിക്കാമെന്ന ആനുകൂല്യം നല്*കി ആളുകളെ ആകര്*ഷിക്കാന്* ശ്രമിച്ചെങ്കിലും തുടക്കത്തില്* പദ്ധതിയോട് യാത്രക്കാര്* അധികം സഹകരിച്ചിരുന്നില്ല. എന്നാല്*, പതിയെ പദ്ധതി ജനം ഏറ്റെടുത്തു. ഡീസല്* ചെലവ് ചൂണ്ടിക്കാണിച്ച് പല എതിര്*പ്പുകളും ഉയര്*ന്നിരുന്നു. മാത്രമല്ല ഇടവഴികളില്* കൂടി ലോ ഫ്*ളോര്* ബസുകള്* ഓടിച്ചതിലൂടെ മറ്റ് വാഹന യാത്രക്കാര്*ക്കും സിറ്റി സര്*ക്കുലര്* അസൗകര്യങ്ങള്* സൃഷ്ടിച്ചിരുന്നു. എന്നാല്*, സിറ്റി സര്*ക്കുലറിന് ഇലക്ട്രിക് ബസുകള്* വന്നതോടെ പിണക്കവും പരിഭവങ്ങളുമൊക്കെ മാറ്റിവെച്ച് കൂടുതല്* ആളുകള്* സിറ്റി സര്*ക്കുലറിലേക്ക് എത്തി.

    എന്നാല്*, ഇവിടെ കാര്യത്തില്* ചെറിയ വ്യത്യാസമുണ്ട്. ആദ്യം സിറ്റി സര്*ക്കുലര്* തുടങ്ങിയത് കെ.എസ്.ആര്*.ടി.സി നേരിട്ടായിരുന്നുവെങ്കിലും പിന്നീട് ഇലക്ട്രിക് ബസുകള്* വന്നതോടെ അതെല്ലാം കെ.എസ്.ആര്*.ടി.സി സ്വിഫ്റ്റിന്റെ കീഴിലായി. നിലവില്* 113 ബസുകളാണ് സിറ്റി സര്*ക്കുലറിനായി ഓടുന്നത്. ഇതിന് കിലോമീറ്ററിന് 28 രൂപ വെച്ച് കെ.എസ്.ആര്*.ടി.സി വാടകയായി സ്വിഫ്റ്റിന് നല്*കുകയും വേണം. എന്നാല്* ബസുകള്* വാങ്ങിയതും, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങളില്* കെ.എസ്.ആര്*.ടി.സിക്ക് ബാധ്യതയില്ലാത്തതിനാല്* ഇക്കാര്യത്തില്* ലാഭമാണെന്നാണ് മുന്* ഗതാഗതമന്ത്രി ആന്റണി രാജു വാദിച്ചിരുന്നത്.



    സ്വിഫ്റ്റിന് വാങ്ങിയ ബസുകള്*ക്കായി സ്മാര്*ട്ട് സിറ്റി പദ്ധതി വഴിയും കിഫ്ബി ഫണ്ടുമാണ് ഉപയോഗിച്ചത്. അതിനാല്* ബസ് വാങ്ങിയ വകയിലുള്ള കോടികളുടെ ചെലവ് കെ.എസ്.ആര്*.ടി.സിയുടെ മുകളില്* നിന്ന് മാറി. ബസിന്റെ ലാഭം കെ.എസ്.ആര്*.ടി.സിക്ക് ലഭിക്കുകയും ചെയ്യും. തുടക്കത്തില്* ആയിരത്തോളം യാത്രക്കാര്* മാത്രമായിരുന്നു ഈ സര്*വീസ് ഉപയോഗിച്ചിരുന്നത്. എന്നാല്* വിവാദങ്ങള്* നടക്കുമ്പോഴും ഇപ്പോള്* 70,000 യാത്രക്കാരാണ് സിറ്റി സര്*ക്കുലര്* സര്*വീസ് ഉപയോഗിക്കുന്നത്.

    മുന്*പ് ഡീസല്* ബസുകള്* സര്*വീസ് നടത്തിയിരുന്ന സമയത്ത് കിലോമീറ്റര്* 74 രൂപയായിരുന്നു ചെലവ്. എന്നാല്* വരുമാനം 35 രൂപ മാത്രമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്* വന്* നഷ്ടം. എന്നാല്*, ഇലക്ട്രിക് ബസുകളില്* വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉള്*പ്പെടെ ഒരു കിലോമീറ്റര്* സര്*വീസ് നടത്താന്* 23 രൂപ മാത്രമാണ് ചെലവ് വരുന്നത്. ലാഭം പത്തു രൂപയിലധികവും. ഇലക്ടിക് ബസുകള്* കെ.എസ്.ആര്*.ടി.സി സ്വിഫ്റ്റിന്റെ കീഴിലാണ് വരുന്നത്. സ്വിഫ്റ്റ് ജീവനക്കാരെ ഉപയോഗിച്ച് സര്*വീസ് നടത്തുന്നതിനാല്* ജീവനക്കാരുടെ ശമ്പള ഇനത്തില്* ഒരു മാസം ശരാശരി 12 ലക്ഷം രൂപ ലാഭിക്കാന്* കഴിയുന്നുണ്ടെന്നും അന്ന് കണക്കുകളിലൂടെ കെ.എസ്.ആര്*.ടി.സി വാദിച്ചിരുന്നു.

    ഇലക്ട്രിക് ബസുകള്*ക്ക് രണ്ടു വര്*ഷത്തെ വാറന്റിയാണുള്ളത്. മാത്രമല്ല ഡീസല്* ബസുകളെപ്പോലെ ഓയില്* മാറ്റുകയോ, മറ്റു അധിക ചെലവുകളോ ഇല്ല. മെയിന്റനന്*സ് ചെലവില്* വലിയ ലാഭമാണ് ഇതുമൂലമുണ്ടാകുന്നതെന്നാണ് കണക്ക്. മൊത്തത്തില്* കൂട്ടിക്കിഴിച്ചെടുക്കുമ്പോള്* പ്രവര്*ത്തനലാഭം പ്രതിമാസം 40 ലക്ഷത്തിന് മുകളില്* പോകുമെന്നും കണക്കാക്കിയിരുന്നു. ഈ കണക്കുകളൊക്കെയാണ് നിലവിലെ ഗതാഗതമന്ത്രി തന്നെ തള്ളിക്കളയുന്നത്.



    ലാഭമെങ്ങനെ നഷ്ടമായി? മന്ത്രിയുടെ കണക്കുകള്*

    തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്ട്രിക് ബസുകള്* വിജയകരമല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്*. ഈ ബസ്സുകളില്* നിന്നും ലഭിക്കുന്നത് തുച്ഛമായ ലാഭമാണെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെ പുതുതായി ഇലക്ട്രിക് ബസുകള്* വാങ്ങുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കെ.എസ്.ആര്*.ടി.സിയുടെ അക്കൗണ്ടില്* പണം ഉണ്ടാകണമെങ്കില്* വരവ് പരമാവധി വര്*ദ്ധിപ്പിക്കണം. വലിയ മാറ്റം ഉണ്ടാകുമെന്ന് വ്യക്തമാക്കി രംഗത്ത് കൊണ്ടുവന്ന ഇലക്ട്രിക് ബസുകള്* വിജയമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

    കെ.എസ്.ആര്*.ടി.സി. ബസുകള്* ഏറ്റവും കൂടുതല്* ഓടുന്നത് റെയില്*വേ സൗകര്യം ഇല്ലാത്ത മലയോര മേഖലകള്* കേന്ദ്രീകരിച്ചാണ്. ഈ മേഖലകളാണ് കെഎസ്ആര്*ടിസിക്ക് പണമുണ്ടാക്കി കൊടുക്കുന്നതും. എന്നാല്* ഇലക്ട്രിക് ബസുകള്*ക്ക് ഈ മേഖലകളിലേക്ക് പോകുവാന്* കഴിയില്ല. ഇത്തരം മേഖലകളില്* സഞ്ചരിക്കുവാന്* ഈ ബസ്സുകള്*ക്ക് ബുദ്ധിമുട്ടാണെന്നും ഗണേഷ് കുമാര്* വ്യക്തമാക്കുന്നു. മിക്കവാറും ഇലക്ട്രിക് ബസുകളില്* ആളില്ല. പത്തു രൂപ നിരക്കിലാണ് ബസുകള്* ഓടുന്നത്. 100 പേര്*ക്ക് ഈ ബസ്സില്* കയറുവാനുള്ള സൗകര്യം ഇല്ലെന്നും ഗണേഷ് കുമാര്* പറഞ്ഞു.

    100 യാത്രക്കാര്* ബസ്സില്* കയറിയാല്* തന്നെ പത്തു രൂപ വച്ച് വെറും 1000 രൂപ മാത്രമേ വരുമാനമായി ലഭിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ബസിന് വൈദ്യുതി ചാര്*ജ്, ഡ്രൈവറുടെ ശമ്പളം എന്നിവയൊക്കെ കണക്കുകൂട്ടുമ്പോള്* വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. മാത്രമല്ല കിലോമീറ്റര്* 28 പൈസ വച്ച് കെ.എസ്.ആര്*.ടി.സി സ്വിഫ്റ്റിന് നല്*കുകയും വേണം. ഒരു ഇലക്ട്രിക് ബസ് 100 കിലോമീറ്റര്* ഓടുമ്പോള്* എത്ര രൂപ മിച്ചമുണ്ടെന്ന് ഈ കണക്ക് പരിശോധിച്ചാല്* മനസ്സിലാകുമെന്നും ഗണേഷ് കുമാര്* പറയുന്നു.

    ഇവ എത്രനാള്* പോകുമെന്ന കാര്യം ഉണ്ടാക്കിയവര്*ക്കുപോലും അറിയില്ല. ആര്*ക്കെങ്കിലും ഉറപ്പ് നല്*കാനാകുമോ? വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്* നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്. യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. ഇനി ഇബസുകള്* വാങ്ങില്ല. നിലവിലുള്ളവ പുനഃക്രമകരിക്കാന്* നേരിട്ട് ഇടപെടും. ഒരു ഇബസിന്റെ വിലയ്ക്ക് നാല് ഡീസല്* ബസ് വാങ്ങാം. അതാകുമ്പോള്* മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇ-ബസുകള്* 10 രൂപ ടിക്കറ്റില്* ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്*.ടി.സി.യുടെ ഡീസല്* ബസുകളെയും ബാധിച്ചു- ഗതാഗതമന്ത്രി പറഞ്ഞ വാക്കുകളാണിത്.



    ഇനി കെ.എസ്.ആര്*.ടി.സിയുടെ വാദവും സ്വകാര്യ ബസുകളും

    സിറ്റി സര്*ക്കുലര്* സര്*വീസുകള്* നിലവില്* ലാഭം തന്നെയാണെന്നാണ് മന്ത്രിയുടെ വാദങ്ങളെ തള്ളി കെ.എസ്.ആര്*.ടി.സി പറയുന്നത്. ഒരു ബസിന് 25,000 രൂപയോളം മാസം ശരാശരി ലാഭമുണ്ട്. ഇലക്ട്രിക് ബസുകള്* വന്നതും നിരക്ക് 10 രൂപയായി കുറച്ചതുമാണ് യാത്രക്കാരുടെ എണ്ണം കൂടാന്* കാരണമായതെന്ന് കെ.എസ്.ആര്*.ടി.സി തന്നെ പറയുന്നു. ഡീസല്* ബസാണെങ്കില്* കിലോമീറ്ററിന് 25 രൂപയോളം ഡീസല്* ചെലവ് വരും. എന്നാല്* ഇലക്ട്രിക് ബസാണെങ്കില്* ഇന്ധനത്തിന് പകരം വൈദ്യുതിയാണ്. കിലോമീറ്ററിന് നാല് രൂപമാത്രമാണ് ഇതിന് ചെലവാകുക. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന കാശുകൊണ്ട് മൂന്ന് ഡിസല്* ബസുകള്* വാങ്ങാന്* സാധിക്കും. എന്നാല്*, ഇലക്ട്രിക് ബസുകള്* വാങ്ങുന്നതിന് കെ.എസ്.ആര്*.ടി.സിക്ക് സാമ്പത്തിക ബാധ്യത വരുന്നില്ല.

    കേന്ദ്ര സര്*ക്കാരിന്റെ സ്മാര്*ട്ട് സിറ്റി ഫണ്ടും, കിഫ്ബി വഴി ലഭിക്കുന്ന പണവും ഉപയോഗിച്ചാണ് ഇലക്ട്രിക് ബസുകള്* വാങ്ങിയത്. അങ്ങനെ നോക്കുമ്പോള്* അതും ലാഭമാണ്. എന്നാല്* നിരക്ക് കുറച്ച് സര്*വീസ് നടത്തുന്നതുകൊണ്ട് തിരിച്ചടി നേരിട്ടത് സ്വകാര്യ ബസുകള്*ക്കാണ്. അതുകൊണ്ട് തന്നെ സ്വകാര്യ ബസുകളുടെ ഉടമകള്* പ്രതിഷേധത്തിലുമാണ്. ഇതിന് പുറമെ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്*മാരുടെ വരുമാനവും സിറ്റി സര്*ക്കുലര്* വന്നതോടെ കുറഞ്ഞു. മുമ്പ് ചെറിയ യാത്രകള്*ക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കാന്* ആളുകള്* തിരഞ്ഞെടുത്തതിന് പ്രധാന കാരണം ബസ് സര്*വീസുകള്* എല്ലാ റോഡുകളിലും എത്തിയിരുന്നില്ല എന്നുള്ളതുകൊണ്ടാണ്. എന്നാല്* ഇടറോഡുകളിലും സിറ്റി സര്*ക്കുലര്* വന്നതോടെ ജനം ബസിലേക്ക് മാറിയത് ഓട്ടോറിക്ഷക്കാരെ ബാധിച്ചിട്ടുണ്ട്.

  9. #4388
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    വായനയ്ക്കായി ഒരു ടിക്കറ്റ്; കാസർകോട് KSRTC-യിലെ വായനശാല 'ഓട്ടം' തുടങ്ങിയിട്ട് അഞ്ച് വർഷം




    കെ.എസ്.ആർ.ടി.സി. വായനശാലയുടെ കാഞ്ഞങ്ങാട് ഡിപ്പോയിലെ പ്രവർത്തകർ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒഴിവുകിട്ടിയ നേരത്ത് പുസ്തകം വായിക്കുന്നു

    കാഞ്ഞങ്ങാട്: ഇവിടെ വായനശാല ഓടുകയാണ്. ലൈബ്രറി കെട്ടിടമോ ഓഫീസോ ഒന്നുമില്ലാതെ എങ്ങനെ ഒരു വായനശാല നടത്തിക്കൊണ്ടുപ്പോകാമെന്ന് കാണിച്ചുതരുന്നു ഈ കെ.എസ്.ആർ.ടി.സി.ക്കാർ. വായനശാല തുടങ്ങിയിട്ട് അഞ്ചാം വർഷമാണിത്.

    കാസർകോട് ഡിപ്പോയിലെ മെക്കാനിക് പയ്യന്നൂർ കാങ്കോൽ സ്വദേശി പി.വി. രതീഷിന് തോന്നിയ ആശയമാണ് കെ.എസ്.ആർ.ടി.സി. വായനശാലയായി രൂപപ്പെട്ടത്. സാഹിത്യം ചർച്ചചെയ്യാൻ ഒരു പ്ലാറ്റ് ഫോം എന്നായിരുന്നു ലക്ഷ്യം. ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ച് ഏതാനും ചിലർ ചേർന്ന് വാട്*സാപ്പ് ഗ്രൂപ്പ് തുടങ്ങി. ആദ്യഘട്ടത്തിൽ പല ഡിപ്പോകളിൽനിന്നുള്ള 40 പേരായിരുന്നു ഗ്രൂപ്പിൽ. ഇപ്പോൾ സംസ്ഥാനത്തെ 94 ഡിപ്പോകളിലെയും ജീവനക്കാരുടെ പ്രാതിനിധ്യമുള്ള വായനശാലാ പ്രസ്ഥാനമായത് മാറി.


    വായനശാല സാംസ്*കാരിക കൂട്ടായ്മ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ഈ പ്രസ്ഥാനത്തിൽ 212 അംഗങ്ങളുണ്ട്. ഡി.ടി.ഒ.മാർ മുതൽ മെക്കാനിക്കുകൾവരെ ഒരുമിക്കുന്നു ഈ വായനശാലയിൽ. അഞ്ചുവർഷത്തിനിടെ രണ്ടു ഭരണസമിതികൾ മാറിമാറിവന്നു. പി.വി. രതീഷാണ് ഇപ്പോഴത്തെ പ്രസിഡന്റ്. കാഞ്ഞങ്ങാട് ഡിപ്പോയിലെ കണ്ടക്ടർമാരായ കെ. പ്രദീപ്കുമാർ സെക്രട്ടറിയും ഗൗരി സുരേഷ് ഖജാൻജിയുമാണ്.

    പുസ്തകകൈമാറ്റവും വായനയും

    ഒരു പുസ്തകം പുറത്തിറങ്ങിയാൽ അതേക്കുറിച്ച് ചർച്ചചെയ്യും. നാൽപ്പതും അൻപതും പുസ്തകങ്ങൾ ഒരുമിച്ചു വാങ്ങും. അത്* അന്നുതന്നെ ഓരോ ഡിപ്പോയിലേക്കും ബസിൽ കൊടുത്തുവിടും. വായിച്ചുകഴിഞ്ഞവർ അതേ പുസ്തകം മറ്റുള്ളവർക്കു കൈമാറും.

    ഇതിനകം 2500-ലേറെ പുസ്തകങ്ങൾ ഇവർ വാങ്ങി. ഓൺലൈനിലാണ് ചർച്ച. വായിച്ച പുസ്തകത്തിന്റെ രചയിതാവിനെയും ചർച്ചയിൽ പങ്കാളികളാക്കും. രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. ഇതിലൊന്ന് ബസിലെ യാത്രക്കാരിയായ സതി കൊടക്കാട് എന്ന എഴുത്തുകാരിയുടേതാണ്. അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വിവിധ അറിവ് പരിപാടികളും സംഘടിപ്പിക്കുന്നു. ചെറുകഥാപുരസ്*കാരവും നൽകുന്നുണ്ട്.

  10. #4389
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    വാഹനം പൊളിച്ചു വിൽക്കൽ: കെ.എസ്.ആർ.ടി.സി പുറത്ത്





    തിരുവനന്തപുരം:കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് വിൽക്കാനുള്ള അവകാശം കെ.എസ്.ആർ.ടി.സിക്കു നഷ്ടമായി. കെ.എസ്.ആർ.ടി.സിയെ നിർവഹണ ഏജൻസിയായി നിയോഗിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും പങ്കെടുക്കാം.

    മറ്റ് സംസ്ഥാനങ്ങളിൽ വൻകിട കമ്പനികൾ കരാർ നേടിയപ്പോൾ കേരളത്തിൽ കെ.എസ്.ആർ.ടി.സി പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ തയ്യാറായത് ടിക്കറ്റിതര വരുമാനത്തിൽ നേട്ടം പ്രതീക്ഷിച്ചായിരുന്നു.

    കേന്ദ്ര നിബന്ധന പ്രകാരം ഫെബ്രുവരി 29 ന് മുമ്പ് പൊളിക്കൽ കേന്ദ്രങ്ങൾ സജ്ജീകരിക്കണം. കെ.എസ്.ആർ.ടി.സിക്ക് കുത്തക നൽകി മാർച്ചിന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സർക്കാർ നയം മാറ്റിയത്. മറ്റുള്ളവർക്കും ടെൻഡറിൽ പങ്കെടുക്കാൻ അനുമതി നൽകും. സർക്കാർ സ്ഥാപനങ്ങൾക്ക് മുൻഗണ നൽകുമെന്ന വ്യവസ്ഥയുണ്ട്. കെ.എസ്.ആർ.ടി.സിക്കും പങ്കെടുക്കാം.

    സ്വകാര്യ പങ്കാളിത്തത്തോടെ പാറശാല, എടപ്പാൾ, ചിറ്രൂർ, കാഞ്ഞങ്ങാട് എന്നിവടങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ തുറക്കാനായിരുന്നു കെ.എസ്.ആർ.ടി.സി പദ്ധതി. കലാവധി കഴിഞ്ഞ വാഹനങ്ങൾ സ്വീകരിക്കാൻ 93 ഡിപ്പോകളിലും കളക്*ഷൻ സെന്ററുകളും തീരുമാനിച്ചിരുന്നു. പൊളിക്കൽ കേന്ദ്രങ്ങളുടെ നടത്തിപ്പ് അവകാശത്തിന് സ്വകാര്യ കമ്പനികളിൽ നിന്നു കെ.എസ്.ആർ.ടി.സി താത്പര്യപത്രം ക്ഷണിച്ചിരുന്നു.

    പൊളിക്കൽ കേന്ദ്രത്തിനാവശ്യമായ ഭൂമി കെ.എസ്.ആർ.ടി.സിക്കുണ്ട്. സ്വകാര്യ സംരംഭകരെ കണ്ടെത്തി കേന്ദ്രം സജ്ജീകരിച്ചാലും കോർപ്പറേഷന് സാമ്പത്തിക നേട്ടമാകും. 2021 ആഗസ്റ്റിലാണ് കേന്ദ്രസർക്കാർ വാഹനം പൊളിക്കൽനയം പ്രഖ്യാപിച്ചത്. പഴയവാഹനങ്ങൾ പൊളിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്*ട്രേഷനിലും നികുതിയിലും ഇളവുണ്ട്.

  11. #4390
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    കെ എസ് ആര്* ടി സി എറണാകുളം ബസ് സ്റ്റേഷന്* ആധുനിക നിലവാരത്തില്* നവീകരിച്ച് സിറ്റി ട്രാന്*സ്*പോര്*ടേഷന്* ഹബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന്

    12 കോടി രൂപയാണ് ആദ്യഘട്ടത്തില്* പ്രൊജക്റ്റിന് വകയിരുത്തിയിരിക്കുന്നത്

    കൊച്ചി: കെ എസ് ആര്* ടി സി എറണാകുളം ബസ് സ്റ്റേഷന്* ആധുനിക നിലവാരത്തില്* നവീകരിച്ച് സിറ്റി ട്രാന്*സ്*പോര്*ടേഷന്* ഹബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. കൊച്ചി കോര്*പറേഷന്* കൊച്ചിന്* സ്മാര്*ട് മിഷന്* ലിമിറ്റഡ് പദ്ധതിയില്* ഉള്*പെടുത്തി 12 കോടി രൂപയാണ് ആദ്യഘട്ടത്തില്* പ്രൊജക്റ്റിന് വകയിരുത്തിയിരിക്കുന്നത്.

    സിറ്റി ട്രാന്*സ്*പൊടേഷന്* ഹബ് സ്ഥാപിക്കുന്നതിനായി കൊച്ചിന്* സ്മാര്*ട് മിഷന്* ലിമിറ്റഡും കെ എസ് ആര്* ടി സിയും വൈറ്റില മൊബിലിറ്റി ഹബും കേരള സ്റ്റേറ്റ് കണ്*സ്ട്രക്ഷന്* കോര്*പറേഷന്* ലിമിറ്റഡും തമ്മില്* ധാരണാ പത്രം ഒപ്പിട്ടു.



    തദ്ദേശ സ്വയം ഭരണ എക്*സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്* ധാരണാപത്രം കൈമാറി. എറണാകുളം കാരക്കാമുറിയിലുള്ള 2.9 ഏകര്* സ്ഥലത്താണ് ട്രാന്*സ്*പൊര്*ടേഷന്* ഹബ് സ്ഥാപിക്കുന്നത്.

    തദ്ദേശ സ്വയംഭരണ എക്*സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്* നടന്ന ചടങ്ങില്* ഹൈബി ഈഡന്* എം പി, ടി ജെ വിനോദ് എം എല്* എ, ചീഫ് സെക്രടറി ഡോ. വി വേണു ഐ എ എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്*സിപല്* സെക്രടറി ഡോ. ഷര്*മിളാ മേരി ജോസഫ് ഐ എ എസ് എന്നിവര്* പങ്കെടുത്തു. കൊച്ചിയുടെ മുഖം മാറ്റുന്ന പദ്ധതിയാകും കെ എസ് ആര്* ടി സി ബസ് സ്റ്റേഷന്* നവീകരണമെന്ന് തദ്ദേശ സ്വയം ഭരണ എക്*സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

    സ്റ്റേറ്റ് കണ്*സ്ട്രക്ഷന്* കോര്*പറേഷന്* ലിമിറ്റഡിന്റെ നേതൃത്വത്തില്* പ്രാഥമിക ഡിപിആര്* തയാറാക്കിയ ശേഷമാകും ഫെബ്രുവരി 24ന് നിര്*മാണോദ്ഘാടനം നടത്തുക. സ്ഥിരമായി വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശത്ത് ഈ പ്രശ്*നം ശാശ്വതമായി പരിഹരിക്കാനായി സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പാക്കും. യാത്രക്കാര്*ക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളും, കാത്തിരിപ്പ് കേന്ദ്രങ്ങളും ആധുനിക നിലവാരത്തില്* സജ്ജീകരിക്കും.

    കെ എസ് ആര്* ടി സി ബസുകള്*ക്കൊപ്പം സ്വകാര്യ ബസുകള്*ക്കും കയറാന്* കഴിയുന്ന നിലയിലാകും മൊബിലിറ്റി ഹബ്. ട്രെയിന്*, മെട്രോ സൗകര്യങ്ങളുടെ കൂടി സമീപമാണ് എന്നതിനാല്* കൊച്ചിയുടെ ഗതാഗത ഹൃദയമായി മാറാന്* കേന്ദ്രത്തിന് കഴിയും. കൊച്ചിയെ കൂടുതല്* സ്മാര്*ടാക്കി മാറ്റാനുള്ള സി എസ് എം എലിന്റെ പ്രവര്*ത്തനത്തിലെ സുപ്രധാന ചുവടുവെപ്പാകും പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

    701.97 കോടി രൂപയുടെ വികസന പ്രവര്*ത്തനങ്ങളാണ് സി എസ് എം എല്* ഇതിനകം കൊച്ചി നഗരത്തില്* പൂര്*ത്തിയാക്കിയത്. ഇതില്* 347 കോടി രൂപ സംസ്ഥാന സര്*കാരിന്റെയും 343 കോടി രൂപ കേന്ദ്രസര്*കാരിന്റെയും 11.97 കോടി രൂപ കൊച്ചി കോര്*പറേഷന്റെയും വിഹിതമാണ്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •