Page 389 of 404 FirstFirst ... 289339379387388389390391399 ... LastLast
Results 3,881 to 3,890 of 4035

Thread: 🏙️🌆🏙️ THIRUVANANTHAPURAM Updates 🌆🏙️🌆

  1. #3881
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default


    കളിയും കളിക്കാരേയും അടുത്ത് കാണാം ഗ്രീന്*ഫീല്*ഡില്*

    ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയവും രാജ്യന്തര ക്രിക്കറ്റിന് വേദിയാകുന്നതോടെ മുംബൈ കഴിഞ്ഞാല്* ക്രിക്കറ്റിന് രണ്ട് രാജ്യാന്തര വേദിയുള്ള അസോസിയേഷനായി കെ.സി.എ മാറും














    തിരുവനന്തപുരം: തിരുവനന്തപുരം ഇനി കേരളത്തിന്റെ ക്രിക്കറ്റ് തലസ്ഥാനം. കലൂര്* രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമേ ഇനി തിരുവനന്തപുരം ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയത്തിലും ക്രിക്കറ്റിന്റെ ആവേശം ഉണരും. ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയവും രാജ്യന്തര ക്രിക്കറ്റിന് വേദിയാകുന്നതോടെ മുംബൈ കഴിഞ്ഞാല്* ക്രിക്കറ്റിന് രണ്ട് രാജ്യാന്തര വേദിയുള്ള അസോസിയേഷനായി കെ.സി.എ മാറും.
    ഇന്നലെ കൊല്*ക്കത്തയില്* ചേര്*ന്ന ടൂര്* ആന്*ഡ് ഫിക്സ്ച്ചര്* കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഡിസംബര്* 20നാണ് മത്സരം. ഇന്ത്യയിലെ തന്നെ മികച്ച സ്റ്റേഡിയങ്ങളില്* ഒന്നാണ് ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയം. കൊച്ചി കലൂര്* അന്താരാഷ്ട്രാ സ്റ്റേഡിയത്തെക്കാള്* സീറ്റിങ് കപ്പാസിറ്റി ഗ്രീന്*ഫീല്*ഡില്* കുറവാണെങ്കിലും മൂന്ന് നിലകളിലായി 50,000 പേര്*ക്ക് ഇരുന്ന് കളി കാണാന്* സാധിക്കും.
    ഏത് കോണില്* നിന്ന് വീക്ഷിക്കുന്നവര്*ക്കും കളിക്കളം വ്യക്തമാകുന്ന രീതിയിലാണ് സീറ്റുകളുടെ ക്രമീകരണം. ഇന്ത്യയിലെ മറ്റ് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് ഗാലറിയും ഗ്രൗണ്ടും തമ്മിലുള്ള അകലം ഗ്രീന്*ഫീല്*ഡില്* കുറവാണ്. അതുകൊണ്ട് തന്നെ കളി കാണാനെത്തുന്നവര്*ക്ക് കളിക്കാരെയും കളിയും വ്യക്തമായി കാണാന്* സാധിക്കും.
    ഏതു കാലാവസ്ഥയേയും പ്രതിരോധിക്കാന്* ശേഷിയുള്ള മേല്*ക്കൂരകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഫുട്ബോളും ക്രിക്കറ്റും ഒരേ മൈതാനത്ത് നടത്താനാവുന്ന വിധം ഫിഫയുടെയും ഐസിസിയുടെയും മാനദണ്ഡങ്ങള്* അനുസരിച്ചാണ് ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയത്തിന്റെ നിര്*മാണം. ലോകത്ത് തന്നെ ഇത്തരം സ്റ്റേഡിയങ്ങള്* വളരെ കുറവാണ്.
    ഐസിസി സംഘം നേരിട്ടെത്തി ഫൈവ് സ്റ്റാര്* പദവി കൊടുക്കാമെന്ന് വിശേഷിപ്പിച്ച സ്റ്റേഡിയം കൂടിയാണ് ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയം. അന്താരാഷ്ട്ര നിലവാരത്തിലെ സ്റ്റേഡിയത്തില്* ക്ലബ് ഹൗസ്, കളിക്കാര്*ക്ക് താമസിക്കാനുള്ള സൗകര്യം, മള്*ട്ടി ജിം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ ജിംഖാന ക്ലബ് 27 മുതല്* പ്രവര്*ത്തനം ആരംഭിക്കും.
    അനില്* കുംബ്ലെയ്ക്ക് പങ്കാളിത്തമുള്ള ടെന്*വിക് സ്പോര്*ട്സ് അക്കാദമി ഉള്*പ്പടെയുള്ളവയും സ്റ്റേഡിയത്തില്* പ്രവര്*ത്തിക്കുന്നുണ്ട്. അത്യാധുനിക ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തില്* കാണികള്*ക്കായി ഒരുക്കിയിട്ടുള്ളത്.
    തിരുവനന്തപുരം വിമാനത്താവളത്തില്* നിന്നും കഴക്കൂട്ടം ബൈപ്പാസ് വഴി ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയത്തില്* അതിവേഗം എത്തിച്ചേരാനും സാധിക്കും. അതിനു പുറമേ വിശാലമായ പാര്*ക്കിംഗ് സൗകര്യവും ഗ്രീന്*ഫീല്*ഡിന്റെ മറ്റൊരു പ്രത്യേകതയാണ്. കാര്യവട്ടത്തെ കേരള സര്*വകലാശാലയുടെ 36 ഏക്കര്* ഭൂമിയില്* 375 കോടി രൂപ ചിലവിട്ട് 2015 ലാണ് സ്റ്റേഡിയം നിര്*മിച്ചത്.
    സൗകര്യങ്ങള്* എല്ലാമുണ്ടെങ്കിലും പിച്ചിന്റെ സ്വഭാവമെന്താണെന്നത് മാത്രമാണ് ക്രിക്കറ്റ് അസ്വാദകരില്* അല്*പ്പം ആശങ്ക ഉയര്*ത്തുന്നത്. പൊതുവേ കേരളത്തില്* റണ്* ഒഴുകുന്ന പിച്ചുകളാണ് കണ്ട് വരുന്നത്. ഗ്രീന്*ഫീല്*ഡ് സ്റ്റേഡിയത്തിലും റണ്* ഒഴുകുന്ന പിച്ചുകളായിരിക്കും ഒരുക്കുക എന്നാണ് അറിയാന്* കഴിയുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള അഞ്ച് പിച്ചുകളാണ് കാര്യവട്ടത്ത് തയാറാകുന്നത്.
    ഒക്ടോബര്* രണ്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്* ഗ്രീന്*ഫീല്*ഡില്* നടത്തി പിച്ചിന്റെ സ്വഭാവം വിലയിരുത്താനാണ് കെ.സി.എ ശ്രമിക്കുന്നത്. എന്തായാലും തലസ്ഥാനത്ത് 29 വര്*ഷങ്ങള്*ക്ക് ശേഷമാണ് ഒരു രാജ്യാന്തര മത്സരം വിരുന്നെത്തുന്നത്. ഡിസംബര്* 20-നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 മത്സരം. ക്രിക്കറ്റ് മത്സരത്തിന് നാലരമാസം ബാക്കിയുണ്ടെങ്കലും ബിസിസിഐ തിരുമാനം വന്നതോടെ ഒരുക്കങ്ങളുടെ വേഗം വര്*ധിപ്പിക്കാനൊരുങ്ങുകയാണ് കെ.സി.എ.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3882
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    തിരുവനന്തപുരം - കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി

    86.56 കിലോമീറ്റര്* പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്.














    ന്യൂഡല്*ഹി: തിരുവനന്തപുരം - കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്* ചേര്*ന്ന മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
    86.56 കിലോമീറ്റര്* പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്. നാല് വര്*ഷംകൊണ്ട് ഇരട്ടിപ്പിക്കല്* പൂര്*ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2020 - 21 ഓടെ ഇരട്ടിപ്പിക്കല്* പൂര്*ത്തിയാകും. 20.77 ലക്ഷം തൊഴില്* ദിനങ്ങള്* നിര്*മ്മാണ പ്രവര്*ത്തനംമൂലം സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്രസര്*ക്കാര്* വ്യക്തമാക്കിയിട്ടുണ്ട്.
    തീവണ്ടികളുടെ വേഗം വര്*ധിപ്പിക്കാനും പുതിയ തീവണ്ടികള്* ഓടിക്കാനും ഇതുമൂലം കഴിയും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്*മ്മാണം 2019 ല്* പൂര്*ത്തിയാകുന്നതോടെ ചരക്ക് ഗതാഗതത്തില്* 30 ശതമാനത്തോളം വര്*ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കമുള്ള വസ്തുതകള്* പരിഗണിച്ചാണ് പാത ഇരട്ടിപ്പിക്കാനൊരുങ്ങുന്നത്.

  4. #3883
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    International Cricket at Greenfield Stadium Preponed to November 7, 2017, India v/s Newzealand

  5. #3884
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ജിറാഫ്, സീബ്ര, വെള്ളസിംഹം, ജാഗ്വർ, സിംഹം, കഴുതപ്പുലി




    തിരുവനന്തപുരം∙ മ*ൃഗശാലയിലേക്കു പുത്തൻ അതിഥികൾ എത്തുന്നു. ജിറാഫ്, സീബ്ര, വെള്ളസിംഹം, ജാഗ്വർ, സിംഹം, കഴുതപ്പുലി തുടങ്ങിയവയാണു തലസ്ഥാനത്തേക്കു വരുന്നത്. ഇതിൽ കഴുതപ്പുലികൾ ഈ മാസം എത്തും. കാൺപൂർ മൃഗശാലയിൽ നിന്നു രണ്ടു കഴുതപ്പുലികളെയാണ് എത്തിക്കുന്നത്. ഇവയെ കൊണ്ടുവരാനുള്ള സംഘം 15നു യാത്ര തിരിക്കുമെന്നാണു സൂചന.
    ഹൈദരാബാദ് മൃഗശാലയിൽ നിന്നു രണ്ടു സിംഹങ്ങളെയും ഓണം കഴിയുന്നതോടെ എത്തിക്കും. ഇതിനു പകരമായി രണ്ടു സിംഹവാലൻ കുരങ്ങുകളെ നൽകും. മറ്റുള്ളവയെ ആറുമാസത്തിനകം എത്തിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. കൂടുകളുടെ സൗകര്യം വിപുലപ്പെടുത്തി പുതിയ ഇനം പക്ഷികളെ എത്തിക്കാനും പദ്ധതിയുണ്ട്.
    ജിറാഫ്, സീബ്ര, വെള്ളസിംഹം, ജാഗ്വർ എന്നിവയെ ദക്ഷിണാഫ്രിക്കയിൽ നിന്നാണ് എത്തിക്കുന്നത്. ഇതിനായുള്ള കേന്ദ്രമൃഗശാല അതോറിറ്റിയുടെയും മറ്റും അനുമതി ലഭിച്ചിരുന്നു. ഇവയെ കൊണ്ടുവരാനായി സർക്കാർ അംഗീകൃത ഏജൻസികളെ ലഭിക്കുമോയന്ന് അറിയാനായി മൃഗശാലാ അധികൃതർ കത്ത് നൽകിക്കഴിഞ്ഞു.
    രണ്ടു ജിറാഫുകൾ, അഞ്ചു സീബ്രകൾ, നാലു വെള്ളസിംഹങ്ങൾ, രണ്ടു കറുത്ത ജാഗ്വറുകൾ എന്നിവയാണു കൊണ്ടുവരുന്നത്. ആറുമാസത്തിനുളളിൽ തന്നെ ഇവ തലസ്ഥാനമൃഗശാലയിലേക്ക് എത്തും. നേരത്തേ ഉണ്ടായിരുന്ന ഈ മൃഗങ്ങൾ മരണപ്പെട്ടതിനെ തുടർന്നാണു പുതിയവയെ കൊണ്ടുവരാൻ അധികൃതർ നീക്കം തുടങ്ങിയത്. വെള്ളസിംഹങ്ങൾ തലസ്ഥാനവാസികൾക്കു പുതിയ കാഴ്ചയാകും.

  6. #3885
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    കരമനയിൽ നിന്നു നീട്ടാമെന്നു ഡിഎംആർസി ;ലൈറ്റ് മെട്രോ പാപ്പനംകോട്ടേക്ക്





    തിരുവനന്തപുരം∙ ലൈറ്റ് മെട്രോ പദ്ധതി കരമനയിൽ നിന്നു പാപ്പനംകോടു വരെ നീട്ടുന്നതു പ്രായോഗികമാണെന്നു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ റിപ്പോർട്ട്. ആകെ ചെലവിൽ 350 കോടിയോളം രൂപയുടെ വർധനയുണ്ടാകും. കൈമനം, പാപ്പനംകോട് ജംക്*ഷനുകളിൽ 60 സെന്റ് സ്ഥലം ഏറ്റെടുത്താൽ മതിയെന്നും ഡിഎംആർസിയുടെ റിപ്പോർട്ട് വ്യക്തമാക്കി.
    കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷനു (കെആർടിഎൽ) സമർപ്പിച്ച റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന്റെ അനുമതിക്കായി കൈമാറും. നേരത്തെ, പള്ളിപ്പുറം മുതൽ കരമന വരെയാണു ലൈറ്റ് മെട്രോ പാത നിശ്ചയിച്ചിരുന്നത്.
    കൂടുതൽ പേർക്കു പ്രയോജനം ലഭിക്കത്തക്ക രീതിയിൽ പാത പാപ്പനംകോട്ടേയ്ക്കു നീട്ടണമെന്നു കഴിഞ്ഞ മാസം നടന്ന കെആർടിഎൽ ഡയറക്ടർ ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണു നിർദേശിച്ചത്. തുടർന്ന് ഇതിന്റെ പ്രായോഗികത പഠിക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി.
    നീളം 23.82 കി മി; ചെലവ് 4500 കോടി
    ലൈറ്റ് മെട്രോ നീളം ഇതോടെ രണ്ടുകിലോമീറ്റർ വർധിച്ച് 23.82 കിലോമീറ്ററാകും. നിലവിൽ 4219 കോടി രൂപയാണ് പദ്ധതിക്കു ചെലവു കണക്കാക്കുന്നത്. ഇത് 4500 കോടിയിലേറെ രൂപയാകും. പാപ്പനംകോട്ടു നിന്നു സർവീസ് തുടങ്ങുന്നതോടെ കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുമെന്നും നഗരത്തിലേയ്ക്കുള്ള വാഹനത്തിരക്കു ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നുമാണു വിലയിരുത്തൽ.
    നെയ്യാറ്റിൻകര മേഖലയിൽ നിന്നു നഗരത്തിലേയ്ക്കു വരുന്നവർക്കു പാപ്പനംകോട്ട് വാഹനം പാർക്ക് ചെയ്തു നഗരത്തിലേയ്ക്ക് ലൈറ്റ് മെട്രോയിൽ എത്തിച്ചേരാനും സൗകര്യം ഒരുങ്ങും.കരമന മുതൽ പാപ്പനംകോടു വരെ നിലവിൽ നാലുവരിപ്പാതയുള്ളതിനാൽ ലൈറ്റ് മെട്രോയുടെ തൂണുകൾ സ്ഥാപിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. നാലുവരിപ്പാതയുടെ നിലവിലുള്ള മീഡിയനുകളിലാണ് ലൈറ്റ് മെട്രോയുടെ തൂണുകൾ നിർമിക്കുക.
    കൈമനത്തും പാപ്പനംകോട്ടും സ്റ്റേഷൻ
    കൈമനത്തും പാപ്പനംകോടും രണ്ടു സ്റ്റേഷനുകൾ അധികം നിർമിക്കേണ്ടിവരും. ഇതിനായി രണ്ടു ജംക്*ഷനുകളിലും 30 സെന്റ് വീതം സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണു റിപ്പോർട്ട്. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഉള്ളൂരിലെ മേൽപാലം മെഡിക്കൽ കോളജ് വരെ നീട്ടുന്നതിനൊപ്പം മെഡിക്കൽ കോളജ് ജംക്*ഷൻ നവീകരണവും നടപ്പാക്കണമെന്നു ഡിഎംആർസി ആവശ്യപ്പെട്ടിട്ടുണ്ട്.

    ലൈറ്റ് മെട്രോ പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കുമ്പോഴേയ്ക്കും മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. മേൽപാലങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും. ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ . മേൽപാലങ്ങളുടെ നിർമാണത്തിനു കിഫ്ബി വഴി തുക അനുവദിച്ചിട്ടുണ്ട്. തമ്പാനൂർ മേൽപാലത്തിന്റെ അന്തിമരൂപരേഖ ഉടൻ തയാറാകും.

  7. Likes Rayamanikyam liked this post
  8. #3886
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    മൃഗശാലയിൽ പുത്തൻ അതിഥികൾ

    തിരുവനന്തപുരം മൃഗശാലയിലെത്തിയ രണ്ടു കഴുതപ്പുലികൾ

    തിരുവനന്തപുരം∙ തലസ്ഥാനവാസികൾക്കുള്ള ഓണസമ്മാനമായി മൃഗശാലയിൽ പുത്തൻ അതിഥികളായി രണ്ടു​ കഴുതപ്പുലികളെത്തി. കാൺപുർ മൃഗശാലയിൽ നിന്നുള്ള കഴുതപ്പുലികളെ ഇന്നലെ വൈകിട്ട് 5.30നു റെയിൽവേ സ്​റ്റേഷനിൽ എത്തിച്ചു. ​ഇവിടെനിന്നു പ്രത്യേക കൂടുകളിൽ ആണ്​ ഇവയെ മൃഗശാലയിലേക്ക് എത്തിച്ചത്​. മൂന്നു ദിവസത്തിനു ശേഷം പൊതുജനങ്ങൾക്കു കാണാൻ അവസരം ഒരുക്കുമെന്ന് മൃഗശാലാ അധികൃതർ അറിയിച്ചു.
    കഴുതപ്പുലിക്കായുള്ള കൂട് നേരത്തേ സജ്ജമാക്കിയിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഇവിടെ കഴുതപ്പുലികൾ വീണ്ടും എത്തുന്നത്. ഇവയെ കൊണ്ടുവരാനുള്ള സംഘം കഴിഞ്ഞ​ 21ന് ആണ് ഇവിടെനിന്നു​ കാൺപുരിലേക്കു​ യാത്ര തിരിച്ചത്. നാലു ജോടി റിയാ പക്ഷികളെ നൽകിയാണ് കഴുതപ്പുലികളെ​ കൊണ്ടുവന്നത്. നേരത്തേയുണ്ടായിരുന്ന കഴുതപ്പുലികൾ മരിച്ചു വർഷങ്ങൾക്കു ശേഷമാണു വീണ്ടും കഴുതപ്പുലിയെ എത്തിച്ചത്.

  9. Likes Rayamanikyam liked this post
  10. #3887
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    മൃഗശാലയിലേക്ക് രണ്ട് ഏഷ്യൻ സിംഹങ്ങൾ, ഭുവനേശ്വറിൽനിന്നു പന്നിക്കരടിയും




    തിരുവനന്തപുരം∙ മൃഗശാലയിലേക്കു രണ്ടു പുതിയ ഏഷ്യൻ സിംഹങ്ങൾ എത്തുന്നു. ഹൈദരാബാദിൽ നിന്നും അടുത്ത മാസം പകുതിയോടെ ഇവയെ തലസ്ഥാനത്ത് എത്തിക്കാനാണു നീക്കം. ഇതിനായുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നു മൃഗശാല അധികൃതർ അറിയിച്ചു.ഇതോടെ മൃഗശാലയിലെ സിംഹങ്ങളുടെ എണ്ണം അഞ്ചാകും. ഭുവനേശ്വറിൽ നിന്നും ഒരുജോടി പന്നിക്കരടികളെ കൊണ്ടു വരാനും അധികൃതർക്കു പദ്ധതിയുണ്ട്. ഇതിനായുള്ള കടലാസ് ജോലികൾ പുരോഗമിക്കുകയാണ്. പന്നിക്കരടികൾ രണ്ടെണ്ണമുള്ള മൃഗശാലയിൽ പുതിയ അതിഥികൾ കൂടി എത്തുന്നതോടെ നാലെണ്ണമാകും.

  11. Likes Rayamanikyam liked this post
  12. #3888
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default


  13. #3889
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ട്വന്റി-20: ഒരുക്കങ്ങള്* വിലയിരുത്താന്* ന്യൂസീലന്*ഡ് ടീം മാനേജ്*മെന്റ് എത്തി



    കഴക്കൂട്ടം: ന്ത്യ-ന്യൂസീലന്*ഡ് ട്വന്റി-20 മത്സരത്തിനു മുന്നോടിയായി ഒരുക്കങ്ങള്* വിലയിരുത്താന്* ന്യൂസീലന്*ഡ് ടീം ഒഫീഷ്യലുകള്* തിരുവനന്തപുരത്തെത്തി. സ്റ്റേഡിയത്തിലെയും താമസിക്കുന്ന ഹോട്ടലിലെയും ഒരുക്കങ്ങളും സുരക്ഷാസംവിധാനങ്ങളും വിലയിരുത്താനാണ് സംഘം എത്തിയത്.

    ബുധനാഴ്ച രാവിലെ കാര്യവട്ടം ഗ്രീന്*ഫീല്*ഡിലെത്തിയ സംഘം പിച്ച്, ഡ്രസിങ് റൂം, ജിം എന്നിവ പരിശോധിച്ചു. സംവിധാനങ്ങള്* തൃപ്തികരമാണെന്ന് ടീം ഒഫീഷ്യല്*സ് പറഞ്ഞു. ടീമിന് താമസസൗകര്യം ഒരുക്കിയിരിക്കുന്ന കോവളം ലീലാഹോട്ടലും ഇവര്* സന്ദര്*ശിച്ചു.

    താമസസൗകര്യത്തിലും സംഘം തൃപ്തിയറിയിച്ചു. ന്യൂസീലന്*ഡ് ടീം മാനേജര്* മിഷീല്* സാന്*ഡല്*, സുരക്ഷാത്തലവന്* ഇയാന്* സ്*നേര്* എന്നിവരാണ് ന്യൂസീലന്*ഡ് ടീമിനെ പ്രതിനിധീകരിച്ച് എത്തിയത്.

    ഡി.ജി.പി. ലോക്*നാഥ് ബെഹ്*റ, തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മിഷണര്* പ്രകാശ് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി. നവംബര്* ഏഴിനാണ് ഇന്ത്യ ന്യൂസീലന്*ഡ് ട്വന്റി 20 മത്സരം.


    ബി.സി.സി.ഐ. ഓപ്പറേഷന്*സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അമിത്, കെ.സി.എ. സെക്യൂരിറ്റി കമ്മിറ്റി ചെയര്*മാന്* കാര്*ത്തിക് വര്*മ, കണ്*വീനര്* ജോണ്*സണ്*, സ്റ്റേഡിയം കമ്മിറ്റി കണ്*വീനര്* ജയന്*, കാര്യവട്ടം സ്*പോര്*ട്*സ് ഫെസിലിറ്റീസ് -ഇന്*-ചാര്*ജ് മുത്തണ്ണ, കെ.സി.എ. ജനറല്* മാനേജര്* രഞ്ജി തോമസ് എന്നിവര്* സംഘത്തോടൊപ്പമുണ്ടായിരുന്നു.







    Thula masathil thanne kali vekkanam !!!

  14. Likes Rayamanikyam liked this post
  15. #3890
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default




Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •