Page 49 of 50 FirstFirst ... 3947484950 LastLast
Results 481 to 490 of 491

Thread: 🚈 🚆 🚅 Indian Railways 🚂 🚂 🚉

  1. #481
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default


    ശബരി റെയില്* യാഥാര്*ഥ്യമാകും; ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ കേന്ദ്രത്തിന്റെ അംഗീകാരം

    കേരളത്തിലെ റെയിൽ വികസനത്തിന് പാത ഇരട്ടിപ്പിക്കലാണ് വേണ്ടതെന്ന് അശ്വിനി വൈഷ്ണവ് എക്സില്* കുറിച്ചു


    ന്യൂഡൽഹി: അങ്കമാലി ശബരി റെയിൽപാതക്ക് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കേരളത്തിലെ റെയിൽ വികസനത്തിന് പാത ഇരട്ടിപ്പിക്കലാണ് വേണ്ടതെന്ന് അശ്വിനി വൈഷ്ണവ് എക്സില്* കുറിച്ചു.
    മൂന്ന് പതിറ്റാണ്ട് കാലത്തെ കേരളത്തിന്റെ സ്വപ്നത്തിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. അങ്കമാലി മുതൽ എരുമേലി വരെയാണ് പദ്ധതി വിഭാവനം ചെയ്തത്. പ്രാരംഭഘട്ടം പിന്നിട്ടപ്പോൾ തന്നെ മുടങ്ങിപ്പോയ ശബരി റെയിൽപാതയ്ക്ക് ഭൂമി ഏറ്റെടുക്കലിന് തടസങ്ങൾ നീങ്ങിയതോടെ വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.

    അങ്കമാലി മുതൽ കാലടി വരെ എട്ട് കിലോമീറ്ററിൽ റെയിൽപാത പണിതിട്ടുണ്ടങ്കിലും, കാലടി - പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, മേഖലകളിൽ നിരവധി ഭൂവുടമകൾ മൂന്ന് പതിറ്റാണ്ടുകളായി ഭൂമി ക്രയവിക്രയം ചെയ്യാനാവാതെ ദുരിതത്തിലായിരുന്നു. ഇവിടങ്ങളിലെ സർവേ നടന്ന മേഖലകളിൽ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ഭൂമി ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്നത്. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാനത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും പങ്കെടുത്തു

  2. Sponsored Links ::::::::::::::::::::Remove adverts
  3. #482
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    നാഗര്*കോവില്*-തിരുവനന്തപുരം മൂന്നാം റെയില്*പ്പാത: സര്*വേക്ക് അനുമതിയായി



    തിരുവനന്തപുരം: ചരക്കുഗതാഗതത്തിനായി നിര്*മിക്കുന്ന നാഗര്*കോവില്*-തിരുവനന്തപുരം മൂന്നാം റെയില്*പ്പാതയുടെ സര്*വേക്ക് അനുമതിയായി.

    71 കിലോമീറ്റര്* വരുന്ന പാതയുടെ സര്*വേക്ക് ഒരു കിലോമീറ്ററിന് രണ്ടുലക്ഷംവീതം 1.42 കോടി രൂപയാണ് വകയിരുത്തിയത്. സ്വകാര്യ ഏജന്*സിക്കാണ് സാധ്യതാപഠനത്തിനുള്ള കരാര്* നല്*കുന്നത്. ഇതിനുള്ള ദര്*ഘാസ് തുടര്*ന്നു ക്ഷണിക്കും.

    ട്രാഫിക് സര്*വേ, യാത്രാമാര്*ഗം, വരുമാനത്തിന്റെ നിരക്ക് എന്നിവയടക്കം പദ്ധതിയുടെ പൂര്*ണവിവരം സര്*വേയില്* ഉള്*പ്പെടുത്തും. നിലവിലെ തിരുവനന്തപുരം സൗത്ത്, നെയ്യാറ്റിന്*കര, കുഴിത്തുറ, ഇരണിയല്*, നാഗര്*കോവില്* ടൗണ്* എന്നീ സ്റ്റേഷനുകളിലൂടെയാണ് മൂന്നാം പാതയും കടന്നുപോകുന്നത്.

    പാതയുടെ നിര്*മാണത്തിന് 567 ഹെക്ടര്* സ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കരമന നദി, നെയ്യാര്*, കുഴിത്തുറയാര്* എന്നിവയില്* മൂന്ന് പാലങ്ങള്*, 16 വലിയ പാലങ്ങള്*, 400ലേറെ ചെറിയ പാലങ്ങള്*, 30 മേല്*പ്പാലങ്ങള്*, 12 അടിപ്പാതകള്*, 40 ലെവല്*ക്രോസുകള്* എന്നിവ വേണ്ടിവരുമെന്നും കണക്കാക്കുന്നു.

    പാത ഇരട്ടിപ്പിക്കല്* അവസാനഘട്ടത്തിലേക്ക്

    കന്യാകുമാരി-തിരുവനന്തപുരം റെയില്*പ്പാതയുടെ ഇരട്ടിപ്പിക്കല്* ജോലി അന്ത്യഘട്ടത്തിലേക്കു കടക്കുകയാണ്. കന്യാകുമാരിമുതല്* നാഗര്*കോവില്* ടൗണ്* സ്റ്റേഷന്*വരെ പാത ഇരട്ടിപ്പിക്കല്* പൂര്*ത്തിയായി. രണ്ടാംഘട്ടത്തില്* നാഗര്*കോവില്*-ഇരണിയല്* റൂട്ടിലെ ജോലികള്* ഡിസംബറില്* പൂര്*ത്തിയാകുമെന്നാണ് കരുതുന്നത്. കുഴിത്തുറയില്*നിന്ന് പാറശ്ശാലയിലേക്കുള്ള ഇരട്ടിപ്പിക്കല്* ജോലികള്* ഉടന്* ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് നേമംവഴി പാറശ്ശാലയിലേക്കുള്ള പാതയുടെ സ്ഥലമെടുപ്പും ചില സ്ഥലങ്ങളിലെ നിര്*മാണവും പുരോഗമിക്കുകയാണ്.

  4. #483
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    കേരളത്തില്* മൂന്നും നാലും പാതകള്* വരും, പരിഗണനയിലെന്ന് കേന്ദ്ര റെയില്*വേ മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്*വേ ലൈനുകള്* (railway lines)ഉടന്* തന്നെ യാഥാര്*ത്ഥ്യമായേക്കുമെന്ന് കേന്ദ്ര റെയില്*വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്*വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്*, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി എക്*സിലൂടെ അറിയിച്ചതാണിത്.

    'വടക്ക് നിന്ന് തെക്കന്* കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്* കേന്ദ്ര റെയില്*വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതുവഴി യാത്രക്കാര്*ക്കും ചരക്കുകള്*ക്കും റെയില്* മാര്*ഗം കൂടുതല്* ഉപയോഗിക്കാന്* കഴിയും.' കേന്ദ്ര റെയില്*വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്*സില്* കുറിച്ചു.

    Hon’ble PM @narendramodi Ji has increased Kerala’s railway budget from average ₹372 Cr (2009–14) to ₹3,042 Cr in FY 2025-26.

    We are working on 3rd and 4th line from North to South Kerala, so that both passengers and cargo can move by rail.

    Discussed key projects with… pic.twitter.com/zYy5THcc2E
    — Ashwini Vaishnaw (@AshwiniVaishnaw) June 3, 2025

    പുതിയ റെയില്*വേ മേല്*പ്പാലങ്ങളുടെയും അണ്ടര്* ബ്രിഡ്ജുകളുടെയും നിര്*മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രിയും അശ്വിനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയില്* ചര്*ച്ചയായി. മുന്* യുപിഎ സര്*ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയായിരുന്ന കേരളത്തിന്റെ റെയില്*വേ ബജറ്റ് 2025-26 സാമ്പത്തിക വര്*ഷത്തില്* 3,042 കോടി രൂപയായി വര്*ദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി എക്സ് പോസ്റ്റില്* ചൂണ്ടിക്കാട്ടി.

    സെമി ഹൈസ്പീഡ് റെയില്* പദ്ധതിയായ സില്*വര്* ലൈനിനായുള്ള സംസ്ഥാന സര്*ക്കാരിന്റെ നിര്*ദ്ദേശത്തില്* താല്*പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്* കെ-റെയില്* കോര്*പ്പറേഷന്* മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്* കഴിയില്ലെന്നാണ് കേന്ദ്ര റെയില്*വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്*ന്ന് ഇ ശ്രീധരന്റെ ബദല്* നിര്*ദ്ദേശം പരിശോധിക്കാന്* സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

    ''ഇ ശ്രീധരന്റെ നിര്*ദ്ദേശം കഴിഞ്ഞ ഫെബ്രുവരിയില്* കേന്ദ്രത്തിന് മുന്നില്* സമര്*പ്പിച്ചു. എന്നാല്* അവര്* ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിര്*ദേശത്തില്* ഉടന്* തന്നെ അന്തിമ തീരുമാനം മെട്രോമാന്* ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസര്*ക്കാര്* വ്യക്തമാക്കിയിട്ടുണ്ട്.'' മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് പറഞ്ഞു.

    തന്റെ നിര്*ദ്ദേശത്തെക്കുറിച്ച് കേന്ദ്രത്തില്* നിന്ന് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇ ശ്രീധരന്* ദി ന്യൂ ഇന്ത്യന്* എക്*സ്പ്രസിനോട് പറഞ്ഞു. ''സില്*വര്* ലൈന്* നിര്*ദ്ദേശത്തിന് കേന്ദ്രം അനുമതി നല്*കിയിട്ടില്ലാത്തതിനാല്*, എന്റെ നിര്*ദ്ദേശവുമായി മുന്നോട്ട് പോകാന്* സംസ്ഥാനം അനുകൂലമാണെന്ന് തോന്നുന്നു,'' എന്നും ഇ ശ്രീധരന്* കൂട്ടിച്ചേര്*ത്തു.

  5. #484
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    തത്കാല്* ടിക്കറ്റ് ബുക്കിങ്: ചിലത് മാറും, ചിലത് മാറില്ല; ജൂലായ് ഒന്നുമുതല്* പ്രധാന മാറ്റങ്ങള്*



    കണ്ണൂര്*: തീവണ്ടി തത്കാല്* ടിക്കറ്റ് ബുക്കിങ്ങില്* ആധാറും ഒടിപിയുമായി ബന്ധപ്പെട്ട് ജൂലായ് ഒന്നുമുതല്* റെയിൽവേ പ്രധാന മാറ്റങ്ങള്* വരുത്തുന്നു. ഓണ്*ലൈനിലും റിസര്*വേഷന്* കൗണ്ടറുകളിലും ഈ മാറ്റം വരും. തുടരുന്ന നിയമങ്ങളും നമുക്ക് അറിയാം


    മാറ്റങ്ങള്*:


    • ജൂലായ് ഒന്നു മുതല്* ആധാര്* ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കള്*ക്ക് മാത്രമെ ഐആര്*സിടിസി വെബ്*സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാല്* ടിക്കറ്റ് ബുക്ക് ചെയ്യാന്* സാധിക്കു.
    • ജുലായ് 15 മുതല്* തത്കാല്* ബുക്കിങിന് ആധാര്* അടിസ്ഥാനമാക്കിയുള്ള ഒടിപി നിര്*ബന്ധമാക്കും.
    • റെയില്*വേയുടെ പിആര്*എസ് കൗണ്ടറുകള്* വഴിയും അംഗീകൃത ഏജന്റുമാര്* വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 15 മുതല്* ഒടിപി വെരിഫിക്കേഷന്* നിര്*ബന്ധം.
    • അംഗീകൃത ടിക്കറ്റിങ് ഏജന്റുമാര്*ക്ക് എസി ക്ലാസുകള്*ക്ക് രാവിലെ 10 മുതല്* 10.30 വരെയും നോണ്*-എസി ക്ലാസുകള്*ക്ക് രാവിലെ 11 മുതല്* 11.30 വരെയും തത്കാല്* ടിക്കറ്റുകള്* ബുക്ക് ചെയ്യാന്* അനുവാദമില്ല.


    തത്കാലും ഡിജിറ്റലാകും

    റെയില്*വേ കൗണ്ടറുകളില്* തത്കാല്* ടിക്കറ്റിന് പണം അടയ്ക്കാൻ കമേഴ്*സ്യല്* ഉദ്യോഗസ്ഥരുടെ ആപ്പില്* ക്യൂ ആര്* കോഡ് സ്*കാന്* ചെയ്യണം. തത്കാല്* ടിക്കറ്റ് സമയം പണം കൈപ്പറ്റുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ വാക്കാൽ നിര്*ദേശം നൽകി. സ്റ്റേഷന്* കൗണ്ടറുകളിൽ ഈ നിർദേശം പാലിക്കാന്* തുടങ്ങി. തത്കാല്* അടക്കം കൗണ്ടറിലെ റിസര്*വേഷന്* ടിക്കറ്റ് ഇടപാടുകള്* പൂര്*ണമായും ഡിജിറ്റലാക്കാന്* റെയില്*വേ മാറുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

    തുടരുന്നവ:


    • വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പ് തത്കാല്* ടിക്കറ്റ് നല്*കും.
    • ഒരു പിഎന്*ആര്* നമ്പറില്* നാല് താത്കാല്* യാത്രാ ടിക്കറ്റുകള്* ബുക്ക് ചെയ്യാം.
    • സമയം മാറില്ല. രാവിലെ 10 മണിക്ക് എ.സി തത്കാല്* ബുക്കിങ് തുടങ്ങും. 11 മണിക്ക് സ്ലീപ്പര്* തത്കാലും.
    • ഒരു കോച്ചിലെ ആകെ ബര്*ത്തിന്റെ ശരാശരി 10 ശതമാനമാണ് തത്കാല്* ടിക്കറ്റിലേക്ക് മാറ്റി വെക്കുക.
    • ഉറപ്പായ(കണ്*ഫേംഡ്) തത്കാല്* ടിക്കറ്റ് റദ്ദാക്കിയാല്* റീഫണ്ട് ലഭിക്കില്ല.
    • വെയ്റ്റിങ് ലിസ്റ്റില്* റദ്ദാക്കല്* നിരക്ക് കഴിച്ച് ലഭിക്കും.
    • കൗണ്ടര്* ടിക്കറ്റ് റദ്ദാക്കിയാല്* തുക വാങ്ങേണ്ടത് സ്റ്റേഷനില്* നിന്ന്. ഓണ്*ലൈൻ ടിക്കറ്റ് ആണെങ്കിൽ തുക അക്കൗണ്ടില്* വരും.



  6. #485
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    റെയിൽവേ സ്റ്റേഷൻ കൂടുതൽ 'സേഫ്' ആകും; 117 സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ മധ്യറെയിൽവേ


    റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന പാനിക് ബട്ടൻ , വലത് പ്രതീകാത്മക ചിത്രം

    മുംബൈ: അത്യാഹിതങ്ങളോ അസ്വാഭാവിക സംഭവങ്ങളോ ഉണ്ടായാൽ നേരിടാൻ മധ്യറെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ചു തുടങ്ങി. മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം ഒരുപാനിക് ബട്ടൺ സ്ഥാപിച്ചു. മധ്യറെയിൽവേയുടെ മെയിൻ, ഹാർബർ ലൈനുകളിലെ 117 റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.

    അപകടങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ യാത്രക്കാർക്ക് റെയിൽവേ ജീവനക്കാർ, റെയിൽവേ പ്രൊട്ടക്*ഷൻ ഫോഴ്സ് (ആർപിഎഫ്), കൺട്രോൾ റൂമുകൾ എന്നിവയെ വിവരം അറിയിക്കാൻ ഇത് സഹായിക്കുമെന്ന് റെയിൽവേ പറയുന്നു.

    2023-ൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ നടപടികൾ മുന്നോട്ടുപോയില്ല. ജൂൺ ഒൻപതിന് മുംബ്രയിൽ നടന്ന ലോക്കൽ ട്രെയിൻ ദുരന്തത്തെത്തുടർന്ന് ഇപ്പോൾ ഇത് നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനം. മധ്യറെയിൽവേയുടെ പ്രധാന തുറമുഖപാതകളിൽ റെയിൽ ടെൽകോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (ആർസിഐഎൽ) പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മധ്യറെയിൽവേ വക്താവ് പറഞ്ഞു. ബൈക്കുള, ചിഞ്ച്പോക്ലി, കറിറോഡ്, മുളുണ്ട്, ഡോക്ക്*യാർഡ് റോഡ്, കോട്ടൺ ഗ്രീൻ എന്നിവ പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുള്ള ചില സ്റ്റേഷനുകളാണെന്ന് റെയിൽവേ വ്യക്തമാക്കി.

    അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വേഗത്തിൽ വിവരം അറിയിക്കാൻ കഴിയുന്നതരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ, ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷൻ ജീവനക്കാർക്കും ഒരു അലേർട്ട് അയയ്ക്കും. കൂടാതെ സിസിടിവി ദൃശ്യങ്ങൾ വഴി അവർക്ക് സാഹചര്യം വിലയിരുത്തി ഉടനടി സഹായം നൽകാനോ ആവശ്യമായ നടപടി സ്വീകരിക്കാനോ കഴിയുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.

    ഈ സൗകര്യം ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെങ്കിലും ട്രെയിനുകൾക്കുള്ളിലെ അലാറം ചെയിൻ സംവിധാനത്തിന് സമാനമാണിതെന്ന് റെയിൽവേ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ട്രെയിൻ കോച്ചുകളിൽനിന്ന് വ്യത്യസ്തമായി, എല്ലാ റെയിൽവേ സ്റ്റേഷനുകളിലും എല്ലാഭാഗങ്ങളിലും സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ ഏത് പ്രവർത്തനവും നിരീക്ഷിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞു.

  7. #486
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    ട്രാക്കുകള്* സജ്ജമാവുന്നു, ഇനി തീവണ്ടി 130 കി.മീ വേഗത്തിൽ ഓടും; വേഗപരിശോധന നടത്തി



    കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേ പ്രവൃത്തി വേഗത്തിലാക്കുന്നു. കേരളത്തിൽ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി. ഷൊർണൂർ-കോഴിക്കോട് ഉടൻ 130-ലേക്ക് എത്തും. ഷൊർണൂർ-മംഗളൂരു പാതയിൽ പാളങ്ങളുടെ ഉറപ്പും ഘടനയും പരിശോധിക്കുന്ന ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം (ഒഎംഎസ്) വാഹനം മുഖേന വേഗപരിശോധന നടത്തി.

    തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) രണ്ടു സെക്ഷനിലും അടിസ്ഥാനവേഗം 110 ആയി. ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനിൽ 95.9 ശതമാനവും തിരുവനന്തപുരത്ത്* 91.3 ശതമാനവുമാണ്* സമയകൃത്യത. ഇത് നൂറിലെത്തിക്കാനാണ് ശ്രമം.

    വേഗം കൂട്ടാൻ നടപ്പാക്കുന്ന പ്രവൃത്തികൾ

    * പാളങ്ങളിൽ മൂന്നാം സിഗ്നൽ (ഡബിൾ ഡിസ്റ്റന്റ്) പ്രവൃത്തി.

    * ലൂപ്പ് ലൈനിൽ വേഗവർധനയ്ക്ക് (30 കിമീയിൽനിന്ന് 50 കിമീ) തിക്ക് വെബ് സ്വിച്ച് (ടിഡബ്ല്യുഎസ്) സ്ഥാപിക്കുന്നു

    *പാളംമാറ്റൽ- 13 മീറ്റർ ചെറുപാളങ്ങൾക്ക് പകരം കാൽ കിലോമീറ്ററോളം (260 മീറ്റർ) നീളമുള്ള ഒറ്റപ്പാളം. ഉരുക്ക് പാളത്തിന്റെ ഭാരം ഒരുമീറ്ററിന് 60 കിലോ. നിലവിൽ 52 കിലോ.

    * വളവ് നിവർത്തൽ-ഷൊർണൂർ-മംഗളുരു സെക്ഷനിൽ (307 കിമീ) 288 വളവുകൾ. തിരുവനന്തപുരം-ഷൊർണൂർ പാതയിൽ 76 ചെറിയ വളവുകൾ. പ്രവൃത്തി തുടങ്ങി. ചിലത് രൂപരേഖയിൽ.

    വേഗം കുറയുന്നിടത്ത് ശ്രദ്ധ

    * കേരളത്തിൽ ഏറ്റവും വേഗക്കുറവുള്ള എറണാകുളം ജങ്*ഷൻ-വള്ളത്തോൾ നഗർ റെയിൽ ഇടനാഴിയിൽ (103 കിലോമീറ്റർ) ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം പുരോഗമിക്കുകയാണ്. ഇതു സജ്ജമായാൽ വണ്ടികൾ പിടിച്ചിടില്ല. തീവണ്ടികളുടെ ഇടവേള പരമാവധി കുറയും.

    * കുറ്റിപ്പുറം-പള്ളിപ്പുറം സെക്ഷനിൽ നിലവിലുള്ള വേഗം. 85-90 കിമീ. തടസ്സം വളവ്. നികത്താൻ നിർദേശം.

    * അമ്പലപ്പുഴ-എറണാകുളം (ആലപ്പുഴ വഴി) ഒറ്റലൈൻ (70 കിമീ). വണ്ടി പിടിച്ചിടുന്നു. പ്രവൃത്തി വേഗത്തിൽ.

    നിലവിലെ വേഗം

    റെയിൽ റൂട്ട്- കിലോമീറ്റർ - വേഗം(കിമീ)
    തിരുവനന്തപുരം-കായംകുളം - 105 - 110
    കായംകുളം-എറണാകുളം - 100 - 110(ആലപ്പുഴ വഴി)
    കായംകുളം-എറണാകുളം - 115 - 100(കോട്ടയം വഴി)
    എറണാകുളം-ഷൊർണൂർ - 107 - 80
    ഷൊർണൂർ-കോഴിക്കോട് - 86 - 110
    കോഴിക്കോട്-മംഗളൂരു - 221 - 110

  8. #487
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ, നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് ബാധകമാവില്ല



    ചെന്നൈ*\ കണ്ണൂർ: തീവണ്ടിയാത്രാ നിരക്കുവർധന ജൂലായ് ഒന്നിന് നിലവിൽവരുമെന്ന് റെയിൽവേ അറിയിച്ചു. അഞ്ചുവർഷത്തിനുശേഷമാണ്* നിരക്കു കൂടുന്നത്. മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും.


    ഓർഡിനറി തീവണ്ടികളുടെ നോൺ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വർധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല. നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് നിരക്കുവർധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകൾക്ക് വർധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസർവേഷൻ നിരക്കോ സൂപ്പർഫാസ്റ്റ് സർച്ചാർജോ കൂടില്ല.

    തത്കാൽ ഉൾപ്പെടെ ഓൺലൈനായി ടിക്കറ്റെടുക്കാൻ ഇനി ആധാർ ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ജൂലായ് 15 മുതൽ ഇതിന്* ആധാർ അധിഷ്ഠിത ഒടിപി നിർബന്ധമാക്കും.



  9. #488
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    അനിശ്ചിതത്വത്തിൽ നൂറിലേറെ റെയിൽവേ മേല്*പ്പാലങ്ങൾ; സ്ഥലം ഏറ്റെടുത്തു നല്*കേണ്ടത് സംസ്ഥാന സര്*ക്കാര്*



    കണ്ണൂർ: റെയിൽവേ അനുമതിനൽകിയ 137 റോഡ്* മേൽപ്പാലപദ്ധതികളിൽ പ്രവൃത്തിനടക്കുന്നത് 20-ൽത്താഴെമാത്രം. പത്തുവർഷംമുൻപ് അനുമതിലഭിച്ച മേൽപ്പാലങ്ങൾവരെ നിർമാണം മുടങ്ങിക്കിടക്കുകയാണ്. രൂപരേഖ തയ്യാറാക്കാത്തതും ഭൂമിയേറ്റെടുക്കാത്തതുമാണ് പ്രധാന തിരിച്ചടി. ഇവ രണ്ടും ചെയ്യേണ്ടത് സംസ്ഥാനസർക്കാരാണ്.

    റെയിൽവേ 100 ശതമാനം സഹായധനം വാഗ്*ദാനംചെയ്ത 39 പുതിയ റോഡ് മേൽപ്പാലങ്ങൾവരെ (ആർഒബി) ഇക്കൂട്ടത്തിലുണ്ട്. പ്രവൃത്തി അനിശ്ചിതമായി നീളുമ്പോൾ ആംബുലൻസടക്കമുള്ള വാഹനങ്ങൾ റെയിൽവേ ഗേറ്റിലെ ക്യൂവിൽ നിർത്തിയിടേണ്ട അവസ്ഥയാണ്.

    പ്ലാൻ അംഗീകാരംലഭിച്ചിട്ടും പ്രവൃത്തി തുടങ്ങാത്തവയാണ് 50 മേൽപ്പാലങ്ങൾ. 37 എണ്ണത്തിൽ പ്ലാൻ സമർപ്പിച്ചിട്ടുപോലുമില്ല. കേരള റെയിൽ ഡിവലപ്*മെന്റ് കോർപ്പറേഷനാണ് (കെആർഡിസിഎൽ) മേൽപ്പാലനിർമാണച്ചുമതല. നിർമാണച്ചെലവ് പൂർണമായും റെയിൽവേ വഹിക്കുന്ന പദ്ധതിയിൽ, ഭൂമി സർക്കാർ ഏറ്റെടുത്ത് *നൽകണം. അതിന്റെ വില റെയിൽവേ നൽകും. 50:50 പദ്ധതിയുടെ പ്രവൃത്തിക്ക് അതിന്റെ സ്ഥലം പണംമുടക്കി ഏറ്റെടുത്ത് നൽകേണ്ടതും സംസ്ഥാനസർക്കാരാണ്.

    സംയുക്ത സ്ഥല പരിശോധനകൾ, സാധ്യതാ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ച് അംഗീകരിക്കുന്ന പ്ലാൻ അംഗീകാരം (ജിഎഡി-ജനറൽ അറേഞ്ച്*മെന്റ് ഡ്രോയിങ്) പൂർത്തിയാകാതെ പല മേൽപ്പാലങ്ങളുമുണ്ട്. ചിലത് ടെൻഡറിലേക്ക് നീങ്ങി. ചിലതിന്റെ മണ്ണുപരിശോധന നടക്കുന്നു. റെയിൽവേഭാഗം പൂർത്തിയാക്കിയ ഡിപ്പോസിറ്റ് പ്രവൃത്തികളും കൂട്ടത്തിലുണ്ട്. സിൽവർലൈൻ, മൂന്നാംപാത വരുന്നതിന്റെ ഭാഗമായി പ്ലാൻ അംഗീകാരം പാതിയിലായ പ്രവൃത്തികളുമുണ്ട്.

    കണ്ണൂർ ജില്ലയിൽ 13 റോഡ് മേൽപ്പാലങ്ങളുടെ പ്രവൃത്തിയിൽ ഒന്നുമാത്രമാണ് പൂർണപ്രവൃത്തിയിലേക്ക് (കൊടുവള്ളി) എത്തിയത്. ഭൂവുടമകളിൽനിന്ന് 124 സെന്റാണ് കൊടുവള്ളിയിൽ ഏറ്റെടുത്തത്.

    കാസർകോട് ജില്ലയിലെ മൂന്നുപ്രവൃത്തികളിൽ ഭൂമി കിട്ടാത്തതിനാൽ നിർമാണം തുടങ്ങിയിട്ടില്ല.

    പണി നീങ്ങാത്തവ മുൻപ്* റെയിൽവേ കൈവിട്ടു

    പണി ഒരിഞ്ചുപോലും നീങ്ങാത്ത റോഡ് മേൽപ്പാലനിർമാണം റെയിൽവേ ഉപേക്ഷിച്ചിരുന്നു. *2015-16 കാലയളവുമുതൽ റെയിൽവേ അനുമതി നൽകിയ പദ്ധതിയിൽ ഉൾപ്പെട്ടവയാണ് ഉപേക്ഷിച്ചത്. സംസ്ഥാനസർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകാത്തതായിരുന്നു പ്രശ്നം. പിന്നീട് അത്യാവശ്യപദ്ധതിയുടെ പട്ടികയിൽപ്പെടുത്തി ചില റോഡ് മേൽപ്പാലങ്ങൾ നിലനിർത്തി.

    സ്ഥലമെടുപ്പിന് പ്രത്യേകം യൂണിറ്റ്

    സ്ഥലം ഏറ്റെടുപ്പിന് ജില്ലകളിൽ ഓരോ പദ്ധതിക്കും ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യൂണിറ്റുണ്ട്. അവർക്കാണ് അതിന്റെ ചുമതലയെന്ന്* റവന്യൂ മന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു.

  10. #489
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    കേരളത്തിലുള്ളത് അടിപൊളി റെയിൽവേ, ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും; കേന്ദ്ര റെയിൽവേ മന്ത്രി


    കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


    മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കും. അങ്കമാലി – ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നല്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ പറഞ്ഞു. ഉടൻ തന്നെ റെയിൽവേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

    ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും. എറണാകുളം – കായംകുളം പാതയും കായംകുളം തിരുവനന്തപുരം പാതയും വികസിപ്പിക്കും. കേരളത്തിന് വന്ദേഭാരത്* ട്രെയിൻ കിട്ടില്ല എന്ന് ചിലർ പ്രചരിപ്പിച്ചു. എന്നാൽ രണ്ട് വന്ദേഭാരത് സർവീസുകൾ ഇപ്പോൾ കേരളത്തിലുണ്ടെന്നും കേരളത്തിനെ വലിയ ഐടി ഹബ്ബ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

  11. #490
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,039

    Default

    കൊച്ചിയുടെ 'സമൃദ്ധി' ഇനി കേരളത്തിലെ ട്രെയിനുകളിലും


    ‘സമൃദ്ധി’@കൊച്ചിയിൽ ഭക്ഷണം പാക്ക് ചെയ്യുന്ന ജീവനക്കാർ, പ്രതീകാത്മകചിത്രം

    കൊച്ചി: കുറഞ്ഞ നിരക്കില്* ഭക്ഷണം നല്*കി ഹിറ്റായ സമൃദ്ധി@കൊച്ചിയുടെ ഭക്ഷണം ഇനി കേരളത്തിലെ തീവണ്ടികളിലും. കുറഞ്ഞ നിരക്കില്* സ്വാദുള്ള ഭക്ഷണം നല്*കിവന്നിരുന്ന കുടുംബശ്രീ യൂണിറ്റായ സമൃദ്ധി@കൊച്ചിയുടെ പ്രവര്*ത്തനം ഇനി ഇന്ത്യന്* റെയില്*വേ കാറ്ററിങ് ആന്*ഡ് ടിക്കറ്റിങ് കോര്*പ്പറേഷന്* (ഐആര്*സിടിസി) പട്ടികയിലും. ആദ്യഘട്ടമായി ജനശതാബ്ദി, ഇന്റര്*സിറ്റി, പരശുറാം എന്നീ ട്രെയിനുകളിലാണ് ഭക്ഷണം നല്*കുന്നത്. സമൃദ്ധി@കൊച്ചിയുടെ നാലാം വാര്*ഷികത്തിലാണ് പുതിയ ചുവടുവെപ്പ്

    ഓരോ വിഭവത്തിനും കൃത്യമായ അളവ്

    മൂന്നുനേരത്തെ ഭക്ഷണത്തിനാണ് സമൃദ്ധിക്ക് കരാര്* ലഭിച്ചത്. കേരളത്തിന്റെ തനതുരുചിയും മേന്മയുമുള്ള പച്ചക്കറിവിഭവങ്ങളും പാക്കിങ്ങുമാണ് പ്രധാനമായും ഐആര്*സിടിസി നിഷ്*കര്*ഷിച്ചിരുന്നത്. തലേദിവസം ഐആര്*സിടിസി നല്*കുന്ന ഓര്*ഡറുകള്* പ്രകാരം എറണാകുളം നോര്*ത്ത്, സൗത്ത് റെയില്*വേ സ്റ്റേഷനുകളില്* ഭക്ഷണം എത്തിച്ചുനല്*കും.

    ഓരോ വിഭവത്തിനും കൃത്യമായ അളവുകളുണ്ട്. തുടക്കമായതുകൊണ്ട് ലഭിക്കുന്ന ഓര്*ഡറുകള്* പ്രകാരമാണ് വരുമാനം. ഐആര്*സിടിസിയില്* ടിക്കറ്റ് ബുക്കിങ് നടത്തുമ്പോള്*ത്തന്നെ സമൃദ്ധിയുടെ ഭക്ഷണവും ബുക്ക് ചെയ്യാനുള്ള ഓണ്*ലൈന്* സംവിധാനത്തിലേക്ക് വൈകാതെ വരുമെന്ന് സമൃദ്ധി @കൊച്ചി സിറ്റി പ്രോജക്ട് ഓഫീസര്* ഫിലിന്* പി. ജെയിംസ് പറഞ്ഞു.

    മേയ് 14-ന് വന്ദേഭാരത് ട്രെയിനുകളില്* പഴകിയ ഭക്ഷണം നല്*കുന്നത് കണ്ടെത്തിയിരുന്നു. ഇതോടെയാണ് വൃത്തിയായി ഭക്ഷണം നല്*കുന്ന പുതിയ കാറ്ററിങ് യൂണിറ്റുകള്*ക്കായുള്ള അന്വേഷണം ഐആര്*സിടിസി ആരംഭിച്ചത്. സമൃദ്ധിയെക്കുറിച്ച് കേട്ടറിഞ്ഞ്, ഐആര്*സിടിസിയുടെ ഉന്നതോദ്യോഗസ്ഥ സംഘം ഡല്*ഹിയില്*നിന്ന് എത്തി എറണാകുളം നോര്*ത്തിലെ സമൃദ്ധിയുടെ ഊട്ടുപുരയും അടുക്കളയും പരിശോധിച്ചിരുന്നു. ഈ ഊട്ടുപുരയിലാണ് ഐആര്*സിടിസിക്കു വേണ്ടിയും ഭക്ഷണം തയ്യാറാക്കുന്നത്.


    ട്രെയിനില്* സമൃദ്ധി നല്*കുന്ന ഭക്ഷണങ്ങള്*

    വെജ് മീല്* (വില 50 രൂപ) - റൈസ് 150 ഗ്രാം, പൊറോട്ട 2 എണ്ണം 100 ഗ്രാം, വെജിറ്റബിള്* മിക്*സ് 100 ഗ്രാം, തൈര് 80 ഗ്രാം, അച്ചാര്* 12 ഗ്രാം, സ്പൂണ്*

    വെജ് മീല്* ഫുള്* (55 രൂപ) - റൈസ് 300 ഗ്രാം, സാമ്പാര്* 150 ഗ്രാം, വെജിറ്റബിള്* മിക്*സ് 100 ഗ്രാം, തൈര് 80 ഗ്രാം, അച്ചാര്* 12 ഗ്രാം, സ്പൂണ്*

    വെജ് ബിരിയാണി (60 രൂപ) - വെജ് ബിരിയാണി 350 ഗ്രാം (70 ഗ്രാം പച്ചക്കറി), അച്ചാര്* 10-12 ഗ്രാം, റൈത്ത 100 ഗ്രാം, സ്പൂണ്*

    മുട്ട ബിരിയാണി (65 രൂപ) - മുട്ട രണ്ടെണ്ണം, ബിരിയാണി 350 ഗ്രാം, അച്ചാര്* 10-12 ഗ്രാം, റൈത്ത 100 ഗ്രാം, സ്പൂണ്*

    ചിക്കന്* ബിരിയാണി (70 രൂപ) - ചിക്കന്* ബിരിയാണി 350 ഗ്രാം (ചിക്കന്* 100 ഗ്രാം), അച്ചാര്* 10-12 ഗ്രാം, റൈത്ത 100 ഗ്രാം, സ്പൂണ്*

    ഇഡ്ഡലി വട (30 രൂപ) - ഇഡ്ഡലി രണ്ടെണ്ണം 100 ഗ്രാം, ഉഴുന്നുവട രണ്ടെണ്ണം 60 ഗ്രാം, ചട്ണി 50 ഗ്രാം, സാമ്പാര്* 100 എംഎല്*, സ്പൂണ്*

    സമൃദ്ധിയുടെ തുടക്കം

    വിശപ്പുരഹിത നഗരം ലക്ഷ്യമിട്ട് കൊച്ചി കോര്*പ്പറേഷന്* ആരംഭിച്ച പദ്ധതിയാണ് സമൃദ്ധി@ കൊച്ചി. 2021 ഒക്ടോബറില്* 20 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണുനല്*കിക്കൊണ്ട് എറണാകുളം പരമാര റോഡില്* കുടുംബശ്രീയുടെ സഹകരണത്തോടെയായിരുന്നു തുടക്കം. അടുത്തിടെ ഗ്രേറ്റര്* കൊച്ചിന്* ഡിവലപ്മെന്റ് അതോറിറ്റിയുടെ (ജിസിഡിഎ) കടവന്ത്രയിലുളള ആസ്ഥാന മന്ദിരത്തില്* ആദ്യ കാന്റീനും പ്രവര്*ത്തനം തുടങ്ങി.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •