SPOILER ALERT! കഥാ ഭാഗങ്ങൾ പരാമർശിക്കുന്നുണ്ട്
മലയാളത്തിലെ ക്ലീഷേകളെ കളിയാക്കുന്ന ആ സ്പൂഫ് മൂവി നിങ്ങളെല്ലാം കരുതുന്ന പോലെ 'ചിറകൊടിഞ്ഞ കിനാവുകൾ ' അല്ല ...
ആ മൂവി , നമ്മുടെ ലൈലാ ഓ ലൈലയാണ് ....
അതിനുള്ള കാരണങ്ങൾ അനവധിയാണ് ....
കേവലം ഒരു എക്സ്പോർട്ടിങ് കമ്പനിയിലെ വെറുമൊരു എക്സിക്യൂട്ടീവ് ആയ ലാലേട്ടന്റെ കഥാപാത്രം സഞ്ചരികുന്നത് പക്ഷെ ബി എം ഡബ്ലിയൂ....
ഓഫീസിൽ പോകുമ്പോഴും ഇടിക്കാൻ പോകുമ്പോഴും, കൊല്ലാൻ പോകുമ്പോഴുമെല്ലാം ഓവർ കോട്ട് നിർബന്ധം...
ലാലേട്ടന്റെ നായികമാരായി അമലാ പോലും , രമ്യാ നമ്പീശനും വരുന്നിടത്ത് തുടങ്ങുന്നു ആ സ്പൂഫിങ്ങ് ...
ഒരു അന്താരാഷ്ട്രാ കുറ്റവാളിയെ പിടിക്കാനുണ്ടായിരുന്നത് കൊണ്ട് , സ്വന്തം കല്യാണത്തിനു പോലും കൃത്യ സമയത്ത് എത്താൻ കഴിയുന്നില്ല നമ്മുടെ നായകന് ...
എന്തിന്.... എവിടെയാണ് കല്യാണം നടക്കുന്നത് എന്ന് പോലും കൃത്യമായി അറിയില്ല അദേഹത്തിന്...
പഴയകാല ചിത്രങ്ങളിലെ ജോസ് പ്രകാശിന്റെ കൊള്ള സങ്കേതത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് അദ്ധേഹത്തിന്റെ ഓഫീസിന്റെ സെറ്റപ്പ് ...
ഇതിലൂടെ ചിത്രത്തിന്റെ അണിയറക്കാർ ജോസ് പ്രകാശിനെ വരെ ട്രോളിയിരിക്കുകയാണ് ...
"ഞാൻ ഇടിക്കുന്നതിനൊപ്പിച്ച് ഒന്ന് മുതൽ പതിനഞ്ചു വരെ എണ്ണൂ" എന്ന് പറയുന്നതിലൂടെ ആറാം തമ്പുരാനെയും നിർദാക്ഷിണ്യം പരിഹസിച്ചിരിക്കുകയാണ് ഇവിടെ ...
ഒരു ക്ലൂ പോലുമില്ലാതെ പാസ്സ്വേർഡ് കണ്ടെത്തുന്നതിലൂടെ ചിറകൊടിഞ്ഞ കിനാവിലെ ട്രോളിങ്ങിനെ വരെ ട്രോൾ ചെയ്തിരിക്കുകയാണ് ലൈല ....
അന്താരാഷ്ട്രാ ഭീകരന്റെ മുന്നിലേക്ക് ചന്തിയിൽ തോക്കും വെച്ച് പുറം തിരിഞ്ഞു നിൽക്കുന്നതിലൂടെ , ഇന്ത്യൻ സിനിമയിലാകമാനമുള്ള തീവ്രവാദ മണ്ടത്തരങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നില്ക്കുകയാണ് ഈ ചിത്രം ...
കൂട്ടം കൂടിയിരുന്ന് , closed circuit tv യിലൂടെ ഭീകരന്റെ നീക്കങ്ങളെ സശ്രദ്ധം വീക്ഷിക്കുന്ന കമാൻഡോകളെ കബളിപ്പിച്ചു, കൃത്യമായി ഒരുക്കി വെച്ച പഴുതിലൂടെ ഭീകരൻ രക്ഷപ്പെടുന്ന രംഗത്തിലും , മുറ്റി നിൽക്കുന്ന പരിഹാസം കാണാം ...
സലാം കാശ്മീരിൽ , അതിർത്തിയിൽ പോയിരുന്നു id ഹാക്ക് ചെയ്യുന്ന രംഗത്തെ തന്നെ ട്രോൽ ചെയ്യുന്നു ഇവിടെ ....
പാലത്തിനു മുകളിലൂടെ കാറോടിച്ചു വെള്ളത്തിൽ വീഴ്ത്തി , എന്നിട്ട് അവിടൊരു ഡെഡ് ബോഡി കൊണ്ടിട്ട് വില്ലൻ രക്ഷപ്പെടുന്ന സ്ഥിരം സീനുകളെയും, മികച്ചൊരു സ്പൂഫ് രംഗത്തോടെ കളിയാക്കുന്നുണ്ട് ചിത്രത്തിൽ ....
പത്തു മുപ്പതു വർഷം സർവീസുള്ള സത്യരാജിന്റെ കഥാപാത്രം , ലാലേട്ടൻ വന്നു 'ഡെഡ് ബോഡികൾ' DNA ടെസ്റ്റിനയക്കണം എന്ന് പറയുന്നത് വരെ കാത്തു നിൽക്കുന്നതും ക്ലീഷേ രംഗങ്ങൾക്കുള്ള പ്രഹരം തന്നെ ...
യാരെടാ നീ , ഗ്യാങ്ങ്സ്റ്റെറാ?? എന്ന് ചോദിക്കുമ്പോൾ .... "ഇല്ലെ....അതുക്കും മേലെ ..." എന്ന് ധ്വനി വരുന്ന ഡയലോഗ് ഉള്ള സ്പൂഫ് രംഗമാണ് എന്റെ പേർസണൽ favorite ....
കൈയ്യിൽ ചുറ്റപ്പെട്ട ബോംബിനെ , അത് ഡിഫ്യൂസ് ചെയ്യാൻ തൊട്ടടുത്ത് വെച്ചിരുന്ന പ്ലെയർ എടുത്തു വയർ കട്ട് ചെയ്യുന്ന രംഗത്തിലൂടെ വന്ദനത്തെയും കണക്കറ്റു പുച്ചിക്കുന്നുണ്ട് ചിത്രം ...
എയർപോർട്ടിന് തൊട്ടടുത്തുള്ള മരുഭൂമിയിൽ ഒളിച്ചിരിക്കുന്ന വില്ലന്മാരെ ഹെലിക്യാം വെച്ച് കണ്ടുപിടിക്കുന്നതിലൂടെ മോഡേണ്* ടെക്നോളജിയെപ്പോലും വെറുതെ വിടുന്നില്ല അണിയറക്കാർ ...
"അമേരിക്കൻ മുൻ പ്രസിഡന്റിനെ എന്തിനു കൊല്ലണം" എന്ന ചോദ്യത്തിനു , "വെറുതെ ...പത്രങ്ങളിൽ അഞ്ചാറു ദിവസത്തെ സെൻസേഷൻ ഉണ്ടാക്കാൻ " എന്ന പരിഹാസ ഡയലോഗും കിടിലമായിരുന്നു ...
ഇതൊക്കെ സ്പൂഫിങ്ങ് ആണെന്ന് മനസ്സിലാക്കാതെ , പടം മോശമാണെന്ന് പറഞ്ഞു നടക്കുന്ന വിവരദോഷികളായ പ്രേക്ഷകരുടെ കാര്യം കഷ്ടം തന്നെ ...
ഈ അതുല്യ കലാസൃഷ്ടി ചുരുങ്ങിയത് ഒരു അഞ്ഞൂറ് ദിവസം എങ്കിലും ഓടണം എന്നതാണ് എന്റെ വ്യക്തിപരമായ ഒരു ഇത് ....
ഇത്രയൊക്കെ പറയാനേ എനിക്ക് പറ്റൂ ....
ബാക്കിയൊക്കെ നിങ്ങൾ തീയറ്ററിൽ പോയി കാണുവിൻ ...അനുഭവിപ്പിൻ .....
കടപ്പാട് - ഫേസ്ബുക്ക്*!!