Sponsored Links ::::::::::::::::::::Remove adverts | |
BOX OFFICE :: 20 JUN, 2016 - 27 JUN, 2016
BOX OFFICE സിനിമ ദിവസം തിയേറ്റർ ഗ്രോസ് സ്കൂള്* ബസ് 21 ദിവസം കൈരളി , എരീസ്, കലാഭവന്* 1760616 ആടുപുലിയാട്ടം 28 ദിവസം ശ്രീകുമാര്*, നിള 3831605 ജേക്കബിന്റെ സ്വർഗ്ഗരാജ്യം 69 ദിവസം ദേവിപ്രിയ 11380000
TOP IN THEATERS
1 ഒഴിവു ദിവസത്തെ കളി 2 ഹാപ്പി വെഡ്*ഡിംഗ് 3 അങ്ങനെ തന്നെ നേതാവേ 4 ആടുപുലിയാട്ടം 5 കമ്മട്ടിപ്പാടം
@Tigerbasskool
@Karikamuri Shanmugan
@Kashinathan
@KRRISH2255
@KulFy
@Laleattan
@Leader
@Madhavanunni
@MALABARI
@MalluSingh
@maryland
@Mayavi 369
@MHP369
@moovybuf
@nanma
@nmaks
@pammuty
@ParamasivaM
@PEACE THRU WAR @KHILADI
@Rachu @Ravi Tharagan @renjuus @Rohith @Sal kk @Sameer @sethuramaiyer @Shivettan
@sirius
@Spunky
@sreeoman @SUDHI @teegy @ULTIMATE STAR @veecee @Viru @visakh r @wayanadan @yathra @yodha007
@Harry
@HighnesS
@Iam RMU
@ITV
@JabbaR
@Jaguar
@Jishnu Anand
@Jo Johnson
@josemon17
@K K R
@ACHOOTTY
@AjinKrishna
@ALEXI
@AnWaR
@ballu
@Balram
@BangaloreaN
@bhat
@Brother
@chandru
@Chirakkal Sreehari
@Devarajan Master
@Don Mathew
@Dylan
@Film Freak
@Frankenstein
@Gafoorkadosth
@ghostrider999
@Hail
@frincekjoseph
@Aattiprackel Jimmy
@abhimallu
@PaNcho
@GaniThalapathi
@KOBRA
@Bodyguard Jayakrishnan
@Arya @Bilalikka Rules
![]()
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
അനാവശ്യ "സൂപ്പര്*സ്റ്റാര്*" പട്ടങ്ങള്*
Posted by വി.ജി നകുല്*, 24 Jun, 2016
മലയാള സിനിമയില്* ഇപ്പോള്* താരങ്ങള്*ക്ക് ക്ഷാമമില്ല. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്*ക്ക് ശേഷം ഏകദേശം രണ്ടായിരത്തിന്റെ ആദ്യ വര്*ഷം വരെ സൂപ്പര്*താരങ്ങളെന്ന നിലയില്* മമ്മൂട്ടി, മോഹന്*ലാല്*, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്* കയ്യടക്കി വച്ചിരുന്ന ജനപ്രിയ - നായക സ്ഥാനങ്ങള്*ക്കും, കച്ചവട സാധ്യതകള്*ക്കും രണ്ടായിരത്തിനു ശേഷം, അതായത് കൃത്യമായിപ്പറഞ്ഞാല്* രണ്ടായിരത്തി പത്തിനു ശേഷം കൂടുതല്* അവകാശികള്* ഉണ്ടാകുന്ന കാഴ്ചയാണ് മലയാള ചലച്ചിത്ര രംഗം കണ്ടത്. കൂടുതല്* ചെറുപ്പക്കാര്* നായകനിരയിലേക്ക് ഇയര്*ന്നു വന്നു. നേരത്തേ തന്നെ രഗത്തെത്തിയിരുന്നുവെങ്കിലും സ്ഥാനമുറപ്പിക്കുവാന്* പ്രസായപ്പെട്ടിരുന്ന ചിലര്* വിജയനായകന്*മാരായി മാറി. ഏത് തരം വേഷങ്ങള്*ക്കുമനുയോജ്യരായവര്* നായകനിരയിലുണ്ടായി. അവരില്* പലരും വലിയ കച്ചവട വിജയങ്ങളും, താരമൂല്യവും, ആരാധക പിന്*തുണയും നേടി. എന്നാലിപ്പോഴും മേല്*പ്പറഞ്ഞ മുതിര്*ന്ന താരങ്ങള്* എല്ലാ അര്*ത്ഥത്തിലും മുന്*നിരയില്* തന്നെ നിറഞ്ഞു നില്*ക്കുക തന്നെയാണെന്നതും മറന്നുകൂടാ. രണ്ടായിരമാണ്ടിന്റെ ആരംഭവര്*ഷങ്ങളില്* ഒരു പുതിയ നായകനെ ഉപയോഗിച്ച് സിനിമ വിപണിയില്* കച്ചവടം ചെയ്യാനും, പ്രദര്*ശന വിജയം നേടാനും ബുദ്ധിമുട്ടിയിരുന്നുവെങ്കില്* ഇന്നാ സ്ഥിതി മാറി. മികച്ചതാണെങ്കില്* താരമൂല്യം വകവയ്ക്കാതെ പ്രേക്ഷകര്* തീയേറ്ററുകളില്* കയറും എന്നതിന് എത്രയെത്ര തെളിവുകളുണ്ടായി. എത്ര വലിയ താരത്തിന്റെതാണെങ്കിലും ചിത്രം മോശമാണെങ്കില്* പ്രേക്ഷകര്* നിഷ്*കരുണം തഴയും എന്നതിന് മാത്രം വലിയ മാറ്റമില്ലന്നേയുള്ളൂ.
തിക്കുറിശ്ശി സുകുമാരന്*നായര്*, സത്യന്*, പ്രേം നസീര്*, മധു, ജയന്*, മമ്മൂട്ടി, മോഹന്*ലാല്*, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളസിനിമയുടെ ചരിത്രത്തിലെ എണ്ണം പറഞ്ഞ സൂപ്പര്*താരങ്ങളുടെ കരിയര്* ഗ്രാഫ് പരിശോധിച്ചാല്* അവരൊക്കെയാ പട്ടത്തിനര്*ഹരായതിനു പിന്നില്* വര്*ഷങ്ങളുടെ കഠിനാധ്വാനവും, സ്വന്തം കഴിവുകളുടെ തെളിയിക്കലുകളുമുണ്ട് എന്ന് കാണാം. ഇതില്* ബഹുഭൂരിപക്ഷവും നായകവേഷങ്ങളില്* അരങ്ങേറിയവരല്ല എന്നും കാണാം. മോഹന്*ലാല്* പ്രതിനായകനായി ചലച്ചിത്രാഭിനയത്തില്* കടന്ന്, സഹനായകനായും, പല നായകന്*മാരിലൊരാളായും അഭിനയിച്ച്, ഒടുവില്* നായകപദവി സ്വന്തമാക്കി വന്* വിജയങ്ങള്* പലതും നേടിയാണ് രാജാവിന്റെ മകന്* എന്ന വലിയ വിജയത്തിലൂടെ സൂപ്പര്*താരം എന്ന സ്ഥാനം അരസ്ഥമാക്കിയത്. മമ്മൂട്ടിയാകട്ടെ ഒരു ചെറിയ വേഷത്തില്* സിനിമാഭിനയം തുടങ്ങി സഹനായകനും, വില്ലനുമായി അഭിനയിച്ചതിനു ശേഷമാണ് നായകനാകുന്നത്. നായകനായ ആദ്യ കാലത്ത് തന്നെ കുടുംബനായകന്* എന്ന പേര് മമ്മൂട്ടിക്ക് ചാര്*ത്തിക്കിട്ടിയപ്പോള്* സൂപ്പര്*താരമാകാന്* സ്*ഫോടനം എന്ന വലിയ വിജയം വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ഇരുവരും നൂറിനടുത്ത് ചിത്രങ്ങളിലെങ്കിലും അഭിനയിച്ചു കഴിഞ്ഞിരിക്കും. അതു മാത്രമല്ല, തങ്ങളുടെ അഭിനയ പ്രതിഭ തെളിയിക്കുവാന്* സാധിക്കുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച്, മികച്ച നടന്*മാര്* എന്ന പേരും അവരതിനിടേ സ്വന്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കാര്യത്തിലും അത് മറിച്ചല്ല. സഹനായകനായും, അപ്രധാന വേഷങ്ങളിലും അഭിനയിച്ചു തുടങ്ങിയ അദ്ദേഹം വില്ലന്* വേഷങ്ങളും കടന്നാണ് നായകനിരയില്* വന്നത്. എന്നിട്ടും വലിയ വിജയങ്ങള്* പലത് കടന്ന് പോയാണ് അദ്ദേഹം സൂപ്പര്*താരം എന്ന സ്ഥാനം നേടിയത്. അതും കമ്മീഷണര്* എന്ന എവര്*ഗ്രീന്* ഹിറ്റിലൂടെ. നായകനായിത്തുടങ്ങി കുടുംബനായകന്* എന്ന നിലയില്* വലിയ വിജയങ്ങളുടെ അമരക്കാരനായ ശേഷമകണ് ജയറാം സൂപ്പര്*താരപദവിയിലെത്തിയത്. ദിലീപാകട്ടെ സഹസംവിധായകനായി സിനിമാമേഖലയില്* കടന്ന് ചെറിയ ചെറിയ വേഷങ്ങളില്* അഭിനയിച്ച് തുടങ്ങി, സഹനായകനായി, നായകനായ അഭിനേതാവാണ്. അദ്ദേഹത്തിന് സൂപ്പര്*താര പദവി ലഭിച്ചതാകട്ടെ മീശമാധവന്* എന്ന വന്*ഹിറ്റിനു േശഷവും. ചുരുക്കത്തില്* വര്*ഷങ്ങള്* കൊണ്ട് വിജയ - പരാജയങ്ങള്* പലത് രുചിച്ച്, പലപല പ്രതിസന്ധികള്* കടന്ന്, തങ്ങളുടെ ്രപതിഭയും, ജനപ്രീതിയും തെളിയിച്ച ശേഷമാണ് ഇവരൊക്കെ സൂപ്പര്*സ്റ്റാറും, മെഗാസ്റ്റാറും ഒക്കെയായത് എന്നര്*ത്ഥം.
എന്നാല്* നിലവില്* അതല്ല സ്ഥിതി. ഒരു പുതിയ നടന്* വന്ന് അയാള്* നായകനിരയിലെത്തിപ്പെട്ട് രണ്ടോ മൂന്നോ ചിത്രങ്ങള്* വിജയിക്കുമ്പോഴേക്കും അവര്*ക്ക് മാധ്യമങ്ങളും ആരാധകരും ചേര്*ന്ന് താരപ്പട്ടം ചാര്*ത്തിക്കൊടുത്തിരിക്കും. പുതിയ തലമുറയില്* അതിന് നിരവധി ഉദാഹരണങ്ങള്* കാണാം. സൂപ്പര്*സ്റ്റാര്* എന്ന ടാഗ് ലൈനോടെ ചെറുപ്പക്കാരായ നായകനടന്*മാരെ പ്രതിഷ്ഠിക്കുന്നതിന്റെ ദോഷം നടന്*മാര്*ക്ക് തന്നെയാണ്. കാരണം ഒരു വലിയ ഉത്തരവാദിത്വം, അല്ലെങ്കില്* പ്രതീക്ഷ അതവരുടെ ചുമലില്* വച്ചു കെട്ടുന്നു. ആരാധകരാകുന്നവര്* അവരില്* നിന്ന് പ്രതീക്ഷിക്കുന്നത് പിന്നീടൊരു സൂപ്പര്*താരത്തിന് യോജിച്ച പ്രകടനങ്ങളായിരിക്കും. സിനിമയില്* വ്യക്തമായ ഒരടിത്തറയുണ്ടാക്കും മുന്*പ് അവരെ ഈ സൂപ്പര്*താര കുപ്പായം അണിയിക്കുന്നത് തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിനു തുല്യം.
ഇത്രയും വിശധീകരിച്ചതിന്റെ വെളിച്ചത്തില്* പറയട്ടേ, ഒരു പക്ഷേ സൂപ്പര്*താര പട്ടം ഇനി ചാര്*ത്തുവാന്* യോഗ്യതയുള്ള ഒരാള്* പൃഥ്വിരാജാണ്. കാരണം പൃഥ്വിയുടെ കരിയര്* പതിന്നാലു വര്*ഷങ്ങള്* കൊണ്ട് മേൽപ്പറഞ്ഞ പല ഘട്ടങ്ങള്* കടന്നിട്ടുണ്ട്. നായകനിരയിലായിരുന്നു എല്ലായ്*പോഴും വാസമെങ്കിലും, കരിയറിലെ പല പ്രതിസന്ധികളെയും തരണം ചെയ്താണ് മികച്ച നടന്* കൂടിയായ അദ്ദേഹിേപ്പോള്* മലയാളത്തിലെ എണ്ണം പറഞ്ഞ ജനപ്രിയ നായകന്*മാരിലൊരാളായി വളര്*ന്നത്. കച്ചവട മൂല്യവും, കലാമൂല്യവുമുള്ള ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ കരിയര്* പാകപ്പെട്ട അവസ്ഥയിലാണ്. ഉടനേയെങ്ങും വലിയ പ്രതിസന്ധികള്* അദ്ദേഹത്തിന് ഉണ്ടാകാന്* സാധ്യതയില്ല എന്നാണ് നിലവിലെ സാഹചര്യങ്ങള്* തെളിയിക്കുന്നതും.
എന്നാല്* സൂപ്പര്*താര വിശേഷണങ്ങളില്* നിന്ന് മനപൂര്*വ്വം ഒഴിഞ്ഞ് നിന്ന് തന്റെ അഭിനയ ജീവിതത്തില്* ശ്രദ്ധേയമായ നേട്ടങ്ങളും, കഥാപാത്രങ്ങളും സ്വന്തമാക്കി നല്ല നടനെന്ന പേരു സമ്പാദിച്ച ജയസൂര്യയുടെ രീതി അഭിനന്ദനമര്*ഹിക്കുന്നു. ഇനിയും ഒരുപാട് ഈ നടനില്* നിന്ന് മലയാള സിനിമയ്ക്ക് പ്രതീക്ഷിക്കാം. അതേ പാത തന്നെയാണ് ഫഹദ് ഫാസിലിന്റെയും. ശേഷിക്കുന്നവരില്* ഭൂരിപക്ഷവും കരിയര്* തുടങ്ങിയിട്ടേയുള്ളൂ. എല്ലാവരും പ്രതിഭകള്* തന്നെ. കച്ചവട വിജയങ്ങളും, കലാവിജയങ്ങളും അവര്* സ്വന്തമാക്കുന്നു. പണം വാരുന്ന വന്* വിജയങ്ങളിലെ നായകന്*മാരാകുന്നു. എല്ലാം സത്യമാണ്. പക്ഷേ സൂപ്പര്*താരം എന്ന അനാവശ്യ ഭാരം ഇപ്പോഴേ അവരുടെ മേല്* കെട്ടിവച്ച് ആ കുതിപ്പുകള്*ക്ക് തടയിടരുത്. മാധ്യമങ്ങളും, ആരാധകരും.......
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
ആറ് മാസം അഞ്ച് ഹിറ്റ്. തീയേറ്ററുകളില്* വറുതിക്കാലം
Posted by വി.ജി നകുല്*, 23 Jun, 2016
2016 അതിന്റെ ആദ്യത്തെ ആറ് മാസങ്ങള്* പിന്നിടുമ്പോള്* മലയാളസിനിമയ്ക്ക് നിരത്തുവാനുള്ളത് ലാഭനഷ്ടങ്ങള്* കൂടിക്കലര്*ന്ന കണക്ക്. അപ്രതീക്ഷിതമായ വിജയങ്ങളും പരാജയങ്ങളും സംഭവിച്ച അരവര്*ഷം. താരചക്രവര്*ത്തിമാരില്* മോഹന്*ലാലിനും, സുരേഷ് ഗോപിക്കും റിലീസുകളില്ലാതെപോയ കാലം, മമ്മൂട്ടിക്ക് ഒരു റിലീസ് മാത്രം സംഭവിച്ച കാലം, ദിലീപ് വലിയ വിജയങ്ങള്* തുടര്*ന്ന കാലം, ജയറാമിന് ബോക്*സ് ഓഫീസ് വിജയങ്ങളിലേക്കുള്ള തിരിച്ചു വരവിന് ആക്കം കൂട്ടിയ കാലം, യുവതാരങ്ങള്* വിജയങ്ങളും, പരാജയങ്ങളുമായി കളം നിറഞ്ഞ കാലം. വലിയ ആരവങ്ങളില്ലാതെ വന്ന ചില ചെറിയ ചിത്രങ്ങള്* വിജയമായ കാലം.
ഉണ്ണി മുകുന്ദനെ നായകനാക്കി എസ് ബിനു സംവിധാനം ചെയ്ത സ്*റ്റൈല്* എന്ന വലിയ പരാജയമായിരുന്നു ഈ വര്*ഷത്തെ ആദ്യ റിലീസ്. തുടര്*ന്ന് വലിയ പ്രതീക്ഷകളോടെയെത്തിയ പല ചിത്രങ്ങളും തീയേറ്ററുകളില്* വീണു. ചിലത് ഭേദപ്പെട്ട വിജയമായപ്പോള്*, ചിലത് പരുക്കേല്*ക്കാതെ രക്ഷപെട്ടു, മറ്റ് ചിലത് വന്നതും പോയതും അധികമാരുമറിഞ്ഞില്ല, ചുരുക്കം ചിലത് പ്രതീക്ഷകളില്ലാതെ വന്ന് വിജയമായി.
വിജയചിത്രങ്ങളുടെ കണക്കെടുക്കുമ്പോള്* അത് കൈവിരലുകള്* കൊണ്ട് എണ്ണിത്തീര്*ക്കാവുന്നത്ര ചെറിയ സംഖ്യയാണ്. കണക്കുകള്* വിലയിരുത്തി പഠിക്കുമ്പോള്* അഞ്ച് ചിത്രങ്ങള്* മാത്രമാണ് വിജയങ്ങള്* എന്ന് വിശേഷിപ്പിക്കാവുന്നത്. അതില്* ആക്ഷന്* ഹീറോ ബിജുവും, മഹേഷിന്റെ പ്രതികാരവും മെഗാഹിറ്റുകളായപ്പോള്*, ജേക്കബ്ബിന്റെ സ്വര്*ഗ്ഗരാജ്യം, കിംഗ് ലയര്*, പാവാട എന്നിവ സൂപ്പര്*ഹിറ്റുകളായി. ഹാപ്പി വെഡ്ഡിംഗ്, കലി, പുതിയ നിയമം, ഹലോ നമസ്*തേ എന്നീ ചിത്രങ്ങള്* ഹിറ്റ് ചാര്*ട്ടില്* കടന്നപ്പോള്* ആടുപുലിയാട്ടം, അങ്ങനെ തന്നെ നേതാവെ, കമ്മട്ടിപ്പാടം എന്നിവ നിര്*മ്മാതാക്കളെ സുരക്ഷിതരാക്കും എന്നാണ് റിപ്പോര്*ട്ടുകള്*. എന്നാല്* പൃഥ്വിരാജിന്റെ ഡാര്*വ്വിന്റെ പരിണാമം, ജയിംസ് ആന്*ഡ് ആലീസ്, കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി, സ്*കൂള്* ബസ്, മഞ്ജു വാര്യറുടെ വേട്ട, ബിജു മേനോന്റെ ലീല, ഗോകുല്* സുരേഷിന്റെ മുദ്ദുഗൗ എന്നീ ചിത്രങ്ങള്* വന്* പ്രതീക്ഷകളോടെ എത്തി ബോക്*സ്ഓഫീസ് ദുരന്തങ്ങളാകുന്ന കാഴ്ചയും ഇക്കാലയളവില്* കണ്ടു.
ഒരു പക്ഷേ മലയാള സിനിമ കണ്ട ഏറ്റവും വലിയ കുപ്രചരണത്തെ അതിജീവിച്ച് ആക്ഷന്* ഹീറോ ബിജു ഈ വര്*ഷത്തെ ഏറ്റവും വലിയ കച്ചവട വിജയവും, പ്രേക്ഷക പ്രീതിയും നേടുന്ന കാഴ്ചയാണ് കണ്ടത്. നിവിന്* പോളിയെ നായകനാക്കി എബ്രിഡ് ഷൈന്* യാഥാര്*ത്ഥ്യ ബോധമുള്ള ഒരു പോലീസ് കഥ പറഞ്ഞപ്പോള്* അത് പ്രേക്ഷകര്*ക്ക് പുതുമയുള്ള അനുഭവമായി. ചിത്രം നൂറു ദിവസം പിന്നിട്ട് 35 കോടിയോളം കളക്ഷനുണ്ടാക്കി എന്നാണ് വിവരം. സംവിധായകനും, നായകനും ചേര്*ന്ന് നിര്*മ്മിച്ച സിനിമ ഇരുവര്*ക്കും വലിയ ലാഭമാണുണ്ടാക്കിയത്. റിലീസ് ദിവസവും, ആദ്യ ആഴ്ചയും ഓണ്*ലൈന്* മാധ്യമങ്ങള്* മോശം എന്ന് പ്രചരിപ്പിച്ച ആക്ഷന്* ഹീറോ ബിജു സംവിധായകന്റെയും, നായകന്റെയും നേരിട്ടുള്ള പരസ്യ പ്രചരണങ്ങളിലൂടെ അതിജീവിച്ചാണ് ഈ വിജയം സ്വന്തമാക്കിയത്. ചിത്രം പല കേന്ദ്രങ്ങളിലും പ്രദര്*ശനം തുടരുകയാണ്.
തുടര്*ച്ചയായ പരാജയങ്ങളില്* പെട്ട് നട്ടം തിരിഞ്ഞ ഫഹദ് ഫാസിലിന് കരിയറില്* കിട്ടിയ പുതുജന്*മമാണ് മഹേഷിന്റെ പ്രതികാരം നേടിയ വലിയ വിജയം. യാതൊരു പരസ്യ കോലാഹലങ്ങളുമില്ലാതെ റിലീസിനൊരുങ്ങിയ ചിത്രത്തിന് ട്രെയിലറും, പാട്ടുകളുമാണ് അല്*പ്പമെങ്കിലും ഇനീഷ്യല്* സൃഷ്ടിച്ചതെന്ന് പറയാം. ആദ്യ ദിനം ശരാശരി കളക്ഷനിലൊതുങ്ങിയ ചിത്രം ഓണ്*ലൈന്*, മൗത്ത് പബ്ലിസിറ്റിയിലൂടെ ആദ്യ വാരം പിന്നിടും മുന്*പേ കളക്ഷനിലും, ജനപ്രീതിയിലും വിജയം കണ്ടെത്തി. ദിലീഷ് പോത്തന്* സംവിധാനം ചെയ്ത ചിത്രം നിര്*മ്മിച്ചത് ആഷിക് അബുവാണ്. ചിത്രത്തില്* ഫഹദിന്റെ പ്രകടനവും ശ്രദ്ധേയമായി. നൂറാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രം ഇരുപത്തി അഞ്ച് കോടിയോളം കളക്ഷന്* നേടിയിട്ടുണ്ട്. ഇപ്പോഴും ചില കേന്ദ്രങ്ങളില്* പ്രദര്*ശനം തുടരുന്നു.
വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്* റിലീസിനു മുന്*പേ വാര്*ത്തകളില്* നിറഞ്ഞ ചിത്രം പ്രദര്*ശനത്തിനെത്തിയപ്പോഴും രേപക്ഷകരുടെ പ്രതീക്ഷകളെ സംരക്ഷിച്ചു. കുടുംബചിത്രമെന്ന നിലയില്* യുവാക്കളെയും, കുടുംബങ്ങമളയും ആകര്*ഷിച്ച ചിത്രം എഴുപത്തി അഞ്ച് ദിവസങ്ങള്* പിന്നിടുമ്പോള്* മുപ്പത് കോടിയോളം കളക്ഷന്* നേടിക്കഴിഞ്ഞു. നിവിന്* പോളിയുടെ താരപ്രഭാവം ചിത്രത്തിന് ഗുണമായി. ശരാശരി ചിത്രം എന്ന അഭിപ്രായമാണ് നേടിയതെങ്കിലും വിജയനായകന്* എന്ന പൃഥ്വിരാജിന്റെ പ്രഭാവം പാവാടയ്ക്ക് ഗുണമായി. നൂറു ദിവസത്തോളം പ്രദര്*ശിപ്പിച്ച ചിത്രം 16 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടി. ദിലീപ് എല്ലാത്തരം പ്രേക്ഷകരേയും ആകര്*ഷിച്ച് വലിയ വിജയം തുടരുന്ന കാഴ്ചയാണ് കിംഗ് ലയറിലും കാണുന്നത്. ചിത്രം 24 കോടിയോളം ഗ്രോസ് കളക്ഷന്* നേടിക്കഴിഞ്ഞു. എന്നാല്* ആരും പ്രതീക്ഷിക്കാത്ത വലിയ വിജയം നേടിയ മൂന്ന് ചിത്രങ്ങളും ഇക്കാലയളവില്* വന്നു. ഒമര്* സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് കളക്ഷനിലും, അഭിപ്രായത്തിലും മുന്നിലാണ്. അജിത് പൂജപ്പുര സംവിധാനം ചെയ്ത അങ്ങിനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ, ജയന്* കെ നായര്* സംവിധാനം ചെയ്ത ഹലോ നമസ്*തേ എന്നീ ചിത്രങ്ങള്* നിര്*മ്മാതാവിനെ സുരക്ഷിതനാക്കി.
ഇനിയുള്ള ആറുമാസങ്ങള്* മലയാള സിനിമയെ സഗബന്ധിച്ച് പ്രധാനമാണ്. എന്തെന്നാല്* വലിയ റിലീസുകളായ കസബയും, പുലി മുരുകനും, വൈറ്റും, ഊഴവും, ഒപ്പവും റിലീസിനു തയ്യാറെടുക്കുന്നു. ഒപ്പം അന്യ ഭാഷകളില്* നിന്ന് വന്* ചിത്രങ്ങളും എത്തും. ഇതില്* ആരൊക്കെ വീഴും, ആരൊക്കെ വാഴും എന്ന് കണ്ട് തന്നെ അറിയാം.
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
എന്തുകൊണ്ട് മഹേഷിന്റെ പ്രതികാരം വിജയിച്ചു......?
Posted by വി.ജി നകുല്*, 23 Jun, 2016
മഹേഷിന്റെ പ്രതികാരം. ലളിതമായ കൗതുകമുള്ള ഒരു പേര്. കേള്*ക്കുമ്പോള്* ചെറുചിരിയുണ്ടാകും ആര്*ക്കും. ഗൗരവമില്ലാത്ത രണ്ട് ചോദ്യങ്ങളും. ആരാണീ മഹേഷ്, എന്താണയാളുടെ പ്രതികാരം. അതിനുള്ള ഉത്തരവും, ആ കൗതുകം നിലനിര്*ത്തിയ ആകാംഷയുടെ തൃപ്തിപ്പെടുത്തലുമായിരുന്നു മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്ര സൃഷ്ടി. കുറച്ചു കൂടി കൃത്യമായിപ്പറഞ്ഞാല്* സാധാരണമലയാളിയുടെ ജീവിത സാഹചര്യങ്ങളുമായി ചേര്*ന്ന് പോകുന്ന കഥാഗതിയും, കഥാപാത്ര നിര്*മ്മിതിയും, കാഴ്ചകളുടെ ഹരിതസൗന്ദര്യവുമാണ് ചിത്രം നേടിയ കച്ചവട വിജയത്തിന് കാരണം. മലയാളത്തില്* മുന്*പറഞ്ഞ കാര്യങ്ങള്* പലയിടങ്ങളിലായി കൊരുത്ത്, മുന്നനുഭവമില്ലാത്ത ഒരു ആഖ്യാനശൈലി രൂപപ്പെടുത്തിയതിലൂടെ ചിത്രം കലാപരമായ ഗരിമയിലും മുന്നില്* നിന്നു. ഒപ്പം ആയാസ രഹിതമായ അഭിനയ ശൈലിയിലൂടെ അഭിനേതാക്കളും ചിത്രത്തെ കൂടുതല്* സംവേദനക്ഷമമാക്കി.
ഫഹദ്ഫാസില്* എന്ന യുവനായക നടന്* പുതുതലമുറയിലെ മികച്ച അഭിനേതാക്കളിെലാരാളാണ്. പ്രണയനായകനായുള്ള അരങ്ങേറ്റത്തില്* മോശം നടന്*, പരാജയപ്പെട്ട നായകന്* എന്നിങ്ങനെ വിമര്*ശനങ്ങള്* പേറി പുറത്താക്കെപ്പട്ടതിന്റെ ക്ഷീണം ലേശമില്ലാത്ത രണ്ടാംവരവ് തുടക്കത്തില്* ഫഹദിനെ കുടുക്കിയിട്ടത് സഹനായകവേഷങ്ങളായിരുന്നുവെങ്കില്* പിന്നീടത് ന്യൂ ജനറേഷന്* എന്ന ഓമനപ്പേരിലറിയപ്പെട്ട നവതലമുറ സിനിമകളിലെ ആവര്*ത്തിക്കപ്പെട്ട മെട്രോ യുവാവ് വേഷങ്ങളിലായി. അതില്* വിജയങ്ങള്* കൂടി ഒപ്പം വന്നപ്പോള്* ഫഹദിന് മറ്റ് സ്വഭാവങ്ങള്* പുലര്*ത്തുന്ന കഥാപാത്രങ്ങള്* എങ്ങിനെ വഴങ്ങും എന്ന ആകാംഷ പ്രേക്ഷകര്*ക്കുണ്ടായി. ആ ആകാംഷയുടെ തൃപ്തിപ്പെടുത്തലായിരുന്നു ഒരു ഇന്ത്യന്* പ്രണയകഥ. അതിലെ യുവരാഷ്ട്രീയ നേതാവ് അയ്മനം സിദ്ധാര്*ത്ഥന്* ഫഹദില്* സുരക്ഷിതനായിരുന്നു. എന്നാല്* നാഗരിക രാഷ്ട്രീയ ചുറ്റുപാടുകളായിരുന്നു അതില്* കഥാപാത്രമിടപെടുന്ന തലങ്ങള്* എന്നതിനാല്* ഫഹദിന്റെ തനി നാടന്* കഥാപാത്രം എന്നത് അപ്പോഴും ചോദ്യചിഹ്നമായി നിന്നു. ആ ചോദ്യത്തെ മറിയം മുക്കിലെ ഫെലിക്*സ് എന്ന ഉത്തരം കൊണ്ടും അതിജീവിക്കുവാനാകാത്തത് മഹേഷിന്റെ ്രപതികാരത്തിലെ മഹേഷിന് പ്രധാന്യവും, സാധ്യതയും ഇരട്ടിപ്പിച്ചു. ആ സാധ്യതകളെ ഫഹദ് അനായാസം ഫലവത്താക്കിയപ്പോള്* ചിത്രം ഫഹദിന്റെ പ്രകടനത്താലും ശ്രദ്ധേയമായി.
കണ്ടുപഴകിയ അഭിനേതാക്കളുടെ ആവര്*ത്തനത്തില്* നിന്ന് മാറി തങ്ങളുടെ സിനിമ സംഭവിക്കുന്ന ദേശത്തിന്റെ ജനജീവിതവുമായി ചേര്*ന്നു പോകുന്നവരെ കഥാപാത്രങ്ങള്*ക്കായി തിരഞ്ഞെടുത്തത് സംവിധായകനെന്ന നിലയില്* ദിലീഷ് പോത്തന്റെ വിജയമാണ്. ഫഹദ് ഫാസില്*, രണ്ടു നായികമാരിലൊരാളായ അനുശ്രീ, സൗബീന്* സാഹിര്*, ജാഫര്* ഇടുക്കി എന്നിവരൊഴിച്ചാല്* ഇടുക്കി ജില്ലയില്* നിന്നുള്ള പുതുമുഖങ്ങളും നാടകതാരങ്ങളുമാണ് ചിത്രത്തില്* മറ്റ് കഥാപാത്രങ്ങളാകുന്നത്. നായകന്റെ പിതാവായി വരുന്ന വിന്*സന്റ് ഭാവന, നായികയുടെ അമ്മ, നായികയുടെ വലിയച്ചന്*, കുംഗ് ഫൂ മാസ്റ്റര്*, പലഘട്ടങ്ങളിലായി വന്നു പോകുന്ന കഥാപാത്രങ്ങള്* എന്നിങ്ങനെ തങ്ങളുടെ ആദ്യ ചിത്രം എന്ന പതര്*ച്ചകളില്ലാതെ കഥാപാത്രങ്ങളെ മികച്ചതാക്കിയവര്* എത്രയോ. കാഴ്ചയില്* ഈ കഥാപാത്രങ്ങള്* പ്രേക്ഷകനെ സിനിമയോട്, അതിന്റെ പശ്ചാത്തലത്തോട് ചേര്*ത്തു നിര്*ത്തുന്നതില്* സഹായകമാകുന്നു.
പ്രധാന കഥാപാത്രങ്ങളായി വരുന്നവരില്* ആര്*ട്ടിസ്റ്റ് ബേബി എന്ന ബേബിച്ചേട്ടനാകുന്ന അലന്*സിയര്* ലേ ഞാന്* സ്റ്റീവ് ലോപ്പസ് ഉള്*പ്പടയുള്ള ചിത്രങ്ങളില്* ശ്രദ്ധേയപ്രകടനം കാഴ്ചവച്ച നടനാണെങ്കിലും അഭിനേതാവ് എന്ന നിലയില്* ജനങ്ങള്* കണ്ണു വയ്ക്കുന്നത് ഈ ചിത്രത്തിലാണ്. അനായാസമായ, കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനമാണ് അലന്*സിയറുടേത്. ഒരു തനി നാടന്* മനുഷ്യനായി അത്തരക്കാരുടെ എല്ലാ സവഭാവസവിശേഷതകളോടെയും അലന്*സിയര്* ബേബിയെ സ്വാഭാവികമാക്കി. ഇടുക്കി ജില്ലയിലെ ഒരു നാട്ടിന്*പുറമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തിരുവന്തപുരം സ്വദേശിയായ അലന്*സിയര്* പക്ഷേ തന്റെ കഥാപാത്രത്തിനൊപ്പം ഇടുക്കിക്കാരനായി പരിണമിക്കുന്ന കാഴ്ചയും ആ നടന്റെ ്രപതിഭയുടെ അടയാളമാണ്. ചിരിക്കാതെ ചിരിപ്പിക്കാനും അലന്*സിയറുടെ കഥാപാത്രത്തിനാകുന്നു. അക്കിടികള്* പിണയുന്ന, അബദ്ധങ്ങള്* ചെയ്യുന്ന, നന്*മയുള്ള, ലോലമനസ്*ക്കനായ ബേബിച്ചേട്ടന്* ഓര്*മ്മയില്* നില്*ക്കുന്ന കഥാപാത്രമാണ്. അതേ പോലെ ജിംസണാകുന്ന ഹരി, ക്രിസ്പിനാകുന്ന സൗബീന്* സാഹിര്* എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്* ഭംഗിയാക്കി. അനുശ്രീയ്ക്ക് സൗമ്യയായി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സൗമ്യയുടെ പിതാവായ കുഞ്ഞുമോനായി ജാഫര്* ഇടുക്കി ഹാസ്യതാരം എന്ന ഇമേജിനെ പൊളിച്ചു കളയുന്ന പ്രകടമാണ് കാഴ്ചവച്ചത്. വാര്*ഡ് മെമ്പര്* അച്യുതാനന്ദന്*, അമേരിക്കന്* അച്ചായനാകുന്ന സംവിധായകന്* കൂടിയായ ദിലീഷ് പോത്തന്* എന്നിവരും വേഷങ്ങള്* നന്നാക്കി.
നായികയെന്ന നിലയില്* ചിത്രത്തിന്റെ രണ്ടാം പകുതിയില്* മാത്രം പ്രത്യക്ഷപ്പെടുന്ന അപര്*ണ്ണ ബാലമുരളി ജിംസി എന്ന തന്റെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യ താനാണെന്ന് തെളിയിച്ചു. അത്രത്തോളം സ്വാഭാവികമായിരുന്നു അപര്*ണ്ണയുടെ പ്രകടനം. കാഴ്ചയ്ക്ക് ഗ്രാമീണമുദ്രകള്* പേറുന്ന, എന്നാല്* നാഗരികതയിലേക്ക് കുതറാന്* തിടുക്കെപ്പടുന്ന ജിംസിയുടെ മേക്കപ്പില്ലാത്ത സ്വാഭാവിക മുഖം ഒരു ഘട്ടത്തിലും ചെടിപ്പുണ്ടാക്കുന്നില്ല. അഭിനേതാവ് എന്ന നിലയില്* തന്നെ അടയാളപ്പെടുത്തുവാന്* അപര്*ണ്ണയ്ക്കായി. എല്ലാവരേയുമെന്നപോലെ ഇടുക്കിയുടെ ശരീര പ്രകൃതവുമായി അപര്*ണ്ണയും തന്റെ കഥാപാത്രത്തെ എത്തിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥയ്ക്ക് രണ്ട് വശങ്ങളുണ്ട്. ഒന്ന് മഹേഷിന്റെ പ്രതികാരം ഒരു മികച്ച തിരക്കഥയുടെ സൃഷ്ടി തന്നെയാണ്. മറ്റൊന്ന് ആ തിരക്കഥ ചലച്ചിത്രത്തിന്റെ രൂപത്തിലേക്ക് പകര്*ത്തപ്പെടുമ്പോള്* യോഗ്യമായ ഒരു സംവിധാനശൈലിയിലല്ല എങ്കില്* ദയനീയമായേക്കാവുന്ന ഒന്നാണ് താനും. അത്രത്തോളം ലളിതമായ, സിനിമാറ്റിക്കല്ലാത്ത ഒരു കേന്ദ്രബിന്ദുവിലാണ് മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥ ഊന്നി നില്*ക്കുന്നത്. ഈ രണ്ടു തര്*ക്കങ്ങളും മാറ്റി വച്ചാല്* നന്നായി പണിയെടുത്ത്, ഓരോ രംഗത്തേയും സംഭാഷണങ്ങേളയും പഠിച്ച് എഴുതി ഒരുക്കിയിരിക്കുന്ന തിരക്കഥയാണത്. ഒരു ചെറുകഥയുടെ സൗന്ദര്യമുള്ള, കാഴ്ചയുടെ പിന്*ബലത്തില്* നിലനില്*ക്കുന്ന ഒന്ന്. ശ്യാം പുഷ്*ക്കറിന് തിരക്കാഥാകൃത്തെന്ന നിലയില്* തന്റെ സൃഷ്ടി സംഭവിക്കുന്ന പശ്ചാത്തലത്തേക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടാക്കാനായി എന്നതാണ് സത്യം. ഒരു കൂട്ടായ്മയുടെ കല എന്ന നിലയില്* മറ്റൊന്നിനോട് ചേര്*ന്ന് നിന്ന് മികവുപ്രകടിപ്പിക്കുന്ന ക്രിയാത്മകമായ ഒരു തിരക്കഥയാണ് ചിത്രത്തിന്റെത്.
നാടകം പഠിച്ച, നടനും, സിനിമയില്* പ്രവൃത്തി പരിചയവുമുള്ള ഒരാള്* എന്ന നിലയില്* തന്റെ ആദ്യ ചലച്ചിത്ര സംവിധാന സംരംഭം മുഴച്ചുനില്*ക്കലുകളില്ലാത്ത ഒന്നാക്കിത്തീര്*ക്കുന്നുണ്ട് ദിലീഷ് പോത്തന്*. എന്തും ചെയ്യാവുന്ന ഒരു തിരക്കഥയെ ചെയ്യേണ്ടത് പോലെ ചെയ്തു എന്ന് ദിലീഷിലെ പ്രതിഭയുള്ള സംവിധായകന് അഭിമാനിക്കാം. സിനിമ സംഭവിക്കേണ്ട പശ്ചാത്തലം, തന്റെ കഥാപാത്രങ്ങളാകേണ്ട അഭിനേതാക്കള്* എന്നിവരേക്കുറിച്ച് ദിലീഷിന് തികഞ്ഞ ബോധ്യമുണ്ട്. ആ ബോധ്യമാണ് മഹേഷിന്റെ പ്രതികാരത്തെ കാഴ്ചയ്ക്ക് അനുയോജ്യമായ സൃഷ്ടിയാക്കുന്നത്.
ഇടത്തരക്കാരും, സാധാരണക്കാരുമായ മനുഷ്യരുടെ ജീവിതത്തില്* സംഭവിക്കുന്നതൊക്കെയാണ് മഹേഷിന്റെ പ്രതികാരത്തിലും രംഗങ്ങളാക്കി അടുക്കിയിട്ടുള്ളത്. അവരുടെ അബദ്ധങ്ങളും, പ്രണയങ്ങളും, സൗഹൃദങ്ങളും, ഇഷ്ടാനിഷ്ടങ്ങളും, നിഷ്*കളങ്കതയും, പ്രതികാരവും, ചതിയും, സന്തോഷങ്ങളും, സങ്കടങ്ങളും, പരാജയവും ഒക്കെ അവര്*ക്കു കൂടി യോഗ്യമെന്നു തോന്നുന്ന അവസരങ്ങളില്* കൃത്യമായി ഉള്*പ്പെടുത്തി കഥാഗതിയില്* നിര്*ണ്ണായക വികാസങ്ങളാക്കി ഉപയോഗിച്ചിരിക്കുന്നു.
മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലം ഇടുക്കി ജില്ലയിലെ ഒരു നാട്ടിന്*പുറമാണെന്നു പറഞ്ഞല്ലോ. ആ നാട്ടിന്*പുറത്തിന്റെ കാഴ്ചകളെ നേരിട്ടനുഭവിക്കുന്ന തീവ്രതയോടെ ദൃശ്യവത്കരിച്ചിരിക്കുന്നു ഛായാഗ്രാഹകന്* ഷൈജു ഖാലിദ്. ഷൈജുവിന്റെ ക്യാമറ ചിത്രത്തെ കൂടുതല്* രസകരമാക്കുന്നു. ആ കാഴ്ചകളില്* നിന്നോ പശ്ചാത്തലത്തില്* നിന്നോ വിട്ട് മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രം ഇത്രമേല്* ആസ്വാധ്യകരമാകില്ല എന്ന് തോന്നിപ്പിക്കാന്* ഷൈജുവിന് സാധിച്ചു.
മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫഹുടെ പ്രതികാരവും, പ്രണയവുമാണ് കഥ. ഒരു പ്രത്യേക സാഹച്യത്തില്* അയാള്*ക്ക് ഒരു തല്ലിപ്പൊളിയുമായി ഉടക്കേണ്ടി വരുന്നു. ആ ഉടക്കും, തല്ലും അതുമായി ബന്ധപ്പെട്ട് അയാളുടെ മനസ്സിലുണ്ടാകുന്ന പകയും, ്രപതികാരവുമാണ് ചിത്രം. എന്നാല്* ആ ഉടക്കിനു ശേഷം നായകന്* പ്രതികാരത്തില്* മാത്രം ശ്രദ്ധയൂന്നി അഞ്ചരിക്കുമ്പോഴും, അതിന്റെ ലാഞ്ചനകള്* ്രപകടിപ്പിക്കാതെ പ്രണയിക്കാനും, ചുറ്റുപാടുകളുമായി ഇടപെടാനും അയാള്*ക്ക് സാധിക്കുന്നു. അതിലേറ്റവും കൗതുകമായ വസ്തുത അയാള്* ആദ്യ പ്രണയനഷ്ടത്തിന്റെ നിരാശയില്* നിന്ന് കരകയറുന്നത് തന്റെ ശത്രുവിന്റെ സേഹാദരിയുമായി ്രപണയത്തിലേര്*പ്പെടുന്നതോടു കൂടിയാണ്. തുടക്കത്തില്* അയാള്* കാമുകി ശത്രുവിന്റെ സഹോദരിയാണ് എന്നറിയുന്നില്ലങ്കിലും, അറിഞ്ഞതിനു ശേഷവും അയാള്*ക്ക് പ്രണയത്തില്* വിട്ടു വീഴ്ചകളില്ല. ശത്രുവിനെ കീഴടക്കേണ്ടത് പിന്നീട് അയാള്*ക്ക് പ്രണയത്തിന്റെ വിജയത്തിനു വേണ്ടിക്കൂടിയുള്ളതാകുന്നു. ചിത്രത്തില്* ഗ്രാമീണമായ കാഴ്ചകളും, അനുഭവങ്ങളുമാണ് ഭൂരിപക്ഷവും ദൃശ്യവത്കരിച്ചിരിക്കുന്നത്. നാഗരികമായത് ഇല്ല എന്ന് തന്നെ പറയേണ്ടി വരും. എന്നാല്* ഗ്രാമീണമായ സ്വച്ഛതയില്* ഇടപെടലുകള്* നടത്തി കഥാഗതിയെ നിര്*ണ്ണയിക്കുന്നത് വിദേശീയ നാഗരികതയില്* അഭിരമിക്കുന്ന പൊങ്ങച്ച മലയാളിയുടെ സ്വാര്*ത്ഥവും, അര്*ത്ഥരഹിതവുമായ പിടിവാശിയില്* നിന്നാരംഭിക്കുന്ന സംഭവവികാസങ്ങളാണ്.
ചിത്രത്തില്* കഥാന്തത്തില്* വരുന്ന നായകന്* - വില്ലന്* തല്ല് പ്രതികാരബുദ്ധിക്കുപരി ഒരു ആരോഗ്യകരമായ മത്സരത്തിന്റെ രൂപത്തിലുള്ളതാണ്. അത് ഹിംസയെ പ്രതിനീധീകരിക്കുന്നില്ല. ഒപ്പം ചുറ്റും അവരുടെ മത്സരം കണ്ടു നില്*ക്കുന്നവര്* പഷം ചേര്*ന്ന് മത്സരം കാണുന്ന കാണികള്* മാത്രമാണ്. അവര്* ശത്രുതയെ ശരീരം കൊണ്ട് പിന്*തുണയ്ക്കുന്നില്ല എന്നതും ശ്രദ്ധേയം. കഥാന്ത്യത്തിലെ തല്ലിനു മുന്*പ് ജിംസന്റെ ഹെല്*ത്ത് ഓകെയല്ലേ എന്ന നായകന്റെ ചോദ്യവും, തല്ലു കഴിഞ്ഞ് പരാജയപ്പെട്ട വില്ലന്റെ ചുമലില്* സ്*നേഹപൂര്*വ്വം പിടിക്കുന്ന നായകന്റെ ഭാവവും, പരുക്കുകളുമായി ആശുപത്രിയില്* കഴിയുന്ന വില്ലനെ കാണാന്* പഴങ്ങളുമായി എത്തുന്ന നായകന്റെ പ്രതികാരം വാര്*ന്നു പോയ ശരീര ഭാഷയും, പെണ്ണു ചോദിക്കലും ഒക്കെ ഈ ഗ്രാമീണ നിഷ്*കളങ്കതയുടെ തെളിവുകളാണ്.
അതേപോലെ ചിത്രത്തിന്റെ തുടക്കവും, ഒടുക്കവും ഒരു കാഴ്ചയിലേക്ക് കയറിപ്പോകുന്നതിന്റെയും, കണ്ട് പെട്ടെന്നിറങ്ങിപ്പോരുന്നതിന്റെയും മനോഹാരിത നിലനിര്*ത്തുന്നു. നായകന്* ചെരുപ്പു കഴുകുന്നിടത്തു നിന്നും തുടങ്ങി, നായകന്* ചെരുപ്പിടുന്നിടത്തു വന്നു നില്*ക്കുന്ന സിനിമ. ചെരുപ്പ് ചിത്രത്തില്* ഒരു കഥാപാത്രം തന്നെയാണ്. നായകന്റെ ഉറച്ച തീരുമാനത്തിന്റെയും, നിശ്ചയധാര്*ഢ്യത്തിന്റെയും അടയാളമായി ആവര്*ത്തിച്ച് പരാമര്*ശിക്കപ്പെടുന്ന കഥാപാത്രം.
ചിരിപ്പിക്കാന്* വേണ്ടി മുഴച്ചു നില്*ക്കുന്ന പ്രകടനങ്ങളോ രംഗങ്ങളോ തിരുകിക്കയറ്റാതെ, സ്വാവാവികതയുടെ നിറങ്ങള്* പരമാവധി പുരട്ടി, സിനിമാറ്റിക്ക് കൗതുകങ്ങള്* ചേര്*ത്ത് പാകപ്പെടുത്തിയ ഒരു ചലച്ചിത്ര സൃഷ്ടി എന്ന് മഹേഷിന്റെ പ്രതികാരത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാം. നായകനെ കേന്ദ്രീകരിച്ച് അയാളുടെ വിജയങ്ങളില്* കേന്ദ്രീകരിക്കുന്നു എങ്കിലും. ചുരുക്കത്തില്* വലിയ വലിയ കഥാവസ്തുക്കളും, അനാവശ്യ പിരിമുറുക്കങ്ങളും, ട്വിസ്റ്റുകളും, സസ്*പെന്*സുകളും തേടിപ്പോയി ആവര്*ത്തന വിരസത സൃഷ്ടിക്കുന്ന മലയാള സിനിമയുടെ വര്*ത്തമാന ചട്ടക്കൂടുകളില്* നിന്നും, മറിച്ചെങ്കില്* ദുര്*ബലമായ കോമഡി വത്കരണത്തില്* നിന്നും വേറിട്ട് സ്വച്ഛഗ്രാമീണതയെ പ്രതിനിധീകരിച്ചു എന്നുള്ളതു തന്നെയാണ് മഹേഷിന്റെ പ്രതികാരത്തെ വിജയമാക്കുന്നത്. അതു തന്നെയാണ് ആഷിഖ് അബു നിർമ്മിച്ച ഈ ചിത്രം മികച്ച കളക്ഷനുമായി നൂറാം ദിവസത്തിലേക്ക് കടക്കുമ്പോള്* എന്താണ് ചിത്രത്തിന്റെ വിജയകാരണങ്ങള്* എന്ന അന്വേഷണത്തിനുള്ള താത്പര്യമുണ്ടാക്കിയതും.......
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
രജനീകാന്തിനെ ആരാധിക്കുന്നെതന്തിന് ?
Posted by വി.ജി നകുല്*, 21 Jun, 2016
രജനീകാന്ത് എന്ന ചലച്ചിത്ര അഭിനേതാവിനോട് ദേശഭാഷകള്*ക്കതീതമായി പ്രേക്ഷകര്*ക്കുള്ള കടുത്ത ആരാധനയുടെ കാരണമെന്ത്. കറുത്ത് മെലിഞ്, നീളം കുറഞ്ഞ്, അത്ര ആകര്*ഷകമല്ലാത്ത മുഖസൗന്ദര്യമുള്ള ഒരു മനുഷ്യന്*. അഭിനയത്തില്* പലപ്പോഴും ആവര്*ത്തനങ്ങളാകുന്ന ഒരു ശൈലിയുടെ ഉടമ. ഫൈറ്റ്, ഡാന്*സ്, കോമഡി, റൊമാന്റിക്ക് സീനുകളിലൊന്നും പൂര്*ണ്ണമായ മികവ് രജനിയുടെ പ്രകടനങ്ങളിലില്ല. പക്ഷേ, മറ്റൊരാര്*ക്കുമില്ലാത്ത എന്തോ ഒരു ആകര്*ഷണീയത രജനിയില്* അദ്ദേഹത്തിന്റെ ആരാധകര്* ദര്*ശിക്കുന്നു. ഒരു പക്ഷേ രജനിക്കു മാത്രമ ഇത്രയും പരിമിതികളുണ്ടായിട്ടും ഇത്ര കടുത്ത ആരാധകരുടെ ഒരു വൃന്ദത്തെ സൃഷ്ടിക്കുവാനായിട്ടുള്ളു. എന്തുകൊണ്ട് നിങ്ങള്* രജനിയെ ഇഷ്ടപ്പെടുന്നു എന്ന് ഒരു രജനി ആരാധകനോട് ചോദിച്ചാല്* അത് രജനിയായതു കൊണ്ട് എന്നാകും മറുപടി. എന്ത് കൊണ്ട് താന്* രജനിയെ ഇഷ്ടപ്പെടുന്നു എന്നതിന് മറ്റൊരു നടനുമില്ലാത്ത എന്തോ ഒരു പ്രത്യേകത രജനിക്കുണ്ട് എന്നാകും എല്ലാവരും തിരിച്ചറിയുക. പഷേ ഒന്നുണ്ട് രജനിയുടെ ചലനങ്ങള്*, ശൈലികള്*, എന്തിന് ശബ്ദമുയര്*ത്തിയുള്ള ചിരി പോലും ആരാധര്*ക്ക് ഹരമാണ്. വിദേശ രാജ്യങ്ങളിലും രജനിയോളം ആരാധകരുള്ള മറ്റൊരു ഇന്ത്യന്* നടനില്ല.
രജനിയുടെ സിനിമാ ജീവിതത്തിന്റെ ചരിത്രം ഭൂരിഭാഗം പേര്*ക്കും പരിചിതമാണ്. ബസ് കണ്ടക്ടറില്* നിന്നും സൂപ്പര്*താരമായി മാറിയ ശിവാജി റാവു ഗെയ്ഗ്*വാദിന്റെ ജീവിതകഥയ്ക്ക് ഇപ്പോളൊരു മുത്തശ്ശിക്കഥയുടെ പരിവേഷമാണ്. പലരേയും പ്രചേേദാപ്പിച്ച - പ്രചോദിപ്പിക്കുന്ന ജീവിതം. കര്*ണ്ണാടകയിലെ താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ള ഒരു കുടുംബത്തില്* ജനിച്ച് പഠനശേഷം സര്*ക്കാര്* ട്രാന്*സ്*പോര്*ട്ട് സര്*വ്വീസില്* കണ്ടക്ടറായി ജോലിക്ക് കയറിയ ശിവാജി റാവു പക്ഷേ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം സിനിമയിലെങ്ങിനെയും കയറിപ്പറ്റാന്* ജോലി ഉപേക്ഷിച്ച് അഡയാര്* ഫിലിം ഇന്*സ്റ്റിട്ട്യൂട്ടില്* അഭിനയം പഠിക്കുവാന്* ചേര്*ന്നു. പഠിച്ചിറങ്ങി അവസരം ചോദിച്ചലഞ്ഞ രജനിക്ക് സിനിമയില്* ആദ്യ അവസരം നല്*കിയത് തമിഴ് സിനിമയിലെ സംവിധായക ഇതിഹാസം കെ. ബാലചന്ദര്*. കമല്*ഹാസന്* നായകനായ അപൂര്*വ്വ രാഗങ്ങള്* എന്ന ബ്ലാക്ക് ആന്*ഡ് വൈറ്റ് ചിത്രത്തില്* പാണ്ടിയന്* എന്ന കഥാപാ്രതമായിരുന്നു രജനിക്ക്. 1975 ലാണ് അപൂര്*വ്വ രാഗങ്ങള്* റിലീസ് ചെയ്തത്. എന്നാല്* രജനിയുടെ ആദ്യ ശ്രദ്ധേയ വേഷം പതിനാറു വയതിനിലേ എന്ന പി. ഭാതീരാജ ചിത്രത്തിലേതായിരുന്നു. കമല്*ഹാസന്* നായകനും ശ്രീദേവി നായികയുമായ ചിത്രത്തില്* പരട്ടൈ എന്ന വില്ലന്* കഥാപാത്രമായി രജനി കസറി. 1977 ല്* പുറത്തിറങ്ങിയ ചിത്രത്തില്* രജനിയുടെ ഇത് എപ്പടിയിരുക്ക് എന്ന പഞ്ച് ഡയലോഗ് സൂപ്പര്*ഹിറ്റായിരുന്നു. തുടര്*ന്നും വില്ലന്* സഹനായകവേഷങ്ങളില്* വിവിധ ഭാഷകളിലായി കുറച്ച് ചിത്രങ്ങളില്* കൂടി വന്നുപോയ രജനി നായകനായി തുടങ്ങിയശേഷവും ഇന്നു കാണുന്ന താരപ്രഭാവത്തിലേക്ക് വളര്*ന്നു വരുമെന്ന് അധികമാരും വിശ്വസിച്ചില്ല. അതിനു കാരണം രജനിയ്*ക്കൊപ്പം എന്നും ചേര്*ത്തു വായിക്കപ്പെടുന്ന കമല്*ഹാസന്റെ അഭിനയ ശേഷിയുമായി തട്ടിക്കുമ്പോള്* രജനി ബഹുദൂരം പിന്നിലായിരുന്നു എന്നതു തന്നെ. രജനി സിനിമയില്* തുടക്കമിടുമ്പോള്* കമല്* സൂപ്പര്*താരമാണ്. അന്നത്തെയവസ്ഥയില്* രജനിയെ കമലിന് അനായാസം സിനിമമേഖലയില്* ഒതുക്കാം. എന്നാല്* യഥാ സമയങ്ങളില്* തന്റെ കരിയറിന് ഗുണകരമായ രീതിയിലുള്ള ഉപദേശങ്ങള്* നല്*കി തന്റെ വളര്*ച്ചയ്ക്ക് കാരണക്കാരനായ ഒരാള്* കമല്*ഹാസനാണെന്നും, തനിക്കേറെയിഷ്ടപ്പെട്ട ഇന്ത്യന്* നടന്* കമല്*ഹാസനാണെന്നും രജനി പറഞ്ഞിട്ടുണ്ട്. അഭിനയ ശേഷിയില്* മറികടക്കാനാകാത്തപ്പോഴും, താരപ്രഭാവത്തില്* കമലിനേക്കാള്* രജനി ഒരുപാട് മുന്നിലെത്തുന്ന കാഴ്ചയ്ക്ക് പിന്നീട് കാലം സാക്ഷിയായി. എങ്കിലും ഈ രണ്ട് പ്രതിഭകളും തമ്മില്* താരതമ്യപഠനങ്ങള്* അനാവശ്യമാണ്. എന്തുകൊണ്ടെന്നാല്* രണ്ട് പേരും തന്താങ്ങളുടെ രീതികളിലും, പ്രഭാവത്തിലും രണ്ട് എക്*സ്ട്രീമാണ്. സിനിമയ്ക്കപ്പുറവും രണ്ട് പേരും ഏറ്റവും അടുത്ത സുഹൃത്തുക്കള്* തന്നെ.
രജനികാന്ത് എന്ന നടന്* ആരാധകരുടെ മനസ്സിലുള്ള വീരഭാവങ്ങളെ തിരശീലയില്* പകര്*ത്തിയാണ് താരമായത്. തങ്ങള്* ചെയ്യാന്* കൊതിക്കുന്നതും, തങ്ങള്*ക്ക് ചെയ്യുവാനാകാത്തതുമായത് തങ്ങളേപ്പോലെ ഒരു സാധാരണക്കാരന്* ചെയ്യുന്നു എന്നതായിരുന്നു ആ ആരാധനയുടെ പ്രഥമ കാരണം. അതുകൊണ്ട് തന്നെ രജനികാന്ത് സിനിമയില്* ആയിരം പ്രതിയോഗികളെ ഒറ്റയ്ക്ക് നിന്ന് തല്ലി വീഴ്ത്തുമ്പോള്* അതിന്റെ യുക്തിഭദ്രത കണക്കാക്കാതെ ആരാധകര്* ആവേശത്തേ കയ്യടിക്കുന്നു. ഒരു പക്ഷേ രജനിക്ക് മാത്രം നമ്മള്* അനുവധിച്ചുകൊടുത്ത ചില സ്ഥാനങ്ങളുണ്ട്. അതിലൊന്നാണ് എത്രത്തോളവും വീരനാകുവാനുള്ള അവകാശം. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം തുടങ്ങി ഹോളിവുഡ് സിനിമയില്* വരെ രജനി അഭിനയിച്ചു. അപ്പോഴെല്ലാം ഈ വീരപ്രഭാവം രജനിയെ പല തലങ്ങളില്* പിന്*തുടര്*ന്നു എന്ന് മനസ്സിലാക്കാം.
ഒരുപക്ഷേ സിനിമയിലെയും, പ്രേക്ഷകരിലെയും പുതിയ തലമുറയ്ക്ക് രജനിയെന്ന അഭിനേതാവിനോട് ആരാധന തോന്നിത്തുടങ്ങുന്ന ആദ്യ ചിത്രം ബാഷയാണ്. ഇതിഹാസസമാനമായ ഒരു തലത്തിലേക്ക് രജനീകാന്ത് എന്ന നടന്റെ താരസത്വത്തെ പ്രതിഷ്ഠിക്കുന്ന കാഴ്ചയും ബാഷയ്ക്ക് ശേഷമാണ് വ്യാപകമായി കണ്ട് തുടങ്ങിയത്. തുടര്*ന്ന് അരുണാചലം, പടയപ്പ, മുത്തു തുടങ്ങി കമേഴ്*സ്യല്* ചേരുവകള്* ചേരും പടി ചേര്*ത്ത് രജനിയെന്ന താരബിംബത്തെ പരമാവധി ഉപയോഗിച്ച് വലിയ വിജയങ്ങളായിത്തീര്*ന്ന ധാരാളം ചിത്രങ്ങള്* വന്നു. ഒടുവില്* യന്തിരന്* വരെ ആ പ്രഭാവത്തിന്റെ കൂടെ വിജയമായി. ഒരു രസകരമായ സംഗതി ഇതിലൊന്നും രജനിയുടെ അഭിനയമികവല്ല സ്*റ്റൈലുകളാണ് തെളിഞ്ഞു നിന്നതെന്നാണ്. മണിരത്*നം സംവിധാനം ചെയ്ത ദളപതിയാണ് രജനിയിെല അഭിനേതാവിനെ ഒരു ഘട്ടത്തിനു ശേഷം കുറച്ചെങ്കിലും ഉപയോഗപ്പെടുത്തിയത്.
സ്*റ്റൈല്* മന്നനാണ് രജനി. സിഗരറ്റ് വായുവിലെറിഞ്ഞ് ചുണ്ടുകള്*ക്കിടയില്* ഉറപ്പിക്കുകയും, കൂളിംഗ് ഗ്ലാസ് ഒരു പ്രത്യേക നീക്കത്തോടെ മുഖത്തുറപ്പിക്കുകയും, ചടുലമായ രസകരമായ ഒരു ശൈലിയില്* കാലിന്*മേല്* കാല്*കയറ്റി വയ്ക്കുകയും ഒക്കെച്ചെയ്യുന്ന രജനിയുടെ സ്*റ്റൈലുകള്* തലമുറകള്* പിന്നിടുന്ന വിസ്മയങ്ങളാണ്. അതേപോലെ രജനിയുടെ പഞ്ച് ഡയലോഗുകള്*. നാന്* ഒരു തടവേ സൊന്നാ നൂറു തടവേ സൊന്നമാതിരി, ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്*, ആണ്ടവന്* സൊല്*റാ അരുണാചലം സെയ്*വാ, എന്* വഴി തനി വഴി, പന്നീങ്കളാ കൂട്ടമാ വരുവേ ആനാ സിങ്കം സിങ്കിളാ താ വരുവേന്*, ഇനിയെന്* പാതൈ സിങ്കപ്പാതൈ തുടങ്ങി രജനിയുടെ താരരൂപത്തെക്കൂടി ഉറപ്പിക്കുകയും, പ്രകടിപ്പിക്കുകയും ചെയ്യുന്ന പഞ്ച് ഡയലോഗുകളെത്രയോ. ബാഷ എന്ന രജനിയുടെ എവര്*ഗ്രീന്* ഹിറ്റില്* പഞ്ച് ഡയലോഗുകളുടെ പൊടിപൂരമാണെന്നതും മറക്കരുത്. ഇതില്* പലതും രജനിയുടെ സംഭാവനകളാണ്. തൊണ്ണൂറുകള്*ക്ക് ശേഷം വന്ന ഭൂരിപഷം രജനീ ചിത്രത്തിലും രജനികഥാപാത്രത്തിന്റെ പേരായിരിക്കും ചിത്രത്തിന് എന്നതും ഓര്*ക്കുക.
സാധാരണക്കാരന്* മുതല്* ചലച്ചിത്ര പ്രവര്*ത്തകര്* വരെ രജനിയുടെ കടുത്ത ആരാധകരാണ്. ഇന്ത്യന്*സിനിമയില്* സൂപ്പര്*സ്റ്റാര്* എന്ന് പറയുമ്പോള്* രജനിയുടെ മുഖമാകും ആദ്യം തെളിയുക. പടയപ്പയില്* രജനിയുടെ കഥാപാത്രത്തിന്റെ സംഘട്ടന രംഗത്തിലെ പ്രകടനം കണ്ട് അബ്ബാസ് അവതരിപ്പിച്ച കഥാപാത്രം പറയുന്ന "വാട്ട് എ മാന്*" എന്ന ഡയലോഗാണ് രജനിയെക്കുറിച്ച് ആരാധകരുടെ പൊതുവികാരം. അല്ലങ്കില്* രാംഗോപാല്* വര്*മ്മ പറഞ്ഞതുപോലെ രജനി എക്*സ്ട്രാ ഓര്*ഡിനറിയാണ്. തീയേറ്ററിലെ സ്*ക്രീനില്* രജനിയുടെ രൂപം തെളിയുമ്പോള്* മറ്റൊന്നിലേക്കും പിന്നെ കാണികളുടെ കണ്ണ് പോകില്ല. രജനിക്കൊപ്പം സ്*ക്രീനിലുള്ള മറ്റ് അഭിനേതാക്കളും അപ്രസക്തരാകുന്ന അവസ്ഥ. ജീവിതത്തില്* അതീവ ലാളിത്യമുള്ള രീതികളാണ് രജനിയുടെത്. സിനിമയില്* േമക്കപ്പിട്ട് പ്രായം മറയ്ക്കുമ്പോഴും, യഥാര്*ത്ഥ ജീവിതത്തില്* രജനി കഷണ്ടിത്തലയും, മേക്കപ്പില്ലാതെ പ്രായം തെളിയുന്ന മുഖവും, ലളിതമായ വസ്ത്രധാരണവുമായി സമൂഹത്തില്* ഇടപെടുന്നു.
എന്തുകൊണ്ടാണ് രജനികാന്ത് ഇന്നുകാണുന്ന ഈ താര സമ്പന്നതയിലേക്ക് വളര്*ന്നു എന്നത് പഠിക്കപ്പെടേണ്ടതാണ്. എല്ലാറ്റിലും ശരാശരിക്കാരനായ ഒരു മനുഷ്യന്* അതിരുകളില്ലാത്ത ആരാധകപിന്*തുണ നേടുന്നതിന്റെ മനശാസ്ത്രം എന്താണെന്ന കൗതുകമാണ് ഓരോ രജനി ചിത്രവും അണിയറയിലൊരുങ്ങുമ്പോള്* മനസ്സിലുയരുക. ഇപ്പോള്* തന്നെ റിലീസിനൊരുങ്ങുന്ന കബാലി ഉയര്*ത്തുന്ന അലയൊലികള്* ഉദാഹരണം......
@Tigerbasskool
@Karikamuri Shanmugan
@Kashinathan
@KRRISH2255
@KulFy
@Laleattan
@Leader
@Madhavanunni
@MALABARI
@MalluSingh
@maryland
@Mayavi 369
@MHP369
@moovybuf
@nanma
@nmaks
@pammuty
@ParamasivaM
@PEACE THRU WAR @KHILADI
@Rachu @Ravi Tharagan @renjuus @Rohith @Sal kk @Sameer @sethuramaiyer @Shivettan
@sirius
@Spunky
@sreeoman @SUDHI @teegy @ULTIMATE STAR @veecee @Viru @visakh r @wayanadan @yathra @yodha007
@Harry
@HighnesS
@Iam RMU
@ITV
@JabbaR
@Jaguar
@Jishnu Anand
@Jo Johnson
@josemon17
@K K R
@ACHOOTTY
@AjinKrishna
@ALEXI
@AnWaR
@ballu
@Balram
@BangaloreaN
@bhat
@Brother
@chandru
@Chirakkal Sreehari
@Devarajan Master
@Don Mathew
@Dylan
@Film Freak
@Frankenstein
@Gafoorkadosth
@ghostrider999
@Hail
@frincekjoseph
@Aattiprackel Jimmy
@abhimallu
@PaNcho
@GaniThalapathi
@KOBRA
@Bodyguard Jayakrishnan
@Arya @Bilalikka Rules
Last edited by kannan; 06-27-2016 at 01:24 PM.
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
ബെസ്റ്റ് ഡ്രസ്*സ്ഡ് മാന്* ദുല്*ഖര്*
Posted by ഓൺലൈൻ ഡസ്ക് , 21 Jun, 2016
ദുല്*ഖര്* ആളൊരു ചുള്ളനാണ് കാണാന്* മാത്രമല്ല. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ആരെയും ആകര്*ഷിക്കുന്ന ഒരാള്*. ആരോടും ശത്രുതയില്ലാത്ത, സ്*നേഹപൂര്*വ്വം മാത്രം പെരുമാറുന്ന ആ ജെന്റില്*നസ് പൈതൃകം തന്നെ. ഇതൊക്കെ സിനിമക്കാര്*ക്ക് ആരാധകര്*ക്കും അറിയുകയും ചെയ്യാം. ഇപ്പോള്* ഇതു പറയാന്* കാരണം ദുല്*ക്കറിന്റെ ഈ ഗുണങ്ങള്*ക്ക് കിട്ടിയ അംഗീകാരമാണ്. ഇന്ത്യയിലെ പ്രമുഖ മെന്*സ് മാഗസീന്* ജിക്യൂമാഗ് നടത്തിയ ബെസ്റ്റ് ഡ്രസ്ഡ് മാന്* ഫോര്* 2016-ന്റെ പന്ത്രണ്ടു പേരടങ്ങുന്ന പട്ടികയില്* ഇടം നേടിക്കൊണ്ടാണ് ദുല്*ക്കര്* അംഗീകരിക്കപ്പെട്ടത്. ഈ പട്ടികയില്* ഇടം നേടിയ ഏക മലയാളിയും ദുല്*ക്കര്* തന്നെ. ബോളിവുഡില്* പ്രശസ്തരായ ഷാഹിദ് കപൂര്*, ജോണ്* എബ്രഹാം ഇമ്രാന്*ഖാന്* എന്നിവര്*ക്കൊപ്പമാണ് ദുല്*ക്കറും പട്ടികയില്* എത്തിയത്. രാഹുല്* ഖന്ന, അഭയ് ഡിയോള്* തുടങ്ങിയ ബോളിവുഡിലെ യുവതാരങ്ങളും ഈ പട്ടികയിലുണ്ട് താരങ്ങള്* പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളിലെ ഡ്രസിങ്ങ് രീതിയുടെ അടിസ്ഥാനത്തിലാണ് ജിക്യൂ മാഗസിന്റെ ബെസ്റ്റ് ഡ്രസ്ഡ് മാന്* ഫോര്* 2016ന്റെ പട്ടിക തയ്യാറാക്കിയത്. സിനിമയിലെ വസ്ത്രധാരണവും ഫാഷന്* ട്രെന്*ഡുകളുമൊന്നും ജിക്യൂ മാഗസിന്റെ ബെസ്റ്റ് ഡ്രസ്ഡ് മാന്* തിരഞ്ഞെടുപ്പില്* പരിഗണിക്കപ്പെടില്ല. ജൂണ്* ആദ്യം മുംബൈയില്* നടന്ന ചടങ്ങില്* ജിക്യൂ മാഗസിന്റെ ബെസ്റ്റ് ഡ്രസ്ഡ് മാന്* ഫോര്* 2016ന്റെ ലിസ്റ്റില്* ഉള്*പ്പെട്ട താരങ്ങളുടെ ഒത്തുചേരല്* നടന്നിരുന്നു. ഷാഹിദ് കപൂര്*, ജോണ്* എബ്രഹാം, ഇമ്രാന്*ഖാന്* തുടങ്ങിവയര്*ക്കൊപ്പം ദുല്*ഖര്* സല്*മാനും ചടങ്ങിന്റെ പ്രധാന ആകര്*ഷണമായി. പുതിയ ഫാഷനുകള്* ഏറ്റവും വേഗത്തില്* പരീക്ഷിക്കപ്പെടുന്നത് എപ്പോഴും ബോളിവുഡ് താരങ്ങള്*തന്നെ. അവര്*ക്കൊപ്പം നില്*ക്കുന്ന ദുല്*ക്കര്* എന്ന വാര്*ത്ത അഭിനന്ദനീയമാണ്.
ഫെയ്*സ്ബുക്കിലൂടെ സന്തോഷം പങ്കുവച്ച് ദുല്*ഖര്* ജിക്യു മാഗസിന്റെ ബെസ്റ്റ് ഡ്രസ്ഡ് മാന്* ഫോര്* 2016ന്റെ പട്ടികയില്* ഇടം പിടിച്ചതിന്റെ സന്തോഷം ദുല്*ഖര്* തന്റെ ഫെയ്*സ്ബുക്ക് പേജില്* പങ്കുവച്ചിരുന്നു. മുംബൈയില്* നടന്ന ചടങ്ങിന് പോകാന്* ഒരുങ്ങി നില്*ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ദുല്*ഖര്* സന്തോഷം പങ്കുവച്ചത്. ലണ്ടനില്* പോയി വരുമ്പോള്* വാപ്പച്ചി കൊണ്ടുവരുന്ന ജിക്യു മാഗസിനുകള്* സ്*കൂളില്* പഠിക്കുമ്പോഴേ ദുല്*ക്കറിന് ഇഷ്ടമായിരുന്നു. കോണ്*ഡേ നാസ്റ്റ് ജിക്യു മാഗസിന്* ഇന്ത്യയില്* നിന്നിറക്കാന്* തീരുമാനിച്ചപ്പോള്* തോന്നിയ ആകാംക്ഷയും ഫെയ്*സ്ബുക്ക് പോസ്റ്റില്* ദുല്*ക്കര്* പങ്കുവയ്ക്കുന്നു. അതുകൊണ്ടു തന്നെ ജിക്യൂ മാഗസിന്റെ ബെസ്റ്റ് ഡ്രസ്ഡ് മാന്* ഫോര്* 2016ന്റെ പട്ടികയില്* ഇടംപിടിക്കാന്* സാധിച്ചത് പ്രത്യേകതയുള്ള അനുഭവമാണെന്നും താരം പോസ്റ്റില്* കുറിച്ചു. മുംബൈയില്* ആതിഥേയത്വം ഒരുക്കിയ ചെ കുര്യനും, അലക്*സ് കുര്യനും നന്ദി പറയുന്ന പോസ്റ്റില്* ചടങ്ങില്* ധരിക്കാനുള്ള സ്യൂട്ട് തയ്യാറാക്കിയ എസ്.എസ് ഹോമിനും, ഷര്*ട്ട് തയ്യാറാക്കിയ ബ്രൂക്ക്*സ് ബ്രദേഴ്*സിനും പോക്കറ്റ് അലങ്കരിച്ച ദി ടൈ ഹബ്ബിനും ദുല്*ക്കര്* നന്ദി പറഞ്ഞിട്ടുണ്ട്. സ്*റ്റൈലിങ്ങ് നടത്തിയ കല്യാണി ദേശായിക്കുള്ള കൃതജ്ഞതയും പോസ്റ്റില്* പ്രകാശിപ്പിക്കാന്* ദുല്*ഖര്* മറന്നിട്ടില്ല. ഭാര്യ അമാലിനൊപ്പം ബെസ്റ്റ് ഡ്രസ്ഡ് മാന്* ഫോര്* 2016ന്റെ ചടങ്ങിന്് പോകാന്* ഒരുങ്ങുന്ന ചിത്രവുമായി മറ്റൊരു പോസ്റ്റും ദുല്*ഖര്* പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്* അമാലിന്റെ വസ്ത്രങ്ങള്* ഒരുക്കിയ ശ്രിയ സോമിന്റെയും ആഭരണങ്ങള്* ഒരുക്കിയ ജെയ്പൂര്* ജെംസിന്റെയും, സ്*റ്റൈലിഷ് നീരജ കോനയുടെ പേരും പരാമര്*ശിച്ചിട്ടുണ്ട്.
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
ഉണ്ണിക്കുട്ടന്റെ സെന്*ട്രല്* ജയില്*
Posted by ഓൺലൈൻ ഡസ്ക് , 17 Jun, 2016
സെന്*ട്രല്* ജയിലിന്റെ കവാടത്തില്* അവള്* എത്തി. രാധിക. തന്റെ പ്രിയപ്പെട്ടവരെ കാണുന്നതിനാണ് അവള്* വന്നത്. ലളിതമായ നിറപ്പകിട്ടില്ലാത്ത സാരിയും ബ്*ളൗസുമാണ് വേഷം. മുഖത്ത് വിഷാദമുണ്ടെങ്കിലും കണ്ണുകളില്* പ്രതീക്ഷയുടെ തിളക്കമുണ്ട്. ഉണ്ണിക്കുട്ടനെത്തേടിയാണ് രാധിക വന്നത്. ഉണ്ണിക്കുട്ടന്* ഈ ജയിലിലുണ്ട്. അവള്* കാത്തിരിക്കുന്ന ആളാണ് ഉണ്ണിക്കുട്ടന്*. അപ്പോഴുണ്ട് ഉണ്ണിക്കുട്ടന്* വരുന്നു. അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. അവന്* അടുത്തു വരുന്നതോടെ ആ സന്തോഷം സങ്കടത്തിനു വഴിമാറി. പിന്നെ ആകാംക്ഷയും ഉല്*ക്കണ്ഠയും. ഉണ്ണിക്കുട്ടന്റെ മുഖം നിറയെ രക്തമാണ്. വസ്ത്രത്തില്* ചോരപാടുകളുമുണ്ടായിരുന്നു. ക്രൂരമായ മര്*ദ്ദനത്തിനിരയായപോലെ...... അവള്* ഓടി അവന്റെയടുത്തെത്തി. അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. അവന്റെ മുഖം അപ്പോള്* നനഞ്ഞു വിറക്കൊണ്ടു. സുന്ദര്*ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വെല്*ക്കം ടു സെന്*ട്രല്* ജയില്* എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു ഇത്. ഇവിടെ ഉണ്ണിക്കുട്ടനെ ദിലീപും രാധികയെ വേദികയും അവതരിപ്പിക്കുന്നു. തിരുവനന്തപുരം പൂജപ്പുര സെന്*ട്രല്* ജയിലിലായിരുന്നു ഈ രംഗത്തിന്റെ ചിത്രീകരണം. അഴകപ്പനാണ് രംഗം ക്യാമറയിലാക്കിയത്. വൈശാഖാ സിനിമയുടെ ബാനറില്* വൈശാഖ് രാജനാണ് ചിത്രം നിര്*മ്മിക്കുന്നത്.
ജയില്* പുള്ളികളുടെ ജീവിത പശ്ചാത്തലത്തില്* അവതരിപ്പിക്കുന്ന ഈ ചിത്രം അതിശക്തമായ ജയില്* പ്രണയത്തിന്റെ കഥ കൂടിയാണ്. ദിലീപിന്റെ ഏറെ വിജയചിത്രങ്ങള്*ക്ക് തിരക്കഥ രചിച്ചിട്ടുള്ള ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ദിലീപ് കോമഡിക്ക് പ്രാധാന്യം നല്*കി ഒരുക്കുന്ന ഒരു ചിത്രം തന്നെയായിരിക്കുമിത്. ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ സല്ലാപം എന്ന സിനിമ സംവിധാനം ചെയ്തത് സുന്ദര്* ദാസാണ്. പിന്നീട് കുടമാറ്റം, വര്*ണ്ണക്കാഴ്ചകള്* തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു പ്രവര്*ത്തിച്ചു.. അതിനുശേഷം ഇരുവരും ഒന്നിച്ചു പ്രവര്*ത്തിക്കുന്ന ചിത്രമാണിത്. ജയിലില്* കുറ്റക്കാരായി എത്തുന്നവര്* ഏറെയാണ്. ഓരോരുത്തരുടേയും കുറ്റങ്ങള്* വ്യത്യസ്തമായിരിക്കും. ഇതില്* ചിലര്* പിന്നീട് പശ്ചാത്തപിക്കുന്നു. ചിലപ്പോള്* വീണ്ടുവിചാരമില്ലാതെ പ്രവര്*ത്തിക്കും. അക്കൂട്ടത്തില്* ചില നിരപരാധികളുമുണ്ടാകും ഇവിടെയും അങ്ങനെയൊരാള്* ഉണ്ട്. ഖാദര്*, ബാങ്കു ഉദ്യോഗസ്ഥനായിരുന്നു. ബാങ്കിലെ ഒരു കൃത്യവിലോപത്തിന്റെ പേരിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതില്* ഖാദര്* നിരപരാധിയാണ്. ഖാദര്* തന്റെ ഈ വേദന പങ്കിടുന്നത് ഉണ്ണിക്കുട്ടന്റെയടുത്താണ്. ഉണ്ണിക്കുട്ടന്* ജയില്* പുള്ളിയായിരിക്കുന്നതും ചെയ്യാത്ത കുറ്റത്തിനാണ്. ഒരു യുവത്വത്തെ രക്ഷിക്കുവാന്* ഒരു കുറ്റം സ്വയം ഏറ്റെടുത്തതാണ്. ഇത് ജയിലിലെ ജീവനക്കാര്*ക്കും തടവ് പുള്ളികള്*ക്കുമെല്ലാം അറിയാം. ഉണ്ണിക്കുട്ടന്* തടവുകാരുടെയൊക്കെ പ്രിയപ്പെട്ടവനാണ്. എപ്പോഴും സന്തോഷം സമ്മാനിക്കുന്നവന്*. എല്ലാവരുടെയും ദുഃഖത്തില്* പങ്കുചേരുന്നവന്*. അവന്* ജയിലില്* നിന്ന് പോയാല്* ജയിലില്* ശൂന്യമായതുപോലെയാണ് അവന്റെ തിരിച്ചു വരവിനുവേണ്ടി അവര്* കാത്തിരിക്കും. എങ്ങനെയും ചില മാര്*ഗ്ഗങ്ങളിലൂടെ അവന്* തിരിച്ചെത്തുമെന്നതാണ്
ഉണ്ണിക്കുട്ടനും ജയിലും തമ്മിലുള്ള ബന്ധം. ഇതിനിടയിലാണ് ഒരു പ്രണയം അവനുണ്ടാകുന്നത്. ഈ പ്രണയം ചിത്രത്തിന്റെ കഥയില്* പുതിയൊരു വഴിത്തിരിവിനു കാരണമാകുന്നു.
ഒരുഘട്ടം വരെ ചിരിയും കളിയുമായി നീങ്ങുന്ന വെല്*ക്കം ടു സെന്*ട്രല്* ജയില്* പിന്നീട് ഏറെ ഉദ്യോഗത്തിലേക്കു നീങ്ങുകയാണ്. അവിടെയാണ് നാം ജയിലിന്റെ യഥാര്*ത്ഥസ്വഭാവം മനസ്*സിലാക്കുന്നത്. ഖാദറിനെ ബാലചന്ദ്രന്* ചുള്ളിക്കാട് അവതരിപ്പിക്കുന്നു. രണ്*ജി പണിക്കര്* കലാഭവന്* ഷാജോണ്*, വീണാനായര്*, ഷഫീഖ് (അമര്* അക്ബര്* അന്തോണി ഫെയിം) , കുമരകം രഘുനാഥ് എന്നിവര്* ജയില്* ഉദ്യോഗസ്ഥരാകുന്നു. വിനോദ് കെടാമംഗലം, നസീര്* സംക്രാന്തി, ഹരീഷ് കണാരന്*, കണ്ണന്*, രാജന്* പി.ദേവ്, ജയിംസ് പാറയ്ക്കല്*, ഷറഫ്ദ്ദീന്* (പ്രേമം ഫെയിം) ധര്*മ്മജന്* ബൊള്*ഗാട്ടി, ബൊള്*ഗാട്ടി സുബ്രഹ്മണ്യന്*, സുധീര്* എന്നിവര്* ജയില്* പുള്ളികളുടെ നിരയിലുള്ളവരാണ്. സിദ്ദിഖ്, ലെന, അജു വര്*ഗ്ഗീസ്, കലാഭവന്* റഹ്മാന്*, കലാഭവന്* ഹനീഷ്, തെസ്*നിഖാന്* തുടങ്ങിയവരും ചിത്രത്തില്* അഭിനയിക്കുന്നു. ഗാനങ്ങള്*- ഹരിനാരായണന്*, സന്തോഷ്*വര്*മ്മ, നാദിര്*ഷ. സംഗീതം- ബേണി ഇഗ്*നേഷ്യസ്, നാദിര്*ഷ. അഴകപ്പന്* ഛായാഗ്രഹണവും ജോണ്*കുട്ടി എഡിറ്റിംഗും നിര്*വഹിക്കുന്നു. കലാസംവിധാനം- ജോസഫ് നെല്ലിക്കല്*. മേക്കപ്പ്- രാജീവ് അങ്കമാലി, കോസ്റ്റിയും ഡിസൈനര്*- അനില്* ചെമ്പൂര്, ചീഫ് അസോസിയേറ്റ് ഡയറക്ടര്*- കെ.സി.രവി, അസോസിയേറ്റ് ഡയറ്കടര്*- ഷിബിന്*, സഹസംവിധാനം- ബിന്*സാദ്, മനോജ്, ബിനുറോഷന്*. ഡിക്*സന്* പൊടുത്താസാണ് പ്രൊഡക്ഷന്* കണ്*ട്രോളര്*, പ്രൊഡക്ഷന്* എക്*സിക്യൂട്ടീവ്*സ്- ഇക്ബാല്* പാനായിക്കുളം, രാജേഷ് മേനോന്*, രാജീവ് പെരുമ്പാവൂര്*. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം വൈശാഖാ റിലീസ് പ്രദര്*ശനത്തിനെത്തിക്കും.
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .