2014ൽ പിറന്നത് അഞ്ച് സൂപ്പർഹിറ്റുകൾ
കൊച്ചി: ഈ വർഷം റിലീസായ 163 സിനിമകളിൽ അഞ്ചെണ്ണം സൂപ്പർഹിറ്റായി. ബാംഗ്ളൂർ ഡേയ്*സ്, വെള്ളിമൂങ്ങ, ഹൗ ഓൾഡ് ആർ യു, ഓം ശാന്തി ഓശാന, 1983 എന്നിവയാണ് കഴിഞ്ഞ വർഷത്തെ പണം വാരികൾ. ലോ ബഡ്*ജറ്റ് ചിത്രമായ വെള്ളിമൂങ്ങ എട്ടു കോടിയിലേറെ നേടി. ആംഗ്രീ ബേബീസ്, സപ്*തമശ്രീ തസ്കര:, സെവന്ത് ഡേ, വിക്രമാദിത്യ, ഇതിഹാസ, റിംഗ് മാസ്*റ്റർ എന്നീ ചിത്രങ്ങൾ ഹിറ്റുകളായി. ഇയ്യോബിന്റെ പുസ്*തകം, അവതാരം, മുന്നറിയിപ്പ്, പെരുച്ചാഴി, ഭയ്യ-ഭയ്യ, രാജാധിരാജ, വില്ലാളിവീരൻ, ഞാൻ എന്നീ ചിത്രങ്ങൾ ശരാശരി വിജയം നേടി. അവശേഷിച്ചതിൽ അധികവും എട്ടുനിലയിൽ പൊട്ടി.
കേരള ഫിലിം ചേംബറിന്റേതാണ് ഈ വിലയിരുത്തൽ.
ക്രിസ്*മസ് ചിത്രങ്ങളായ കസിൻസ്, ആമയും മുയലും എന്നിവ കാര്യമായ ചലനം സൃഷ്*ടിച്ചില്ല. രാജേഷ് പിള്ളയുടെ മിലി, ശ്രീനിവാസന്റെ 'നഗരവാരിധി നടുവിൽ" എന്നിവയാണ് ഇനി പ്രതീക്ഷയുളള ക്രിസ്*മസ് ചിത്രങ്ങൾ.
ഒന്നരക്കോടി മുതൽ ആറ് കോടി രൂപ വരെ ഓരോ പടത്തിനും മുതൽമുടക്കുണ്ട്. രണ്ടാംനിര താരങ്ങൾ അഭിനയിച്ച, താരതമ്യേന കുറഞ്ഞ ചെലവിൽ നിർമ്മിച്ച വെള്ളിമൂങ്ങയുടെയും ഇതിഹാസയുടെയും വിജയം കഴിഞ്ഞ വർഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാമറാമാൻ ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് വെള്ളിമൂങ്ങ.
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ഈ വർഷം സൂപ്പർഹിറ്റില്ല. മോഹൻലാലിന്റെ പെരുച്ചാഴി എന്നിവ ഭേദപ്പെട്ട വിജയം നേടിയെന്ന് മാത്രം. റിംഗ് മാസ്*റ്റർ ഒഴികെയുള്ള ദിലീപ് ചിത്രങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടായില്ല. ബാംഗ്ളൂർ ഡേയ്*സും ഇയ്യോബിന്റെ പുസ്*തകവും ഒഴികെയുള്ള ഫഹദ് ഫാസിൽ ചിത്രങ്ങൾ പരാജയപ്പെട്ടു. നിവിൻ പോളിയുടെ മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റുകളായി. നടിമാരിൽ ശ്രദ്ധിക്കപ്പെട്ടത് മഞ്ജുവാര്യരാണ്.
ചാനലുകൾ വലിഞ്ഞു, സിനിമ കുറഞ്ഞു
കഴിഞ്ഞ വർഷം 172 സിനിമകളാണ് പുറത്തിറങ്ങിയത്. സാറ്റലൈറ്റ് റേറ്റിനെ ചൊല്ലിയുള്ള വിവാദം എണ്ണം കുറയാൻ കാരണമായി. റിലീസിന് മുൻപ് മുൻകൂർ പണം നൽകുന്ന ഏർപ്പാടിൽ നിന്ന് ചാനലുകൾ പിന്മാറിയത് നിർമ്മാതാക്കൾക്ക് തിരിച്ചടിയായി.
മൾട്ടിപ്ളെക്*സുകൾ സിനിമയ്*ക്ക് അനുഗ്രഹമായെന്ന് വിലയിരുത്തപ്പെടുന്നു. കളക്*ഷനിലെ 30 ശതമാനവും ഏറ്റവും കൂടുതൽ മൾട്ടിപ്ളെക്*സുള്ള എറണാകുളം ജില്ലയിൽ നിന്നാണ്