.....................
Sponsored Links ::::::::::::::::::::Remove adverts | |
.....................
Last edited by kevin; 11-13-2015 at 08:04 PM. Reason: repeat post
"If the ball is a crying toddler, then Andres Iniesta's first touch is a lullaby..."
റഹ്മാനെ ഭയന്ന മമ്മൂട്ടി
എറണാകുളം ലോ കോളജിനടുത്തുള്ള സെന്റ് മേരീസ് ചർച്ചിൽ ഒരു കല്യാണം കൂടാനെത്തിയതാണ്. സുഹൃത്തായ ഫെഡറൽ ബാങ്കിലെ ഉദ്യോഗസ്ഥൻ കോശിയും മറ്റൊരാളും സംസാരിച്ചുകൊണ്ട് എന്റടുത്തേക്കുവന്നു.
''ഇത് മുഹമ്മദ്കുട്ടി. ഞങ്ങളൊന്നിച്ച് കോളജിൽ പഠിച്ചതാണ്. ഇവന് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ദാസേട്ടൻ ഒന്നു സഹായിക്കണം.''
അന്ന് ഞാൻ എറണാകുളത്ത് കട്ട്-കട്ട് എന്ന സിനിമാപ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്. അത്യാവശ്യം സിനിമാബന്ധങ്ങളൊക്കെയുണ്ട്. അതു മനസിലാക്കിയാവണം കോശി പറഞ്ഞതും.
''വല്ലവരോടും പറഞ്ഞുനോക്കട്ടെ.''
ഞാൻ ഉറപ്പുകൊടുത്തു. അക്കാലത്ത് 'അസാധു' എന്ന വിനോദമാസികയും ഞാൻ നടത്തുന്നുണ്ട്. എറണാകുളം നോർത്ത് റെയിൽവേ സ്*റ്റേഷന്റെ എതിർവശത്താണ് ഓഫീസ്. അടുത്ത ദിവസം തന്നെ മുഹമ്മദ്കുട്ടി ഒരു സ്*കൂട്ടറിൽ എന്നെത്തേടി അവിടെയെത്തി. സ്*കൂട്ടറിനേക്കാൾ ഞാൻ ശ്രദ്ധിച്ചത് അയാളുടെ കൈയിൽ കെട്ടിയ റാഡോ വാച്ചാണ്. അതു തിളങ്ങുന്നുണ്ടായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് സംസാരിച്ചതിനുശേഷമാണ് അന്നു പിരിഞ്ഞത്. ആ സൗഹൃദം പതുക്കെ വളരുകയായിരുന്നു. മിക്ക ദിവസവും മുഹമ്മദ്കുട്ടി ഓഫീസിൽ വരും.
പി.ചന്ദ്രകുമാർ സംഭവം എന്ന ചിത്രം സംവിധാനം ചെയ്*യുന്നു എന്നറിഞ്ഞപ്പോൾ കത്തുമായി സംവിധായകനെ കാണാൻ പറഞ്ഞയച്ചു. പക്ഷേ അപ്പോഴേക്കും ആ സിനിമയിലെ റോളുകൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. മജീന്ദ്രനും ബാബുവുമായിരുന്നു നിർമ്മാതാക്കൾ. മറ്റൊരു ദിവസം സംവിധായൻ ബക്കറിനെ കാണാൻ പറഞ്ഞയച്ചു. ബക്കർ പിന്നീടെന്നെ വിളിച്ചു.
''ദാസ് പറഞ്ഞയച്ച മുഹമ്മദ്കുട്ടിയുടെ കണ്ണ് ശരിയല്ല.''
പെട്ടെന്ന് റോൾ കിട്ടിയില്ലെങ്കിലും മുഹമ്മദ്കുട്ടി എന്നെ വിളിച്ചുകൊണ്ടേയിരുന്നു. രാത്രിയും പകലുമെന്ന ഭേദമില്ലാതെ സിനിമാവിശേഷങ്ങൾ പങ്കുവച്ചു. സിനിമയുടെ ട്രെൻഡ്, ഹിറ്റുകൾ, കുടുംബം....അങ്ങനെ എല്ലാ വിഷയങ്ങളും ഞങ്ങളുടെ ചർച്ചയിലേക്കു കയറിവന്നു.
പിന്നീടൊരിക്കൽ 'സംഭവ'ത്തിന്റെ വർക്കുമായി മദ്രാസിലെ വുഡ്*ലാൻഡ്*സ് ഹോട്ടലിൽ താമസിക്കുന്പോൾ ആ ഹോട്ടലിൽ മുഹമ്മദ്കുട്ടിയുമുണ്ടായിരുന്നു. പിറ്റേ ദിവസത്തെ ഫ്*ളൈറ്റിൽ എറണാകുളത്തേക്കു പോവുകയാണെന്നു പറഞ്ഞപ്പോൾ തനിക്കും വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അക്കാലത്ത് ഫ്*ളൈറ്റ് ടിക്കറ്റ് കിട്ടാൻ കുറച്ചുപാടാണ്. സംഭവത്തിന്റെ നിർമ്മാതാവ് ബാബു മൂഖേന ഒരു ടിക്കറ്റ് റെഡിയാക്കി. മുഹമ്മദ്കുട്ടിയുടെ ആദ്യത്തെ ഫ്*ളൈറ്റ്*യാത്ര. ഫ്*ളൈറ്റിൽ ഞാൻ പുതുമുഖമല്ലെങ്കിലും പറന്നുയരുന്പോൾ എനിക്കിപ്പോഴും പേടിയാണ്. പതിവിലധികം മഴയും കാറ്റുമുള്ള ആ പകലിൽ ഫ്*ളൈറ്റ് ഉലയുന്നുണ്ടോ എന്ന സംശയമായിരുന്നു എനിക്ക്. ഉള്ളിൽ വല്ലാത്തൊരു ഭീതി. അപ്പോഴും മുഹമ്മദ്കുട്ടി തന്റെ ആദ്യത്തെ യാത്ര ആസ്വദിക്കുകയായിരുന്നു.
പതുക്കെപ്പതുക്കെ മുഹമ്മദ്കുട്ടി സിനിമയിൽ ചുവടുറപ്പിച്ചു. മുഹമ്മദ്കുട്ടി മമ്മൂട്ടിയായി. സിനിമയിൽ തുടങ്ങിയ കാലത്ത് മമ്മൂട്ടിക്ക് ഒരാളെ മാത്രമേ ഭയമുണ്ടായിരുന്നുള്ളൂ. അത് റഹ്മാനായിരുന്നു.
''ദാസ്, റഹ്മാൻ എനിക്കൊരു ഭീഷണിയാവുമോ?''
ഒരു ദിവസം വളരെ ഉത്*കണ്ഠയോടെ മമ്മൂട്ടി ചോദിച്ചു.
''ഒരിക്കലുമില്ല. പേടിക്കേണ്ട ആളേയല്ല റഹ്മാൻ.''
എന്നിട്ടും മമ്മൂട്ടിക്ക് സമാധാനമായില്ല. തൃശൂരിൽ നെല്ലിക്കുന്ന് ആന്റണിയുടെ സ്റ്റുഡിയോ ഉദ്ഘാടനത്തിനു പോയി വരുന്പോൾ ഞാനും ജഗതി ശ്രീകുമാറും റഹ്മാനും ഒരു കാറിലായിരുന്നു. വരുന്നവഴിക്ക് എന്റെ വീട്ടിൽ കയറി ചായ കഴിച്ചിട്ടാണ് അവർ പോയത്. ഇക്കാര്യമറിഞ്ഞപ്പോഴും മമ്മൂട്ടിക്ക് വിഷമമായി. അത് പിന്നീടുള്ള സംസാരത്തിൽ നിന്നു തിരിച്ചറിയാമായിരുന്നു.
നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിക്ക് പായസം വളരെയിഷ്ടമാണ്. ഒരുദിവസം സുഹാസിനി മമ്മൂട്ടിക്കിഷ്ടപ്പെട്ട പായസം ഉണ്ടാക്കിക്കൊടുത്തു. ഈ കഥ ഞാൻ എന്റെ കട്ട്-കട്ട് മാസികയിൽ ചേർത്തു. വായിച്ചുവന്നപ്പോൾ അവർ തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ അടുപ്പം ഉള്ളതുപോലൊരു ധാരണ പരന്നു. മമ്മൂട്ടി ഞാനുമായി പിണക്കത്തിലായി. അതിനുശേഷം ഏത് ലൊക്കേഷനിൽ പോയാലും ഭാര്യ സുലുവിനെയും ഒപ്പം കൂട്ടും.
'സ്*ഫോടനം' എന്ന സിനിമയിലാണ് മമ്മൂട്ടിക്ക് പ്രധാനപ്പെട്ട ഒരു റോൾ കിട്ടിയത്. പടത്തിന്റെ പൂജാ ക്ഷണക്കത്തിൽ മമ്മൂട്ടിയുടെ പേര് മുഹമ്മദ്കുട്ടിയെന്ന് മാറ്റിയിരുന്നു. ഇതറിഞ്ഞപ്പോൾ ഞാൻ മമ്മൂട്ടിയെ വിളിച്ചു.
''മമ്മൂട്ടി എന്ന പേരിന്റെ ഐശ്വര്യം മുഹമ്മദ്കുട്ടിക്കില്ല. അതുകൊണ്ട് പേരുമാറ്റാൻ തയാറാവരുത്.'' പി.ജി.വിശ്വംഭരൻ പറഞ്ഞതനുസരിച്ചാണ് മാറ്റിയതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത് അംഗീകരിക്കരുതെന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ മമ്മൂട്ടി സമ്മതിച്ചു. മമ്മൂട്ടി പേരുമാറ്റുന്നില്ല എന്ന രീതിയിൽ കട്ട്-കട്ടിൽ വാർത്തയും നൽകി. മമ്മൂട്ടിയെന്ന പേര് അന്നും ഇന്നും ശക്തിയുള്ളതാണ്. അതിൽ എന്റെ പ്രേരണ കൂടിയുണ്ടെന്നറിയുന്പോൾ അഭിമാനം തോന്നുന്നു.
-
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.