ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം ആണ്. അല്ലാതെ ഒരു റിവ്യൂ അല്ല.വേട്ടയുടെ റിവ്യൂകൾ ഒരുപാട് ഇപ്പോൾ തന്നെ വന്നു കഴിഞ്ഞതിനാൽ ഒരു റിവ്യൂവിനു മുതിരുന്നില്ല. ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു. നന്നാക്കാമിയിരുന്നു എന്ന് തോന്നിയ ഒരു സംഗതിയെ കുറിച്ചാണ് ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നത്.ചിത്രം തുടങ്ങുന്നത് മഞ്ചു വാര്യരുടെ ഒരു monolgueൽ നിന്നാണ്. അത് കാണുന്ന നമ്മൾ സ്വാഭാവികമായും അവരുടെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം കല്പ്പിക്കും. തിരക്കഥാകൃത്ത് ഉദ്ദേശിച്ചതും ആ രീതിയിൽ തന്നെ ആയിരിക്കും.പക്ഷെ അവിടെ ആണ് ഏറ്റവും വല്യ പാളിച്ച സംഭവിച്ചത്.
ഇതൊരു psychological thriller ആയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തം. അപ്പോൾ സ്വാഭാവികമായും കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടി ഇരുന്ന ചില കഥാപാത്രങ്ങൾ ഉണ്ട്. പക്ഷെ ആ കഥാപാത്രങ്ങൾക്ക് വികസിക്കാൻ വേണ്ട സ്ക്രീൻ സ്പേസ് സംവിധായകൻ നല്കിയില്ല. പകരം അത്ര പ്രാധാന്യം ഇല്ലാത്ത ചില സംഭാഷണങ്ങൾ മാത്രം ആയി പോയി പല ഇടത്തും. Now, it is well known suspense movies do use a lot of red-herrings ( At least in our films). But I feel this film demanded something else.
മഞ്ചു വാര്യരെ പോലെയും ഇന്ദ്രജിത്തിനെ പോലെയും രണ്ടു ജനപ്രിയ അഭിനേതാക്കളെ കാസ്റ്റ് ചെയ്തു എന്നത് കൊണ്ട് അവര്ക്ക് തന്നെ കൂടുതൽ സ്ക്രീൻ ടൈം നല്കണം എന്നൊന്നുമില്ലല്ലോ. പക്ഷെ ഇതിൽ സംഭവിച്ചത് അത് തന്നെ.കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെയും(മറ്റു ചില കഥാപാത്രങ്ങളുടെയും) character development വളരെ മോശം ആയിരുന്നു. യഥാർത്ഥത്തിൽ ആ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾക്ക് ആയിരുന്നു ഒരു സൈക്കോളോജിക്കൾ ത്രില്ലെർ എന്ന നിലയിൽ ഈ സിനിമയിൽ ഊന്നൽ കൊടുക്കേണ്ടി ഇരുന്നത്. അങ്ങനെ എങ്കിൽ ഇതൊരു ഇതിലും മികച്ച ഒരു സിനിമ ആയി മാറിയേനെ.
ഒറ്റ വാക്യത്തിൽ പറഞ്ഞാൽ lazy writing cost what could have been a really intriguing thriller.