-
08-18-2023, 12:48 PM
#1061
പടയാളി ഈച്ചകളിൽനിന്ന് പ്ലാസ്റ്റിക് നിർമാണം; കണ്ടെത്തലുമായി ടെക്സാസ് ഗവേഷകർ

പടയാളി ഈച്ച |
ജീവനില്ലാത്ത ഈച്ചകളെ ഉപയോഗിച്ച് ബയോഡീഗ്രേഡബിള്* പ്ലാസ്റ്റിക് നിര്*മിക്കാമെന്ന് നിര്*ണായക കണ്ടെത്തലുമായി ഗവേഷകര്*. അമേരിക്കന്* കെമിക്കല്* സൊസൈറ്റി (ACS) യോഗത്തിനിടെയാണ് പുതിയ കണ്ടെത്തല്* അവതരിപ്പിക്കപ്പെട്ടത്.
കറുത്ത പടയാളി ഈച്ചകളെ (ബ്ലാക്ക് സോള്*ജിയേഴ്*സ് ഫ്*ളൈ) വിനിയോഗിച്ച് ഉപയോഗപ്രദമായ വസ്തുക്കള്* നിര്*മിക്കാന്* ദീര്*ഘനാളായി ഗവേഷകര്* ശ്രമങ്ങള്* നടത്തുന്നുണ്ട്. ഈ ഗവേഷണങ്ങള്* ഇപ്പോള്* ഫലം കണ്ടെത്തിയതായാണ് റിപ്പോര്*ട്ട്.
20 വര്*ഷമായി തന്റെ സംഘം പ്രകൃതിയില്* നിന്ന് കിട്ടുന്ന ഉത്പന്നങ്ങളെ മണ്ണിലലയിക്കാവുന്ന പോളിമെറുകളാക്കി മാറ്റാൻ സഹായിക്കുന്ന മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് ടെക്*സാസ് എ ആന്*ഡ് എം സര്*വകലാശാലയിലെ മുഖ്യഗവേഷകന്* ക്യാരന്* വൂളി പറയുന്നു. കരിമ്പില്* നിന്നെടുക്കുന്ന ഗ്ലൂക്കോസ് പോലൊന്നായിരുന്നു ലക്ഷ്യമെന്ന് ക്യാരന്* കൂട്ടിച്ചേര്*ത്തു. ക്യാരന്റെ സഹപ്രവര്*ത്തകയാണ് പടയാളി ഈച്ചകളുടെ ഉപയോഗത്തെ പറ്റി പറയുന്നത്. പടയാളി ഈച്ചകളെ കൃഷി ചെയ്തു ബാക്കി വരുന്ന മാലിന്യങ്ങള്* വിനിയോഗിക്കാന്* സാധിക്കുമെന്ന് അവര്* ചൂണ്ടിക്കാട്ടി.

പടയാളി ഈച്ചകളുടെ ലാർവകളെ കൃഷി ചെയ്യുന്നു |
പടയാളി ഈച്ചകളുടെ ലാര്*വകളില്* പ്രോട്ടീന്* പോലുള്ള ഘടകങ്ങളുണ്ട്. വളര്*ത്തുമൃഗങ്ങള്*ക്ക് തീറ്റയ്ക്കായിട്ടാണ് ഇവ കൃഷി ചെയ്യപ്പെടുന്നത്. പ്രായപൂര്*ത്തിയായ പടയാളി ഈച്ചകളെ കൊണ്ട് പ്രയോജനങ്ങള്* കുറവാണ്. ഇത്തരം ഈച്ചകളെ ഉപയോഗിച്ച് ഉപയോഗപ്രദമായ വസ്തുക്കള്* നിര്*മിക്കുന്ന ശ്രമങ്ങൾ വൂളി നടത്തി. തുടര്*ന്ന് പടയാളി ഈച്ചകളിലെ ഒരു പ്രധാന ഘടകമാണ് കൈറ്റിനെന്ന് (chitin) ഗവേഷകര്* തിരിച്ചറിഞ്ഞു. പടയാളി ഈച്ചകള്*ക്ക് പുറംതോടിന് ബലം നല്*കുന്നത് ഈ ഘടകമാണ്.
ചെമ്മീന്*, ഞണ്ട് പോലുള്ള സമുദ്ര ജീവികളില്* നിന്ന് കൈറ്റിന്* വേര്*തിരിച്ചെടുക്കുന്നുണ്ട്. എന്നാല്* ഇവയില്* നിന്നും കുറച്ചുകൂടി ശുദ്ധമായ കൈറ്റിനാണ് പടയാളി ഈച്ചകളില്* നിന്ന് വേര്*തിരിക്കാന്* ഗവേഷകര്*ക്ക് സാധിച്ചത്. ഈ ഉത്പന്നങ്ങളില്* നിന്ന് അതിന്റെ ഭാരത്തിന്റെ 47 മടങ്ങ് ജലാംശം സൂക്ഷിക്കാന്* കഴിയുന്ന ഹൈഡ്രോജെല്* ഗവേഷകര്* വികസിപ്പിച്ചു. കൃഷിയിടങ്ങളില്* ഈ ഹൈഡ്രോജെല്* ഉപയോഗിക്കുന്നതിലൂടെ പ്രളയകാലത്ത് അധികജലം ശേഖരിച്ചുവെക്കാന്* സാധിക്കും. പിന്നീട് വരള്*ച്ചാകാലത്ത് ഈ ജെല്ലിലൂടെ മണ്ണില്* ഈര്*പ്പം നിലനിര്*ത്താനാകും.
പ്രളയം, വരള്*ച്ച തുടങ്ങിയവ നിത്യസംഭവങ്ങളായ ടെക്*സാസില്* ഈ കണ്ടെത്തല്* പ്രയോജനപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പോളികാര്*ബണേറ്റ് പോലുള്ള ബയോപ്ലാസ്റ്റിക്കുകള്* ഉടന്* നിര്*മിക്കാന്* കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്*. എന്നാല്* പ്ലാസ്റ്റിക് മാലിന്യത്തിനൊരു പോംവഴിയായി ഇത് മാറുമെന്ന് ഗവേഷകര്* കരുതുന്നില്ല.
-
08-18-2023, 12:49 PM
#1062
ആശങ്കയേറുന്നു; അതികഠിനമായ ജലക്ഷാമം നേരിടുന്നത് 25 രാജ്യങ്ങള്*
2025-ഓടെ ലോകജനസംഖ്യയുടെ മൂന്നില്* രണ്ടും ജലക്ഷാമം നേരിടുമെന്നാണ് ഡബ്ല്യുഡബ്ല്യുഎഫ് റിപ്പോർട്ടും പറയുന്നത്

ലോകമെമ്പാടുമുളള രാജ്യങ്ങളെ ബാധിക്കുന്ന പ്രശ്*നമായി ജലക്ഷാമം മാറി കഴിഞ്ഞു. ജനസംഖ്യാ വര്*ധന, നഗരവത്കരണം, വ്യവസായവത്കരണം, കാലാവസ്ഥാ വ്യതിയാനം, ജലപരിപാലനത്തിലെ അപാകതകള്* തുടങ്ങിയവ ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ജലക്ഷാമത്തിന്റെ തീവ്രത വ്യക്തമാക്കുന്ന കണക്കുകളാണ് വേള്*ഡ് റിസോഴ്*സസ് ഇന്*സ്റ്റിറ്റ്യൂട്ടിന്റെ അക്വഡക്ട് വാട്ടര്* റിസ്*ക് അറ്റ്*ലസിലൂടെ പുറത്തുവരുന്നത്.
ഏറ്റവും പുതിയ റിപ്പോര്*ട്ടുകള്* പ്രകാരം ലോകമെമ്പാടുമുള്ള 25 രാജ്യങ്ങള്* അതികഠിനമായ ജലക്ഷാമം നേരിടുന്നതായി ചൂണ്ടിക്കാട്ടുന്നു. ബഹ്*റൈന്*, സൈപ്രസ്സ്, കുവൈറ്റ്, ലെബനണ്*, ഒമാന്* തുടങ്ങിയ രാജ്യങ്ങളിലും ഇതില്* ഉള്*പ്പെടുന്നു. ജലക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളുടെ ഏറിയ പങ്കും പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കന്* മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്.
പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കന്* പ്രദേശം എന്നിവിടങ്ങളില്* ജനസംഖ്യയുടെ 83 ശതമാനവും രൂക്ഷമായ ജലക്ഷാമം നേരിടുന്നുണ്ട്. തെക്കന്* ഏഷ്യയില്* ജലക്ഷാമം നേരിടുന്നത് ജനസംഖ്യയുടെ 74 ശതമാനം വരുന്ന ആളുകളാണ്. വേണ്ട രീതിയില്* ജല പരിപാലനം നാം നടത്താറില്ലെന്ന് റിപ്പോര്*ട്ടിന്റെ രചയിതാക്കളിലൊരാളായ സാമന്ത കുസ്മ പറയുന്നു. പത്ത് വര്*ഷമായി ജലക്ഷാമത്തെ കുറിച്ച് പഠിച്ചിട്ടും സ്ഥിതിഗതികളില്* കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും സാമന്ത കൂട്ടിച്ചേര്*ത്തു.
ഭൂമിയുടെ 70 ശതമാനം വരുന്ന പ്രദേശമാണ് ജലത്താല്* ചുറ്റപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും ശുദ്ധജല സ്രോതസ്സുകള്* കുറവാണ്. മതിയായ ജലസ്രോതസ്സുകളുള്ള രാജ്യം പോലും ജലക്ഷാമം നേരിടുന്ന കാലം. നദികള്*, തടാകം എന്നിവയെല്ലാം ഇന്ന് മാലിന്യകൂമ്പാരങ്ങളായി മാറിക്കഴിഞ്ഞു. മാലിന്യം നിറഞ്ഞ ജലാശയങ്ങളിലെ ജലം പലപ്പോഴും വിനിയോഗിക്കാന്* കഴിയാതെ പോകുന്നു. 2025-ഓടെ ലോകജനസംഖ്യയുടെ മൂന്നില്* രണ്ടും ജലക്ഷാമം നേരിടുമെന്ന് ഡബ്ല്യുഡബ്ല്യുഎഫ് റിപ്പോര്*ട്ട് പറയുന്നു.
-
08-21-2023, 03:18 PM
#1063
അധിനിവേശ സസ്യങ്ങളെ തുരത്താന്* കാട്ടില്* ഒരു 'ഹരിതകര്*മ്മ സേന'......
ഇന്ത്യയില്* 200ല്* പരം അധിനിവേശ സസ്യങ്ങള്* ഉണ്ടെന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. ഈ അധിനിവേശ സസ്യങ്ങളെ ചെറുക്കാനുള്ള കഴിവ് നമ്മുടെ നാട്ടിലെ സസ്യങ്ങള്*ക്കില്ല. മറ്റു നാടന്* ചെടികളെയും മരങ്ങളെയും വളരാന്* അനുവദിക്കാത്ത ഈ സസ്യങ്ങള്* പ്രകൃതിയുടെ സന്തുലിതിാവസ്ഥയിക്ക് തന്നെ വെല്ലുവിളിയാണ്.
എന്താണ് അധിനിവേശ സസ്യങ്ങള്*? എങ്ങിനെയാണവ മറ്റ് സസ്യങ്ങള്*ക്കും ജീവജാലങ്ങള്*ക്കും വെല്ലുവിളിയാകുന്നത്..വീഡിയോ കാണാം.
-
08-22-2023, 12:48 PM
#1064
40 വര്*ഷം തരിശുനിലം, ഇന്ന് ജമന്തിപ്പൂപ്പാടം; പള്ളിച്ചലിന്റെ പൂക്കൃഷി വിജയഗാഥ
40 വര്*ഷത്തോളം തരിശുനിലമായിക്കിടന്ന ഭൂമിയില്* ജമന്തിപ്പൂപ്പാടം തീര്*ത്ത പള്ളിച്ചലിന്റെ വിജയഗാഥ ഒരു പാഠമാണ്. പൂക്കളമൊരുക്കാനായി അന്യസംസ്ഥാനങ്ങളില്* നിന്നും പൂക്കളെത്തുന്നതും കാത്തിരിക്കേണ്ട അവസ്ഥ ഭാവിയിലെങ്കിലും ഒഴിവാക്കാനായി കണ്ടുപഠിക്കാവുന്ന, നടപ്പിലാക്കാവുന്ന ഒരു നല്ല പാഠം.
സ്ഥലഉടമ പോലും തിരിഞ്ഞുനോക്കാതിരുന്ന തരിശുനിലം ഇന്നൊരു പൂപ്പാടമാക്കി ഒരുക്കിയത്. പള്ളിച്ചലിലെ കുടുംബശ്രീ ചേച്ചിമാരാണ്. ഓണവിപണി ലക്ഷ്യമിട്ട് തുടങ്ങിയതാണെങ്കിലും പള്ളിച്ചലിലേക്കിപ്പോള്* ജമന്തിപ്പൂപ്പാടം കാണാനുള്ള സന്ദര്*ശകരുടേയും ഒഴുക്കാണ്.
-
08-22-2023, 03:01 PM
#1065
-
08-23-2023, 12:40 PM
#1066
പ്രതിദിനം ശാന്തസമുദ്രത്തിലേക്ക് ഒഴുകിയെത്തുക ആണവ പ്ലാന്റിൽ നിന്നുള്ള 5ലക്ഷം ലിറ്റര്* ജലം, ആശങ്കയില്* ലോകം
ജലത്തില്* നിന്ന് വേര്*പെടുത്താന്* പ്രയാസമുള്ള ഹൈഡ്രജന്റെ ഐസോടോപ്പായ ട്രിറ്റിയത്തിന്റെ ചില അംശങ്ങള്* ഒഴുക്കി കളയുന്ന ജലത്തില്* ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്*ട്ടുകള്*. 1 ദശലക്ഷം മെട്രിക് ടണ്ണിലധികം വരുന്ന റേഡിയോ ആക്ടീവ് ജലമാണ് പുറത്തേക്ക് വരുവാന്* പോകുന്നത്.

ഫുകുഷിമ: ആണവ പ്ലാന്റിൽ നിന്നുള്ള ജലം നാളെ കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാൻ. ഐക്യരാഷ്ട്ര സംഘടനയുടെ അനുമതിയോടെയാണ് സുനാമിയിൽ തകർന്ന പ്ലാന്റിലെ ജലം ശാന്തസമുദ്രത്തിലേക്ക് ഒഴുക്കുന്നത്. 30 വർഷമെടുത്തായിരിക്കും ജലം ഒഴുകിത്തീരുകയെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. റേഡിയോ ആക്റ്റീവ് ആയിട്ടുള്ള ജലമാണ് ജപ്പാന്* തുറന്ന് വിടുവാന്* ഒരുങ്ങുന്നത്. 1 ദശലക്ഷം മെട്രിക് ടണ്ണിലധികം വരുന്ന റേഡിയോ ആക്ടീവ് ജലമാണ് പുറത്തേക്ക് വരുവാന്* പോകുന്നത്. ഒളിമ്പിക്*സ് മത്സരങ്ങള്*ക്ക് ഉപയോഗിക്കുന്ന വലിപ്പത്തിലുള്ള ആഞ്ഞൂറിലധികം നീന്തല്*ക്കുളങ്ങളില്* നിറയ്ക്കുവാന്* സാധിക്കുന്ന ആത്രയ്ക്കും ജലമായിരിക്കും കടലിലേക്ക് എത്തുക.
ശുദ്ധീകരിച്ച ജലമാണ് പുറത്ത് വിടുവാന്* പോകുന്നത് എന്ന് ജപ്പാന്* പറയുന്നതെങ്കിലും പസഫിക് സമുദ്ര തീരത്തുള്ള രാജ്യങ്ങളില്* കടുത്ത ആശങ്കയാണ് നിലനില്*ക്കുന്നത്. ഇത്തരത്തില്* ഒഴുക്കി വിടുന്ന റേഡിയോ ആകറ്റീവ് ജലത്തിന്റെ പ്രതിസന്ധി പ്രധാനമായും നേരിടേണ്ടി വരിക ചൈനയാണ്. റേഡിയോ ആക്ടീവ് ജലം ഓഗസ്റ്റ് 24 മുതലാണ് ഒഴുക്കി തുടങ്ങുക.
2011 മാര്*ച്ച് 11 ന് ഉണ്ടായ ഭൂകമ്പത്തെ തുടര്*ന്നുണ്ടായ സുനാമിയിലാണ് ഫുക്കുഷിമയിലെ ആണവ പ്ലാന്*റിന് സാരമായ കേടുപാടുകള്* സംഭവിച്ചത്. ജപ്പാനില്* ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തിന് പിന്നാലെ 13 മുതല്* 14 മീറ്റര്* വരെ ഉയരമുള്ള തിരമാലകളാണ് ആണവ നിലയത്തില്* ആഞ്ഞടിച്ചത്. സുനാമിയില്* ആണവ നിലയത്തിന്റെ എമര്*ജന്*സി ഡീസല്* ജനറേറ്ററുകള്*ക്ക് കേടുപാടുകള്* ഉണ്ടായി. നിലയത്തിലെ വൈദ്യുതി നിലച്ചു.
1986-ലെ ചെര്*ണോബിലിന് ശേഷം ഗുരുതരമായ ആണവ ദുരന്തമാണ് ഫുക്കുഷിമയില്* ഉണ്ടായത്. ലെവല്* 7 ആണ് ഫുകുഷിമ ആണവ ദുരന്തത്തിന്റെ വ്യാപ്തി. സുനാമിയില്* 18000 ആളുകള്*ക്കാണ് ജീവന്* നഷ്ടമായത്. റിയാക്ടറുകള്* തണുപ്പിക്കുവാന്* ഉപയോഗിച്ചിരുന്ന ജലം പുറത്ത് വിടാതെ ഇത്രയും നാള്* ടോക്കിയോ ഇലക്ട്രിക് പവര്* പ്ലാന്റില്* തന്നെ സംഭരിച്ച് വെച്ചിരിക്കുകയായിരുന്നു. അന്താരാഷ്ട്ര ആണവോര്*ജ ഏജന്*സി നടത്തിയ പരിശോധനകളില്* റേഡിയോ ആക്റ്റീവ് ആയ ജലം ഒഴുക്കി കളയുന്നത് സുരക്ഷിതമാണെന്ന് അറിയിച്ചതായി ജപ്പാന്* പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറയുന്നത്. നടപടി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകര്* നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നല്*കിയതെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്* പാലിക്കുന്നുണ്ടെന്നും പാരിസ്ഥിതിക ആഘാതം നിസാരമാണ് എന്നുമാണ് ജപ്പാന്* വാദിക്കുന്നത്.
എന്നാല്* ലോകരാജ്യങ്ങളോട് ആലോചിക്കാതെ ജപ്പാന്* സ്വാര്*ത്ഥതയും ധാര്*ഷ്ട്യവും കാണിച്ച് ആണവജലം തുറന്ന് വിടുന്നതായാണ് ചൈന ആരോപിക്കുന്നത്. ദക്ഷിണ കൊറിയയിലും ജപ്പാന്റെ നടപടിക്ക് എതിരെ വലിയ പ്രതിഷേധങ്ങള്* നടക്കുന്നുണ്ട്. റേഡിയോ ആക്റ്റീവ് പദാര്*ത്ഥങ്ങള്* നീക്കുന്നതിനായി ജലം ഫില്*റ്റര്* ചെയ്യുകയും നേര്*പ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാല്* ഇതൊന്നും പൂര്*ണമായും റേഡിയോ ആക്റ്റീവ് സ്വഭാവത്തെ ഇല്ലാതാക്കുന്നില്ല . ജലത്തില്* നിന്ന് വേര്*പെടുത്താന്* പ്രയാസമുള്ള ഹൈഡ്രജന്റെ ഐസോടോപ്പായ ട്രിറ്റിയത്തിന്റെ ചില അംശങ്ങള്* ഒഴുക്കി കളയുന്ന ജലത്തില്* ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്*ട്ടുകള്* വിശദമാക്കുന്നത്.
ജപ്പാന്റെ വടക്കുകിഴക്കന്* തീരത്ത് പ്രതിദിനം 500,000 ലിറ്റര്* എന്ന അളവിലാണ് കടലിലേക്ക് ജലത്തെ ഒഴുക്കി കളയാനാണ് പദ്ധതി. ഫില്*ട്ടറിംഗ് എന്നൊക്കെ പറയുന്നത് തട്ടിപ്പാണെന്നാണ് പരിസ്ഥിതി സംഘടനയായ ഗ്രീന്*പീസ് ആരോപിക്കുന്നത്. വലിയ തോതിലുളള റേഡിയോ ആക്റ്റീവ് വസ്തുക്കളാണ് കടലിലേക്ക് എത്താന്* പോകുന്നതെന്നുമുള്ള മുന്നറിയിപ്പും ഗ്രീന്*പീസ് നല്*കുന്നുണ്ട്. എന്നാല്* ആണവ നിലയങ്ങള്* കാലങ്ങളായി ട്രിറ്റിയം പുറത്ത് വിടുന്നതാണന്നും പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രത്യാഘാതങ്ങളൊന്നുമില്ലെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്* അഭിപ്രായപ്പെടുന്നുണ്ട്.
ആണവ ജലം ഒഴുക്കി കളയാനുള്ള ജപ്പാന്*റെ പദ്ധതിക്ക് പിന്നാലെ മുന്*കരുതലെന്ന നിലയില്* ഫുകുഷിമയില്* നിന്നും ജപ്പാന്*റെ തലസ്ഥാനമായ ടോക്കിയോയില്* നിന്നുമടക്കമുള്ള ജപ്പാനിലെ 10 പ്രിഫെക്ചറുകളില്* നിന്നുള്ള സമുദ്രോല്*പ്പന്നങ്ങളുടെ ഇറക്കുമതി ചൈന ഇതിനോടകം നിരോധിച്ചിട്ടുണ്ട്. മറ്റ് പ്രിഫെക്ചറുകളില്* നിന്നുള്ള ഇറക്കുമതിക്ക് വിലക്കില്ലെങ്കിലും റേഡിയോ ആക്ടിവിറ്റി ടെസ്റ്റുകള്* വിജയിച്ചാല്* മാത്രമാകും ഇറക്കുമതി സാധ്യമാവുക. ജപ്പാന്റെ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയായ ഹോങ്കോങ്ങും നിയന്ത്രണങ്ങള്* ഏര്*പ്പെടുത്തിയിട്ടുണ്ട്.
-
08-24-2023, 12:12 PM
#1067
-
08-24-2023, 12:44 PM
#1068
-
08-25-2023, 08:18 PM
#1069
-
09-05-2023, 09:43 AM
#1070
മലബാർ റോസിനെ കാണാനില്ല; വരൾച്ച സൂചനയെന്ന് ശലഭവിദഗ്ധർ

തൃശ്ശൂർ : ചിമ്മിനി വനമേഖലയിൽ മഴക്കാലത്ത് സാധാരണമായി കണ്ടിരുന്ന മലബാർ റോസ് ചിത്രശലഭങ്ങളുടെ അസാന്നിധ്യം കേരളം നേരിടാൻപോകുന്ന വരൾച്ചയുടെ സൂചനയെന്ന് ശലഭവിദഗ്ധർ. ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് കൺസർവേഷൻ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഫീസർ) കേരള വനഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആദ്യ പശ്ചിമഘട്ട ചിത്രശലഭസംഗമത്തിനെത്തിയ വിദഗ്ധരുടേതാണ് നിരീക്ഷണം.
ഒമ്പത് സംസ്ഥാനങ്ങളിൽനിന്നുള്ള ചിത്രശലഭവിദഗ്ധരും ഗവേഷകരും പ്രവർത്തകരും നാലു ദിവസമായി നടന്ന സംഗമത്തിൽ പങ്കെടുത്തു. പീച്ചി, ചിമ്മിനി, അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മലക്കപ്പാറ മേഖലകളിൽ സംഘം നടത്തിയ ഫീൽഡ് സർവേയിൽ നൂറിലേറെ ഇനത്തിൽപ്പെട്ട ശലഭങ്ങളെ കണ്ടെത്തി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules