ഓസ്*ട്രേലിയയില്* ടാസ്മാനിയയ്ക്കടുത്താണ് ഈ ഗ്രിം മുനമ്പ്. കാലാവസ്ഥാവ്യതിയാനവും അന്തരീക്ഷമലിനീകരണവും ഭൂമിയെ ശ്വാസം മുട്ടിക്കുമ്പോള്* ഗ്രിം മുനമ്പിലെ വായു ലോകത്തിന് ആശ്വാസം പകരുന്നു

ശുദ്ധമായ വായു... പുകയോ മാലിന്യങ്ങളോ നഗരത്തിരക്കുകളോ ഒന്നുമില്ലാത്ത ഇടങ്ങളിലെത്തുമ്പോള്* ശുദ്ധമായ വായുവിനേയും വെളളത്തേയും കുറിച്ച് പറയുന്നവരാണ് നമ്മളെല്ലാവരും. എന്നാല്*, പൂര്*ണമായും ശുദ്ധമായ വായു എന്നൊന്നുണ്ടോ? അത് ലഭിക്കുന്ന സ്ഥലമേതാണ്? 'ലോകത്തിന്റെ അറ്റത്ത്' എന്നാണ് അതിനുള്ള ഉത്തരം. അതെ, 'ലോകത്തിന്റെ അറ്റം' എന്ന് വിശേഷിപ്പിക്കുന്ന ഗ്രിം മുനമ്പിലാണ് ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത്. ഒട്ടും മാലിന്യമേശാത്ത വായുവാണ് ഇവിടെയുള്ളത് എന്നാണ് ഗവേഷകലോകത്തിന്*റെ കണ്ടെത്തല്*. ഓസ്*ട്രേലിയയില്* ടാസ്മാനിയയ്ക്കടുത്താണ് ഈ ഗ്രിം മുനമ്പ്. കാലാവസ്ഥാവ്യതിയാനവും അന്തരീക്ഷമലിനീകരണവും ഭൂമിയെ ശ്വാസം മുട്ടിക്കുമ്പോള്* ഗ്രിം മുനമ്പിലെ വായു ലോകത്തിന് ആശ്വാസം പകരുന്നു. ഗ്രിം മുനമ്പിലെ വായു എങ്ങനെ ഇത്രത്തോളം ശുദ്ധതയുള്ളതായി ?
ലോകത്തിന്റെ അറ്റത്തെ ശുദ്ധവായു
ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറ് അറ്റത്തോടു ചേര്*ന്നാണ് ഗ്രിം മുനമ്പുള്ളത്. വിദൂര ദേശമായതിനാല്* മനുഷ്യസ്പര്*ശം നന്നേകുറവാണ് ഇവിടെ. മനുഷ്യസാന്നിധ്യം കുറവായതിനാല്* വ്യവസായങ്ങളോ നിര്*മാണങ്ങളോ മലിനീകരണമോ തുടങ്ങി പ്രകൃതിക്ക് അസ്വാഭാവികമായ ഒന്നും ഇവിടെയില്ല. ഈ ഒറ്റപ്പെടല്* തന്നെയാണ് ഗ്രിം മുനമ്പിനെ അത്രത്തോളം ശുദ്ധമാക്കുന്നതും. 45 കിലോ മീറ്റർ ദൂരത്തുള്ള സ്മിത്ട്ടണ്* ആണ് ഗ്രിം മുനമ്പിന് ഏറ്റവും അടുത്തുള്ള പട്ടണം. ഏറ്റവും അടുത്ത വലിയ നഗരമായ ടാസ്മാനിയ ആവട്ടെ 365 കിലോ മീറ്റർ ദൂരത്തും. ഗ്രിം മുതല്* സ്മിത്ട്ടണ്* വരെയുള്ള ദൂരപരിധിക്കുള്ളില്* പോലുംനിര്*മാണങ്ങളോ വ്യവസായങ്ങളോ ഇല്ല. ആള്*ത്താമസമുണ്ടെങ്കിലും പ്രകൃതിയോടിണങ്ങി, മണ്ണിനേയോ ജലത്തേയോ വായുവിനേയോ മുറിപ്പെടുത്താതെയാണ് ഇവരുടെ ജീവിതശൈലി.അതുകൊണ്ട് മനുഷ്യനാല്* സൃഷ്ടിക്കപ്പെടുന്ന ഒരു മലിനീകരണവും ഇല്ലെന്നതാണ് ഗ്രിം മുനമ്പിലെ ശുദ്ധവായുവിന്റെ പ്രധാനകാരണങ്ങളിലൊന്ന്.
മലിനീകരണമില്ലായ്മ മാത്രമല്ല, മഞ്ഞുനിറഞ്ഞ അന്റാര്*ട്ടിക്ക് സമുദ്രത്തിന് മുകളില്*നിന്ന് വീശിയെത്തുന്ന ശക്തമായ പടിഞ്ഞാറന്* കാറ്റും ഇവിടത്തെ വായുവിന്റെ ശുദ്ധിക്ക്* പ്രധാന കാരണമാണെന്നാണ് കോമണ്*വെല്*ത്ത് സയന്റിഫിക് ആന്*ഡ് ഇന്*ഡസ്ട്രിയില്* റിസര്*ച്ച് ഓര്*ഗനൈസേഷന്* വ്യക്തമാക്കുന്നത്. അന്റാര്*ട്ടിക് സമുദ്രത്തിന് മുകളിലൂടെ ആയിരക്കണക്കിന് കിലോ മീറ്റര്* സഞ്ചരിച്ചാണ് പടിഞ്ഞാറന്* കാറ്റ് മുനമ്പിലേക്കെത്തുന്നത്. മണിക്കൂറില്* കുറഞ്ഞത് 180 കിലോ മീറ്റര്* വേഗത്തിലാണ്* ഗ്രിം മുനമ്പില്* കാറ്റു വീശുന്നത്. ഈ മേഖലയിലെ വായുവിന്റെ 30 ശതമാനവും പ്രാദേശിക അന്തരീക്ഷ സ്വാധീനമില്ലാത്ത ശുദ്ധവായു (ബേസ്*ലൈന്* എയര്*) ആണെന്നാണ് ഓര്*ഗനൈസേഷന്റെ പക്കലുള്ള കണക്കുകള്* പറയുന്നത്. ഈ 30 ശതമാനം വായു പടിഞ്ഞാറന്* കാറ്റാണെന്നും അവര്* വ്യക്തമാക്കുന്നു.
കാലാവസ്ഥാവ്യതിയാനം അളക്കാന്* ഗ്രിം സ്റ്റേഷന്*
ഗ്രിം മുനമ്പില്* സ്ഥിതി ചെയ്യുന്ന കേപ്പ് ഗ്രിം ബേസ് ലൈന്* അറ്റ്*മോസ്ഫറിക് പൊലൂഷന്* സ്റ്റേഷന്* ആണ് ഇവിടത്തെ വായു ഗുണനിലവാരം സംബന്ധിച്ച പഠനങ്ങള്* നടത്തുന്നത്. കാലാവസ്ഥ വ്യതിയാനും അളക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ലോകത്തെ 25 വലിയ അറ്റ്*മോസ്ഫറിക് സ്റ്റേഷനുകളിലൊന്നാണ് ഗ്രിം മുനമ്പിലെ ചെങ്കുത്തായ കുന്നുകള്*ക്ക് മേലെ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്*. വേള്*ഡ് മിറ്റീരിയോളജിക്കല്* ഓര്*ഗനൈസേഷന്*, ഓസ്*ട്രേലിയന്* ബ്യൂറോ ഓഫ് മിറ്റീരിയോളജി എന്നിവയുമായി ചേര്*ന്ന് പ്രവര്*ത്തിക്കുന്ന ഗ്രിം സ്*റ്റേഷന്* 1976-ലാണ് പ്രവര്*ത്തനം ആരംഭിച്ചത്. വായു ഗുണനിലവാരം അളക്കുന്നതിന് മാത്രമല്ല, ലോകത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളുടേയും പ്രധാന പങ്കാളിയാണ് ഇവര്*. വര്*ഷത്തില്* ആറ് തവണയാണ് ഈ സ്*റ്റേഷനില്*നിന്ന് അളവുകള്* പരിശോധിക്കുന്നത്. മെല്*ബണില്*നിന്നും സിഡ്*നിയില്*നിന്നുമെല്ലാമുള്ള പൊടിക്കറ്റ് വിശിയടിക്കുന്നത് ഗ്രിം മുനമ്പിലെ വായുമലിനീകരണത്തിന്റെ തോത് വര്*ധിപ്പിക്കുന്നുണ്ട്. പ്രവര്*ത്തനം തുടങ്ങിയ കാലത്ത് ഗ്രിം മുനമ്പിലെ കാര്*ബണ്*ഡയോക്*സൈഡിന്റെ അളവ് 333 ആയിരുന്നെങ്കില്* ഇന്ന് അത് 405 ആയി വര്*ധിച്ചിട്ടുണ്ട്.

ഗ്രിം സ്റ്റേഷനിലെ നിരീക്ഷണസംവിധാനങ്ങള്*
കാലാവസ്ഥാ വ്യതിയാനത്തിലേക്കും ഓസോണ്* പാളിയുടെ ശോഷണത്തിലേക്കും നയിക്കുന്ന കാരണങ്ങള്* ഇവിടെ നിരീക്ഷിക്കുന്നു. കാര്*ബണ്* ഡൈ ഓക്*സൈഡ് (CO2), ക്ലോറോഫ്*ളൂറോ കാര്*ബണുകള്* (CFCs) ,ഓസോണ്* (O3), സൂക്ഷ്മകണികകള്* എന്നിവയ്*ക്കൊപ്പം ഉഷ്ണത്തിന്റെ തോത്, മഴ, കാറ്റ്, ഈര്*പ്പം, മഞ്ഞ്, സൂര്യനില്*നിന്നുള്ള വികിരണങ്ങളുടെ സ്വാധീനം തുടങ്ങിയ പല വിവരങ്ങളും ഇവിടെ പഠനവിധേയമാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആഗോള അന്തരീക്ഷത്തിന്റെ ഘടന എങ്ങനെ മാറിയെന്നും അത് എങ്ങനെ വര്*ധിച്ചു കൊണ്ടിരിക്കുന്നുവെന്നും അറിയുന്നതിന് നിര്*ണായകമാണ് സ്*റ്റേഷനില്* രേഖപ്പെടുത്തുന്ന ഈ അളവുകള്*. ഗ്രിം മുനമ്പ് അടക്കമുള്ള ലോകത്തിലെ ഏതാനും സ്ഥലങ്ങളില്*നിന്ന് രേഖപ്പെടുത്തുന്ന ഈ അളവുകളുടെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് നിര്*ണയിക്കുന്നത്.

കേപ് ഗ്രിമ്മിലെ സ്റ്റേഷനില്* ശേഖരിച്ചുവെച്ചിരിക്കുന്ന വായു സാംപിളുകള്*. 1970 മുതലുളള സാംപിളുകള്* ഇവിടെയുണ്ട്
വ്യവസായ ശാലകളില്*നിന്നുള്ള പുകയോ പ്രാദേശിക മലിനീകരണമോ ഒന്നും തൊട്ടുതീണ്ടാത്ത ഗ്രിം മുനമ്പിലെ വായുവിനെ സ്റ്റേഷന്* വിശദമായ പഠനത്തിന് വിധേയമാക്കുന്നുണ്ട്. അത്തരത്തില്* നടത്തിയ പഠനത്തിലാണ് ലോകത്ത് ഏറ്റവും ശുദ്ധമായ വായുവുള്ള ചുരുക്കം സ്ഥലങ്ങളിലൊന്ന് ഗ്രിം മുനമ്പാണെന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് റിസര്*ച്ച് ഓര്*ഗനൈസേഷനിലെ മുതിര്*ന്ന ഗവേഷക ഡോ. ആന്* സ്റ്റുവേര്*ട്ട് വ്യക്തമാക്കി. ഹവായിലെ മൗന ലോവ, മക്വാറി ദ്വീപ്, അന്റാര്*ട്ടിക്കയിലെ കേസി സ്റ്റേഷന്*, എന്*വൈ-ആലെസുന്*ഡിലെ സ്വാല്*ബാഡ് ടൗണ്* എന്നിവയാണ് ഗ്രിം മുനമ്പിന് പുറമേ വായു ഗുണനിലവാരമുള്ള മറ്റിടങ്ങള്* എന്നും ആന്* സ്റ്റുവേര്*ട്ട് വ്യക്തമാക്കുന്നു. 1970 മുതലുളള വായു സാംപിളുകള്* ഗ്രിം സ്റ്റേഷനില്* ശേഖരിച്ചുവെച്ചിട്ടുണ്ട്.
ശുദ്ധവായുവിന്റെ ടാസ്മാനിയന്* ബ്രാന്*ഡ്
ഓസ്ട്രേലിയന്* മെയിന്* ലാന്റില്* നിന്ന് 240 കിലോ മീറ്റര്* തെക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ് സംസ്ഥാനമാണ് ടാസ്മാനിയ. ഗ്രിം മുനമ്പില്*നിന്ന് ഏതാണ്ട് 320 കിലോ മീറ്റർ ദൂരമുണ്ട് ടാസ്മാനിയയിലേക്ക്. ഓസ്ട്രേലിയയില്* തന്നെ നല്ല വായുഗുണനിലവാരമുള്ള മേഖലയാണ് ടാസ്മാനിയ. വര്*ഷം മുഴുവനും ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവിന്റെ ഗുണനിലവാരം അനുഭവിക്കുന്ന പ്രദേശമായതിനാല്*ത്തന്നെ ലോകത്തില്* തന്നെ ശുദ്ധമായ വായു ലഭിക്കുന്ന സ്ഥലമെന്ന ഖ്യാതി പണ്ടേ ടാസ്മാനിയയ്ക്കുണ്ട്. IQAir-ന്റെ 2019-ലെ വേള്*ഡ് എയര്* ക്വാളിറ്റി റിപ്പോര്*ട്ട് അനുസരിച്ച്, വായുവിലൂടെയുള്ള PM2.5 മലിനീകരണം ഏറ്റവും കുറവുള്ള 24 ഓസ്ട്രേലിയന്* സ്ഥലങ്ങളില്* 23 എണ്ണവും ടാസ്മാനിയയിലാണ്. കൂടാതെ ആഗോള തലത്തില്*, PM2.5 ലെവലില്* ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവിന്റെ ഗുണനിലവാരവും ടാസ്മാനിയയിലുണ്ട്. അതുകൊണ്ടുതന്നെ ടാസ്മാനിയയില്* നിന്നുള്ള കുപ്പിയിലടച്ച യുദ്ധവായുവിന് മാര്*ക്കറ്റിലും ഡിമാന്*ഡ് ഏറെയുണ്ടായിരുന്നു. 'എയര്* ബബിള്*' എന്ന കമ്പനി ടാസ്മാനിയന്* കമ്പനി ശുദ്ധവായു വില്*പന നടത്തിയാണ് മാര്*ക്കറ്റ് പിടിച്ചത്. വായുനിലവാരം സംബന്ധിച്ച കണക്കുകള്* പുറത്തുവന്നതോടെ ടാസ്മാനിയയില്*നിന്നുള്ള വായുവിന് ഡിമാന്*ഡ് കൂടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്*നിന്ന് ശേഖരിക്കപ്പെടുന്ന വായു പല പേരുകളില്* കാനുകളിലും ബാഗുകളിലുമായി വിപണിയിലെത്തി. ശുദ്ധവായു മാര്*ക്കറ്റില്* ടാസ്മാനിയ എന്നൊരു അനൗദ്യോഗിക ബ്രാന്*ഡ് തന്നെ വളര്*ന്നു. ടാസ്മാനിയയില്*നിന്ന് കിലോ മീറ്ററുകള്* മാറി ഗ്രിം മുനമ്പിലെ വായു മികച്ചതാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനാല്* കേപ് ഗ്രിം കേന്ദ്രീകരിച്ച് വായുവില്*പനക്കാരും പെരുകി. ഇവിടെനിന്നുള്ള വായു ആഗോള മാര്*ക്കറ്റുകള്* തേടി പോകാനും തുടങ്ങി.

ടാസ്മാനിയയില്* നിന്നുള്ള എയര്* ബബിള്* ഫ്രഷ് എയര്* |
വായു മാത്രമല്ല, കേപ് ഗ്രിമ്മില്*നിന്നുള്ള വെള്ളത്തിനും മാര്*ക്കറ്റില്* ഡിമാന്*ഡിന് കുറവൊന്നുമില്ല. ലോകത്തെ ഏറ്റവും ശുദ്ധമായ അന്തരീക്ഷത്തില്*നിന്നുള്ള മഴവെള്ളം ശേഖരിച്ച് വില്*പന നടത്തുന്ന ഒരുപാട് പേര്* ഈ മേഖലയിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ സംഭരണികളിലേക്ക് മഴവെള്ളം ശേഖരിച്ച് കുപ്പിയിലാക്കിയാണ് 'മഴകര്*ഷകര്*' വില്*പന നടത്തുന്നത്. കേപ് ഗ്രിം വാട്ടര്* കമ്പനി, ഫൈന്* ബോട്ടില്* വാട്ടര്*, കേപ് ഗ്രിം സ്പാര്*ക്ലിങ് വാട്ടര്* തുടങ്ങിയവ കേപ് ഗ്രിമ്മില്*നിന്നുള്ള നിരവധി കുപ്പിവെള്ള കമ്പനികളില്* ചിലതു മാത്രം.

കേപ് ഗ്രിമ്മില്*നിന്നുള്ള കുപ്പിവെള്ളം
ശുദ്ധവായു കുപ്പിയിലാക്കാനും മത്സരം
2018-ല്* ന്യൂസിലാന്*ഡിലെ കിവിയാന എന്ന ഇ.കൊമേഴ്*സ് വൈബ്*സൈറ്റില്* ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. അനുദിനം മലിനപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് ശ്വസിക്കാന്* ശുദ്ധവായു കുറഞ്ഞുപോകുമോ എന്ന ലോകത്തിന്റെ സകല ആശങ്കകളേയും ഭീതിയിലേക്ക് മാറ്റാന്* പോകുന്ന ആ പരസ്യം ഇങ്ങനെ ആയിരുന്നു. 'ന്യൂസിലാന്*ഡില്* നിന്നുള്ള ശുദ്ധവായു വില്*പനയ്ക്ക്, മൂന്ന് ബോട്ടിലിന് 1400. 130-140 ദീര്*ഘശ്വാസമെടുക്കാനുള്ള അളവ്' !! ന്യൂസിലന്*ഡിലെ തെക്കന്* ആല്*പ്സ് പര്*വതനിരകളില്* നിന്നുള്ള മഞ്ഞുപാളികള്*ക്കും മുകളില്*നിന്നാണ് ഈ ശുദ്ധമായ വായു ശേഖരിച്ചതെന്നായിരുന്നു കമ്പനിയുടെ മാര്*ക്കറ്റിങ് യു.എസ്.പി. തെക്കന്* ആല്*പ്സ് പര്*വതനിരകള്* തികച്ചും മനുഷ്യസാന്നിധ്യമോ മലിനീകരണോ ഇല്ലാത്ത മേഖലയാണ്. തിരക്കേറിയ ജനവാസമോ വ്യവസായങ്ങളോ ഇല്ലാത്ത ഭൂപ്രദേശത്തിലൂടെ, പ്രത്യേകിച്ച് ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളിലൂടെ കടന്നുവരുന്ന വായുവാണ് ഇവിടെയുള്ളത്. ഈ വായുവാണ് ശേഖരിച്ച് വില്*പനയ്ക്കായി എത്തിച്ചിരിക്കുന്നത് എന്നായിരുന്നു 'ഉത്പന്നത്തെ' കുറിച്ചുള്ള കമ്പനിയുടെ വിശദീകരണം. എന്തായാലും കുപ്പിയിലാക്കിയ വായുവിന് ആവശ്യക്കാരും ഏറെയുണ്ടായിരുന്നു.

ന്യൂസിലാന്*ഡ്, ടാസ്മാനിയ എന്നിവിടങ്ങളില്*നിന്നുള്ള ശുദ്ധവായു വില്*പന കുപ്പികള്*
ശുദ്ധവായു മാര്*ക്കറ്റിലെ ആദ്യത്തെ കച്ചവടക്കാരനല്ലായിരുന്നു കിവിയാന. ഇവര്*ക്ക് മുന്*പുതന്നെ കുപ്പിയിലടച്ച വായു വിപണിയിലെത്തിയിരുന്നു. ചൈനയിലെ വായുമലിനീകരണം അനിയന്ത്രിതമായി വര്*ധിക്കുന്നുവെന്ന റിപ്പോര്*ട്ടുകള്* പുറത്തുവന്നതിനിടെ കാനഡയില്*നിന്നുള്ള കമ്പനിയാണ് ശുദ്ധവായു വിപണിയിലെത്തിച്ചത്. ചൈനയില്* വായുവും അന്തരീക്ഷവും മാലിനമാവുന്നതിനനുസരിച്ച് കുപ്പിയിലടച്ച ശുദ്ധവായുവിന്റെ ഡിമാന്*ഡും കൂടി. ശുദ്ധവായു വില്*പനക്കാരും കൂടി. കട്ടിപ്പുകയില്*നിന്നും മലിനീകരണത്തില്*നിന്നും രക്ഷ തേടാന്* മാസ്*കും തൊപ്പിയുമെല്ലാം ധരിക്കുന്നതിനൊപ്പം ഒരു ബോട്ടില്* ശുദ്ധവായുവും കൈയില്* കരുതുന്നത് ചൈനയില്* പലപ്പോഴും അപൂര്*വമല്ലാത്ത കാഴ്ചയായി.
ഫ്രഷ് എയര്* വില്*പനക്കാരേറെയുണ്ടെങ്കിലും ലോകത്ത് ആദ്യമായി ശുദ്ധവായു കുപ്പിയിലാക്കി വിപണയിലിറക്കിയത് കാനഡയിൽനിന്നുള്ള മോസസ് ലാം, ട്രോയ് പക്വെറ്റ് എന്നീ സംരഭകരാണെന്നാണ് അവകാശവാദം. ബിസ്സിനസ്സില്* മാറ്റം വേണമെന്ന ആലോചനയാണ് കുപ്പിവായുവിലേക്കെത്തിയത്. കുടിവെള്ളം കുപ്പിയിലാക്കി വില്*ക്കേണ്ടി വരുമെന്ന് എപ്പോഴെങ്കിലും ലോകം ആലോചിച്ചിട്ടുണ്ടാവുമോ? ആലോചന തീരുന്നതിന് മുന്*പ് അത് വിപണിയിലെത്തിയില്ലേ, അതുപോലെ ശുദ്ധവായുവും വില്*പനയ്ക്ക് വെച്ചാലോ എന്ന ആലോചനയുടെ ഫലമായിരുന്നു തങ്ങളുടെ സംരഭമെന്ന് ലാമും പക്വെറ്റും പിന്നീട് ഒരു ടി.വി അഭിമുഖത്തില്* പറഞ്ഞിട്ടുണ്ട്. അങ്ങനെ ഏതാനും സിപ് ലോക്ക് ബാഗുകളുമേന്തി കാനഡയിലെ ബാന്*ഫ് നാഷണല്* പാര്*ക്കിലെത്തിയ ഇരുവരും വായു ശേഖരിക്കുകയും ഇ-ബേയില്* വില്*പനയ്ക്ക് വയ്ക്കുകയും ചെയ്തു. പരീക്ഷണമെന്നോണം സിപ്*ലോക്കുകളിലാണ് അവര്* അന്ന് വായുനിറച്ചിരുന്നത്. ഇരുവരേയും ഞെട്ടിച്ചുകൊണ്ട് 130 ഡോളറിന് അത് വിറ്റുപോയി. എന്നാല്*, കേവലമൊരു ബാഗ് വായുവിന് ഇത്രയുമധികം തുക ഒരാള്* ചെലവഴിക്കണോയെന്നത് അവരില്* ഇത് ശരിയായ ബിസിനസ് ആണോ എന്ന ചിന്തകളുയര്*ത്തിയെങ്കിലും ശുദ്ധവായു എന്നത് വലിയൊരു ബിസിനസ് സാധ്യതയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു.

ലൂയിസ് ലേക്ക് |
ആദ്യ പരീക്ഷണം വിജയിച്ചതോടെ പുതിയ ബിസിനസ് ആശയവുമായി ബന്ധപ്പെട്ട് വലിയ പഠനമാണ് ഇരുവരും നടത്തിയത്. വായു ഗുണനിലവാരമുള്ള മേഖലകള്* കണ്ടെത്തി മാര്*ക്കറ്റിങ് സാധ്യത പഠിക്കുകയും ഉത്പന്നത്തിന് പ്രചാരണം കൊടുക്കുകയും ചെയ്തു. വായു ശേഖരിക്കാന്* അലുമിനിയം കാനുകള്* പ്രത്യേകം തയ്യാറാക്കിയെടുക്കുകയും വായു വലിച്ചെടുക്കാന്* ഇന്*ഹലേന്* നോസിലുകള്* നിര്*മിക്കുകയും ചെയ്തു. സ്വന്തമായി വികസിപ്പിച്ച ഈ നോസിലുകള്*ക്ക് പേറ്റന്റും വാങ്ങിയെടുത്തു. തുടര്*ന്ന് 2015 അവസാനത്തോടെ 'വൈറ്റലിറ്റി എയര്*' എന്ന പേരില്* പുതിയ ഒരു കമ്പനിക്ക് അവര്* തുടക്കം കുറിച്ചു. 'ശ്വാസത്തിന്റെ ഊര്*ജം വര്*ധിപ്പിക്കാം' എന്നായിരുന്നു അവരുടെ സെല്ലിങ് പോയിന്റ്. ചുരുങ്ങിയ കാലം കൊണ്ട് വൈറ്റലിറ്റി എയര്* മാര്*ക്കറ്റില്* പച്ചപിടിച്ചു. വായുമലിനീകരണത്തെ പ്രതിരോധിക്കാന്* മാത്രമല്ല, ആശുപത്രികള്*, കായികതാരങ്ങള്*, സ്*കൂബ ഡൈവേര്*സ്, ജിം വര്*ക്ക് ഔട്ട് ചെയ്യുന്നവര്*, ഹൈക്കിങ് നടത്തുന്നവര്* തുടങ്ങി നിരവധി പേര്* കുപ്പിയിലാക്കിയ വായു വാങ്ങാന്* ആരംഭിച്ചു. ആര്*ക്കു വേണമെങ്കിലും ഈ വായു വാങ്ങി ശ്വസിക്കാം. വൈറ്റലിറ്റി എയറിനെ പരിചയപ്പെടുത്തുന്ന പരസ്യങ്ങള്*ക്ക് വലിയ പ്രചാരവും അന്ന് ആഗോളതലത്തില്* ലഭിച്ചിരുന്നു. യു.എസ്.എ., ചൈന, വിയറ്റ്*നാം, ബ്രിട്ടന്*, ഇന്ത്യ എന്നീ രാജ്യങ്ങളാണ് വൈറ്റലിറ്റി എയറിന്റെ പ്രധാന മാര്*ക്കറ്റുകള്*. ശുദ്ധവായുവും ഓക്*സിജനും ഇവര്* വിപണിയിലിറക്കിയിട്ടുണ്ട്. കാനഡയിലെ ബാന്*ഫിലെ റോക്കി മൗണ്ടെയിന്*സ്, മഞ്ഞുമലകളാല്* ചുറ്റപ്പെട്ട ലൂയിസ് തടാകം എന്നിവിടങ്ങളില്* നിന്നാണ് വൈറ്റലിറ്റി എയര്* ശുദ്ധവായു ശേഖരിക്കുന്നത്.
ടാസ്മാനിയ വായുമലിനീകരണത്തെ ചെറുക്കുന്നതെങ്ങനെ?
ശുദ്ധവായുവിന് പേരു കേട്ടയിടമാണ് ടാസ്മാനിയയെങ്കിലും ഓസ്ട്രേലിയയുടെ മറ്റ് ഭാഗങ്ങളെപ്പോലെ ടാസ്മാനിയയിലെ വായുവും താല്*ക്കാലികായെങ്കിലും മലിനപ്പെടാറുണ്ട്. കാട്ടുതീയില്* നിന്നുള്ള പുക, പൊടിക്കാറ്റ് തുടങ്ങിയ പ്രകൃതിയിലെ മാറ്റങ്ങളാണ് ഇവിടെ ഹ്രസ്വകാല മലിനീകരണത്തിലേക്ക് നയിക്കുന്നത്. ടാസ്മാനിയയിലെ പ്രധാന മലിനീകരണമാണ് കണികാ ദ്രവ്യം. 10 മൈക്രോണ്* വ്യാസമോ അതില്* കുറവോ ഉള്ള ചെറിയ വായുകണങ്ങളെയാണ് കണികാ ദ്രവ്യം എന്ന് പറയുന്നത്. ഈ കണങ്ങള്* മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണ്. അതിസൂക്ഷ്മമായ ഈ കണികകള്*ക്ക് മനുഷ്യന്റെ ശരീരത്തിന്റെ ഏറ്റവും ആഴത്തിലേക്ക് പോലും സഞ്ചരിക്കാന്* സാധിക്കും. കണികാ മലിനീകരണം മൂലമുള്ള പ്രത്യാഘാതങ്ങളെ പൂര്*ണതോതില്* നിരീക്ഷിക്കാന്* കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്* ടാസ്മാനിയയില്* ആംബിയന്റ് വായു മലിനീകരണം താരതമ്യേന കുറവാണെങ്കിലും കുറഞ്ഞ അളവിലുള്ള വായു മലിനീകരണം പോലും ആരോഗ്യപരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വായു മലിനീകരണവുമായി സമ്പര്*ക്കം പുലര്*ത്തുന്നത് ആസ്ത്മ പോലുള്ള ശ്വാസകോശ അവസ്ഥകളെ സങ്കീര്*ണമാക്കും. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്*മണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അര്*ബുദം,ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്* എന്നിവയാണ് വായുമലിനീകരണം വര്*ധിച്ചാലുണ്ടാവുന്ന അനന്തരഫലങ്ങള്*.
വായു മലിനീകരണത്തെ പ്രതിരോധിക്കാന്* ടാസ്മാനിയ നിരവധി നടപടികള്* സ്വീകരിക്കുന്നുണ്ട്. വായു ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്* നിരീക്ഷിച്ച് സമയാസമയം ജനങ്ങള്*ക്ക് മുന്നറിയിപ്പുകള്* നല്*കുകയും മലിനീകരണത്തിലേക്ക് നയിക്കുന്ന പ്രവര്*ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുകയാണ് അതില്* പ്രധാനം. ഇത് സംബന്ധിച്ച് നിയമങ്ങളും ടാസ്മാനിയയില്* നടപ്പിലാക്കിയിട്ടുണ്ട്.
ബീഫിനും പേരുകേട്ട ടാസ്മാനിയ
ശുദ്ധവായുവും വെള്ളവും മാത്രമല്ല, ടാസ്മാനിയയില്*നിന്നുള്ള ബീഫും ഭക്ഷണപ്രേമികള്*ക്കിടയില്* പേരുകേട്ട വിഭവമാണ്. രുചിയിലും ആരോഗ്യഗുണങ്ങളിലും മുന്*പന്തിയില്* നില്*ക്കുന്നുവെന്നതാണ് ടാസ്മാനിയയിലെ ബീഫിനെ വേറിട്ടതാക്കുന്നത്. മലിനീകരണവും നന്നേ കുറഞ്ഞ വായുവും വെള്ളവും ഭക്ഷണവുമുള്ള ടാസ്മാനിയ, കേപ് ഗ്രിം തുടങ്ങിയ സ്ഥലങ്ങളില്* മികച്ച മേച്ചില്*പ്പുറങ്ങളാണുള്ളത്. ഇവിടെ മേഞ്ഞു നടന്ന് വളരുന്ന ബീഫ് തീന്*മേശയിലെത്തുമ്പോള്* രുചികരമാവുന്നതും സ്വാഭാവികം. ഇവിടെനിന്നുള്ള മാംസത്തിന് ആവശ്യക്കാരുമേറെയാണ്. ഇവിടെയുള്ള കന്നുകാലികള്* ഹോര്*മോണുകളോ രാസവസ്തുക്കളോ ഇല്ലാത്ത ജൈവ തീറ്റ കഴിച്ച് ആരോഗ്യമുള്ളവരായി വളരുന്നു. അതുകൊണ്ടുതന്നെ കച്ചവടം ലക്ഷ്യമിട്ട് കന്നുകാലികളെ വളര്*ത്തുന്ന നൂറുകണക്കിന് കര്*ഷകരാണ് ഈ മേഖലയിലുള്ളത്. പ്രകൃതി സൃഷ്ടിക്കുന്ന ശുദ്ധമായ രുചി എന്നാണ് ബീഫ് ഉത്പാദകരും വില്*പനക്കാരും തങ്ങളുടെ ബീഫിനെ കുറിച്ച് പറയുന്നത്. ബീഫ് വിഭവങ്ങളുടെ വില്*പനയ്ക്കും പ്രചാരണത്തിനുമായി സോഷ്യല്* മീഡിയയിലടക്കം ഗ്രൂപ്പുകളും സജീവമാണ്. ലോകത്തെ മികച്ച റെസ്*റ്റോറന്റുകളിലെ മെനുവില്* മുന്തിയ വിഭവമായി കേപ്പ് ഗ്രിമ്മിലേയും ടാസ്മാനിയയിലേയും ബീഫ് ഇടംപിടിക്കാറുണ്ട്.

കേപ് ഗ്രിമ്മിലെ മേച്ചില്*പ്പുറങ്ങളില്* മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടം
വായുമലിനീകരണം കുറഞ്ഞ സ്ഥലങ്ങള്* ഇതാ..
ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്*നങ്ങളാണെന്നാണ് കണക്കുകള്*. അതിനാല്* തന്നെ മലിനീകരണം പ്രതിരോധിക്കാനുള്ള പ്രവര്*ത്തനങ്ങള്* ആഗോളതലത്തില്* തന്നെ നടക്കുകയും ചെയ്യുന്നുണ്ട്. ലോകത്ത് വായുമലിനീകരണം കുറഞ്ഞ മറ്റ് രാജ്യങ്ങള്* ഏതൊക്കെയാണ്?
ലോകത്തിലെ 88 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 533 പ്രധാന നഗരങ്ങളില്* 'സ്മാര്*ട്ട് എയര്*' എജന്*സി നടത്തിയ പഠനങ്ങളില്* കണ്ടെത്തിയ, മലിനീകരണം കുറഞ്ഞ പത്ത് പ്രദേശങ്ങള്* രാജ്യങ്ങള്* ഇവയൊക്കെയാണ്: സൂറിച്ച്- സ്വിറ്റ്*സര്*ലന്റ്, പെർത്ത്*- ഓസ്*ട്രേലിയ, റിച്ചാര്*ഡ് ബേ-ദക്ഷിണാഫ്രിക്ക, ഹൊബാര്*ട്ട്-ഓസ്*ട്രേലിയ, റേക്ക്ജാവിക്- ഐസ് ലാന്*ഡ്, ക്രൈവി റി-യുക്രൈന്*, ലോന്*സെസ്റ്റണ്*-ഓസ്*ട്രേലിയ, വോല്ലോഗോങ്-ഓസ്*ട്രേലിയ, സിഡ്*നി-ഓസ്*ട്രേലിയ, ഹോനോലുലു- അമേരിക്ക.

രാജസ്ഥാനിലെ അജ്മീറില്*നിന്നുള്ള കാഴ്ച |
വേള്*ഡ് എയര്* ക്വാളിറ്റി ഇന്*ഡക്*സ് റിപ്പോര്*ട്ടിന്റെ 2022-ലെ കണക്കുകള്* പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്* വായുമലിനീകരണമുള്ള പത്ത് രാജ്യങ്ങളില്* എട്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മധ്യ ആഫ്രിക്കയിലെ ചാഡ്, ഇറാഖ്, പാകിസ്താന്*, ബഹ്*റൈന്*, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്താന്* എന്നിവയാണ് വായു മലിനീകരണം കൂടിയ മറ്റ് ഒമ്പത് രാജ്യങ്ങള്*. വാര്*ഷിക ശരാശരി PM2.5 (ตg/mณ) അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 131 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള 7,323 നഗരങ്ങളില്*നിന്നുള്ള 2018-2022 വര്*ഷത്തെ വിവരങ്ങള്* അവലോകനം ചെയ്താണ് വേള്*ഡ് എയര്* ക്വാളിറ്റി റിപ്പോര്*ട്ട് 2022 തയ്യാറാക്കിയത്. 30,000-ലധികം റെഗുലേറ്ററി എയര്* ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളില്*നിന്ന് ശേഖരിച്ച വിവരങ്ങളാണ് റാങ്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.
2022-ലെ കണക്കുകള്* പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്* വായു മലിനീകരണമുള്ള പത്ത് നഗരങ്ങളില്* ആറെണ്ണവും ഇന്ത്യയിലാണ്. ഇന്ത്യയിലെ ഭിവാഡിയാണ് ഏറ്റവും കൂടുതല്* വായുമലിനീകരണമുള്ള മൂന്നാമത്തെ നഗരം. പാകിസ്താനിലെ ലാഹോര്*, ചൈനയിലെ ഹോട്ടാന്* എന്നിവയാണ് ആദ്യ രണ്ട് സ്ഥാനത്തുള്ള നഗരങ്ങള്*.