Page 121 of 160 FirstFirst ... 2171111119120121122123131 ... LastLast
Results 1,201 to 1,210 of 1591

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1201
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default


    നാലിൽ മൂന്ന് ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് യു.എൻ റിപ്പോർട്ട്





    ന്യൂഡൽഹി: നാലിൽ മൂന്ന് ഇന്ത്യക്കാർക്കും (74.1 ശതമാനം) ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട്. 2021ലെ കണക്കുകൾ പ്രകാരം തയാറാക്കിയ റിപ്പോർട്ടിൽ 104 കോടി ഇന്ത്യക്കാരാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാതെയുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 81.3 കോടി ആളുകൾക്ക് മാത്രമേ ഭക്ഷ്യസഹായം ആവശ്യമുള്ളൂവെന്ന കേന്ദ്ര സർക്കാറിന്*റെ കണക്കുകൾക്ക് വിരുദ്ധമാണിത്. 2020-22 കാലഘട്ടത്തിൽ ഇന്ത്യയിലെ പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം 16.6 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.


    ഇന്ത്യയിൽ 74.1 ശതമാനമാകുമ്പോൾ, അയൽ രാജ്യമായ ബംഗ്ലാദേശിൽ ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്തവരുടെ ശതമാനം 66ഉം പാകിസ്താനിൽ 82ഉം ആണ്. ഇറാനിൽ 30 ശതമാനം, ചൈനയിൽ 11 ശതമാനം, റഷ്യയിൽ 2.6, യു.എസിൽ 1.2, ബ്രിട്ടണിൽ 0.4 ശതമാനം എന്നിങ്ങനെയാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്തവരുടെ കണക്ക്.

    ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്.എ.ഒ) പുറത്തുവിട്ട ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

    അതേസമയം, എഫ്.എ.ഒയുടെ കണക്കുകൾ തള്ളുകയാണ് കേന്ദ്ര സർക്കാർ. 3000 പേർക്കിടയിൽ എട്ട് ചോദ്യങ്ങൾ നൽകി നടത്തിയ സർവേയിലാണ് ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ള 16.6 ശതമാനം പേരുണ്ടെന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇന്ത്യയെ പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് ഇങ്ങനെ ചെറിയ സാംപിൾ വലുപ്പത്തിൽ സർവേ നടത്തിയാൽ തെറ്റായ വിവരമാണ് ലഭിക്കുകയെന്നാണ് വാദം.
    നേരത്തെ, ഒക്ടോബറിൽ പുറത്തുവിട്ട 2023ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 111 ആയിരുന്നു. അയൽരാജ്യങ്ങളായ പാകിസ്താൻ (102), ബംഗ്ലാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിവ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ, അപ്പോഴും സർവേ രീതികളെ കുറ്റപ്പെടുത്തുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യയെ മോശമായിക്കാണിക്കുക ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപിച്ചിരുന്നു.

    നിലവിൽ, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിലൂടെ 81.3 കോടി പേർക്കാണ് പ്രതിമാസം അഞ്ച് കിലോ ധാന്യം സൗജന്യമായി നൽകുന്നത്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
    അതേസമയം, ഭക്ഷ്യസുരക്ഷക്കായി പ്രവർത്തിക്കുന്ന റൈറ്റ് ടു ഫുഡ് കാമ്പയിൽ എന്ന എൻ.ജി.ഒയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്ത 104.3 കോടി ജനങ്ങളെങ്കിലും ഉണ്ട്. കേന്ദ്ര സർക്കാർ 2011ലെ സെൻസസ് അധികരിച്ചാണ് 81.3 കോടി പേർക്കാണ് ഭക്ഷ്യസഹായം ആവശ്യമെന്ന കണക്ക് പറയുന്നത്. എന്നാൽ, അടുത്ത സെൻസസ് നടത്താനുള്ള സമയം പിന്നിട്ടിട്ട് രണ്ട് വർഷം കൂടി കഴിഞ്ഞിരിക്കുകയാണ്. പുതിയ സെൻസസ് നടത്താതെ ഭക്ഷ്യസഹായം ആവശ്യമുള്ളവർക്ക് പി.എം.ജി.കെ.എ.വൈ പദ്ധതിയുടെ ഭാഗമാവാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

  2. #1202
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    വയലുകളിൽ മുഴങ്ങുന്നത് ബംഗാളി ഞാറ്റുപാട്ട്




    പായത്തെ വയലേലകളിൽ ഞാറു നടുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ


    ഇരിട്ടി: വയലുകളിൽ പണിയെടുക്കാൻ നാട്ടുകാരെ കിട്ടാതായതോടെ വയലുകളിലും മുഴങ്ങുന്നത് ബംഗാളി ഞാറ്റുപാട്ട്. പായത്തെ പാടശേഖരത്തിലാണ് ഞാറ് നടാൻ ബംഗാളികൾ ഇറങ്ങിയത്. വരമ്പത്തിരുന്നു കൈകൊട്ടി നോക്കിനിൽക്കാനാണ് മലയാളിയുടെ യോഗം.
    വയലേലകളിൽ പണിയെടുക്കാൻ ആളെ കിട്ടാതായതോടെയാണ് ഉത്തരേന്ത്യയിൽ നിന്നും ആളുകൾ എത്തിയത്. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽനിന്നും എത്തിയ അഞ്ചംഗ സംഘമാണ് പായത്തെ പാടത്ത് പണിക്കായി എത്തിയത്.


    ഒരുകാലത്ത് നാട്ടിപ്പാട്ട് കേട്ടിരുന്ന നമ്മുടെ വയലേലകളിൽ ബംഗാളി പാട്ടിന്റെ ഈണത്തിലാണ് ഞാറു നടീൽ. വർഷത്തിൽ ഒന്നും രണ്ടും മൂന്നും തവണ കൃഷി ചെയ്തിരുന്ന പായത്തെ നെൽപാടത്തിൽ കുറച്ചുവർഷങ്ങളായി നെൽകൃഷി നന്നെ കുറഞ്ഞിരുന്നു.

    നെൽവയലിൽ പണിയെടുക്കാൻ ആളുകളെ കിട്ടാതായതോടെയാണ് നെൽപാടങ്ങൾ തരിശായി കിടക്കാൻ തുടങ്ങിയത്.

    കരനെൽ കൃഷിക്ക് കൂടി പഞ്ചായത്ത് പ്രോത്സാഹനം നൽകിയപ്പോൾ പിന്നെ വയലുകളെല്ലാം അനാഥമായി. പായം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ഇത്തവണ നെൽകൃഷി ചെയ്യണമെന്ന തീരുമാനമാണ് ബംഗാളിൽനിന്നും ആളുകളെ എത്തിക്കാൻ ഇടയാക്കിയത്. അഞ്ച് ഹെക്ടർ സ്ഥലത്താണ് നെൽകൃഷി.
    നിലം ഉഴുതൊരുക്കി ഞാറ് നടുന്ന ജോലി ഇവരെ ഏൽപ്പിച്ചു.

    ഒരു ഏക്കറിന് 15,000 രൂപയാണ് ഇവർക്ക് നൽകേണ്ടതെന്ന് പാടശേഖര സമിതി സെക്രട്ടറി പറഞ്ഞു. നല്ല വേഗത്തിലാണ് ഇവരുടെ ജോലിയെന്ന് കർഷകനായ പ്രഭാകരനും പറഞ്ഞു.

    സമസ്ത മേഖലകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തിയ ഉത്തരേന്ത്യക്കാർ മലയാളികളുടെ നെൽപാടങ്ങൾ കൂടി ഏറ്റെടുക്കുമ്പോൾ നാട്ടിൻപുറങ്ങളിലെ കാളപൂട്ടും നാട്ടിപ്പാട്ടും പൊൻകതിർ കൊയ്ത്തുമെല്ലാം ഇനി ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ മാത്രമാകും.

  3. #1203
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    അർബുദംമുതൽ ക്ഷയംവരെ; ആളെക്കൊല്ലി വിറകടുപ്പിന് ബദൽവേണമെന്ന് ഡബ്ള്യു.എച്ച്.ഒ.







    ന്യൂഡൽഹി: വിറക്, കാർഷികാവശിഷ്ടങ്ങൾ, കൽക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ.). ഇത്തരം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം ഗാർഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ പാചകത്തിന് ബദൽസംവിധാനങ്ങൾ കണ്ടെത്തണമെന്ന് രാജ്യങ്ങൾക്ക് ഡബ്ള്യു.എച്ച്.ഒ. മുന്നറിയിപ്പുനൽകി.


    അർബുദംമുതൽ ക്ഷയംവരെ

    ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. നഗരമേഖലയിൽ ഇത് 14 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 49 ശതമാനവുമാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗാർഹിക മലിനീകരണത്തിൽ ജീവൻ നഷ്ടമായവരിൽ 90 ശതമാനവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്.


    • ലോകത്ത് ജീവൻ നഷ്ടപ്പെട്ടവർ -8.6 കോടി (2019)
    • ഇതിൽ ഇന്ത്യക്കാർ -ആറുലക്ഷം
    • 2020-ൽ 32 ലക്ഷം മരണമാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്.



    മരണകാരണം

    • ഹൃദ്രോഗം -32 %
    • പക്ഷാഘാതം -23%
    • ഗുരുതര ശ്വാസകോശരോഗങ്ങൾ -21%
    • ശ്വാസതടസ്സം -19%
    • ശ്വാസകോശ അർബുദം -06%



    ഇന്ത്യയിലെ ആറാമത്തെ മരണകാരണം

    • ഇന്ത്യയിലെ അകാലമരണങ്ങളുടെ ആറാമത്തെ കാരണമായാണ് ഗാർഹിക മലിനീകരണം കണക്കാക്കുന്നത്.
    • ഇന്ത്യയിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നവർ -36% (2011-ലെ സെൻസസ് പ്രകാരം)
    • ഗ്രാമങ്ങളിൽ -51%
    • നഗരങ്ങളിൽ -09%
    • ഈയിടെ ഇറങ്ങിയ നാഷണൽ സാംപിൾ സർവേ പ്രകാരം 77 ശതമാനം പേരും ഫോസിൽ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.



    ജ്വലിക്കാത്ത ഉജ്ജ്വല
    പ്രധാനമന്ത്രിയുടെ ഉജ്ജ്വലയോജനപ്രകാരം സബ്*സിഡിനിരക്കിൽ പാചകവാതകം ലഭിക്കുമ്പോഴും ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കാൻ ഇന്ത്യക്കാർ തയ്യാറല്ല. 2014-ൽ 14.52 കോടി എൽ.പി.ജി. ഉപഭോക്താക്കളുണ്ടായിരുന്നത് 2023 മാർച്ചിൽ 31.36 കോടിയായി ഉയർന്നുവെന്ന് 2023-ൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എന്നാൽ, കഴിഞ്ഞ ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം 2019-21-ൽ രാജ്യത്ത് ശുദ്ധമായ പാചകവാതകം ഉപയോഗിക്കുന്ന വീട്ടുകാരുടെ തോത് 58.6 ശതമാനം മാത്രമാണ്. പാചകവാതക ഉപയോഗക്ഷമതയിൽ ഏറ്റവും കുറവ് ഝാർഖണ്ഡിലാണ്. കൂടുതൽ ഡൽഹിയും മഹാരാഷ്ട്രയുമാണ്.

  4. #1204
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ആഗോള പരിസ്ഥിതി രംഗം; 2023 ൽ നിന്ന് 2024 ലേക്ക് കടക്കുമ്പോൾ!


    2023-ൽ ഒരുപാട് മാറ്റങ്ങൾക്ക് നമ്മുടെ ഭൂമി വിധേയമായി. 2024 പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ പ്രതീക്ഷ നൽകുന്ന വർഷം കൂടിയാണ്






    രിസ്ഥിതി രംഗത്ത് 2024 എന്തു മാറ്റങ്ങളാണ് കൊണ്ടുവരിക? ലോകം ആകാംക്ഷയിലാണ്! കാലാവസ്ഥാ മാറ്റം, ജൈവ വൈവിധ്യം എന്നിവയിൽ ചില രജതരേഖകൾ കാണാനുണ്ട്! 1994 ൽ നിലവിൽ വന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷനിൽ (UNFCC) ഉൾപ്പെട്ടിട്ടുള്ള കക്ഷികളുടെ കോൺഫറൻസ് (COP) എല്ലാ വർഷവും നടത്താറുണ്ട്. ഇക്കഴിഞ്ഞ വർഷം (2023) നടന്ന COP28 UAE യിലെ ദുബായിൽ നവംബർ 30 മുതൽ ഡിസംബർ 13 വരെ ആയിരുന്നു. ഇതിലെടുത്ത തീരുമാനങ്ങൾ കക്ഷികൾ ആത്മാര്*ത്ഥമായി നടപ്പിലാക്കിയാൽ കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തിൽ ആശയ്ക്ക് വകയുണ്ട്!


    ദുർബലരാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ ലഘൂകരിക്കാനോ പൊരുത്തപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ ‘നാശ-നഷ്ട നിധി’ (loss and damage funds) രൂപിക്കാനുള്ള തീരുമാനം എടുത്തു കൊണ്ടാണ് COP 28 ആരംഭിക്കുന്നത്. ചരിത്രപരമായി കാലാവസ്ഥാമാറ്റത്തിന് ഉത്തരവാദികളായ വികസിതരാജ്യങ്ങൾ, അതിൽ പങ്കാളികൾ അല്ലാതിരുന്നിട്ടും പരിണിതഫലങ്ങൾ അനുഭവിക്കുന്ന ദുർബലരാജ്യങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരമായാണ് ഈ നാശ-നഷ്ട നിധി വിഭാവനം ചെയ്തിട്ടുള്ളത്.

    കാലാവസ്ഥാ മാറ്റം ഒരു വലിയ വിപത്തായി ലോകം ശ്രദ്ധിച്ചു തുടങ്ങിയത് 1950-കൾക്ക് ശേഷമാണ്. വൈദേശിക ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ദരിദ്ര രാജ്യങ്ങൾ സാമ്പത്തികമായി ഉയർന്നു തുടങ്ങുന്നത് 1950 കൾക്ക് ശേഷമാണ് എന്നതു ശ്രദ്ധിക്കുക. അമേരിക്കയും, യൂറോപ്പും, ജപ്പാനുമൊക്കെ കാലങ്ങളായി ഒന്നും നോക്കാതെ ഹരിതഗൃഹവാതകങ്ങൾ തള്ളിയാണ് വികസിച്ചു നിൽക്കുന്നത്! കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് അതിന് അവസരം കിട്ടിയില്ല, അല്ലെങ്കിൽ നിഷേധിക്കപ്പെട്ടു.

    1947ന് ശേഷമാണ് ഇന്ത്യയെപ്പോലുള്ള പല രാജ്യങ്ങളും വികസനത്തിന്റെ പാതയിൽ എത്തുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വികസിത രാജ്യങ്ങൾ കാലങ്ങളായി പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങളാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥ പ്രശ്നങ്ങൾക്ക് എല്ലാം കാരണമായത്! കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ദൂരീകരിക്കണമെങ്കിൽ ദുർബല രാഷ്ട്രങ്ങൾക്ക് എല്ലാ വർഷവും ഏകദേശം 60,000 കോടി ഡോളർ ചെലവാക്കേണ്ടി വരും എന്നാണ് കണക്ക്. എന്നാൽ ചരിത്രപരമായി കാലാവസ്ഥാമാറ്റത്തിന് ഉത്തരവാദികളായ മുതലാളിത്ത രാജ്യങ്ങൾ എല്ലാം കൂടി വാഗ്ദാനം ചെയ്തിരിക്കുന്നത് ഏകദേശം 80 കോടി ഡോളർ മാത്രമാണ്! എങ്കിലും ഇങ്ങനെയൊരു നിധി ഉണ്ടാവുകയും പ്രവർത്തനം തുടങ്ങി എന്നതും വളരെ പ്രതീക്ഷ നല്കുന്ന ഒന്നാണ്.

    ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരണം (phase down) എന്ന മറ്റൊരു തീരുമാനവും ഐതിഹാസികം (historical) എന്നാണ് വിശേഷിക്കപ്പെടുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ‘ഘട്ടംഘട്ടമായി നിർത്തണം’ (phase out) എന്ന വാക്കായിരുന്നു വേണ്ടിയിരുന്നത് എന്ന് അഭിപ്രായമുള്ള രാജ്യങ്ങളും ഉണ്ടായിരുന്നു. ഫോസിൽ ഇന്ധനങ്ങൾ ഒഴിച്ചുകൂടാൻ ആവാത്ത, പ്രത്യേകിച്ച് ഊർജോത്പാദനത്തിന് കൽക്കരിയെ വളരെയതികം ആശ്രയിക്കുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം “കുറച്ചു കൊണ്ടുവരണം” (phase down) എന്ന സമീപനമാണ് സ്വീകരിച്ചത്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നും പടിപടിയായി പരിവർത്തനം നേടുക എന്നതാണ് ഒരു പ്രതിവിധി. പരിവർത്തന ഇന്ധനം ( transitional fuel) ആയി പ്രകൃതി വാതകം ഉപയോഗിക്കുക എന്നതാണ് ഒരു നിർദ്ദേശം.

    പെട്രോൾ, കൽക്കരി എന്നിവയെക്കാൾ ഭേദം പ്രകൃതി വാതകം തന്നെയാണ്. പ്രത്യേക സമയ പരിധിയൊന്നും വെച്ചിട്ടില്ലെങ്കിലും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടേ ഹരിതഗൃഹ വാതകങ്ങൾ കുറച്ചു കൊണ്ട് വരിക എന്ന ലക്ഷ്യം നേടാൻ കഴിയൂ. മറ്റൊരു തീരുമാനം 2030 ഓടെ ലോകത്തിന്റെ പുനരുപയോഗ ഊർജഉത്പാദനശേഷി (renewable energy capacity) മൂന്നിരട്ടി ആക്കണമെന്നതാണ്. 1994 ൽ UNFCC യോടൊപ്പം നിലവിൽ വന്ന മറ്റൊരു പ്രധാനപ്പെട്ട ഉടമ്പടിയാണ് ലോക ജൈവ വൈവിദ്ധ്യ ഉടമ്പടി (Convention on Biodiversity, CBD). ഇതിൽ ഉൾപ്പെട്ടിട്ടുള്ള കക്ഷികളുടെ കോൺഫറൻസ് (COP) രണ്ടു വർഷം കൂടുമ്പോളാണ് നടക്കുക.

    2022 ഡിസംബർ 19 ന് കാനഡയിലെ മോൺ*ട്രിയലിൽ അവസാനിച്ച 15-ാമത് ജൈവവൈവിധ്യ കൺവെൻഷൻ കക്ഷികളുടെ കോൺഫറൻസിൽ (COP15) അംഗീകരിച്ച കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്*സിറ്റി ഫ്രെയിംവർക്കിനെ (ജി. ബി. എഫ്) ആധാരമാക്കി നിരവധി കാര്യങ്ങളാണ് ചെയ്തു തീർക്കാനുള്ളത്. 2020 ഒക്ടോബറിൽ COP15 ന്റെ ആതിഥേയ നഗരമാകാൻ പദ്ധതിയിട്ടിരുന്ന നഗരത്തിന്റെ പേരാണ് ചൈനയിലെ കുൻമിംഗ്. എന്നാൽ കോവിഡ് കാരണം ഇത് മാറ്റിവയ്ക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന്, COP 15 ന്റെ ആതിഥേയത്വം മോൺ*ട്രിയൽ ഏറ്റെടുത്തു. ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി ഉപയോഗിക്കുന്നതിനുമായി 2030-ഓടെയും അതിനുശേഷവും കൈവരിക്കേണ്ട ആഗോള ലക്ഷ്യങ്ങളാണ് ഫ്രെയിംവർക്കിലുള്ളത്.

    2030 വരെയുള്ള ദശാബ്ദത്തിൽ അടിയന്തര നടപടിക്കായി 23 ആഗോളലക്ഷ്യങ്ങൾ ഗ്ലോബൽ ബയോഡൈവേഴ്*സിറ്റി ഫ്രെയിംവർക്കിനുണ്ട്. കുറഞ്ഞത് 30 ശതമാനം കരയുടെയും കടലിന്റെയും സംരക്ഷണം, 30 ശതമാനം ജീർണിച്ച ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, ആഗോളതലത്തിൽ ഭക്ഷണം ഉപയോഗിക്കാതെ നശിച്ചു പോകുന്നതിന്റെ അളവ് പകുതിയായി കുറയ്ക്കുക, അമിത ഉപഭോഗം ഗണ്യമായി കുറയ്ക്കുക, അധിനിവേശ ജീവികളുടെ വ്യാപനം തടയുക, ഓരോ വർഷവും 50,000 കോടി ഡോളർ മൂല്യമുള്ള പരിസ്ഥിതിക്ക് ദോഷകരമായ സർക്കാർ സബ്*സിഡികൾ കുറയ്ക്കുക എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

    ഓരോ ലക്ഷ്യത്തിനും നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുകയും 2030-ഓടെ പൂർത്തിയാക്കുകയും വേണം. ഇതോടൊപ്പം, പരിസ്ഥിതി, സുസ്ഥിരവികസനം എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട മറ്റു ക്യാമ്പയിനുകളും 2030 ഓടെ ലക്ഷ്യത്തിലെത്തുമെന്ന സ്വപ്നമാണ് ഐക്യരാഷ്ട്ര സഭ പങ്ക് വെക്കുന്നത്. 2015 ൽ പ്രഖ്യാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals), 2021 ൽ പ്രഖ്യാപിച്ച പരിസ്ഥിതി പുനസ്ഥാപന ദശകം (Decade on Ecosystem Restoration) എന്നിവയൊക്കെ 2030 ഓടെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ. അതിനുള്ള പ്രവർത്തനങ്ങൾ 2024 ൽ ഊർജിതമായി നടക്കുമെന്ന് പ്രതീക്ഷിക്കാം.

  5. #1205
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ചുട്ടുപൊള്ളി 2023; ഒരു ലക്ഷം വർഷത്തിനിടെയിലെ ഏറ്റവും ചൂടേറിയ കാലം





    ഒരു ലക്ഷം വർഷത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ വർഷമായി 2023. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്*ഷമായി 2023 മാറുമെന്ന് നേരത്തെ തന്നെ യൂറോപ്യന്* യൂണിയന്റെ കോപ്പര്*നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം അറിയിച്ചിരുന്നു.
    യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒക്ടോബറാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തിയത്. ഒക്*ടോബറില്* ആഗോളതലത്തിൽ താപനിലയിലുണ്ടായ മാറ്റം വളരെ ഭയാനകമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സി3എസ് ഡാറ്റ പ്രകാരം, 1850നും 1900നും മുമ്പുള്ള വ്യാവസായിക റെക്കോർഡിനേക്കാൾ എല്ലാ ദിവസവും കുറഞ്ഞത് ഒരു ഡിഗ്രി സെല്*ഷ്യസ് ചൂട് കൂടുതൽ രേഖപ്പെടുത്തിയ ആദ്യത്തെ വർഷമാണ് 2023.


    ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് കാലാവസ്ഥയിൽ താപനിലയുട വർധനവിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിന് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 2023ൽ 1.48 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ് ഭൂമിയിൽ രേഖപ്പെടുത്തിയത്. ഇപ്പോൾ രേഖപ്പെടുത്തിയ കണക്ക് 2015 പാരീസ് ഉച്ചകോടിയിൽ രാജ്യങ്ങൾ നിശ്ചയിച്ച താപനിലയുടെ (1.5 ഡിഗ്രി സെല്*ഷ്യസ്) ലക്ഷ്യത്തോട് വളരെ അടുത്തുള്ള സംഖ്യയാണ്. എന്നാൽ, ലക്ഷ്യം തകർന്നതായി കണക്കാക്കണമെങ്കിൽ ആഗോള താപനില സ്ഥിരമായി 1.5 ഡിഗ്രി സെല്*ഷ്യസിന് മുകളിലായിരിക്കണമെന്ന് സി3എസ് വ്യക്തമാക്കുന്നു. അതേസമയം, അടുത്ത 12 മാസത്തിനുള്ളിൽ തന്നെ ഈ ലക്ഷ്യം മറികടക്കാൻ സാധ്യതയുണ്ടെന്നാണ് സി3എസിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.


    ഭൂമിയിലെ താപനത്തിന്റെ അളവ് പരിധി ലംഘിക്കുന്നതായി പല വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 2023ലെ മൂന്നിലൊന്ന് ദിവസങ്ങളിലും ശരാശരി ആഗോള താപനില വ്യാവസായിക യുഗത്തിന് മുൻപുള്ള നിലയെക്കാൾ 1.5C കൂടുതലായിരുന്നു എന്നാണ് വിശകലനം.


    ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ, എൽ നിനോ എന്നിവയാണ് കഴിഞ്ഞ വർഷം ഇത്രയധികം താപനില വർധിക്കാനുള്ളതിന്റെ പ്രധാന കാരണമായി വിദഗ്ധർ പറയുന്നത്. എൽ നിനോ കാരണമാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ വലിയ വ്യത്യാസം രേഖപ്പെടുത്തിയത്. ഇതിന്റെ പ്രധാന കാരണം കിഴക്കൻ പസഫിക് സമുദ്രത്തിന്റെ മുകൾ ഭാഗം ചൂടുപിടിക്കുന്നതാണ്. കോപ്പർനിക്കസിന്റെ പഠനം അനുസരിച്ച്, ഒക്ടോബർ മാസത്തിൽ മെർക്കുറി സാധാരണ നിലയേക്കാൾ 1.7 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. ഇതിന് മുമ്പ് എൽ നിനോ മൂലം ഏറ്റവും ചൂടേറിയ വർഷം 2016 ആയിരുന്നു.



    ഭൂമിയുടെ പടിഞ്ഞാറുവശത്തേക്കുള്ള വായുപ്രവാഹത്തിന്റെ വേഗം കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുകാരണം സമുദ്രോപരിതലത്തിലെ താപനില കൂടും. തുടർന്ന്, ആഗോള താപനിലയെ ഇത് പ്രതികൂലമായി ബാധിക്കും.



    നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ആണ് എൽ നിനോ പ്രതിഭാസം രേഖപ്പെടുത്തുന്നത്. എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ വർഷമായി കണക്കാക്കിയിരുന്നത്. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 0.17C കൂടുതൽ താപനിലയായിരുന്നു. കഴിഞ്ഞ എട്ടുവർഷവും ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണുള്ളത്.
    വരും വർഷങ്ങളിൽ വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം എന്നിവകാരണം നിലവിൽ കാലാവസ്ഥ മോശമായ രാജ്യങ്ങളുടെ അവസ്ഥ കൂടുതൽ ഗുരുതരമാകുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.


  6. #1206
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ദക്ഷിണകൊറിയ പട്ടിയിറച്ചിയോടു വിടപറയുന്നു; നിയമം പാസ്സാക്കി







    സോൾ: ഇറച്ചിക്കായി പട്ടികളെ വളർത്തുന്നതും കശാപ്പുചെയ്യുന്നതും വിൽക്കുന്നതും നിരോധിക്കുന്ന ബിൽ ദക്ഷിണകൊറിയൻ പാർലമെന്റ് ചൊവ്വാഴ്ച ഏകകണ്ഠമായി പാസാക്കി. ഭരണ-പ്രതിപക്ഷഭേദമില്ലാതെ 208 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. ആരും എതിർത്തില്ല. രണ്ടുപേർ വിട്ടുനിന്നു.

    നിയമലംഘകർക്ക് മൂന്നുവർഷംവരെ തടവോ മൂന്നുകോടി വോൺ (ഏകദേശം 19 ലക്ഷംരൂപ) പിഴയോ ശിക്ഷലഭിക്കും. 2027-ലേ നിയമം പ്രാബല്യത്തിൽവരൂ. പട്ടിയിറച്ചിവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ബദൽ ഉപജീവനമാർഗം കണ്ടെത്തുന്നതിനുള്ള സമയമാണിത്. ഇതിനായി ഇവർക്ക് സർക്കാർ സഹായവും ലഭിക്കും.


    ദക്ഷിണകൊറിയയിലെ 1600 റസ്റ്ററന്റുകളിൽ പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിലേക്ക് ഇറച്ചി നൽകാനായി 1150 പട്ടിഫാമുകളും പ്രവർത്തിക്കുന്നുണ്ട്.

    ജന്തുപ്രേമിയായ ഇപ്പോഴത്തെ പ്രസിഡന്റ് യുൻ സുക് യോളിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്*ദാനങ്ങളിലൊന്നായിരുന്നു പട്ടിയിറച്ചിനിരോധനം. അദ്ദേഹത്തിന്റെ ഭാര്യ കിം കിയോൻ ഹീയും ഈ ആവശ്യമുന്നയിക്കുന്നവരുടെ മുൻനിരയിലുണ്ട്.


  7. #1207
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ഇനിയുമെത്ര തവണ തീപിടിക്കണം, ഇവിടെ പക്ഷികൾക്ക് സംരക്ഷണമൊരുക്കാൻ




    നാലുവർഷംമുമ്പ് ഭാരതപ്പുഴയിൽ തീപിടിച്ചപ്പോൾ കത്തിക്കരിഞ്ഞുപോയ പക്ഷിയുടെ ചിത്രം.

    ഒറ്റപ്പാലം: പക്ഷികൾക്ക് സംരക്ഷണമൊരുക്കാൻ ജൈവവേലി... പുഴയോരത്തുകൂടി അനധികൃതമായി നടക്കാതിരിക്കാൻ വഴിയടയ്ക്കൽ... പോലീസിന്റെ കൃത്യമായ പരിശോധന... ഒറ്റപ്പാലത്ത് മായന്നൂർ പാലത്തിനുസമീപം, ഭാരതപ്പുഴയിൽ ദേശാടനപ്പക്ഷികളുൾപ്പെടെയുള്ളവ എത്തുന്നസ്ഥലത്ത് തീയിടുന്നതു തടയാൻ ഇങ്ങനെ പല തീരുമാനങ്ങളും കഴിഞ്ഞവർഷം ജില്ലാ ഭരണകൂടവും ഒറ്റപ്പാലം നഗരസഭയും എടുത്തിരുന്നു.


    ഇതൊന്നും നടന്നില്ലെന്നു മാത്രമല്ല, ഇത്തവണയും പുഴയോരത്ത് പക്ഷികളുടെ ആവാസകേന്ദ്രങ്ങളിൽ തീയിടൽ തുടർന്നുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറുതവണയാണ് പുഴയുടെ പല ഭാഗത്തായി തീയിടൽ നടന്നത്. ഒറ്റപ്പാലം നഗരസഭ ജൈവവേലി നിർമിക്കാൻ നിശ്ചയിച്ച സ്ഥലവും അതിൽ ഉൾപ്പെടും.

    മായന്നൂർ പാലം പരിസരത്ത് ഏഴ് ഏക്കറോളം സ്ഥലമാണ് കത്തിയത്. അതിൽ നഗരസഭ 10 ലക്ഷംരൂപ വകയിരുത്തി ജൈവവേലി നിർമിക്കാൻ പദ്ധതിയിട്ട സ്ഥലവും ഉൾപ്പെടും. ഒറ്റപ്പാലം സബ് കളക്ടറും പോലീസും വനംവകുപ്പും നഗരസഭയും ജലസേചനവകുപ്പുമെല്ലാം സ്ഥലം സന്ദർശിച്ചാണ് പദ്ധതികൾ തയ്യാറാക്കിയത്.

    നാലുവർഷംമുമ്പ് തീപ്പിടിത്തത്തിൽ പക്ഷികൾ കത്തിയമർന്നതിനെത്തുടർന്ന് ഹരിത ട്രിബ്യൂണൽ ഇടപെട്ട് പുഴ സംരക്ഷണത്തിന് നിർദേശം നൽകിയിരുന്നു. ഈ നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് സംരക്ഷണമൊരുക്കാൻ തീരുമാനിച്ചത്. പുഴയിൽ തീയിടുന്ന പ്രശ്നം പരിശോധിക്കുമെന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ കെ. ജാനകിദേവി പറഞ്ഞു.

    ഇത് ദേശാടനപ്പക്ഷികൾ വരുന്ന സമയം

    നവംബർ മുതൽ ഫെബ്രുവരിവരെയുള്ള കാലത്താണ് ഇവിടെ ദേശാടനപ്പക്ഷികളെത്തുക. ദേശാടനപ്പക്ഷികളെത്തുന്നതിന്റെ തെളിവുകൾ ഇപ്പോഴും ഇവിടെയുണ്ടെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. പ്രജനനകാലം ആയതിനാൽ ഈ പ്രദേശത്തെ കാടുകളിലാണ് അവ മുട്ടയിടുന്നതും. ആറ്റുവഞ്ചിച്ചെടികൾ പൂത്തുനിൽക്കുന്നഭാഗത്താണ് ഇവ കൂടുതലുള്ളത്. തീയിടൽമൂലം പ്രദേശത്തെ കുങ്കുമക്കുരുവികളുടെ എണ്ണം കുറഞ്ഞതായും പഠനങ്ങളിൽ പറഞ്ഞിരുന്നു.


  8. #1208
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    വീടുകളിൽ പെരുകുന്നു; അപായം അരളിച്ചെടി




    അപകടം കണക്കിലെടുക്കാതെ ഉദ്യാനങ്ങളിൽ അരളി വളർത്തുന്നവരുടെ എണ്ണം കൂടുന്നു
    പാലക്കാട്: കടും പിങ്ക് നിറത്തിലുള്ള ‘ഓസ്റ്റിന്* പ്രെറ്റി ലിമിറ്റ്’ എന്ന കുള്ളൻ അരളിപ്പൂക്കൾ വീട്ടകങ്ങളിൽ പതിവുകാഴ്ചയാണ്. സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കൾ പക്ഷേ, ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ സസ്യങ്ങളിലൊന്നാണെന്നത് മറക്കരുത്.

    ഈ അപകടം കണക്കിലെടുക്കാതെ ഉദ്യാനങ്ങളിൽ ഇത് വളർത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

    ഉദ്യാനത്തിലും വിപണിയിലും ഡിമാൻഡ്

    വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്*പ്പിള്* നിറങ്ങളിൽ പൂക്കളുണ്ടാകുന്ന, ‘നിരിയം ഒലിയാണ്ടര്*’ എന്ന വിഭാഗത്തിൽ പെടുന്ന സസ്യമാണ് അരളി. തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായി എത്തിച്ചേരുന്നത്. ആയുർവേദത്തിൽ ഔഷധമായി ഇതിന്റെ വേര് മിതമായി ഉപയോഗിച്ചുവരുന്നുണ്ട്. പൂജാപുഷ്പമായും ഓണത്തിന് പൂക്കളത്തിലേക്കും ഇത് വരുന്നു. മികച്ച വിപണിസാധ്യതയുള്ളതിനാൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ‘ഓസ്റ്റിന്* പ്രെറ്റി ലിമിറ്റ്’ എന്ന, കടും പിങ്ക് പൂക്കള്* തരുന്ന ഇനത്തിനാണ് ഏറ്റവും പ്രചാരം. ഒറ്റത്തായ്ത്തടിയായി വളർത്തുന്നവയും സൂര്യപ്രകാശമുള്ള ഇടത്ത് സ്വയം വളരുന്നവയും ഇപ്പോൾ ആവശ്യക്കാരേറെയുള്ള ഇതേ കുടുംബമാണ്.






    വിഷമാണ്, സൂക്ഷിച്ച് നടണം


    • വിഷാംശമടങ്ങിയ അരളിയുടെ സസ്യഭാഗങ്ങളിലുള്ള ഒലിയാന്*ഡ്രിന്*, ഒലിയാന്* ഡ്രോജെനീന്* തുടങ്ങിയ രാസഘടകങ്ങൾ ശരീരത്തിലെത്തിയാൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് കുട്ടികളും വളര്*ത്തുമൃഗങ്ങളും ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
    • കുട്ടികൾക്ക് എത്താനാകാത്ത ഇടങ്ങളിൽ വേണം ചെടി നടാൻ. പൂക്കളും മറ്റും അവരുടെ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഒരു ഇല മതി കുട്ടികൾക്ക് പ്രശ്നം സൃഷ്ടിക്കാൻ. പൊതുസ്ഥലങ്ങളിൽ ഈ ചെടി നടുന്നത് പരമാവധി ഒഴിവാക്കണം.




    ആരോഗ്യപ്രശ്നങ്ങൾ


    • അരളിയുടെ ഇല, തണ്ട്, വേര് ഭാഗങ്ങളിലെ വിഷാംശം ശരീരത്തിൽ എത്തരുത്. ചെറിയ അളവിൽ രക്തത്തിലെത്തിയാൽ ഹൃദയസംബന്ധമായ പ്രശ്*നങ്ങളും അളവ് കൂടിയാൽ മരണവും സംഭവിക്കാം. രക്തത്തിൽ ഒരു മില്ലി ലിറ്ററിൽ 1-2 നാനോ ഗ്രാം അരളി ഇലയിൽനിന്നുള്ള ‘ഒലിയാൻഡ്രിൻ’ എത്തിയാൽ വിഷബാധയുണ്ടാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു.
    • 9.8 - 10 നാനോ ഗ്രാം ശരീരത്തിലെത്തിയാൽ പേശികള്* കോച്ചിവലിക്കും. ഹൃദയമിടിപ്പിന്റെ താളംതെറ്റി മരണംവരെയും സംഭവിക്കാം. ഛര്*ദി, വയറിളക്കം, അധികമായ ഉമിനീര്* ഉല്*പാദനം എന്നിവയും വിഷബാധ ലക്ഷണമാണ്. ഇതിന്റെ ഇല കഴിക്കുന്ന വളർത്തുമൃഗങ്ങൾക്കും അപകടം സംഭവിക്കാം.



    ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങൾ അടങ്ങിയ ഈ ചെടി വീട്ടിലുണ്ടോ ?





    വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്*പ്പിള്* നിറങ്ങളിൽ പൂക്കളുണ്ടാകുന്ന, ‘നിരിയം ഒലിയാണ്ടര്*’ എന്ന വിഭാഗത്തിൽ പെടുന്ന സസ്യമാണ് അരളി. അരളിപ്പൂക്കൾ വീട്ടകങ്ങളിൽ വളർത്തുന്നത് പതിവുകാഴ്ചയാണ്. സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കൾ ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ സസ്യങ്ങളിലൊന്നാണെന്നത് പലർക്കും അറിയില്ല
    അപകടം കണക്കിലെടുക്കാതെ ഉദ്യാനങ്ങളിൽ ഇത് വളർത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ആയുർവേദത്തിൽ ഔഷധമായി ഇതിന്റെ വേര് മിതമായി ഉപയോഗിച്ചുവരുന്നുണ്ട്. പൂജാപുഷ്പമായും ഓണത്തിന് പൂക്കളത്തിലേക്കും ഇത് വരുന്നു. മികച്ച വിപണിസാധ്യതയുള്ളതിനാൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ‘


    വിഷാംശമടങ്ങിയ അരളിയുടെ സസ്യഭാഗങ്ങളിലുള്ള ഒലിയാന്*ഡ്രിന്*, ഒലിയാന്* ഡ്രോജെനീന്* തുടങ്ങിയ രാസഘടകങ്ങൾ ശരീരത്തിലെത്തിയാൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് കുട്ടികളും വളര്*ത്തുമൃഗങ്ങളും ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
    കുട്ടികൾക്ക് എത്താനാകാത്ത ഇടങ്ങളിൽ വേണം ചെടി നടാൻ. പൂക്കളും മറ്റും അവരുടെ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഒരു ഇല മതി കുട്ടികൾക്ക് പ്രശ്നം സൃഷ്ടിക്കാൻ. പൊതുസ്ഥലങ്ങളിൽ ഈ ചെടി നടുന്നത് പരമാവധി ഒഴിവാക്കണം.

    അരളിയുടെ ഇല, തണ്ട്, വേര് ഭാഗങ്ങളിലെ വിഷാംശം ശരീരത്തിൽ എത്തരുത്. ചെറിയ അളവിൽ രക്തത്തിലെത്തിയാൽ ഹൃദയസംബന്ധമായ പ്രശ്*നങ്ങളും അളവ് കൂടിയാൽ മരണവും സംഭവിക്കാം. രക്തത്തിൽ ഒരു മില്ലി ലിറ്ററിൽ 1-2 നാനോ ഗ്രാം അരളി ഇലയിൽനിന്നുള്ള ‘ഒലിയാൻഡ്രിൻ’ എത്തിയാൽ വിഷബാധയുണ്ടാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു.



    നിവേദ്യത്തിന് അരളി വേണ്ടാ, തുളസിയും തെച്ചിയും മതി







    തൃശ്ശൂർ: ദേശീയപാതയിലെ മീഡിയനിൽ തുടങ്ങി ക്ഷേത്രവളപ്പുകളിൽവരെ റോസ് നിറത്തിലുള്ള അരളിപ്പൂവിന്റെ മനോഹാരിത കാണാം. എന്നാൽ, അലങ്കാരസസ്യമായ അരളി അല്പം സൂക്ഷ്മതയോടെ കൈകാര്യംചെയ്യേണ്ട സസ്യമാണ്. പൂക്കളത്തിൽമാത്രമല്ല, തുളസിക്കും തെച്ചിക്കുമൊപ്പം ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും അരളി ഇടംപിടിച്ചുതുടങ്ങിയിരിക്കുന്നു. നിവേദ്യം കഴിക്കുമ്പോൾ ഈ പൂക്കളും ഉള്ളിലേക്കെത്താനിടയുണ്ട്. എന്നാൽ, അരളി ഭക്ഷ്യയോഗ്യമല്ലെന്നതാണ് യാഥാർഥ്യം.

    അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷാംശമുണ്ട്. പൂക്കളെക്കാൾ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വനഗവേഷണകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. പി. സുജനപാൽ പറയുന്നു. ഇവ ശരീരത്തിലെത്തിയാൽ ആരോഗ്യത്തിന് ഹാനികരമാണ്.



    അപ്പോസൈനേസ്യ ജനുസിൽപ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം നെരിയം ഒലിയാൻഡർ എന്നാണ്. ഈ ജനുസ്സിൽപ്പെടുന്ന ചെടികളിൽ കാണുന്ന പാൽനിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാ(പ്രോട്ടീൻ)ണ് വിഷത്തിന് കാരണം.

    അപ്പോസൈനേസ്യ വിഭാഗത്തിൽപ്പെടുന്ന ചെടികളിലെല്ലാം ഇത്* കാണാമെന്ന് തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ ബോട്ടണി വകുപ്പ്* അധ്യക്ഷനും ഗവേഷകനുമായ ഡോ. പി.വി. ആന്റോ പറയുന്നു. എങ്കിലും അരളിയുടെ ഇതൾ അകത്തുചെന്നാൽ ഉടൻ മരണം എന്നതരം പ്രചാരണം സാമൂഹികമാധ്യമങ്ങളിലുള്ളതിൽ വസ്തുതയില്ലെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു.

    ശരീരത്തിൽ ഏതളവിൽ ചെല്ലുന്നു എന്നതനുസരിച്ചായിരിക്കും ഗുരുതരാവസ്ഥ. ചെറിയ അളവിൽ അരളിച്ചെടിയുടെ ഭാഗങ്ങൾ വയറ്റിലെത്തിയാൽ വയറിളക്കം, നിർജലീകരണം, ഛർദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവിൽ കഴിച്ചാൽ ഗുരുതരാവസ്ഥയാകും.

    പല ക്ഷേത്രങ്ങളും നിവേദ്യപുഷ്പങ്ങളിൽനിന്ന് അരളി ഒഴിവാക്കുന്നുണ്ട്. തൃപ്രയാർ ക്ഷേത്രത്തിൽ പത്തുവർഷംമുൻപുതന്നെ നിവേദ്യപൂജയിൽനിന്ന് തന്ത്രി അരളിപ്പൂവിനെ ഒഴിവാക്കിയിരുന്നു.

    സാധാരണനിവേദ്യത്തിനൊപ്പം നൽകാറുള്ള തുളസിയില, തെച്ചിപ്പൂവ് എന്നിവയെല്ലാം ഔഷധഗുണമുള്ളതാണ്. പനി, കഫക്കെട്ട് എന്നിവയ്ക്കും മുറിവുണക്കാനും മറ്റും തുളസി സഹായകമാണ്. തെച്ചിപ്പൂവ്* ഉദരസംബന്ധിയായ രോഗങ്ങൾ, ആർത്തവസമയത്തെ വേദന, സ്ത്രീരോഗങ്ങൾ തുടങ്ങിയവയ്ക്ക്* ഉപകരിക്കും.

  9. #1209
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    വേമ്പനാട്* കായൽ മരണക്കിടക്കയിൽ; കായലിലുള്ളത് 3005 ടണ്* പ്ലാസ്റ്റിക് മാലിന്യം



    1900-2020 കാലഘട്ടത്ത്* വേമ്പനാടിലെ ജലസംഭരണശേഷിയിൽ 85 ശതമാനത്തിലധികം കുറവുണ്ടായതായി കുഫോസ് കണക്കാക്കുന്നു.







    വേമ്പനാട് കായലിന്റെ ആവാസവ്യവസ്ഥയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ശാസ്ത്രീയപഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പഠനങ്ങൾക്കും ശുപാർശകൾക്കും തുടർന്നുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കും ക്ഷാമമില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ കർമപദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല.
    കുഫോസ് (Kerala Universtiy of Fisheries and Ocean Studies, 2023) സംസ്ഥാനസർക്കാരിന് സമർപ്പിച്ച വിശദമായ റിപ്പോർട്ടാണ് വേമ്പനാടുമായി ബന്ധപ്പെട്ട പഠനപരമ്പരയിലെ ഏറ്റവും പുതിയത്.


    ഗൗരവമേറിയ വിഷയങ്ങൾ

    വസ്തുനിഷ്ഠമായി പറയുകയാണങ്കിൽ, ഈ പഠനങ്ങളുടെയൊക്കെ ഏറ്റവും പ്രധാനപ്പെട്ട കാരണം വേമ്പനാടിന്റെ വിഭവശേഷിയുടെ ക്രമാനുഗതമായ ശോഷണവും തത്*ഫലമായുണ്ടാകുന്ന വിവിധ ആശ്രിതമേഖലകളിലെ ഉത്*പാദനത്തിന്റെയും സേവനങ്ങളുടെയും പ്രതിസന്ധിയുമാണ്. വേമ്പനാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ജലശാസ്ത്രസംബന്ധമായ ദുരന്തം കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടെ സംഭവിച്ച ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനുള്ള തടസ്സങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ്. കുട്ടനാട്ടിലെ നെൽക്കൃഷിയുടെ രണ്ടു വിളവെടുപ്പിനായി വരൾച്ചക്കാലത്തെ ഉപ്പുവെള്ളം തടയുന്നതിനാണ്* തണ്ണീർമുക്കം ബണ്ട് രൂപകല്പനചെയ്തത്. എല്ലാ വർഷവും ആറുമാസംവരെ തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത് ബണ്ടിന്റെ തെക്കും വടക്കും കായലിന്റെ ആവാസവ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രണ്ടുതരം ജലാശയങ്ങൾ സൃഷ്ടിച്ചു. കായലിന്റെ സ്വതന്ത്രമായ ഒഴുക്കിനുണ്ടായ തടസ്സംമൂലം ശക്തമായ വേലിയേറ്റപ്രവാഹങ്ങൾ വടക്കുഭാഗത്തേക്കുമാത്രം ഒതുങ്ങി. മണ്ണിനെ സമ്പുഷ്ടമാക്കുന്ന വെള്ളപ്പൊക്കത്തിലെ എക്കൽ നിക്ഷേപത്തെയും അതിന്റെ സ്വാഭാവികഗതിയെയും ഈ മാറ്റങ്ങൾ സാരമായി ബാധിച്ചു. കൂടാതെ, ഉപ്പുവെള്ളത്തിന്റെ ഒഴുക്കുതടയുന്നത് അമ്ലത്വം പുറന്തള്ളുന്ന പ്രക്രിയയെ മന്ദഗതിയിലാക്കി. വേലിയേറ്റചലനങ്ങളുടെ വിരാമം ജലാശയത്തിൽ അടിഞ്ഞുകൂടിയ മാലിന്യത്തെ പ്രകൃതിദത്തമായി ശുദ്ധീകരിക്കുന്ന സുപ്രധാനമായ പാരിസ്ഥിതികപ്രവർത്തനത്തെ ഇല്ലാതാക്കി.


    എല്ലാറ്റിനുമുപരിയായി, സസ്യജന്തുജാലങ്ങളുടെ ഇനങ്ങളുടെ വൈവിധ്യത്തിലും എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കാൻ ഇതു കാരണമായി. അതുപോലെ, കായലിന്റെ ജലസംഭരണശേഷിയിലുണ്ടായ ക്രമാനുഗതമായ കുറവും തുടർന്നുള്ള വെള്ളപ്പൊക്കത്തിന്റെ ആവൃത്തിയിലും തീവ്രതയിലുമുള്ള വർധനയും ഗൗരവമായ ശ്രദ്ധയർഹിക്കുന്നു. ഈ വിഷയത്തെസംബന്ധിച്ച് 2002-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, 1910-'80-കൾക്കിടയിലെ ഏഴുദശാബ്ദങ്ങളിൽ വേമ്പനാടിലെ ജലസംഭരണശേഷി 77 ശതമാനം കുറഞ്ഞു. എന്നാൽ, 1900-2020 കാലഘട്ടത്ത്* വേമ്പനാടിലെ ജലസംഭരണശേഷിയിൽ 85 ശതമാനത്തിലധികം കുറവുണ്ടായതായി കുഫോസ് കണക്കാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, എല്ലാ പഠനങ്ങളും അടിവരയിട്ടു ചുണ്ടിക്കാണിക്കുന്നത് വേമ്പനാട്ടിലെ ജലസംഭരണശേഷിയിലുണ്ടായ ആശങ്കാജനകമായ കുറവിനെയാണ്.

    മാലിന്യങ്ങൾ ഭീതിദം

    തുടക്കത്തിൽ നെൽക്കൃഷിക്കും പിന്നീട് ടൂറിസം, ഭവനപദ്ധതികൾക്കും വേണ്ടിയുള്ള നിലംനികത്തലായിരുന്നു വേമ്പനാടിന്റെ മൊത്തം വിസ്തൃതി ഗണ്യമായി കുറയാനുള്ള പ്രധാനകാരണങ്ങൾ. ആഴം ഗണ്യമായി കുറയാനുള്ള രണ്ടു പ്രധാനകാരണങ്ങളാകട്ടെ ചെളികലർന്ന എക്കലും പ്ലാസ്റ്റിക് മാലിന്യവും അടിഞ്ഞുകൂടുന്നതാണ്. കുഫോസിന്റെ പഠനമനുസരിച്ച് വേമ്പനാട് കായലിലെ ആകെ പ്ലാസ്റ്റിക് മാലിന്യം 3005 ടൺ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്.വേമ്പനാട് കായലിലേക്ക് വെള്ളം ഒഴുക്കിവിടുന്ന പ്രധാനപ്പെട്ട ആറ് പോഷകനദികളുടെ (അച്ചൻകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ, പെരിയാർ) ഉദ്*ഭവമേഖലകളിലെ മണ്ണൊലിപ്പ്, നദികളുടെ വൃഷ്ടിപ്രദേശങ്ങളിലെ ഭൂവിനിയോഗരീതിയിലുണ്ടായ മാറ്റം, കുട്ടനാട്ടിലെ സമുദ്രനിരപ്പിനു താഴെയുള്ള നെൽക്കൃഷിക്ക് ആവശ്യമായ സ്ഥിരമായ കോൺക്രീറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണം എന്നിവയാണ് ചെളികലർന്ന എക്കൽ അടിഞ്ഞുകൂടുന്നതിന്റെ പ്രധാനകാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. മൺസൂൺമഴയുടെ വർധിച്ചുവരുന്ന കേന്ദ്രികൃതസ്വഭാവം എക്കൽ അടിഞ്ഞുകൂടുന്ന പ്രക്രിയയെ ത്വരപ്പെടുത്തി.

    പുനരുജ്ജീവിപ്പിക്കണ്ടേ

    വേമ്പനാട് കായൽ പശ്ചിമഘട്ടത്തെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഒരു പാരിസ്ഥിതിക തുടർച്ചയാണ്. വേമ്പനാടിന്റെ ആവാസവ്യവസ്ഥയ്ക്ക് സുസ്ഥിരമായ പുനരുജ്ജീവനതന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ ഈ ജൈവബന്ധത്തെക്കുറിച്ചുള്ള ഒരു ധാരണ നിർണായകമാണ്. ജലമലിനീകരണത്തിന്റെ വ്യാപ്തിയുടെ ഏറ്റവുംവ്യക്തമായ തെളിവ്, കുറച്ചുകാലമായി കായലിലെ ജലം ദൈനംദിന മനുഷ്യജീവിതത്തിന്റെ ഒരാവശ്യത്തിനും ഉപയോഗിക്കുന്നില്ല എന്നതാണ്. കുട്ടനാട് മേഖലയിലും വേമ്പനാടിന്റെ തീരങ്ങളിലുമുള്ള മിക്ക കിണറുകളും മലിനമായതും ഉപയോഗശൂന്യവുമാണ്. വിവിധ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങൾപ്രകാരം വേമ്പനാട് കായലിലെ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം അനുവദനീയമായതിലും വളരെ കൂടുതലാണ്.കായലിലെ മലിനീകരണത്തിന്റെ പ്രധാന ഇരകൾ മത്സ്യസമ്പത്തും ഉപജീവനത്തിനായി അവയെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളുമാണ്. ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ കായലിലെ മത്സ്യങ്ങളുടെ വൈവിധ്യത്തെയും ലഭ്യതയെയും സാരമായി ബാധിച്ചു. ഈ ഘട്ടത്തിൽ, നഷ്ടപ്പെട്ട കണ്ണികൾ കേന്ദ്രീകരിച്ച് വേമ്പനാടിന്റെ പുനരുജ്ജീവനത്തിനായുള്ള മുൻഗണനകളും തന്ത്രങ്ങളും പുനർനിർവചിക്കേണ്ടത് അത്യാവശ്യമാണ്.

  10. #1210
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    കേരളത്തിന്റെ ഊര്*ജപരിവര്*ത്തനത്തില്* തദ്ദേശസ്ഥാപനങ്ങളുടെ പങ്ക്







    സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളം കൈവരിച്ച നേട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാല്*, അവയില്* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനകീയാസൂത്രണത്തിന്റെയും ചെറുതല്ലാത്ത പങ്കു കാണാന്* സാധിക്കും. കേരളമൊട്ടാകെ നടന്ന സാക്ഷരതാ പ്രവര്*ത്തനവും ചുരുക്കം ചില പഞ്ചായത്തുകളില്* തുടങ്ങി കേരളമൊട്ടാകെ വിജയകരമായി നടപ്പിലാക്കി വരുന്ന മാലിന്യ സംസ്*കരണ പദ്ധതികളും അതിന് ഉദാഹരണങ്ങളാണ്. ഉയര്*ന്നു വരുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്* കേരളം ഭാവിയില്* അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്*നങ്ങള്* ഫലപ്രദമായി നേരിടുന്നതിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്*ക്ക് കാര്യമായി പങ്ക് വഹിക്കാന്* സാധിക്കും.


    കഴിഞ്ഞ ഏതാനും വര്*ഷങ്ങളില്* കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറക്കാന്* ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്*ത്തനങ്ങള്* ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്* 'നെറ്റ് സീറോ കാര്*ബണ്*' എന്ന ആശയം മുന്നോട്ട് വച്ചിട്ടുണ്ട്. 2070-നകം നെറ്റ് സീറോ ലക്ഷ്യത്തതിലെത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെങ്കില്* 2050-ഓടെ കാര്*ബണ്* ന്യൂട്രല്* ആവാനാണ് കേരളം ലക്ഷ്യം വെയ്ക്കുന്നത്. കാര്*ബണ്* പുറം തള്ളുന്നതില്* മുഖ്യപങ്കു വഹിക്കുന്നത് ഊര്*ജമേഖലയാണ് എന്നിരിക്കെ, നെറ്റ് സീറോയിലേക്കുള്ള ആദ്യ ചവിട്ടുപടികളില്* ഒന്ന് ഹരിതോര്*ജത്തിലേക്കുള്ള പരിവര്*ത്തനമാണ്. അതിനാല്* തന്നെ, 2040 ആകുമ്പോഴേക്കും പൂര്*ണ്ണമായും ഹരിതോര്*ജത്തിലേക്ക് പരിവര്*ത്തനം ചെയ്യാനും കേരളം ലക്ഷ്യമിടുന്നുണ്ട്.

    നിലവില്* കേരളത്തിലെ വൈദ്യുതി ആവശ്യത്തിന്റെ ഭൂരിഭാഗവും സംസ്ഥാനത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന താപ വൈദ്യുത നിലയങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതുതന്നെയാണ്, കേരളത്തിന്റെ വൈദ്യുതിരംഗം സുസ്ഥിരം അല്ലാതാകുന്നതിന്റെ പ്രധാന കാരണവും. ഫോസില്* ഇന്ധന അധിഷ്ഠിതമായ താപവൈദ്യുതനിലയങ്ങള്*ക്ക് മേലുള്ള നമ്മുടെ ആശ്രയത്വം നിലവിലെ ആവശ്യത്തിന്റെ 70 ശതമാനത്തിലുമധികമാണ്. കഴിഞ്ഞ വേനലിലാണല്ലോ ചരിത്രത്തിലാദ്യമായി കേരളീയരുടെ പ്രതിദിന വൈദ്യുത ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റ് കവിഞ്ഞത്. വരും വര്*ഷങ്ങളില്* വൈദ്യുതി ഉപഭോഗം ഇതിലും കൂടുമെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്*, 2040 ആകുമ്പോഴേക്കും നമ്മുടെ വൈദ്യുതി ആവശ്യത്തിന്റെ 75 ശതമാനമെങ്കിലും സംസ്ഥാനത്തെ ഹരിതോര്*ജ സ്രോതസ്സുകളില്* നിന്നും ലഭ്യമാകണമെങ്കില്* കൃത്യമായ ആസൂത്രണത്തിലൂടെ ഹരിതോര്*ജത്തിലേക്കുള്ള പരിവര്*ത്തനത്തിന്റെ വേഗം ഗണ്യമായി വര്*ധിപ്പിക്കേണ്ടതുണ്ട്.

    വളരെ ഉയര്*ന്ന ശേഷിയുള്ള കേന്ദ്രീകൃതമായ സൗരോര്*ജ പദ്ധതികളോ മറ്റ് ഹരിതോര്*ജ നിലയങ്ങളോ സ്ഥാപിക്കുന്നതിന് കേരളത്തിന്റെ സവിശേഷമായ ഭുമിശാസ്ത്ര പ്രത്യേകതകളും ഉയര്*ന്ന ജനസാന്ദ്രതയും ഒരു തടസമാണ്. അതിനാല്* തന്നെ, സാധ്യമായ വന്*കിട ഹരിതോര്*ജ പദ്ധതികള്*ക്കൊപ്പം, വികേന്ദ്രീകൃതമായ ചെറു, ഇടത്തരം പദ്ധതികളും ഊര്*ജസംരക്ഷണ പ്രവര്*ത്തനങ്ങളും നടക്കേണ്ടത് അനിവാര്യമാണ്. ഇവിടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ബഹുജന പങ്കാളിത്ത പരിപാടികളുടേയും ഇടപെടല്* സാധ്യത. ഇതിനോടകം നടപ്പിലായ പാലക്കാട് ജില്ലാപഞ്ചായത്തിന്റെ കീഴിലെ മീന്*വല്ലം ചെറുകിട ജലവൈദ്യുത പദ്ധതിയും, ഇതര സംസ്ഥാനങ്ങള്* പോലും മാതൃകയാക്കിയ പെരിഞ്ഞനം പഞ്ചായത്തിലെ സൗരോര്*ജ പദ്ധതിയും തദ്ദേശീയസ്ഥാപനങ്ങളുടെ ഹരിതോര്*ജരംഗത്തെ ഇടപെടലുകളുടെ മികച്ച ഉദാഹരണങ്ങളാണ്.

    ബഹുജന ചര്*ച്ചകളിലുടെ പ്രാദേശിക സാധ്യതകള്* പ്രയോജനപ്പെടുത്തിക്കൊണ്ട് പുത്തന്* ആശയങ്ങള്* പ്രാവര്*ത്തികമാക്കാന്* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്*ക്കാകും. തദ്ദേശീയമായ വിഭവങ്ങളെ കണ്ടെത്തുവാനും, അവ സമാഹരിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്താനും സാധ്യമാകുന്നു എന്നുള്ളതാണ് ഇതിലെ പ്രധാന നേട്ടം. ഭൂവിഭവം, സൗരോര്*ജ പദ്ധതിക്കാവശ്യമായ പുരപ്പുറങ്ങള്*, മാനവ വിഭവശേഷി... ഇവയെല്ലാം തദ്ദേശീയവിഭവങ്ങളുടെ പട്ടികയില്* പെടും. ഇത്തരത്തിലുള്ള പ്രവര്*ത്തനങ്ങള്* പുത്തന്* തൊഴിലവസരങ്ങള്* സൃഷ്ടിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും സഹായകമാകും.

    ബഹുജന പങ്കാളിത്ത പരിപാടികളുടെ മറ്റൊരു മെച്ചം താഴേ തട്ടില്* നിന്ന് അവബോധം സൃഷ്ടിക്കാനാകും എന്നതാണ്. കൂടാതെ സൌരോര്*ജ പദ്ധതികള്*ക്ക് അനുയോജ്യമായ കെട്ടിടങ്ങളുടെയും മേല്*ക്കൂരകളുടെയും കണക്കെടുത്ത് അവ ഒറ്റയായും കൂട്ടായും സാധ്യമാക്കാന്* കഴിയുന്ന സൗരോര്*ജ്ജ പദ്ധതികളുടെ ശേഷി കണ്ടെത്തുവാനും പങ്കാളിത്ത പ്രവര്*ത്തങ്ങള്* കൊണ്ടാകും. ഡിമാന്*ഡ് അഗ്രിഗേഷന്* എന്നു സാങ്കേതികമായി വിളിക്കുന്ന ഈ രീതിയിലൂടെ ചെറുതും വലുതുമായ നിരവധി പദ്ധതികള്* ഏകോപിപ്പിക്കുവാനും അതുവഴി പദ്ധതികള്*ക്കാവശ്യമായി വരുന്ന ചിലവ് സാരമായി കുറയ്ക്കുവാനും പഞ്ചായത്തുകള്*ക്ക് സാധിക്കും. ഉദാഹരണമായി പെരിഞ്ഞനം പഞ്ചായത്തില്* 'പെരിഞ്ഞനോര്*ജ്ജം' പദ്ധതി നടപ്പിലാക്കിയതുപോലെ, ഡിമാന്റ് ആഗ്രിഗേഷനിലൂടെ സ്വന്തം ആവശ്യങ്ങളും സാധ്യതകളും മനസ്സിലാക്കിക്കൊണ്ട്, തങ്ങള്*ക്കു അനുയോജ്യമായ രീതിയില്* ഹരിതോര്*ജ്ജ പദ്ധതികള്* നടപ്പിലാക്കുവാനുള്ള ശേഷി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്*ക്കുണ്ട്.

    തങ്ങളുടെ അധികാരപരിധിയിലുള്ള കെട്ടിടങ്ങളില്* ഊര്*ജ്ജ സംരക്ഷണ പ്രവര്*ത്തനങ്ങള്* നടത്തുന്നതോടൊപ്പം സൗരോര്*ജ പദ്ധതികളും നടപ്പിലാക്കുന്നത് പഞ്ചായത്തുകളുടെ വൈദ്യുതി ചാര്*ജിനത്തിലുള്ള ചിലവ് കുറയ്ക്കുവാനും പുതിയ വരുമാനം കണ്ടെത്താനും സഹായകമാകും. ഫലപ്രദമായി ഇത്തരം പ്രവര്*ത്തനങ്ങളെ ഈ വിധത്തില്* ഏകോപിപ്പിച്ചാല്*, അവ മുന്നോട്ടു കൊണ്ടു പോകാന്* പര്യാപ്തരായ ഒരു സംഘത്തെ രൂപീകരിക്കുവാന്* സാധിക്കും. ബോധവത്കരണ പരിപാടികള്* നടത്താനും സൗരോര്*ജ്ജ പാനലുകള്* സ്ഥാപിക്കാനും അവയുടെ നിരന്തരമായ പരിപാലനത്തിനും മറ്റുമായി പഞ്ചായത്ത് അടിസ്ഥാനത്തില്* തന്നെ രൂപീകൃതമായ ഇത്തരത്തിലുള്ള ചെറുസംഘങ്ങള്* സജ്ജരാകും. മാലിന്യ സംസ്*കാരണത്തിന് 'ഹരിത കര്*മ്മ സേന' എന്നത് പോലെ ഊര്*ജ സംരക്ഷണത്തിനായി 'ഊര്*ജകര്*മ സേന' എന്ന ആശയം അനേകം തൊഴിലവസരങ്ങള്* സൃഷ്ടിക്കും.

    നെറ്റ് സീറോ എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി 'നെറ്റ് സീറോ കാര്*ബണ്* കേരളം- ജനങ്ങളിലൂടെ' എന്നപേരില്* തൊണ്ണൂറ്റിരണ്ട് പഞ്ചായത്തുകളേയും ഒരു മുനിസിപ്പാലിറ്റിയേയും നെറ്റ് സീറോ ആക്കുന്നതിനു വേണ്ട പ്രവര്*ത്തനങ്ങള്* 'നവകേരളം കര്*മ്മ പദ്ധതി'യുടെ ആഭിമുഖ്യത്തില്* നടപ്പാക്കി വരികയാണ്. പേരു സൂചിപ്പിക്കുന്ന പോലെതന്നെ ബഹുജന പങ്കാളിത്തത്തോടെയാകും പ്രവര്*ത്തനങ്ങള്* ആസൂത്രണം ചെയ്ത് നടപ്പിലാക്കുക. ഹരിതോര്*ജ്ജ പദ്ധതികള്* മുഖ്യധാരയിലേക്ക് എത്തിക്കുവാനാവശ്യമായ പല നൂതനമായ മാതൃകകളും ഈ തൊണ്ണൂറ്റിമൂന്നിടങ്ങളില്* പരീക്ഷിക്കപ്പെടും എന്ന് തന്നെ വിശ്വസിക്കാം. എന്നിരുന്നാലും 'നെറ്റ് സീറോ കാര്*ബണ്* കേരളം' എന്ന ലക്ഷ്യം നിലവിലെ സാഹചര്യത്തില്* വളരെ അകലെയാണ് എന്നുള്ളതാണ് വസ്തുത. അതുകൊണ്ടു തന്നെ ആ ലക്ഷ്യം കൈവരിക്കണമെങ്കില്*, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ ദീര്*ഘകാല വികസന അജണ്ടകളില്* ഹരിതോര്*ജത്തിലേക്കുള്ള പരിവര്*ത്തനം കൂടി ഉള്*പ്പെടുത്തണം.

    സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്ക് നയിക്കുന്നതില്* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാധ്യതകള്* അനന്തമാണ്. എന്നാല്*, മേല്* പറഞ്ഞ ലക്ഷ്യങ്ങള്* നേടിയെടുക്കുവാന്* വിവിധ വകുപ്പുകളുടെ ഏകോപനം കൂടി ആവശ്യമാണ്. ഈ മേഖലയിലുള്ള ഗവേഷണ സ്ഥാപനങ്ങളേയും സാങ്കേതിക വിദഗ്ദരേയും ഊര്*ജ വകുപ്പുമായി കൂട്ടിയിണക്കി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്*ക്കാവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്* നല്*കി അവരെ സജ്ജമാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര - സംസ്ഥാന സര്*ക്കാരുകള്*ക്കൊപ്പം തന്നെ സുസ്ഥിര വികസന മൂല്യങ്ങള്*ക്ക് മുന്*തൂക്കം കൊടുത്തുകൊണ്ട് പ്രവര്*ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടെ കൈകളിലാണ് കേരളത്തിന്റെ ഭാവി.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •