
Originally Posted by
karuppaayi
ചിറാപുഞ്ചിയിൽ പെയ്യേണ്ട മഴ മൗണ്ടൻ ബേബീടെ മുറ്റത്ത് ചെയ്തു.
ഇടി മിന്നി താളത്തിൽ മേളത്തിൽ മഴയങ്ങു നൃത്തമാടി.
വീടിന്റെ വടക്കേ മൂലയിലിരുന്ന മുതുമുത്തച്ചന്റെ തുരുമ്പിച്ച തൂമ്പ ഒഴുകിപ്പോയി
തട്ടിൻ പുറത്ത് ചുക്രി പിടിച്ച മുതുമുത്തച്ചന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകി.
സമയം ഓടുന്ന സ്പീഡിൽ മഴയും നൃത്തം തുടർന്നു.
മതിലു പോയി വീടു പോയി ടൂൾസ് പോയി
സുന്ദരമാം വെള്ളക്കുഴിയിൽ കിടന്ന് സ്വപ്നം കാണുന്നു മൗണ്ടൻ ബേബി.
തല തണുത്തു മനസ് തണുത്തു
മൗണ്ടൻ ബേബീടെ ഭ്രാന്തു മാറി
ചെറു ചൂടു നെയ്യപ്പം തിന്നുകൊണ്ട് മൗണ്ടൻ ബേബി ഇങ്ങനെ മന്ത്രിച്ചു
ഇനിയീ കുഴിയാന്നെന്റെ വീട്
ഇനിയീ കുഴിയാണെന്റെ വീട്
അയ്യോ വരരുതെ ഇവിടെ നിന്നെന്നെ രക്ഷിക്കാൻ
ഭ്രാന്തിന്റെ ലോകത്തിലേക്കിനി ഞാനില്ലേ