Good Morning.....
Sponsored Links ::::::::::::::::::::Remove adverts | |
അത്തം മുതൽ തിരുവോണം വരെ, ഇനി ആഘോഷത്തിന്റെ പത്ത് നാളുകൾ
കൊല്ലവർഷം അനുസരിച്ച് ആദ്യത്തെ മാസമായ ചിങ്ങത്തിൽ പത്ത് ദിവസങ്ങളിലായി കൊണ്ടാടപ്പെടുന്ന വലിയ ആഘോഷമാണ് ഓണം എന്നത് എല്ലാവർക്കും അറിയാമല്ലോ! ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവത്സരാഘോഷത്തിനായി കാത്തിരിക്കുന്നത് പോലെയാണ് നമ്മൾ മലയാളികൾ ഓണാഘോഷത്തിന് വേണ്ടി തയ്യാറെടുക്കുന്നത്. ഒരു കൊയ്ത്തുത്സവം എന്നതിനെക്കാളുപരി ഓണം എന്നാൽ മഹാബലി ചക്രവർത്തി അഥവാ നമ്മുടെ സ്വന്തം മാവേലിയെ വരവേൽക്കുവാനുള്ള ഉത്സവമായിട്ടാണ് കൊണ്ടാടപ്പെടുന്നത്.
കേരളം കണ്ട ഏറ്റവും മഹാനായ രാജാവെന്ന് വിശ്വസിക്കപ്പെടുന്ന മഹാബലി ചക്രവർത്തി എല്ലാ വർഷവും തന്റെ പ്രജകളെ കാണാനും അവരുടെ സന്തോഷം നേരിൽ കണ്ടാസ്വദിക്കുവാനും പാതാളത്തിൽ നിന്ന് തിരുവോണനാളിൽ എത്തുന്നു എന്നാണ് വിശ്വാസം.
ഈ പത്ത് ദിവസങ്ങളിലും അതിന്റെതായ പ്രത്യേക ആചാരങ്ങളും രീതികളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ ഒടുവിലായി വരുന്ന അവസാന ദിവസമാണ് തിരുവോണം.
അത്തം
ഓണാഘോഷത്തിന്റെ തുടക്കം കുറിക്കുന്ന ഈ ദിവസം ആളുകൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. മാവേലിയെ ഭൂമിയിൽ നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയിൽ അത്തച്ചമയം എന്ന മഹത്തായ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്.
മഹാബലി ചക്രവർത്തിയുടെ കേരള സന്ദർശനത്തിനുള്ള ഒരുക്കത്തിന്റെ തുടക്കം എന്ന നിലയ്ക്കും ഈ ദിവസം അടയാളപ്പെടുത്തുന്നു.
ആളുകൾ ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങുന്നത് ഈ ദിവസം മുതൽക്കാണ്.
പരമ്പരാഗതമായി, അത്തത്തിന്റെ അന്ന് ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിക്കുന്നു. വളരെ ചെറുതും മഞ്ഞ നിറത്തിലുള്ളതുമായ ചെത്തി പൂക്കളാൽ അലങ്കരിച്ചിരിക്കുന്നതാണ് അത്തപ്പൂക്കളം. ഓണാഘോഷത്തിന്റെ ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലുപ്പം കൂടുന്നു.
ചിത്തിര
ഓണാഘോഷത്തിന്റെ ആരംഭത്തോടെ വീടുകൾ വൃത്തിയാക്കുവാൻ തുടങ്ങുക എന്നത് ഇന്ത്യയിലെ വീടുകളുടെ ഒരു പതിവാണ്. ഓണാഘോഷത്തിന്റെ രണ്ടാം ദിവസം കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വീടുകൾ വൃത്തിയാക്കുവാനുള്ള ചുമതല ഏറ്റെടുക്കുന്നു.
ചിത്തിരയിൽ മറ്റ് പൂക്കൾ ഉപയോഗിച്ച് രണ്ടാമത്തെ വട്ടം ഇട്ട് പൂക്കളത്തിന്റെ വലുപ്പം കൂട്ടുന്നു.
ചോതി
ഉത്സവങ്ങൾ വന്നെത്തുമ്പോൾ, നിങ്ങളുടെ കുടുംബവുമായി ബന്ധം പുലർത്തുന്നതിനും അവരുമായി ഒരുമിച്ച് ഷോപ്പിംഗിന് പോവുന്നതിനുമുള്ള സമയമാണിത്.
ഓണത്തിന്റെ മൂന്നാം ദിവസം കുടുംബങ്ങൾ വിവിധ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്ത്* പോകുന്നതാണ് ആഘോഷത്തിന്റെ രസകരമായ ഒരു കാര്യം. ഓണക്കോടി എന്നറിയപ്പെടുന്ന പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും പരസ്പരം സമ്മാനമായി നൽകുന്നതാണ് ഓണത്തിന്റെ ഒരു പ്രധാന ആകർഷണം.
ഈ ദിവസം, പൂക്കളത്തിലേക്ക് ഒന്നിലധികം പാളി പൂക്കൾ ചേർത്ത് ഇത് കാഴ്ചയിൽ പൂക്കളത്തെ കൂടുതൽ വലുതാക്കുന്നു.
വിശാഖം
ഓണാഘോഷത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ദിവസമാണ് ഓണസദ്യ അഥവാ ഓണ വിരുന്നിന് തുടക്കമിടുന്നത്.
ഈ ആചാരത്തിന്റെ ഭംഗി എന്തെന്നാൽ, കുടുംബത്തിലെ ഓരോ അംഗവും എത്ര ചെറുതാണെങ്കിലും ഈ തയ്യാറെടുപ്പുകളിൽ അവരവരുടേതായ സംഭാവനകൾ നൽകേണ്ടതുണ്ട് എന്നതാണ്.
പരമ്പരാഗത രീതിയനുസരിച്ച് നാവിൽ വെള്ളമൂറുന്ന 26 വിഭങ്ങൾ നിറഞ്ഞ വിഭവസമൃദ്ധമായ ഒന്നാണ് ഓണസദ്യയെങ്കിലും, ഇപ്പോൾ കുടുംബങ്ങൾ ഇത് സാധ്യമായത്ര ഗംഭീരമാക്കാൻ ശ്രമിക്കുകയും 10 മുതൽ 13 വരെ വിഭവങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
വാസ്തവത്തിൽ, കേരളത്തിലെ ഓണാഘോഷത്തിന്റെയും ഓണസദ്യയുടെയും പ്രാധാന്യം മലയാളത്തിലെ ഒരു പഴയ പഴഞ്ചൊല്ലായ, ‘കാണാം വിറ്റും ഓണം ഉണ്ണണം’, എന്നതിൽ നിന്ന് തന്നെ വ്യക്തമാണ്. നിങ്ങളുടെ സ്വത്തുക്കൾ വിൽക്കേണ്ടിവന്നാലും ഓണസദ്യ ഗംഭീരമാകാതെ പോകരുത് എന്നാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം.
ഓണം ഉത്സവം സംസ്ഥാനത്തെ വിളവെടുപ്പ് കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിനാൽ, പണ്ടുകാലത്ത്, വിശാഖം ദിനം പൊതുസ്ഥലങ്ങളിലും ചന്തകളിലും ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു.
അനിഴം
ചുണ്ടൻ വള്ളങ്ങൾ തമ്മിലുള്ള വള്ളംകളി സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന അടയാളമാണ്.
ഓണത്തിന്റെ സമയത്ത് നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. സംസ്ഥാനത്തുടനീളമുള്ള വിവിധ വള്ളംകളി സംഘങ്ങൾ അവരുടെ ചുണ്ടൻവള്ളങ്ങളുമായി എത്തി പരസ്പരം വാശിയോടെ തുഴയുന്ന ആവേശകമായ മത്സരമാണ് ഈ വള്ളംകളി.
പത്തനംതിട്ടയിലെ പമ്പാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമായ ആറന്മുളയിൽ നിന്ന് ഓണാഘോഷത്തിന്റെ അഞ്ചാം ദിവസമായ അനിഴം നാളിൽ ഈ വള്ളംകളി നടത്തുന്നു.
തൃക്കേട്ട
മിക്ക കുടുംബങ്ങളും അവരുടെ തറവാട് സന്ദർശിക്കുകയും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണിത്.
തൃക്കേട്ട ദിവസം എത്തുമ്പോഴേക്ക് അഞ്ചോ ആറോ വട്ടങ്ങളിലായി വ്യത്യസ്ത പൂക്കളുള്ള ഒരു വലിയ പൂക്കളം ഇടാം.
മൂലം
മൂലം നാളിൽ ആഘോഷങ്ങൾ മറ്റൊരു ഘട്ടത്തിലേക്ക് കൊഴുക്കുന്നു. നിരവധി പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രകളും അവതരിപ്പിക്കുവാൻ വഴിയൊരുക്കുന്നു.
ഇവയിൽ പ്രധാനമാണ് പുലി കളി അല്ലെങ്കിൽ കടുവ കളി. കലാകാരന്മാർ കടുവകളെയും ആടുകളെയും വേട്ടക്കാരെയും പോലെ ചായങ്ങളും വേഷങ്ങളും അണിഞ്ഞ് പ്രാദേശിക താളവാദ്യങ്ങളുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന ഒരു മനോഹരമായ കാഴ്ച്ച തന്നെയാണ് പുലി കളി.
കലാകാരന്മാരുടെ കുടവയറുള്ള ശരീരത്തിൽ പുലി മുഖവും മറ്റും വരച്ചതിനാൽ, പ്രകടനം കാഴ്ച്ചയിൽ തികച്ചും രസകരവുമാണ്.
ആഘോഷത്തിന്റെ ഭാഗമായ മറ്റൊരു പ്രധാന നൃത്തം തിരുവാതിര കളി അഥവാ കൈകൊട്ടി കളി ആണ്. ഇതിനായി പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് മുണ്ട് ധരിച്ച സ്ത്രീകൾ ഒരു പൂക്കളത്തിനും നിലവിളക്കിനും ചുറ്റും നൃത്തം ചെയ്യുന്നു. വട്ടത്തിൽ നിന്ന് ചെയ്യുന്ന ഈ നൃത്തത്തിൽ സ്ത്രീകൾ ഒറ്റക്കെട്ടായി കൈയടിക്കുന്ന ചുവടുകൾ കാഴ്ച്ചയിൽ അതിമനോഹരമാണ്.
കൂടാതെ, മൂലം നാൾ മുതൽ പല ക്ഷേത്രങ്ങളും ജനങ്ങൾക്ക് പ്രത്യേക സദ്യ കൊടുക്കുവാനും തുടങ്ങുന്നു. ഇപ്പോൾ പല ഹോട്ടലുകളും ഇപ്പോൾ പരമ്പരാഗത ഓണസദ്യയുടെ ചെറിയ പതിപ്പുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.
മാവേലിയുടെ തിരിച്ചുവരവ് അടുക്കുമ്പോൾ, പല വീടുകളിലും അവരുടെ മുറ്റത്ത് പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാൽ കെട്ടുന്ന പതിവുമുണ്ട്.
പൂരം
ഓണാഘോഷത്തിന്റെ എട്ടാം ദിവസം നമ്മുടെ വീട്ടിലും ഒടുവിൽ പൂക്കളത്തിന്റെ മധ്യത്തിലും മാവേലിയുടെയും വാമനന്റെയും (ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരം) ചെറിയ പ്രതിമകൾ സ്ഥാനം പിടിക്കുന്നു.
ഓണത്തപ്പൻ (ചിലയിടങ്ങളിൽ തൃക്കാക്കരയപ്പൻ) എന്ന് വിളിക്കുന്ന പ്രതിമകൾ സ്ഥാപിച്ചതിനുശേഷം മാത്രമേ ആളുകളുടെ വീടുകൾ സന്ദർശിക്കാൻ മാവേലിക്ക് ക്ഷണം ലഭ്യമാകൂ എന്ന് വിശ്വസിക്കപ്പെടുന്നു.
കൂടുതൽ* മനോഹരമായ രീതിയിൽ രൂപകൽപ്പന ചെയ്*തിരിക്കുന്ന ഒരു വലിയ പൂക്കളമായിരിക്കും ഈ ദിവസം നമ്മൾ ഇടുന്നത്.
ഉത്രാടം
ഓണാഘോഷത്തിന്റെ അവസാന ദിവസം ഗംഭീരമായ സദ്യ തയ്യാറാക്കാൻ ആവശ്യമായ പുതിയ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങൾ ചന്തയിലേക്ക് പോകുന്ന ദിവസമാണിത്. ഇതിനെ പൊതുവേ 'ഉത്രാടപ്പാച്ചിൽ' എന്നാണ് വിളിക്കുന്നത്.
പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു കഥ അനുസരിച്ച്, മാവേലി തന്റെ പഴയ രാജ്യം സന്ദർശിച്ച് തന്റെ ജനങ്ങളെ അനുഗ്രഹിക്കുവാനായി അടുത്ത നാല് ദിവസം ഇവിടെ ഉണ്ടാകും എന്നാണ്.
തിരുവോണം
ഓണാഘോഷങ്ങൾ സമാപിക്കുന്നതിന്റെ അവസാന ദിവസം ആണ് ഓണം അഥവാ തിരുവോണം. നല്ല വിഭവ സമൃദ്ധമായ സദ്യയും പായസവുമെല്ലാം ആസ്വദിച്ച് കഴിച്ച്, വിവിധ തരം കളികളുമൊക്കെയായി ഈ ദിവസം നമ്മൾ ഗംഭീരമായി ആഘോഷിക്കുന്നു!
അതിരാവിലെ എഴുന്നേറ്റ് കുളിച്ച്, വീട്ടിലെ പെണ്ണുങ്ങളും ആണുങ്ങളും ഒത്തൊരുമിച്ച് സദ്യവട്ടങ്ങൾ ഒരുക്കുന്നു.
ഈ ദിവസം, ഓരോ വ്യക്തിയും തറയിൽ ഇരുന്നുകൊണ്ട് വാഴയിലയിൽ വിളമ്പുന്ന സദ്യ ആസ്വദിച്ച് കഴിക്കുന്നു. തറയിൽ ഇരുന്നുകൊണ്ട് കഴിക്കുന്ന ഈ ആചാരം വിനയത്തിന്റെ പ്രതിഫലനമാണ്. എല്ലാവരും തുല്യരാണ് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
ഗംഭീരമായ സദ്യ കഴിച്ചതിനെ തുടർന്ന്, കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വിവിധ കളികൾ സംഘടിപ്പിക്കുന്നു. അതിൽ ഏറ്റവും ജനപ്രിയമായ ഒരു കളിയാണ് വടംവലി.
When truth is a fantasy, reality lies ..
Narayana ... Narayana ...
Chandhiranai thottadhu yaar
Armstrongaa adi armstrongaa
Sathiyamaai thottadhu yaar
Naandhaanae adi naandhaanae ....
When truth is a fantasy, reality lies ..
Narayana ... Narayana ...
Proud moment……
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"