മുൻകൂർ ജാമ്യം: സിദ്ദിഖിന്റെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി; മുകേഷിന്റെ വിധി അ*ഞ്ചിന്
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസ് 13ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തിൽ കേസെടുത്തതിനെ തുടർന്ന് സംവിധായകൻ രഞ്ജിത്തും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അ*തേസമയം, നടിയുടെ ലൈംഗികാതിക്രമ ആരോപണക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഹർജിയിൽ അ*ഞ്ചാം തീയതി വിധി പറയും. നടൻ ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അ*ഡ്വ. ചന്ദ്രശേഖർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇതേദിവസം തീർപ്പാക്കും. അ*തുവരെ പ്രതികളുടെ അ*റസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
കേസിൽ കഴമ്പില്ലെന്നും അ*ന്വേഷണവുമായി സഹകരിക്കാമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ, മുകേഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇവർക്കൊപ്പം മുൻകൂർ ജാമ്യാപേക്ഷ നൽകിയ നടൻ മണിയൻപിള്ളവിന്റെ ഹർജി കോടതി തീർപ്പാക്കി. മണിയൻപിള്ള രാജുവിനെതിരേ ജാമ്യം കിട്ടാവുന്ന വകുപ്പുകളേ ചുമത്തിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.