Page 61 of 62 FirstFirst ... 115159606162 LastLast
Results 601 to 610 of 611

Thread: ♣♣♣♣♣♣ Saurav Ganguly::The Most Successful Captain of India ♣♣♣♣♣♣

  1. #601
    mampilly
    Guest

    Default


    Quote Originally Posted by indi commandos View Post
    ഇത് സൌരവ് ഗാംഗുലിയെക്കുറി ച്ചുള്ള ഒരു കുറിപ്പാണ് എന്ന മുഖവുരയോടെ തുടങ്ങാം. ഏതാണ്ട് 22-23 വര്*ഷം മുന്*പ്, മുന്* ഓപ്പണറും അടുത്തിടെ സ്ഥാനമൊഴിഞ്ഞ സിലക്ഷന്* കമ്മിറ്റി ചെയര്*മാനുമായ കെ.ശ്രീകാന്ത് ക്യാപ്റ്റനായിരി ക്കുന്ന കാലത്താണ് ക്രിക്കറ്റ് - കളിക്കാഴ്ചയുടെ ഓര്*മ്മകള്* തുടങ്ങുന്നത്. അതിനുശേഷം അസറുദ്ദീന്*, സച്ചിന്*, ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ, ധോണി എന്നിങ്ങനെ ക്യാപ്റ്റന്മാര് * മാറിവന്നു.

    ഈ ലിസ്റ്റില്*നിന് ന് ഗാംഗുലിയെ എടുത്ത് പരാമര്*ശിക്കാന് * കാരണമുണ്ട്. ഗാംഗുലി വരുന്നതുവരെയുള് ള ഒരു ദശകത്തിലേറെ നീണ്ട കളികാണലിന്റെ പ്രധാന ഉദ്ദേശം സച്ചിന്* ടെണ്ടുല്*ക്കറുട െ കളി കാണുക എന്നത് മാത്രമായിരുന്നു . അപൂര്*വമായി മാത്രം വിജയിക്കുന്ന ഒരു ടീമിന്റെ ആരാധകര്*ക്കും ദേശക്കാര്*ക്കും ആ ഒറ്റയാള്*പ്പോരാ ട്ടത്തിനപ്പുറമൊ ന്നും ഇന്ത്യന്* ടീമില്*നിന്ന് പ്രതീക്ഷിക്കാനു ണ്ടായിരുന്നില്ല . വിദേശത്ത് കളിക്കാന്* പോവുകയാണെങ്കില് * പ്രത്യേകിച്ചും. പത്രങ്ങള്* നിരന്തരം തരുന്ന വാര്*ത്തകള്* ഇന്ത്യ ഇംഗ്ലണ്ടിനോട് അവസാന മത്സരവും തോറ്റു, അല്ലെങ്കില്* ഓസ്ട്രേലിയ തൂത്തുവാരി അതുമല്ലെങ്കില്* വെസ്റ്റ് ഇന്*ഡീസിന് സമ്പൂര്*ണജയം, ദ.ആഫ്രിക്കയ്ക്ക ് പരമ്പര തുടങ്ങിയ വാര്*ത്തകള്* മാത്രമായിരുന്നു . ഇന്നത്തെ ഇന്ത്യന്* ക്രിക്കറ്റ് ആരാധകരെപ്പോലെ ആ വാര്*ത്തകളില്* ഞങ്ങളാരും തന്നെ അധികം നിരാശപ്പെടുകയോ രോഷാകുലരാകുകയോ ചെയ്തിരുന്നില്ല . തികച്ചും സാധാരണമായ, പ്രതീക്ഷിച്ചിരു ന്ന ഒരു വാര്*ത്ത പോലെ സ്റ്റാറ്റിസ്റ്റ ിക്സില്* കൂടി കണ്ണോടിച്ച് ഞങ്ങള്* അവ ഉപേക്ഷിച്ചു. കാരണം ഞങ്ങള്*ക്ക് ആ വാര്*ത്തകള്* നിത്യപരിചിതങ്ങള ായിരുന്നു.

    അങ്ങനെ വലിയ പ്രതീക്ഷകളൊന്നു മില്ലാതെ സാധാരണജീവിതം നയിച്ചുപോന്ന ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട ാണ് അസറിനും സച്ചിനും ശേഷം സൌരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്* അവതരിക്കുന്നത്. അത്രനാള്* കണ്ട കളികളായിരുന്നില ്ല പിന്നെ. ഇന്ത്യന്* ടീമിനെപ്പറ്റി കണ്ട കളികളും വായിച്ച പത്രങ്ങളും ലേഖനങ്ങളും ഊട്ടിയുറപ്പിച്ച ുതന്നെ ചില ധാരണകളും വിശേഷണങ്ങളുമുണ് ടായിരുന്നു. കടലാസ് പുലികള്*, തിണ്ണമിടുക്ക് കാണിക്കാന്* മാത്രമറിയുന്നവര ്*, വിദേശത്തെ പൂച്ചകള്* തുടങ്ങിയവ. ഇത്തരം എല്ലാ ധാരണകളെയും അട്ടിമറിച്ചുകൊണ ്ട് ഗാംഗുലി സ്വദേശത്തും വിദേശത്തും ഇന്ത്യയെ വിജയിപ്പിക്കുവാ ന്* തുടങ്ങി. ഇന്ത്യന്* ക്രിക്കറ്റിന്റെ സ്വഭാവം അറിയാവുന്നതുകൊണ ്ട് അതൊക്കെ ചക്ക വീണതാണെന്ന് കരുതി പത്രത്താളുകള്* മറിച്ച ഇന്ത്യന്* ആരാധകര്*ക്ക് മുന്*പിലേയ്ക്ക് ഗാംഗുലിയുടെ ടീം വീണ്ടും വീണ്ടും ജയങ്ങള്* കൊണ്ടുവന്നു.

    ഇതുവരെ സങ്കല്*പ്പിക്കാ ന്* കഴിയാത്ത ജയങ്ങള്* എന്ന സ്റ്റാറ്റിസ്റ്റ ിക്സിനേക്കാളുപര ി ആരാധകരെ അത്ഭുതപ്പെടുത്ത ിയത് ഇന്ത്യന്* ടീമില്* നാളിതുവരെ കണ്ടിട്ടില്ലാത് ത ഒരു വിജയതൃഷ്ണ, ഒരു പോരാട്ടവീര്യം കണ്ടതായിരുന്നു. വെസ്റ്റ് ഇന്ത്യന്*സിന്റെ യും ഓസീസിന്റെയും പേസിനുമുന്*പിലു ം ചീത്തവിളികള്*ക് ക് മുന്*പിലും പതറാതെ എന്തെടാ എന്ന് ചോദിക്കുന്നവരോട ് ആരെടാ എന്ന് തിരിച്ച് ചോദിക്കുന്ന, ഞങ്ങള്*ക്ക് ജയിക്കണം എന്ന ഉറച്ച ലക്ഷ്യത്തോടെ, അതിലുപരി കളിയെ ആവേശത്തോടെ സമീപിക്കുന്ന ഒരു ഇന്ത്യന്* ടീം ( ചരിത്രത്തില്* അതുവരെ നേരെ തിരിച്ചായിരുന്ന ു ഇന്ത്യന്* ടീമുകളുടെ നിലപാട് എന്നത് പ്രത്യേകം ഓര്*ക്കണം). അതില്* പുതുതായി വന്ന യുവാക്കള്* ഒരുപാടുണ്ടായിരു ന്നു. ചുരുക്കത്തില്* ചരിത്രത്തിലെങ്ങ ും ആര്*ക്കും കാണാന്* സാധിക്കാത്തതരം ആര്*ജവവും ആവേശവും വിജയതൃഷ്ണയുമുള് ള ഒരു ഇന്ത്യന്* ടീം ആദ്യമായി അവതരിക്കുകയായിര ുന്നു. അതിന് നേതൃത്വം കൊടുത്തതാകട്ടെ അതുവരെ ഇന്ത്യക്കാരോ ലോകമോ കണ്ടിട്ടില്ലാത് ത തരം ആവേശം പകരുന്ന ഒരു ക്യാപ്റ്റനും. ആക്രമണം തന്നെ ഏറ്റവും വലിയ പ്രതിരോധമെന്ന് വിശ്വസിച്ച ദാദ പോരിനുവരുന്നവരോ ട് തിരിച്ച് പോരടിക്കുക മാത്രമല്ല മറ്റുള്ളവരെ പ്രേരിപ്പിക്കുക യും ചെയ്തു. വിജയങ്ങള്* ആഘോഷിക്കാനുള്ളത ാണെന്നും പ്രകോപനങ്ങള്* പ്രതികരിക്കാനുള ്ളതാണെന്നും ദാദ കാണിച്ചു തന്നു. അത് ചെറിയ മാറ്റമൊന്നുമല്ല ഇന്ത്യന്* ക്രിക്കറ്റിന്റെ കാഴ്ചപ്പാടില്* ഉണ്ടാക്കിയത്. ഷര്*ട്ട് ഊരിവീശി വിജയങ്ങള്* ആഘോഷിച്ച ദാദ ഇന്ത്യന്* മനസില്* കൊണ്ടുവന്നത്, നട്ടുവളര്*ത്തിയ ത് ഒരു ഫൈറ്റിംഗ് - വിന്നിംഗ് കള്*ച്ചറാണ്.

    അതിന്റെ അനുരണനങ്ങള്* ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മുതല്* നാട്ടിലെ ഇടവഴികളില്* വരെ ഉണ്ടായി. അതായിരുന്നു ആ മാറ്റത്തിന്റെ പ്രത്യേകതയും. അത് അത്രമേല്* ആഴത്തിലുള്ളതും വിശാലമായ തലങ്ങളുമുള്ള ഒരു മാറ്റമായിരുന്നു . ഇന്ത്യന്* ടീമില്* കയറണമെന്ന് ആഗ്രഹിച്ച് ക്രിക്കറ്റ് കളി പഠിച്ചിരുന്നവരൊ ക്കെ കോപ്പിബുക്ക് സ്റ്റൈലില്* കളിക്കാനും തട്ടിയും മുട്ടിയും കുറെ നാള്* ടീമില്* പിടിച്ചുനില്*ക് കാനുമുള്ള ശ്രമങ്ങള്*ക്കപ് പുറം ഫൈറ്റ് റ്റു ദ ഡെഥ് ആറ്റിറ്റ്യൂഡ് ഉള്ളവരായിരുന്നി ല്ല അതുവരെ. അവര്* കണ്ടുവളര്*ന്ന ഇന്ത്യന്* ടീമിന് അതിന്റെ ആവശ്യമില്ലായിരു ന്നു. ശരാശരി ഫീല്*ഡിംഗ് നിലവാരം പോലും ആവശ്യമായിരുന്നി ല്ല ഒരു ബാറ്റ്സ്മാനോ ബൌളര്*ക്കോ ടീമില്* ഇടം ലഭിക്കാന്*. ദാദയുടെ ടീം നിലവില്* വന്നതോടെയാണ് ബാറ്റിംഗോ ബൌളിംഗോ പോലെത്തന്നെ ക്രിക്കറ്റിലെ ഏറ്റവും പ്രധാനമായ ഘടകമാണ് ഫീല്*ഡിംഗ് എന്ന് ഇന്ത്യയുടെ പുതുതലമുറ ക്രിക്കറ്റേഴ്സ് മനസിലാക്കിത്തുട ങ്ങിയത്. ആ മാറ്റങ്ങളുടെ ആദ്യപടികളായിരുന ്നു മുഹമ്മദ് കൈഫിനെയും യുവരാജ് സിംഗിനെപ്പോലെയു മുള്ള മിന്നുന്ന ഫീല്*ഡര്*മാരുടെ ഉദയം.

    അതോടെ കൌമാരക്കാരായ ഇന്ത്യന്* തലമുറയുടെ കാഴ്ചപ്പാടില്* മാറ്റം വന്നു. കളിക്കളത്തില്* അഗ്നിയാവുക എന്നതായിരിക്കണം ഒരു ക്രിക്കറ്ററുടെ ലക്ഷ്യമെന്നും ക്രിക്കറ്റ് തണുപ്പന്* കളിയല്ലെന്നും അത് ആവേശോജ്വലമായിരി ക്കണമെന്നും അവര്* ആദ്യത്തേതും പുതിയതുമായ പാഠമായി പഠിച്ചു. ഇന്ത്യന്* ടീമിലേയ്ക്ക് പ്രവേശനം കിട്ടണമെങ്കില്* അന്ത്യം വരെയും നൂറുശതമാനം പ്രകടനം നല്*കണമെന്ന സ്ഥിതി ഉണ്ടായതുമുതല്* ഇന്ത്യന്* ആഭ്യന്തര ക്രിക്കറ്റിന്റെ തലം മാറുകയായിരുന്നു . ആ മാറ്റത്തിന്റെ വിത്ത് വിതച്ചയാള്* സൌരവ് ഗാംഗുലിയെന്ന രോഷാകുലനായ ചെറുപ്പക്കാരന്* തന്നെയായിരുന്നു . അതിന്റെ വിത്ത് വീണ പുതുതലമുറ വളര്*ന്നുവരികയു ം ഗാംഗുലിയ്ക്ക് ശേഷം വന്ന ദ്രാവിഡ്, കുംബ്ലെ, ധോണി തുടങ്ങിയ ക്യാപ്റ്റന്മാര് * അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്തു. (ഇത് സൂചിപ്പിക്കുമ്പ ോള്* അവര്* ഇന്ത്യന്* ടീമിനായി ഒന്നും ചെയ്തില്ലെന്നോ ചെയ്യുന്നില്ലെന ്നോ വ്യാഖ്യാനിക്കേണ ്ടതില്ല. അവര്* ചെയ്തിട്ടുമുണ്ട ്, ചെയ്യുന്നുമുണ്ട ്. എങ്കിലും തുടക്കം ഗാംഗുലിയില്*നിന ്നായിരുന്നു എന്ന സത്യം മാത്രമാണിവിടെ പരാമര്*ശിക്കുന് നത്. തുടക്കമില്ലാതെ തുടര്*ച്ചയില്ലെ ന്ന അതിലും വലിയൊരു സത്യവും).

    ഒരു കാര്യം നിസംശയം പറയാം, ഇന്ത്യന്* ക്രിക്കറ്റ് ചരിത്രത്തെ രണ്ടായി ഭാഗിക്കം - ഗാംഗുലിയെന്ന ക്യാപ്റ്റന് മുന്*പും ശേഷവും! (അത് കീഴടങ്ങുന്നവരില ്*നിന്ന് പോരാടുന്നവരിലേയ ്ക്കുള്ള പരിണാമത്തിന്റെ, പതിറ്റാണ്ടുകള്* നീളമുള്ള ചരിത്രം കൂടിയാണ്. മറ്റൊരു തരത്തില്* പറഞ്ഞാല്* ഒരു ലൂസിംഗ് ടീമില്*നിന്ന് വിന്നിംഗ് ടീമിലേയ്ക്കുള്ള പരിണാമത്തിന്റെ ചരിത്രം!)

  2. #602
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,266

    Default

    all kerala saurav ganguly fans charity pgm in asha bhavan tvm tomorrow

  3. #603
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Legend turns 41 today.
    Happy b'thday DADA.
    u will nvr retired frm our hearts

  4. Likes Sal kk liked this post
  5. #604

    Default

    ..............
    Last edited by indi commandos; 03-05-2014 at 07:27 PM.

  6. #605

    Default



    കൊല്ക്കത്ത: മുന് ഇന്ത്യന്
    ക്രിക്കറ്റ് ക്യാപ്റ്റന് സൗരവ്
    ഗാംഗുലിക്ക് ഡോക്ടറേറ്റ് ലഭിച്ചു.
    രാജ്യത്തെ കായികരംഗത്തിന് നല്കിയ
    അതുല്യ സംഭവാനകള് കണക്കിലെടുത്ത്
    ബംഗാള് എന്ജിനിയറിംഗ് ആന്ഡ്
    സയന്സ് സര്വ്വകലാശാലയാണ്
    സൗരവിനെ ഡോക്ടറേറ്റ്
    നല്കി ആദരിച്ചത്. പശ്ചിമ ബംഗാള്
    ഗവര്ണര് എം കെ നാരായണനാണ്
    സൗരവിന് ഡോക്ടറേറ്റ്
    ബിരുദം നല്കിയത്. ഏത്
    രംഗത്തായാലും പരമാവധി
    അര്പ്പിക്കാനുള്ള ആര്ജ്ജവമാണ്
    ഒരാളെ വിജയിയാക്കുന്നതെന്ന്
    വിദ്യാര്ത്ഥികളെ അഭിസംബോധന
    ചെയ്ത് സംസാരിക്കവെ സൗരവ്
    ഗാംഗുലി പറഞ്ഞു. ഈ ക്യാംപസിന്
    പുറത്തുപോകുന്നതിന് മുമ്പ്
    നിങ്ങളെക്കൊണ്ട്
    ആകുന്നവിധം പരമാവധി എല്ലാം
    പഠിത്തത്തിനുവേണ്ടി അര്പ്പിക്കണം.
    അതുപോലെ ജോലിചെയ്യുമ്പോഴും
    ഇക്കാര്യം ശ്രദ്ധിക്കണം. എങ്കില്
    നിങ്ങള്ക്ക് വിജയിക്കാനാകും. ഏതു
    രംഗത്തായാലും 100
    ശതമാനം അര്പ്പിക്കാന്
    തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു
    . നിറഞ്ഞ കരഘോഷത്തോടെയാണ്
    സൗരവിന്റെ വാക്കുകളെ
    വിദ്യാര്ത്ഥികള് എതിരേറ്റത്.

  7. #606

  8. #607
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Kashinathan View Post
    Legend turns 41 today.
    Happy b'thday DADA.
    u will nvr retired frm our hearts
    happy birthday dada !!


  9. #608

  10. Likes rtrtrt liked this post
  11. #609
    FK Regular BONY THOMAS's Avatar
    Join Date
    Jan 2015
    Location
    KOTTAYAM
    Posts
    630

    Default

    "I saw a man in Indian Men's Cricket Team".Happy Birthday My King...No one makes us proud than u...All time inspiration. The Legend. DADAGIRI...
    2015 So far. 65 Films, 74 Times.

  12. #610

    Default

    വാശി പിടിക്കുന്ന കുട്ടികളെ
    കണ്ടിട്ടില്ലേ? അവർ ഉദ്ദേശിക്കുന്ന
    കാര്യം സാധിക്കുന്നതു വരെ അവർ വാശി
    പിടിക്കും.അങ്ങനെയുള്ളവർക്ക് തന്റേടവും
    അൽപം കൂടുതലായിരിക്കും.ധിക്കാരവും
    ആവശ്യത്തിനു കാണും.ഉദ്ദേശ കാര്യത്തിനു
    വേണ്ടി ഏതറ്റം വരെയും അവർ
    പോകും.അങ്ങനെ,വാശിയുള്ള തന്റേടവും
    ധിക്കാരവും ഉള്ള,കാര്യം നടത്താൻ
    ഏതറ്റം വരെ പോകാൻ ചങ്കൂറ്റമുള്ളയാ
    ളായിരുന്നു ദാദ എന്ന് നാം വിളിക്കുന്ന
    സൗരവ് ചണ്ഡിദാസ് ഗാംഗുലി.കുട്ടിക്കാലം
    മുതൽതന്നെ അങ്ങനെയൊരു
    വാശിപ്പുറത്തായിരുന്നു ഗാംഗുലിയുടെ
    ജീവിതം.അങ്ങനെയുള്ളൊരു പയ്യനു തന്റെ
    അടുത്ത വീട്ടിലെ ഡാൻസുകാരിപ്പെണ്
    ണിനെ കണ്ട് ഇഷ്ടം തോന്നുന്നു.എന്നാൽ
    ഇതിന്റെ പേരിൽ 2 പേരുടേയും വീട്ടുകാർ
    ശത്രുക്കളാവുന്നു.ഇങ്ങനെയൊക്കെ വന്നാൽ
    സാധാരണ ഗതിയിൽ ആ ബന്ധം
    ഉപേക്ഷിക്കാനാണു സാധ്യത.എന്നാൽ
    ഇവിടെ പ്രണയ നായകൻ
    ഗാംഗുലിയായിരുന്നത് കൊണ്ടും അവനു
    തന്റെ ജീവിതത്തെക്കുറിച്ച് ചില
    വീക്ഷണങ്ങൾ ഉണ്ടായിരുന്നത് കൊണ്ടും
    മറ്റ് പലതുമാണു ഇവിടെ നടന്നത്.വീട്ടുകാർ
    തമ്മിലുള്ള വഴക്കിന്റെ പേരിൽ തന്റെ
    ഇഷ്ടം ത്യജിക്കാൻ തയ്യാറാവാതിരുന്ന
    ഗാംഗുലി മീശ പോലും മുളയ്ക്കാത്ത
    പ്രായത്തിൽ അമ്മയോട് വഴക്കിട്ട് വീട്ടിൽ
    നിന്നിറങ്ങിപ്പോവുകയും തുടർന്ന്
    പ്രായപൂർത്തിയായ ശേഷം വീട്ടുകാരുടെ
    സമ്മതമില്ലാതെ അവളെ രജിസ്റ്റർ
    വിവാഹം ചെയ്യുകയുമാണുണ്ടായത്.
    ക്രിക്കറ്റ് തലക്ക് പിടിക്കുന്നതിനും മുൻപ്
    ഫുട്ബോളിലായിരുന്നു അവനു കമ്പം.ഒരു
    ഫുട്ബോൾ താരമാകാനായിരുന്നു അന്ന്
    അവനിഷ്ടപ്പെട്ടിരുന്നത്.എന്നാൽ കാലമോ
    വിധിയോ എന്നറിയില്ല അവനെ
    ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടത്.അതോ
    ഇനി വഴിതെറ്റി ഇങ്ങോട്ട്
    എത്തപ്പെട്ടതാണോ എന്തായാലും അത്
    വിധിയുടെ വിളയാട്ടം തന്നെ.ബംഗാൾ
    ടീമിൽ ക്രിക്കറ്ററായിരുന്ന തന്റെ
    ജ്യേഷ്ഠന്റെ തന്നെ സ്ഥാനം തെറിപ്പിച്ച്
    ടീമിൽ കയറിയതോടെ മറ്റുള്ളവർക്ക്
    മുന്നിൽ അവൻ വീണ്ടും ധിക്കാരിയായി..
    ബംഗാൾ ടീമിലെ തുടർച്ചയായ മികച്ച
    പ്രകടനങ്ങൾ അവനെ ഇന്ത്യൻ
    ടീമിലെത്തിച്ചു.എന്നാൽ അവിടെ
    അവനെതിരെ ശരങ്ങൾ തൊടുക്കാൻ
    കാത്തിരിക്കുകയായിരുന്നു വിമർശ്ശകർ
    .പണത്തിന്റെ പിൻബലത്തിൽ ടീമിൽ
    കയറിയവനെന്നും ധിക്കാരിയെന്നുമ
    ൊക്കെ പറഞ്ഞ് വാക്കുകളിലൂടെ അവനെ
    അവർ തളർത്തിയപ്പോൾ അതിനെ
    പ്രതിരോധിക്കാൻ അവന്റെ
    എല്ലാമെല്ലാമായ ബാറ്റുകളും രക്ഷയ്ക്കു
    വന്നില്ല.അധികം അവസരങ്ങൾ
    ലഭിക്കാതെ അവൻ ടീമിൽ നിന്ന്
    പുറത്തായി.പിന്നീടാണു തിരിച്ചുവരവിന്റ
    െ രാജകുമാരൻ തന്റെ തിരിച്ചുവരവുകൾക്ക്
    ഒരു തുടക്കമിടുന്നത്.നാലു വർഷങ്ങൾക്ക്
    ശേഷമുള്ള ആ തിരിച്ചു വരവിൽ ബാറ്റെന്ന
    ആയുധം കൊണ്ട് ഗ്രൗണ്ടെന്ന മേഘത്തിൽ
    നിന്ന് മഴയായി റണ്ണുകൾ പെയ്യിച്ച്
    കൊണ്ടുളള ഉഗ്രൻ തിരിച്ചുവരവ്.ആ വരവ്
    അവനെ ടീമിന്റെ അവിഭാജ്യഘടകമാക്കി
    മാറ്റി.അവസാനം ക്യാപ്റ്റനാകാൻ
    ആളില്ലാതെ വന്നപ്പോൾ
    ക്യാപ്റ്റൻസിയെന്ന മുൾക്കിരീടം കൂടി ആ
    രാജകുമാരന്റെ തലയ്ക്ക് വെച്ച്
    കൊടുത്തു.കോഴ വിവാദത്തിൽ
    മുങ്ങിക്കിടന്ന ഒരു രാജ്യത്തിന്റെ തന്നെ
    മാനം വീണ്ടെടുക്കുക എന്ന വലിയ ചുമതല
    കൂടി ആ ക്യാപ്റ്റൻസിക്കുണ്ടായിരുന്നു.അ
    വന്റെ കരങ്ങളിൽ ക്യാപ്റ്റൻസി
    എത്രത്തോളം സുരക്ഷിതമാണെന്ന്
    ക്രിക്കറ്റ് പണ്ഡിതന്മാർ
    ചോദിച്ചപ്പോളും അവന്റെ ആ
    നിയോഗത്തിൽ അവർ നെറ്റി
    ചുളിച്ചപ്പോളും ദാദ് നിശബ്ദനായി
    നിന്നു.കൊടുങ്കാറ്റിനു മുൻപുള്ള നിശബ്ദത
    പോലെ.അതെ,വീശാൻ തുടങ്ങുകയായിരുന്നു
    ഗാംഗുലി എന്ന കൊടുങ്കാറ്റ്.ആ കാറ്റിൽ
    കടപുഴകിയത് സ്റ്റീവ്വോയുടെ
    ഓസ്ട്രേലിയപ്പോലെയുളള
    വമ്പന്മാരായിരുന്നു.പണ്ട് കാലത്തെ
    ഇന്ത്യൻ ടീമിനെ ക്യാപ്റ്റന്മാരെ
    വാനിൽ പറക്കുന്ന പട്ടങ്ങളോട്
    ഉപമിക്കാമായിരുന്നു.കാരണം ആ പട്ടം
    പറക്കുന്നത് നൂലിന്റേയും അത്
    പറത്തുന്നയാളിന്റേയും ഇഷ്ടത്തിനാണു.അത്
    പോലെതന്നെ നൂൽ ആയ സെലക്ടർമ്മാരുടേ
    യും അന്ന് നിലനിന്നിരുന്ന, ക്രിക്കറ്റ്
    ഭരിച്ചിരുന്ന ക്രിക്കറ്റ് ലോബികളുടേയും
    ഇഷ്ടത്തിനൊത്ത് വാനിൽ പറക്കുകയായിരുന്
    നു അന്നത്തെ ഇന്ത്യൻ ക്യാപ്റ്റന്മാർ.
    എന്നാൽ ഗാംഗുലിയുടെ വരവോടെ ഇതിനു
    മാറ്റം സംഭവിച്ചു.തനിക്ക് വേണ്ട
    കളികാരെ തന്റേടത്തോടെ അദ്ദേഹം
    ചോദിച്ച് വാങ്ങി.അതിലൂടെ അദ്ദേഹം
    തന്റെ ടീം ഇന്ത്യയെ പടുത്തുയർത്തി..
    ഗാംഗുലി ക്യാപ്റ്റനാകുന്നതിനു മുൻപ്
    ഇന്ത്യൻ ടീമിനെ പത്രക്കാർ
    വിശേഷിപ്പിച്ചിരുന്ന ചില
    വാക്കുകളുണ്ടായിരുന്നു.'കടലാസു
    പുലികൾ','തിണ്ണമിടുക്ക് മാത്രം
    കൈമുതലുള്ളവർ','വിദേശത്തെ
    പൂച്ചകൾ'.....അങ്ങനെ പലതും.ഇങ്ങനെയുള്ള
    പല വാക്കുകളും ഇന്ത്യൻ ടീമിന്റെ തലയിൽ
    നിന്ന് എടുത്ത് കളയുന്നതിനുള്ള ഒരു
    തുടക്കമായിരുന്നു അദ്ദേഹത്തിന്റെ
    ക്യാപ്റ്റൻസി.ഒന്നുമല്ലാതിരുന്ന ഇന്ത്യൻ
    ടീമിനെ 2003 ലോകകപ്പിന്റെ
    ഫൈനലിലെത്തിച്ചതും മുന്നിൽ നിന്ന്
    ജയിച്ച ദാദ തന്നെയായിരുന്നു.
    ധിക്കാരവും തന്റേടവും കൊണ്ട്
    കളിക്കളം ഭരിച്ചവനായിരുന്നു
    ദാദ.ഇന്ത്യൻ ടീം കണ്ട ഏറ്റവും മികച്ച
    റിബൽ.അതു കൊണ്ടാണല്ലോ
    ഓസ്ട്രേലിയയ്ക്കെതിരെ ടോസിംഗിനു
    ഷോർറ്റ്സ് ധരിച്ച് വന്നതും ലോഡ്സിൽ
    ഇംഗ്ലണ്ടിനെതിരെ ജയിച്ചപ്പോൾ
    ഷർട്ടൂരി വിശിയതും.ആരടാ എന്നു
    ചോദിച്ചാൽ "ഒന്നുമില്ലേ" എന്ന് പറഞ്ഞു
    ശീലിച്ച ഇന്ത്യൻ ടീമിനെ
    "എന്താടാ"എന്ന് ചോദിക്കാൻ
    പഠിപ്പിച്ചതും ആക്രമണമാണു ഏറ്റവും
    നല്ല പ്രതിരോധമെന്ന്
    ബോധ്യമാക്കിക്കൊടുത്തതും ഇതെ ദാദ
    തന്നെയാണു.
    എന്നാൽ ചങ്കൂറ്റം കൊണ്ട് കളം
    നിറഞ്ഞിരുന്ന ഗാംഗുലിക്ക് ശത്രുക്കളും
    ധാരാളമുണ്ടായിരുന്നു.കളത്തിനകത്തും
    പുറത്തും. സെലക്ടർമ്മാരുടെ കണ്ണിലെ
    കരടായിരുന്നു ഗാംഗുലി.അവിടെയു
    ം ആരെയും വകവെയ്ക്കാതെ വന്നപ്പോൾ
    ആദ്യം ക്യാപ്റ്റൻ സ്ഥാനവും പിന്നെ
    ടീമിലെ തന്നെ സ്ഥാനവും അദ്ദേഹത്തിനു
    നഷ്ടമായി.പുറത്തായെങ്കിലും അതിൽ
    വിഷമിച്ചിരിക്കാൻ തയ്യാറാകാതെ
    തന്റെ കഠിനാധ്വാനം തുടർന്ന ദാദ തന്റെ
    കരുത്ത് ഒട്ടും ചോർന്നിട്ടില്ലെന്ന്
    തെളിയിച്ചു കൊണ്ട് വീണ്ടും ടീമിൽ
    തിരിച്ചെത്തി.അവസാനം ആരെയും
    കൂസാതെ ആരുടേയും മുന്നിൽ
    തലകുനിക്കാതെ ചങ്കൂറ്റത്തോടെയുള്ള
    വിരമിക്കൽ.
    ഗാംഗുലിയെക്കുറിച്ച് പറയുമ്പോൾ
    അല്ലെങ്കിൽ അദ്ദേഹത്തിന്റെ
    കരിയറിലൂടെ ഊർന്നിറങ്ങുമ്പൊൾ
    വല്ലാത്തൊരു ആത്മസംതൃപ്തി നമുക്ക്
    ലഭിക്കും.ഏകദിനത്തിൽ10000 ലധികവും
    ടെസ്റ്റ് ക്രിക്കറ്റിൽ 7000 വും റണ്ണുകൾ
    നേടിയതും ഇന്ത്യൻ ടീമിനെ ഇന്ന് കാണുന്ന
    ടീം ഇന്ത്യയാക്കി മാറ്റിയതും ഇന്ത്യുടെ
    ഏറ്റവും മികച്ച ക്യാപ്റ്റൻസി
    റെക്കോഡുകളും അതിൽ
    കാണാം.കണക്കുകൾ കൊണ്ട് സൗരവിനെ
    നിർവ്വചിക്കുന്നതിലും പൊട്ടത്തരം
    വേറെയില്ല.കാരണം എടുത്ത
    റണ്ണുകളേക്കാളും,അടിച്ച
    സെഞ്ചുറികളേക്കാളും അപ്പുറത്ത്
    മറ്റേന്തൊക്കെയോ ദാദ നമുക്ക്
    തന്നിട്ടുണ്ട്.അത് കൊണ്ടാണല്ലോ
    വിരമിച്ച് ഇത്രയും വർഷങ്ങൾ
    കഴിഞ്ഞിട്ടും ആ മനുഷ്യൻ വാർത്തകൾ
    സൃഷ്ടിക്കുന്നത്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •