ഉണ്ണി ആര്* അഭിമുഖം: ദുല്*ഖറിന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലെത്തിക്കും ചാര്*ലി
ക്രിസ്മസ് റിലീസുകളില്* പ്രേക്ഷക പ്രതീക്ഷയില്* മുന്*നിരയിലുള്ള ചിത്രമാണ് ചാര്*ലി. മാര്*ട്ടിന്* പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ദുല്*ഖര്* സല്*മാന്*-പാര്*വതി ചിത്രത്തിന്റെ രചന ഉണ്ണി ആര്* ആണ്. ചിത്രത്തെക്കുറിച്ചും ലീല എന്ന അടുത്ത സിനിമയെക്കുറിച്ചും ഉണ്ണി ആര്* സംസാരിക്കുന്നു.
മുന്നറിയിപ്പ് പോലെ ഗൗരവസ്വഭാവമുള്ള ചിത്രത്തില്* നിന്നാണ് ചാര്*ലിയിലേക്ക് വരുന്നത്. ആരാണ് ചാര്*ലി?
രണ്ട് കൊല്ലം മുമ്പാണ് ദുല്*ഖറിനോട് ഈ കഥ പറയുന്നത്. അന്ന് കഥാപാത്രത്തിന്റെ പേരൊന്നും ആലോചിച്ചിരുന്നില്ല. ഒരു കമേഴ്*സ്യല്* എന്റര്*ടെയിനറാകുമ്പോള്* നല്ലൊരു പേര് ആവശ്യമാണല്ലോ. അങ്ങനെയൊരു പേരായി വന്നതാണ് ചാര്*ലി. ചാര്*ലിയെന്നോ മുഹമ്മദെന്നോ തുടങ്ങി ഏത് പേരും വിളിക്കാവുന്ന ഒരു മനുഷ്യന്*. പേരിലൂടെ മാത്രമല്ല അയാള്* ജീവിക്കുന്നത്. പല മാനങ്ങളിലുള്ള മനുഷ്യനാണ് അയാള്*. ഈ സിനിമയില്* ഒരു കഥാപാത്രം പറയുന്നത് പോലെ കാറ്റ് പോലെ സഞ്ചരിക്കുന്ന ഒരു മനുഷ്യന്*, അത് തന്നെയാണ് ചാര്*ലി.
ബിഗ് ബി ചെയ്ത ശേഷമാണ് ബ്രിഡ്ജിന് തിരക്കഥയൊരുക്കിയത്. മൂന്നറിയിപ്പില്* നിന്ന് ഇപ്പോള്* പക്കാ എന്റര്*ടെയിനറായ ചാര്*ലിയിലേക്ക്. വാണിജ്യസിനിമ കൃത്യമായ ഫോര്*മുലകളിലൂടെ നീങ്ങേണ്ടതും വലിയ വിട്ടുവീഴ്ചയില്* ഉണ്ടാക്കേണ്ടതുമായ ഒന്നല്ലേ?
ചാര്*ലി പക്കാ കമേഴ്*സ്യല്* എന്റര്*ടെയിനര്* എന്ന നിലയില്* തന്നെയാണ് എഴുതിയിരിക്കുന്നത്. പക്ഷേ അത് നിലവിലുള്ള കമേഴ്*സ്യല്* സിനിമകളുടെ സ്വഭാവത്തെ അതേ പടി പിന്തുടരുന്ന ഒന്നാവില്ല. സ്ഥിരമായി കണ്ട് വരുന്ന കഥന രീതിയല്ല ചാര്*ലിയുടേത്. പുതുമയുള്ള ഒരു നരേറ്റീവിന് ശ്രമിച്ചിട്ടുണ്ട്. എഴുത്തുകാരന്* എന്ന നിലയില്* അല്*പ്പം വേറിട്ടൊരു ട്രീറ്റ്*മെന്റാണ് നടത്തിയിരിക്കുന്നത്. പിന്നെ ദുല്*ഖര്* സല്*മാന്റെ ദുല്*ഖറിന്റെ സ്റ്റാര്*ഡത്തെ പരമാവധി ഉപയോഗിക്കുന്ന ചിത്രവുമാണ് ചാര്*ലി. എന്റെ പതിനൊന്ന് വയസ്സുള്ള മകള്*ക്ക് കൂടി മനസ്സിലാകുന്നതും, ഇഷ്ടപ്പെടുന്നതുമായ കഥയും അനുഭവമായാണ് ചാര്*ലി കണ്*സീവ് ചെയ്തത്. എനിക്ക് കമേഴ്*സ്യല്* സിനിമകള്* കൂടി ചെയ്യേണ്ടതുണ്ടല്ലോ. അത് എന്നിലെ തിരക്കഥാകൃത്തിന്റെ നിലനില്*പ്പ് കൂടിയാണ്.
ചാര്*ലി കൊക്കെയ്*നിന്റെ രഹസ്യപ്പേരാണെന്നും സിനിമയുടെ സബ്ജക്ടില്* ലഹരിയും ബൊഹീമിയന്* സഞ്ചാരവുമൊക്കെയാണെന്ന് കേട്ടിരുന്നു?
അതില്* ഒരു വസ്തുതയുമില്ല. കോക്കെയ്*നുമായും ലഹരിയുമായും ഈ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. പിന്നെ ഒരു സോ കോള്*ഡ് അടി ഇടി പടവുമല്ല ചാര്*ലി. മനുഷ്യനെ ഭയങ്കരമായി സ്*നേഹിക്കുന്ന, ലോകത്തോട് അതിയായ സ്*നേഹമുള്ള കാറ്റ് പോലുള്ള ഒരാളുടെ കഥ. ഇപ്പോള്* പറയാനാവുക ഇത്ര മാത്രാണ്.
മാര്*ട്ടിന്* പ്രക്കാട്ടിനൊപ്പം ആദ്യമായി കൈകോര്*ക്കുകയാണ്. അദ്ദേഹത്തിന്റെ മുമ്പേയുള്ള രണ്ട് ചിത്രങ്ങളും പുലര്*ത്തിയ ശൈലിയുടെ തുടര്*ച്ച അല്ലെങ്കില്* സ്വഭാവ തുടര്*ച്ച ചാര്*ലിയില്* ഉണ്ടോ?
മാര്*ട്ടിന്റെ രണ്ട് സിനിമകളുടെയും തുടര്*ച്ചയല്ല ചാര്*ലി. മാര്*ട്ടിന്റെ കരിയറിലെ തന്നെ പുതിയൊരു സിനിമാ തുടക്കമായാണ് ഈ സിനിമ എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയുടെ രൂപത്തിലായപ്പോള്* ആദ്യകഥയില്* കുറേയെറെ മാറ്റം ഞങ്ങള്* വരുത്തിയിട്ടുണ്ട്. നുറുങ്ങ് തമാശകളും പാട്ടുകളുമായി വളരെ ലളിതമായി പരമാവധി പേരിലേക്ക് എത്താവുന്ന രീതിയിലാണ് ട്രീറ്റ്*മെന്റ്
രൂപസാദൃശ്യമാണോ അതോ ദുല്*ഖറിന്റെ ആ സമയത്തെ സിനിമകളാണോ കഥ ആലോചിച്ചപ്പോള്* തന്നെ ചാര്*ലിയാകാന്* അദ്ദേഹത്തെ പരിഗണിക്കാന്* കാരണമായത്
ഈ കഥ മനസ്സില്* വന്നപ്പോള്* തന്നെ ഞാന്* വെറുതെ ദുല്*ഖറിനെ വിളിക്കുകയായിരുന്നു. നമ്മളുടെ ചില ഉള്*പ്രേരണകള്* ഉണ്ടല്ലോ. ഫോണില്* കിട്ടിയപ്പോള്* ദുല്*ഖറേ ഒരു കഥ പറയാനുണ്ട് എന്നങ്ങ് പറഞ്ഞു. ഫോണില്* ഇപ്പോ തന്നെ കഥ പറഞ്ഞോ എന്നായിരുന്നു മറുപടി. കുള്ളന്റെ ഭാര്യ നടക്കുന്ന സമയത്താണ് അത്. ഒരു വിശ്വാസത്തിന്റെ പുറത്താണ് വിളിക്കുന്നത്. വളരെ ഹെവി ആണല്ലോ എന്നും ചാലഞ്ചിംഗ് ആയ കാര്കടര്* ആണല്ലോ എന്നുമായിരുന്നു ദുല്*ഖറിന്റെ പ്രതികരണം. അതുകൊണ്ട് തന്നെയാണ് ദുല്*ഖറിനോട് പറഞ്ഞത് എന്നായിരുന്നു ഞാന്* തിരിച്ചു പറഞ്ഞത്. ഈ പ്രായത്തില്* ദുല്*ഖറിന് എടുക്കാവുന്നതില്* ഹെവിയായിട്ടുള്ള കഥാപാത്രമാണ് ചാര്*ലി. ലോകം കണ്ട മനുഷ്യന്റെ പാകതയുള്ള ഒരാള്*. അയാളുടെ കാഴ്ചയും കാഴ്ചപ്പാടും വ്യത്യസ്ഥമാണ്. നമ്മളില്* പലരും കാര്യമായി പരിഗണിക്കുന്ന പലതും അയാള്* ലാഘവത്വത്തോടെയാണ് എടുക്കുന്നത്. എല്ലാ മനുഷ്യര്*ക്കിടയിലൂടെയും കടന്നു പോകുന്ന ഒരാള്*.
മമ്മൂട്ടിയുടെ സമീപവര്*ഷങ്ങളിലെ മികച്ച പ്രകടനമെന്ന് വിലയിരുത്തപ്പെട്ട സിനിമയാണ് മുന്നറിയിപ്പ്. ദുല്*ഖറിന് അഭിനേതാവ് എന്ന നിലയില്* എത്രമാത്രം സാധ്യതയുള്ള ചിത്രമാണ് ചാര്*ലി.
ഈ കഥ ആലോചിക്കുമ്പോള്* എന്റെ മനസ്സില്* ദുല്*ഖര്* മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദുല്*ഖറിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രായത്തില്* നിന്ന് ചെയ്തവയാണ്. പക്ഷേ ചാര്*ലി പ്രായത്തെ അതിജീവിച്ച അനുഭവസമ്പത്തുള്ള ഒരാളാണ്. ദുല്*ഖറിന്റെ മുഴുവന്* കഥാപാത്രസ്വഭാവങ്ങളില്* നിന്നും വ്യത്യസ്ഥനായ മനുഷ്യനുമാണ് ചാര്*ലി. ദുല്*ഖറിനെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞ കാരക്ടറാണെന്ന് നേരത്തെ അറിയാമായിരുന്നതിനാല്* അദ്ദേഹം നന്നായി വര്*ക്ക് ചെയ്തിട്ടുണ്ട്. ഇതില്* ചാര്*ലിയായുള്ള ദുല്*ഖറിന്റെ മാനറിസങ്ങളിലെല്ലാം അദ്ദേഹം എടുത്ത എഫര്*ട്ട് കാണാം. ചില നോട്ടത്തിലും ശൈലിയിലുമെല്ലാം ചില വ്യത്യസ്ഥതകള്* കാണാന്* കഴിയും. ദുല്*ഖറിന്റെ ഇതുവരെയുള്ള സിനിമകളില്* ഏറ്റവും ചാലഞ്ചിംഗ് ആയ കഥാപാത്രമാണ് ചാര്*ലി. അദ്ദേഹത്തിന്റെ അഭിനയജീവിതത്തെ മറ്റൊരു തലത്തിലെത്തിക്കുന്ന പെര്*ഫോമന്*സായിരിക്കും ചാര്*ലിയിലേത്. ദുല്*ഖറിന്റെ സംഭാഷണങ്ങളും വ്യത്യസ്ഥമാണ്. നിരന്തരം യാത്ര ചെയ്യുന്ന ഒരാളുടെ വാമൊഴിയാണ് ചാര്*ലിയുടേത്. ഒരേ സമയം അയാള്* കോട്ടയം ഭാഷ പറയും ഇടയ്ക്ക് തൃശൂര്* സ്ലാംഗില്* സംസാരിക്കും. ഒരു പ്രദേശത്തിന്റെ ഭാഷയില്* അല്ല ചാര്*ലി സംസാരിക്കുന്നത്. ഏത് മനുഷ്യന്റെ ഭാഷയും സംസാരിക്കുന്നയാളാണ് ചാര്*ലി. ബിലാലിനെയോ രാഘവനെ പോലെയല്ല അയാള്*.
ചില സ്ഥലങ്ങളിലൊക്കെ മമ്മൂക്കയെ ഓര്*മ്മ വരുന്ന രീതിയിലാണ് ദുല്*ഖറിന്റെ പ്രകടനം. താടി വച്ചുള്ള ചില നോട്ടങ്ങളും നടത്തവും ചിരിയുമൊക്കെ മമ്മൂക്ക തന്നെയെന്ന് തോന്നും. മനോഹരമായി ദുല്*ഖര്* ചാര്*ലിയായിട്ടുണ്ട്. എന്റെ മനസ്സില്* രൂപമെടുത്ത കഥാപാത്രത്തോട് നൂറ് ശതമാനം ദുല്*ഖര്* നീതി പുലര്*ത്തിയിട്ടുണ്ട്.
കുടുംബത്തില്* നിന്നും ബന്ധത്തിന്റെ കെട്ടുപാടുകളില്* നിന്നുമുള്ള പുറപ്പെട്ട് പോക്ക് ദുല്*ഖര്* ചിത്രങ്ങളിലെ സ്ഥിരം പ്രമേയമാണ്. ട്രെയിലര്* വന്നപ്പോള്* ഉയര്*ന്ന അഭ്യൂഹവും അത്തരത്തിലായിരുന്നു.
അങ്ങനെ ചെയ്ത കഥാപാത്രങ്ങള്*ക്കെല്ലാം കൃത്യമായ ഒരു യാത്രാ ലക്ഷ്യമുണ്ടായിരുന്നു. എന്നാല്* ചാര്*ലി അക്കൂട്ടത്തില്* പെടില്ല. ആ കഥാപാത്രങ്ങളില്* അയാളുടെ ബന്ധം,ഭൂതകാലമൊക്കെ കൃത്യമായുണ്ട്. ഇയാള്* അവരിലൊരാളല്ല. ആരുടെ ഭക്ഷണത്തില്* നിന്ന് പങ്ക് കഴിക്കാവുന്ന ,ആരുടെ അടുത്തും ഇടപെടാവുന്ന എവിടെയും ഉറങ്ങാവുന്ന ഒരാള്*. ആവശ്യങ്ങളൊന്നുമില്ലാത്ത ഒട്ടും സെല്*ഫിഷ് അല്ലാത്ത ഒരാള്*. സ്*നേഹമാണ് തന്റെ മതമെന്ന് വിശ്വസിക്കുന്ന മനുഷ്യന്*. പുറപ്പെട്ട് പോക്കല്ല ഓരോ മനുഷ്യരുടെയും ഉള്ളിലേക്കുമുള്ള വരവാണ് ചാര്*ലിയുടേത്.
വാണിജ്യ സിനിമകള്* കൂടുതലും വര്*ത്തമാന കാലത്ത് നിന്ന് തിരിഞ്ഞോടുകയാണ്, ഈ കാലത്തിന്റെ രാഷ്ട്രീയമോ ഭാഷയോ സിനിമകളില്* കാണാനില്ല. ലോല ഗൃഹാതുരതയിലേക്കാണ് സിനിമകളത്രയും തിരികെപോകുന്നത്. ചാര്*ലി ഈ കാലത്തോട് എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ?
ഒരു പ്രൊപ്പഗന്*ഡാ സ്വഭാവത്തില്* പ്രത്യേക രാഷ്ട്രീയമോ മുദ്രാവാക്യമോ സന്ദേശമോ പ്രേക്ഷകരിലെത്തിക്കാന്* ഈ സിനിമ ഉദ്ദേശിക്കുന്നില്ല. മലയാളിക്ക് ഒരു സ്വഭാവമുണ്ട്. ഒരാളെ കാണുമ്പോള്* ആദ്യം തന്നെ ഭൂതകാലം ചികയും. നിങ്ങളെവിടെ നിന്ന് വരുന്നെന്ന് തിരക്കും. അത്തരം ഭൂതകാലം ചികയലൊന്നും സിനിമയില്* ഇല്ല. മനുഷ്യരാണ് ചുറ്റുമുള്ളതെന്നും അവരോട് ഏറ്റവും സത്യസന്ധതയോടെയും സ്*നേഹത്തോട് ഇടപെടുകയാണ് ഏറ്റവും വലിയ കാര്യം എന്നും കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ് ചാര്*ലി.
പാര്*വതി പുതിയ തലമുറയിലെ മികച്ച അഭിനേത്രിമാരിലൊരാളാണ്. ബാംഗ്ലൂര്* ഡേയ്*സിന് ശേഷം ദുല്*ഖര്* പാര്*വതി ജോഡികള്* ഒരുമിക്കുന്നുവെന്നതും ചാര്*ലിയുടെ പ്രത്യേകതയാണ്.
പാര്*വതിയുടെ ടെസ്സ എന്ന കഥാപാത്രമായി ആരെ കാസ്റ്റ് ചെയ്യണമെന്ന ആലോചനയില്* ഏറ്റവും കൂടുതല്* പേര്* സജസ്റ്റ് ചെയ്യപ്പെട്ട പേര് പാര്*വതിയുടേതായിരുന്നു. ഇത്രയധികം ആത്മസമര്*പ്പണമുള്ള അഭിനേത്രിയെ ഞാന്* ജീവിതത്തില്* കണ്ടിട്ടില്ല. ഒറ്റ കാര്യമേ ഉള്ളൂ, പാര്*വതിക്ക് നൂറ് ശതമാനം സിനിമയും കഥാപാത്രവും കണ്*വിന്*സ്ഡ് ആകണം. നൂറോ നൂറ്റമ്പതോ ചോദ്യങ്ങള്* സംശയമായി കഥാപാത്രത്തെ കുറിച്ച് എന്നോട് ചോദിച്ചിട്ടുണ്ടാകണം. പാഷനേറ്റ് ആയി സിനിമയെ സമീപിക്കുന്ന കാര്യത്തില്* ദുല്*ഖറിനെ പോലെ തന്നെ വലിയ ബഹുമാനം പാര്*വതിയോട് തോന്നിയിട്ടുണ്ട്.
ബിലാല്* ജോണ്* കുരിശിങ്കല്*, സി.കെ രാഘവന്* എന്നീ മുന്* നായകകഥാപാത്രമൊക്കെ സിനിമ വിട്ട് കഥാപാത്രങ്ങളായി തന്നെ വ്യക്തിത്വം നിലനിര്*ത്തിയവരാണ്. അങ്ങനെ സിനിമയ്ക്ക് പുറത്തും ഓര്*ത്തുവയ്ക്കാവുന്ന കഥാപാത്രമാകുമോ ചാര്*ലി?
രാഘവന്* എന്ന പേരൊക്കെ സത്യത്തില്* വലിയ ആലോചനയൊന്നുമില്ലാതെ ചുമ്മാ ഇട്ട ഒരു പേര് മാത്രമാണ്. ചിത്രീകരണത്തിന് തൊട്ടുമുമ്പാണ് സി.കെ രാഘവന്* എന്ന് പേരിടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രത്തിന്റെ പേര് ഇന്നതാകണം എന്ന നിര്*ബന്ധമൊന്നുമില്ല. പേരിനപ്പുറം ആ കഥാപാത്രത്തിന്റെ വ്യക്തിത്വവും കാഴ്ചപ്പാടും കൂടുതല്* കാലം നിലനില്*ക്കുമെന്നാണ് വിശ്വസിക്കുന്നത്.
എഴുത്തുകാരന്* എന്ന നിലയില്* കഥയെഴുത്തില്* ലഭിക്കുന്ന വലിയ സ്വാതന്ത്ര്യം തിരക്കഥയാകുമ്പോള്* കിട്ടില്ലല്ലോ, സംവിധായകന് വേണ്ടിയും ജനപ്രിയതയ്ക്ക് വേണ്ടിയും കാര്യമായ വിട്ടുവീഴ്ചകള്* വേണ്ടി വരില്ലേ?
മുന്നറിയിപ്പില്* തിരക്കഥാകൃത്തെന്ന രീതിയില്* വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്* ചാര്*ലിയിലെത്തുമ്പോള്* ഞാനും മാര്*ട്ടിനും ചേര്*ന്നാണ് തിരക്കഥ. ബോധപൂര്*വ്വമുള്ള കുറെ വിട്ടുവീഴ്ചകളുാണ്. അത് എല്ലാ വിഭാഗം പ്രേക്ഷകര്*ക്കും സിനിമ സ്വീകാര്യമാകണം എന്ന മുന്*വിധിയില്* ചെയ്യുന്നതാണ്.
താങ്കളുടെ ഏറെ ചര്*ച്ച ചെയ്യപ്പെട്ട കഥയാണ് ലീല. ലീല സിനിമയാകുമ്പോള്* തിരക്കഥാകൃത്ത് എന്ന നിലയില്* വെല്ലുവിളിയുണ്ടോ?
നാല് കൊല്ലം മുമ്പാണ് ഞാന്* കോട്ടയത്ത് നിന്ന് വരുമ്പോള്* രഞ്ജിത് വിളിക്കുന്നത്. ലീല മാതൃഭൂമിയില്* വന്ന സമയത്താണ്. എടാ ഞാന്* നിന്റെ കഥ വായിച്ചു, എനിക്കത് സിനിമയാക്കണം എന്ന് പറഞ്ഞു. ഒരു പ്രശ്*നവുമില്ല എടുത്തോളൂ എന്നാണ് പറഞ്ഞത്. അന്ന് തിരക്കഥ ഞാനെഴുതണമെന്ന കാര്യമൊന്നും ചിന്തിക്കുന്നില്ല. പിന്നീട് ഈ വര്*ഷമാണ് തിരക്കഥ എഴുതാന്* ആവശ്യപ്പെടുന്നത്. ലീല എങ്ങനെ സിനിമയാക്കി മാറ്റുമെന്നും എനിക്ക്് അറിയില്ലായിരുന്നു. പക്ഷേ രഞ്ജിത് നല്*കി ധൈര്യം എനിക്ക് ആത്മവിശ്വാസമേകി. നീ എഴുതൂ, നിനക്ക് അത് ചെയ്യാനാകും എന്ന് പറഞ്ഞു. ആ ധൈര്യമേകലില്* നിന്നാണ് ഒരു മാസം പോലുമെടുക്കാതെ തിരക്കഥ പൂര്*ത്തിയാക്കുന്നത്. തിരക്കഥ രഞ്ജിതിന് കൈമാറി. അദ്ദേഹം തന്നെയാണ് ആ സിനിമ നിര്*മ്മിക്കുന്നത്.
ലീല എന്ന കഥ ലീല എന്ന സിനിമയാകുമ്പോള്* വലിയ രൂപാന്തരമുണ്ടോ?
ഒരിക്കലും ഒരു വാക്കിനെയോ പ്രയോഗങ്ങളെയോ സിനിമയുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനാകില്ല. ഒന്ന് വാക്കും രണ്ടാമത്തേത് ദൃശ്യവുമാണ്. നമ്മള്* ചിലപ്പോഴൊക്കെ എനിക്ക് അത് പറയാനാകില്ല,നിങ്ങള്* കണ്ട് നോക്ക് എന്ന് പറയുന്നത് പോലെ. ലീല എന്ന തിരക്കഥ ദൃശ്യഭാഷയില്* രൂപപ്പെടുത്തിയതാണ്. ബ്ലോ അപ്പ് എന്ന സിനിമ ഉദാഹരണമാണ്. ബ്ലോ അപ്പിന്റെ കഥയും സിനിമയും രണ്ട് സ്വഭാവമുള്ളതാണ്. ലീല എന്റെ കഥയുടെ പുനരാഖ്യാനമാകാം. ലീല എന്ന ചെറുകഥ കഥയായും സിനിമ സിനിമയായും നിലനില്*ക്കുന്ന തരത്തിലാണ് തിരക്കഥ.
ചാര്*ലി തിയറ്ററുകളിലെത്തും മുമ്പ് തന്നെ ഒഴിവുദിവസത്തെ കളി ഐഎഫ്എഫ്*കെയില്* പുരസ്*കാരം നേടി?
ഒരാള്*പൊക്കം ചെയ്യുന്നതിന് മുമ്പാണ് സനല്*കുമാര്* ശശിധരന്* എന്റെ അടുത്ത് വരുന്നത്. ഒഴിവുദിവസത്തെ കളി
എന്ന കഥ സിനിമയാക്കാന്* ആഗ്രഹമറിയിക്കുകയായിരുന്നു. ചില മനുഷ്യരെ നമുക്ക് ആദ്യമായി കാണുമ്പോള്*
തന്നെ തിരിച്ചറിയാനാകും. അയാള്*ക്ക ഈ കഥയെക്കുറിച്ച് അത്രയേറെ ബോധ്യമുണ്ടെന്നും പിടി കിട്ടി. കാശൊന്നും വേണ്ട നിങ്ങള്* ചെയ്*തോ എന്ന് പറഞ്ഞു. അതിന് ശേഷമാണ് സനല്* ഒരാള്*പൊക്കം ചെയതു. രണ്ടാമത്തെ ചിത്രമായി ഒഴിവു ദിവസത്തെ കളി. അതിമനോഹരമായ സനല്* ഒഴിവുദിവസത്തെ കളി ചെയതിട്ടുണ്ട്.
നേരത്തെ എഴുതിയ മറ്റേതെങ്കിലും കഥകള്* ഇനി സിനിമയാക്കിയേക്കാം എന്ന ആലോചനയുണ്ടോ?
ഞാന്* അങ്ങനെയൊന്നും ആലോചിച്ചിട്ടല്ല. ചില കഥകള്* സിനിമയാക്കിയാല്* കൊള്ളാമെന്ന് അടുപ്പമുള്ളവര്* പറയാറുണ്ട്. സിനിമയാക്കുന്നതിന് കഥ ചോദിച്ച് പലരും വരാറുണ്ട്. എല്ലാവര്*ക്കും കഥ കൊടുക്കണമെന്ന് തോന്നാറില്ല. ചിലരോട് തോന്നുന്ന വിശ്വാസമുണ്ട്. അത് പോലൊരു വിശ്വാസത്തില്* നിന്നാണ് ലീല എന്ന കഥയും സിനിമയായി മാറിയത്.
മമ്മൂട്ടിയുടെ ഇക്കഴിഞ്ഞ പിറന്നാള്* ദിനത്തില്* ബിഗ് ബി വീണ്ടും ആരാധകരുടെ നേതൃത്വത്തില്* പ്രദര്*ശിപ്പിക്കുകയുണ്ടായി. റിലീസ് വേളയില്* അത്രമാത്രം സ്വീകരിക്കപ്പെടാത്ത സിനിമയെ പുതുതലമുറ മമ്മൂട്ടിയുടെ പ്രിയ ചിത്രമായി ഏറ്റെടുത്തിരിക്കുന്നു?
പ്രേക്ഷകര്*ക്ക് പുതുമ എന്നത് വലിയ പ്രാധാന്യമുള്ള സംഗതിയാണ്. ആവര്*ത്തനമൊന്നും ഏറെ കാലം നിലനില്*ക്കില്ല. ബിഗ് ബിക്ക് അത്തരത്തിലൊരു പുതുമയും വ്യത്യസ്ഥതയും ഉണ്ടായിരുന്നു. വേറൊരു കാര്യമുണ്ട് ആ വണ്*ലൈനറുകളൊക്കെ മമ്മൂട്ടി എന്ന നടന്* പറഞ്ഞാല്* മാത്രമേ നിലനില്*ക്കൂ. കൊച്ചി പഴയ കൊച്ചിയല്ല എന്നൊക്കെ മമ്മൂട്ടിക്ക് മാത്രമേ മലയാളത്തില്* ആ ശൈലിയില്* പറഞ്ഞ് ഹിറ്റാക്കാന്* പറ്റൂ. ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബിഗ് ബിയെന്ന് ദുല്*ഖറും പറഞ്ഞിട്ടുണ്ട്.
ബിഗ് ബിയിലെ സംഭാഷണങ്ങള്* ഇങ്ങനെ കുറേ കാലത്തേക്ക് ജനപ്രിയമാകുമെന്ന് കരുതിയുരുന്നോ?
അമല്* നീരദിന്റെ അടുത്ത് അന്ന് പറഞ്ഞത് ഒറ്റ കാര്യമേ ഉള്ളൂ, നെടുങ്കന്* ഡയലോഗുകള്*ക്ക പകരം വണ്*ലൈനര്* പരീക്ഷിക്കാം. കാരണം രണ്*ജി പണിക്കരൊക്കെ ഡയലോഗ് വച്ച് ആള്*ക്കാരെ മുള്*മുനയില്* നിര്*ത്തുന്ന ഇടത്താണ് നമ്മള്* പിടിച്ചുനില്*ക്കേണ്ടത്. രണ്*ജി പണിക്കരെ അനുകരിച്ചെത്തിയ ഒറ്റ തിരക്കഥാകൃത്തുക്കള്* പോലും രക്ഷപ്പെട്ടിട്ടില്ല. അവിടയൊണ് ഞങ്ങള്* വണ്*ലൈനര്* പരീക്ഷിക്കുന്നത്. ബിലാല്* എന്ന കഥാപാത്രത്തില്* നിന്ന് പ്രേക്ഷകരും അത്തരത്തില്* അമ്പ് തറയ്കുന്ന പോലുള്ള സംഭാഷണങ്ങളാണ് പ്രതീക്ഷിക്കുന്നതാണ്. തുടക്കത്തില്* തന്നെ ടീച്ചര്* പറയുന്ന ഡയലോഗുണ്ട്. പകലുള്ളത് തന്നെയല്ലേ രാത്രിയിലും ഉള്ളൂ. ടീച്ചറിന്റെ വണ്*ലൈനിന്റെ തുടര്*ച്ച തന്നെയാണ് അവര്* വളര്*ത്തിയ ബിലാലിലും കാണാനാകുന്നത്. അത് ഇപ്പോഴും ഫ്രഷ് ആയി നിലനില്*ക്കുന്നുവെന്നതില്* വലിയ സന്തോഷം.
പക്ഷേ തിരക്കഥാകൃത്തായി കൂടുതല്* പേര്* അറിഞ്ഞത് മുന്നറിയിപ്പിന് ശേഷമല്ലേ?
സത്യം, ആറോ എഴോ കൊല്ലത്തിന് ശേഷമാണ് ബിഗ് ബിയിലെ സംഭാഷണങ്ങള്* എഴുതിയത് ഞാനാണെന്ന് പലരും അറിയുന്നത്. സിനിമയില്* നിന്ന് എഴുത്തുകാരന്* പുറന്തള്ളപ്പെടുക എന്നത് വലിയ ട്രാജഡിയാണ്. അത് എപ്പോഴും സംഭവിക്കുന്നുമുണ്ട്. ബിഗ് ബിയിലെ സംഭാഷണങ്ങള്* കേരളം മുഴുവന്* ഏറ്റെടുത്തപ്പോഴും ഞാന്* അതിനെല്ലാം പുറത്തായിരുന്നു. അത് വലിയ സങ്കടമുണ്ടാക്കിയ കാര്യമാണ്. മുന്നറിയിപ്പ് മുതല്* തിരക്കഥാകൃത്ത് എന്ന നിലയില്* കുറച്ചുപേരെങ്കിലും അറിഞ്ഞു. ഇക്കാര്യത്തില്* മുന്നറിയിപ്പിന്റെ സംവിധായകന്* വേണുവിനോട് ബഹുമാനവും നന്ദിയുമുണ്ട്. കൃത്യമായ പരിഗണന തിരക്കഥാകൃത്ത് എന്ന നിലയില്* ആ ചിത്രത്തില്* ലഭിച്ചു. വേണമെങ്കിലും പല സംവിധായകരും ചെയ്ത പോലെ എന്നെ മറച്ചുനിര്*ത്താമായിരുന്നു. പക്ഷേ അദ്ദേഹം എല്ലാ ഇടങ്ങളിലും കൃത്യമായി ഇടം നല്*കി. തിരക്കഥാകൃത്തുക്കളെ ആവശ്യം കഴിയുമ്പോള്* സംവിധായകര്* പുറന്തള്ളുന്നത് എന്റെ കാര്യത്തില്* മാത്രമല്ല മറ്റ് പലര്*ക്കുമുള്ള അനുഭവമാണ്.